1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് നടൻ വിക് മോറോയും ബാലതാരങ്ങളായ റെനി ഷിൻ ചിൻ, മൈകാ ദിൻ ലീ എന്നിവരും മരണത്തിന് കീഴടങ്ങിയത് മറ്റൊരു സംഭവം. വിയറ്റ്നാം യുദ്ധം ചിത്രീകരിക്കുന്ന രംഗമായിരുന്നു അന്ന് നടന്നത്. ഈ രംഗം ചിത്രീകരിക്കാനായി ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഹെലികോപ്ടറിന്റെ ടെയിൽ റോട്ടറിൽ കൊള്ളുകയും ഹെലികോപ്ടർ നദിയിലേക്ക് പതിക്കുകയും ചെയ്തതോടെ വിക് മോറോയും രണ്ട് ബാലതാരങ്ങളും കൊല്ലപ്പെടുകയായിരുന്നു. ഹെലികോപ്റ്റർ പൈലറ്റ് ഉൾപ്പെടെ സിനിമാ സംഘത്തിലെ നാല് അംഗങ്ങൾക്കെതിരെയും ചിത്രത്തിന്റെ സംവിധായകൻ ജോണ്‍ ലാൻഡീസിനെതിരെയും മരണവുമായി ബന്ധപ്പെട്ട് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പിന്നീട് ഒരു വർഷവും ഒന്‍പത് ദിവസവും നീണ്ടുനിന്ന ഒരു വിചാരണയ്ക്ക് ശേഷം അഞ്ചുപേരെയും കുറ്റവിമുക്തരാക്കി. തീവണ്ടി പാഞ്ഞുവന്നു 2014 ഫെബ്രുവരിയിൽ ജോർജിയയിൽ വച്ചാണ് 27കാരി കാമറ അസിസ്റ്റന്റ് സാറാ ജോൺസ് തീവണ്ടി അപകടത്തിൽ ഷൂട്ടിംഗിനിടയിൽ…
Read MoreDay: November 29, 2021
എന്റെ പെൻസിൽ മോഷ്ടിച്ചു, ചിലപ്പോഴൊക്കെ അവന് പണവും മോഷ്ടിക്കാറുണ്ട്…! ..! പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനില്‍
പെൻസിൽ മോഷണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ വീഡിയോ വൈറലാകുന്നു. ഹന്‍മന്തു എന്ന് പേരുള്ള ബാലന് പോലീസിനെ സമീപിച്ചത്. കുര്‍ണൂല്‍ ജില്ലയിലെ പെദ്ദകടബുര് സ്വദേശിയായ ഹന്‍മന്തു ഒരു സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. തന്റെ വീടിനടുത്ത് താമസിക്കുന്ന ഹന്‍മന്തു എന്ന് തന്നെ പേരുള്ള മറ്റൊരു കുട്ടി ദിവസവും തന്റെ പെന്‍സില്‍ മോഷ്ടിക്കുമെന്നും ചിലപ്പോഴൊക്കെ പണവും മോഷ്ടിക്കാറുണ്ടെന്നുമായിരുന്നു ഹന്‍മന്തുവിന്റെ പരാതി. കൂട്ടുകാരും ഒപ്പം ഹൻമന്തുവുമായാണ് മൂന്നാം ക്ലാസുകാരന് പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും അവന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഒടുവില്‍ രംഗം ശാന്തമാക്കിയ പോലീസുകാര്‍ രണ്ട് കുട്ടികളോടും നന്നായി പഠിക്കാന്‍ ഉപദേശിക്കുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. . ഈ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാനായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. അതിനാല്‍ പോലീസുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍…
Read Moreഔഡി കാറിൽ കിടക്കയും മറ്റ് സാധനങ്ങളും ! ഡിജെ പാർട്ടിക്കു വരുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായി സൂചന; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഔഡി കാറിലെ കാഴ്ചകളിൽ അന്പരന്നു അന്വേഷണ സംഘം. സൈജു.എം. തങ്കച്ചന് മോഡലുകളെ പിന്തുടര്ന്നത് ദുരുദ്ദേശത്തോടെയെന്നും അന്വേഷണ സംഘം പറഞ്ഞു.പെണ്‍കുട്ടികളെ ഹോട്ടലിലോ അല്ലെങ്കില്‍ ഇയാളുടെ വീട്ടിലോ തങ്ങാനായി നിര്‍ബന്ധിപ്പിച്ചതായി ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്ലെന്നാണ് സൂചന.അതിനു വഴങ്ങാതെ പെണ്‍കുട്ടികളുടെ വാഹനം അമിതവേഗത്തില്‍ പോയപ്പോഴാണ് അപകടം നടന്നത്. ഡിജെ പാർട്ടിക്കു വരുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം സൈജുവിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.ഇതിനിടെ, മോഡലുകളെ പിന്തുടര്‍ന്ന ഔഡി കാര്‍ അന്വേഷണ സംഘം ഇന്നു കോടതിയില്‍ ഹാജരാക്കും. സൈജുവിന്റെ കാക്കനാടുള്ള ഓഫീസിനു സമീപത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ പരിശോധിച്ച അന്വേഷണ സംഘം ഞെട്ടി.കാറിൽ കിടക്കയുംഉപയോഗിച്ച വില കൂടിയ ഇനം ഗര്‍ഭനിരോധന ഉറകളുടെ…
Read Moreആര്‍മി ഉദ്യോഗസ്ഥന് എന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹം ! കാറില്‍ വെച്ച് ബലാല്‍സംഗം; യുവതിയ്ക്ക് പറ്റിയ ചതി ഇങ്ങനെ…
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 31കാരന് അറസ്റ്റില്‍. പൂനയിലാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥന് എന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ വിവാഹം ചെയ്തു. ഇതിനു ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പുന പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ പ്രശാന്ത് ഭാവുറാവുവാണ് അറസ്റ്റിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പോലീസ് പറയുന്നു. 2018ല്‍ സൈന്യത്തില്‍ നിന്ന് പ്രശാന്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു. തുടര്‍ന്ന് തന്റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ലോഡ്ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം…
Read Moreഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് ! മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കരുതലോടെ കേരളവും…
ലോകം കൊറോണയുടെ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ കരുതലോടെ കേരളവും. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന് പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.…
Read Moreഒമിക്രോണ്‍ ആഗോളതലത്തിൽ ഉയർന്ന അപകട സാധ്യതയുള്ളത്; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിൽ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോൺ ആഗോളതലത്തിൽ ഉയർന്ന അപകട സാധ്യതയുള്ളതാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ഒമിക്രോൺ പടർന്നു പിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഒമിക്രോൺ വകഭേദം ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ആഗോളതലത്തിലുള്ള ലോക്ഡൗണിലേക്കു കാര്യങ്ങൾ നീങ്ങുമോയെന്ന ആശങ്കയും ഉയരുകയാണ്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ഇറാൻ, ബ്രസീൽ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുകയോ, അവിടെ യാത്ര ചെയ്തിട്ടുള്ളവർക്കു നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തുകഴിഞ്ഞു.
Read Moreകാക്കിയുടെ അഹങ്കാരം; ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; പിങ്ക്പോലീസിന്റെ പരസ്യവിചാരണയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരസ്യവിചാരണ നീതികരിക്കാനാകാത്തതാണെന്നും ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. കോടതി ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണ്. കണ്ട ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നു. പോലീസുകാരി ഒരു സ്ത്രീയല്ലെ. ഇങ്ങനെ പെരുമാറാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്നും കോടതി ചോദിച്ചു. കുട്ടിയുടെ കരച്ചിൽ വേദനയുണ്ടാക്കുന്നു. കാക്കി ഉല്ലായിരുന്നെങ്കിൽ അവർക്ക് അടി കിട്ടുമായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ്. കുട്ടിക്ക് ജീവിതകാലം മുഴുവൻ പോലീസിനോടു പേടി തോന്നുമെന്നും കോടതി ആശങ്ക അറിയിച്ചു. സംഭവത്തിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ പരസ്യവിചാരണ ചെയ്തത്. എന്നാൽ…
Read Moreആന്റിബയോട്ടിക്കുകളെ വെല്ലുവിളിച്ച് സൂപ്പർബഗുകൾ!
ഒരു നൂറ്റാണ്ടു മുന്‍പ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അലക്സാണ്ടർ ഫ്ളെമിങ്, പൊതുവെ അലസൻ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സ്കോട്ടിഷ് ഗവേഷകൻ, വളരെ യാദൃശ്ചികമായാണ് ’പെൻസിലിൻ’ എന്ന ആദ്യ ആന്റിബയോട്ടിക് കണ്ടെത്തിയത്. ഇതു വൈദ്യശാസ്ത്ര രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചു. ഈ അദ്ഭുതമരുന്നുകളുടെകണ്ടുപിടിത്തത്തോടെ, ഒരിക്കൽ മാരകമെന്നു കരുതിയിരുന്ന പല രോഗങ്ങളും നിസാരവത്കരിക്കപ്പെട്ടു. സൂപ്പർ ബഗുകൾപിന്നീടുള്ള നാലു ദശകക്കാലം പല വിഭാഗത്തിൽപ്പെട്ടആന്റി ബയോട്ടിക്കുകൾ വികസിപ്പിക്കപ്പെട്ടു. പല സാംക്രമിക രോഗങ്ങളും തുടച്ചുനീക്കാമെന്ന അമിതമായ ആത്മവിശ്വാസമാണ് ഇതു മാനവരാശിക്ക് നൽകിയത്. പക്ഷേ, സംഭവിച്ചതു നേരെ മറിച്ചാണ്. ആന്റിബയോട്ടിക്കുകളും ബാക്ടീരിയയുമായുളള യുദ്ധത്തിൽ, പ്രതിരോധമാർജിച്ച ബാക്ടീരിയ അഥവാ സൂപ്പർ ബഗുകൾ ഉദയം ചെയ്തു. ആന്റിബയോട്ടിക് റെസിസ്റ്റൻസ് അഥവാപ്രതിരോധം എങ്ങനെ ഉണ്ടാകുന്നു?ബാക്റ്റീരീയ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്യുന്നതിനുള്ള പ്രധാനകാരണം ആന്റിബയോട്ടിക്കുമായുള്ള സന്പർക്കമാണ്.…
Read Moreഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ തലയ്ക്ക് വെട്ടി കവര്‍ച്ച നടത്തി; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
കൊച്ചി: മുളവുകാട് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ തലയ്ക്കു വെട്ടി കവര്‍ച്ചാശ്രമം. പരിക്കേറ്റ 63കാരിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളവുകാട് തുണ്ടിപ്പറമ്പില്‍ പരേതനായ ചാനിയുടെ ഭാര്യ സില്‍വി(63) ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു സംഭവം. പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് അടുത്താണ് ഇവര്‍ താമസിക്കുന്നത്. സ്റ്റെയര്‍ റൂമിനോടു ചേര്‍ന്നുള്ള വാതിലിന്റെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നതെന്നു സംശയിക്കുന്നു. മുറിയിലെത്തിയ മോഷ്ടാവ് ഇവരോട് ആദ്യം പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല ഊരിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇത് നല്‍കാത്തതിനെത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വാക്കത്തിക്കൊണ്ട് സില്‍വിയുടെ തലയില്‍ വെട്ടുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയ സമയത്ത് സില്‍വി തന്നെ അടുത്തുള്ള ബന്ധുവിനെ ഫോണില്‍ വിളിച്ച് അക്രമത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയപ്പോള്‍ ഇവര്‍ രക്തം വാര്‍ന്ന് ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടന്‍തന്നെ മുളവുകാട് പോലീസ് സ്ഥലത്തെത്തി ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍…
Read Moreകേരളത്തില്‍ നോറോ വൈറസ് പടരുന്നു ! 54 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വന്‍ഭീഷണി…
കേരളത്തില്‍ നോറോ വൈറസ് വ്യാപിക്കുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ രോഗബാധിതരായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലില്‍ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്കി. മറ്റ് ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയവരുണ്ടെങ്കില്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് അറിയിക്കാനും രോഗം…
Read More