മുണ്ടക്കയം ഈസ്റ്റ്: ശബരിമല വനാതിർത്തിപ്രദേശമായ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി. കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെ പുലിയെകൂടി കണ്ടതോടെ ഭീതിയിലായിരിക്കുകയാണ് എസ്റ്റേറ്റ് മേഖല. ചെന്നാപ്പാറ ടോപ് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളികളാണ് ഇന്നലെ രാവിലെ 7.30ഓടെ പുലിയെ കണ്ടത്. ഓംകാരത്തില്‍ മോഹനന് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് പുലിയെ കണ്ടത്. റബര്‍ത്തോട്ടത്തിൽ കൈത്തോടിനോടു ചേർന്നുള്ള പാറപ്പുറത്തു കിടന്ന പുലി എഴുന്നേറ്റതോടെ മോഹനന് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. സമീപത്ത് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന വിജയമ്മയോടും പുലിയെ കണ്ട വിവരം പറഞ്ഞു. ഇരുവരും ഓടി രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതു കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെ കടിച്ചു കീറി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയെ പുലി പിടിച്ചതാണെന്നു കരുതുന്നു. തൊഴിലാളികള്‍ കണ്ടത്…
Read MoreDay: January 23, 2022
യൂകോണ്‍ എസ് യു വി ! അർനോൾഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു; ഇതിനുശേഷം അർനോൾഡിന്റെ വാഹനം മറ്റൊരു പോർഷെ കാറുമായും കൂട്ടിയിടിച്ചു
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ബ്രെന്റ്വുഡിൽ സണ്‍സെറ്റ് ബുളവാഡിനും അല്ലൻഫോഡിനും ഇടയിലാണ് അപകടമുണ്ടായതെന്നു ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. അർനോൾഡ് സഞ്ചരിച്ചിരുന്ന യൂകോണ്‍ എസ്യുവി ഒരു സ്ത്രീ ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനുശേഷം അർനോൾഡിന്റെ വാഹനം മറ്റൊരു പോർഷെ കാറുമായും കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീയുടെ തലയ്ക്കു പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഉൾപ്പെട്ടവരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ എൽഎപിഡി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അർനോൾഡിന് അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കിയത്.
Read Moreഹൈസ്കൂൾ വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകി! വിവരം സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു; പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം…
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാംവഴി വശീകരിച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിലായി. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്നും അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി ഇൻസ്റ്റാഗ്രാംവഴി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമകൾ മരിച്ചത് ഭർത്താവിന്റെ പീഡനം കാരണമെന്ന് യുവതിയുടെ വീട്ടകാർ! നിസാറും ഹാഫിസയും രണ്ടു കുട്ടികളും നാട്ടിലെത്തിയത് ഒരാഴ്ചമുമ്പ്
ചാവക്കാട്: യുവതി ജീവനൊടുക്കിയതു ഭർത്താവിന്റെ മാനസികപീഡനംമൂലമാണെന്നു യുവതിയുടെ വീട്ടകാർ ആരോപിച്ചു. ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പംവീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലിമോന്റെ മകളുമായ ഹാഫിസയെ (27) കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അബുദാബിയിലായിരുന്ന നിസാറും ഹാഫിസയും രണ്ടു കുട്ടികളും ഒരാഴ്ചമുന്‍പാണ് നാട്ടിലെത്തിയത്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുറിയിൽ കയറിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. കബറടക്കം മണത്തലയിൽ നടത്തി. ഇതിനു പിന്നാലെയാണ് ഭർത്താവിന്റെ മാനസിക പീഡനമാണ് മരണകാരണമെന്നു പരാതിയുമായി യുവതിയുടെ വീട്ടുകാർ എത്തിയത്. മാതാവ് മുംതാസിന്റെ പരാതിയിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവിദേശത്തുനിന്ന് എത്തിയവർക്കു പ്രത്യേക ക്വാറന്റൈൻ വേണ്ട! പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം
ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്ന കോവിഡ് രോഗികൾക്കു ഇനി മുതൽ പ്രത്യേക ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം. എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന കോവിഡ് പോസിറ്റീവായ യാത്രക്കാർക്കും അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കും ഇതുവരെ പ്രത്യേക ക്വാറന്റൈൻ ബാധകമായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കുകയും ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Moreദിലീപിന്റെ ശാപം..! കള്ളക്കേസില്‍ കുടുക്കിയവര്‍ അനുഭവിക്കുമെന്നു പറഞ്ഞത് സ്വാഭാവിക പ്രതികരണം ; ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ല; ദിലീപിന്റെ അഭിഭാഷകന്
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തിയ കേസിൽ പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷന് ഹാജരാക്കിയ ചില തെളിവുകള്‍ അലോസരപ്പെടുത്തുന്നതാണെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്നും ഇക്കാര്യം ദിലീപ് ഉള്‍പ്പെടെ പ്രതികളെ അറിയിക്കണമെന്നും അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. ഇടപെടൽ ഉണ്ടായാൽ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സംരക്ഷണം റദ്ദാക്കുമെന്ന താക്കീതും നല്കി. ‘ദിലീപിന്റെ ശാപം’ നടിയെ ആക്രമിച്ച കേസിൽ തന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇവരൊക്കെ അനുഭവിക്കുമെന്ന് നടൻ ദിലീപ് പറഞ്ഞത് ശാപവാക്കുകളാണെന്നും ഇതിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ലെന്നും ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് അഡ്വ. രാമന്‍പിള്ള ഹൈക്കോടതിയില്‍ വാദിച്ചു. കള്ളക്കേസില്‍ കുടുക്കിയവര്‍ അനുഭവിക്കുമെന്നു പറഞ്ഞത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം പുറത്തുവന്നത് ആസൂത്രിതമാണ്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്യൂഷനും…
Read Moreലേലത്തിനു ശ്രീശാന്തും ! അടിസ്ഥാനവില 50 ലക്ഷം രൂപ; ഐപിഎൽ മാർച്ച് അവസാനം ഇന്ത്യയിൽ; രണ്ട് കോടി രൂപ വിലയുള്ള താരങ്ങൾ 49 പേര്
മുംബൈ: 2022 സീസണ് ഐപിഎൽ മെഗാ താരലേലത്തിൽ ഇന്ത്യൻ മുൻ താരവും മലയാളി പേസറുമായ എസ്. ശ്രീശാന്തും. 50 ലക്ഷം രൂപയാണു ശ്രീശാന്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അവസാന താരലേല പട്ടികയിൽ ഇടം ലഭിച്ചില്ല. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണു മെഗാതാരലേലം. അഹമ്മദാബാദ്, ലക്നോ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് രണ്ടു ടീമുകൾകൂടി 2022 സീസണിൽ ഐപിഎല്ലിൽ ഉണ്ട്. അതുകൊണ്ടു താരലേലം കൊഴുക്കുമെന്നുറപ്പ്. 318 വിദേശ താരങ്ങളും 896 ഇന്ത്യൻ താരങ്ങളും ഉൾപ്പെടെ 1214 കളിക്കാരാണു ലേലത്തിലുള്ളത്. കെ.എൽ. രാഹുൽ, മാർക്കസ് സ്റ്റോയിൻസ്, രവി ബിഷ്ണോയ് എന്നിവരെ ലക്നോയും ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ എന്നിവരെ അഹമ്മദാബാദും ഇതിനോടകം നിശ്ചിത ക്വോട്ട പ്രകാരം സ്വന്തമാക്കിയിട്ടുണ്ട്. അടിസ്ഥാന വിലയിൽ ഏറ്റവും ഉയർന്നുനിൽക്കുന്നതു രണ്ടു കോടി രൂപയാണ്. 49 പേരാണു രണ്ട്…
Read Moreവിദ്യാര്‍ഥിനികള്‍ കൊടുത്ത പണി ഏറ്റു! വനിതാ ഹോസ്റ്റലിനു മുമ്പിലെ അശ്ലീല പ്രകടനം; ഒരാള്‍ അറസ്റ്റില്‍; നാല്പത്തിയഞ്ച് വയസ് തോന്നിക്കുന്ന രണ്ടാമനെ തേടി പോലീസ്
പത്തനംതിട്ട: നഗരത്തിലെ വനിതാ ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനവും അശ്ലീല പ്രകടനവും നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് കഴിഞ്ഞദിവസം രാവിലെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ തടിപ്പണിക്കാരന് നന്ദനനാ (55) ണ് പോലീസിന്റെ പിടിയിലായത്. ഹെല്‍മറ്റും മാസ്കും ധരിച്ച ഇരുവരും ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ വിദ്യാര്‍ഥിനികള്‍ തന്നെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. പിടിയിലായയാളുടെ പേരില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് മുമ്പും കേസ് ഉള്ളതായി പോലീസ് പറഞ്ഞു. ഇതിലെ രണ്ടാമനെ ഇതേവരെ കണ്ടെത്തിയിട്ടില്ല. നാല്പത്തിയഞ്ച് വയസ് തോന്നിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. സ്ഥിരമായി ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വീഡിയോയില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. കൈലി ധരിച്ച് വെള്ളിയാഴ്ച ഉച്ചയോടെയെത്തിയ ആളാണ് ഇരുവരും ഹെല്‍മറ്റും മാസ്കും ധരിച്ചതിനാല്‍ ആളെ…
Read Moreകഥയല്ലിത് ജീവിതം! മൂന്നു വർഷം മുമ്പ് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ജാമ്യത്തിൽ ഇറങ്ങി ഇരയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഞെട്ടിക്കുന്ന സംഭവം മേലുകാവില്‍…
മേലുകാവ്: മൂന്നു വർഷം മുന്‍പ് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ് ഈ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വീണ്ടും അറസ്റ്റിലായി. കടനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. പോക്സോ കേസിൽ മൂന്നു വർഷം മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസായി. പീഡനത്തിനിരയായ പെണ്കുട്ടിയോടൊപ്പമാണ് ഈ യുവാവ് ഇപ്പോൾ താമസിക്കുന്നതെങ്കിലും ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുന്‍പും ഇതിന്റെ വാദം ഉണ്ടായിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രണ്ടാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു. ഇതേ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ്…
Read Moreഒന്നാം ഡോസ്, രണ്ടാം ഡോസ്, കരുതൽ ഡോസ്! കോവിഡ് മുക്തരായവർക്കു വാക്സിൻ 3 മാസത്തിനുശേഷം; കേന്ദ്രത്തിന്റെ നിർദേശം ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് മുക്തരായവർ മൂന്നു മാസത്തിനു ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒന്നാം ഡോസ്, രണ്ടാം ഡോസ്, കരുതൽ ഡോസ് എന്നിങ്ങനെയുള്ള ഏതു വാക്സിനുകൾ സ്വീകരിക്കുന്നത്തിനും കോവിഡ് പോസിറ്റീവ് ആയവർ മൂന്നു മാസം കാത്തിരിക്കണം. കോവിഡ് ബാധിച്ചവർക്ക് കരുതൽ ഡോസ് നൽകുന്നതിനെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം. നിലവിൽ 15-18 പ്രായക്കാർക്ക് ഈ മാസം മൂന്നു മുതൽ ആദ്യ ഡോസും ആരോഗ്യ പ്രവർത്തകർ, മുൻനിര കോവിഡ് പോരാളികൾ അറുപതു വയസിന് മുകളിലുള്ള മറ്റു രോഗാവസ്ഥകൾ ഉള്ളവർ തുടങ്ങിയവർക്ക് പത്തു മുതൽ കരുതൽ ഡോസ് വാക്സിനും നൽകി വരികയാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം അഥവാ 39 ആഴ്ചകൾക്കു ശേഷമേ കരുതൽ ഡോസ് നൽകാൻ പാടുള്ളു. എന്നാൽ കോവിഡ് രോഗ…
Read More