കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തന്റെ കൈയിൽ നിന്നും വാങ്ങിയെടുത്തെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ താൻ അറസ്റ്റിലായ ജയിലിൽ കിടന്നപ്പോൾ ബാലചന്ദ്രകുമാറും തന്നെ കാണാൻ എത്തിയിരുന്നു. അദ്ദേഹവുമായി മുൻ പരിചയമുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസത്തിന് ശേഷം അദ്ദേഹം വീണ്ടും കാണാൻ വന്നു. തന്റെ ഭാര്യയ്ക്ക് പരിചയമുള്ള നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയാണ് ജാമ്യം തരപ്പെടുത്തിയതെന്നും അദ്ദേഹത്തിന് പ്രതിഫലമായി പണം നൽകണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ ഭീഷണിയായി. ജാമ്യം റദ്ദാക്കിക്കാൻ സാധിക്കുമെന്ന് ഭീഷണി മുഴക്കി. പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി. ഇതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാതിരുന്നതും ബന്ധം മോശമാക്കിയെന്നാണ് താരത്തിന്റെ വാദം. താനും ബാലചന്ദ്രകുമാറുമായുള്ള ഫോണ്‍…
Read MoreDay: January 23, 2022
മഞ്ഞ് ഉരുകുന്നോ..? നാലു വര്‍ഷത്തെ വിവാഹ ജീവിതം; വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്ത് സാമന്ത
നാലു വര്‍ഷത്തെ വിവാഹ ജീവിതം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് താര ജോഡികളായ സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചത്. ഇരുവരുടേയും വേര്‍പിരിയല്‍ വലിയ വാര്‍ത്തയായിരുന്നു. ഇവരുടെ വേര്‍പിരിയല്‍ അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. വേര്‍പിരിയലിനു ശേഷം ഇപ്പോള്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇരുവരും പ്രാധാന്യം നല്‍കുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ഇരുവരുടേയും വേര്‍പിരിയല്‍ പ്രഖ്യാപനം. ഇപ്പോള്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്തിരിക്കുകയാണ് സാമന്ത. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇരുവരും സംയുക്ത പ്രസ്താവന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. സാമന്തയുടെ ഇന്‍സ്റ്റഗ്രാമില്‍ വിവാഹമോചന പ്രസ്താവന കാണാതായതോടെ നാഗചൈതന്യയുമായി സാമന്ത വീണ്ടും ഒരുമിക്കാനുള്ള തയാറെടുപ്പിലാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇത്തരം വാര്‍ത്തകള്‍ ആരാധകരിലും വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. സാമന്ത മാത്രമാണ് വിവാഹമോചന പ്രസ്താവന നീക്കം ചെയ്തത്. നാഗ ചൈതന്യയുടെ സോഷ്യല്‍മീഡിയയില്‍…
Read Moreഇപ്പോള്‍ ആ സ്ഥിതി മാറി…! പലര്‍ക്കും എന്റെ പേര് അറിയാം; ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ അറിയാം; മനസുതുറന്ന് മമിത ബൈജു
സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് ഞാൻ കരുതിയില്ല. മുമ്പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ സിനിമയുടെ പേരു പറഞ്ഞാലും എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസിലാകില്ല. അവര്‍ ആ സിനിമകള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ, എന്റെ കഥാപാത്രത്തെ ഓര്മ കാണില്ല. ഓപ്പറേഷന് ജാവ കഴിഞ്ഞപ്പോള്‍ പലര്‍ക്കും എന്നെ കാണുമ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, പേര് അറിയില്ല. ഇപ്പോള്‍ ആ സ്ഥിതി മാറി. പലര്‍ക്കും എന്റെ പേര് അറിയാം. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ അറിയാം. ഓപ്പറേഷന് ജാവ, ഖോ ഖോ ഇവയ്ക്കെല്ലാം ശേഷമാണ് സൂപ്പര്‍ ശരണ്യ വരുന്നത്. എന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ് സോന എന്ന കഥാപാത്രം. ഒരു സിനിമാ പശ്ചാത്തലവുമുള്ള കുടുംബത്തില്‍ നിന്നല്ല ഞാന്‍ വരുന്നത്. എനിക്ക് ലഭിച്ച ചെറിയ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. വളരെ പതുക്കെയായിരുന്നു ആ യാത്ര. ഇപ്പോള്‍…
Read Moreഎനിക്കൊരു മകള്‍ കൂടിയുണ്ട്, അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ പോവുകയാണ്! മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും; ബീന ആൻണി പറയുന്നു…
എനിക്കൊരു മോന് ഉണ്ടെന്നാണ് എല്ലാവര്ക്കും അറിയാവുന്നത്. അതല്ലാതെ എനിക്കൊരു മകള്‍ കൂടിയുണ്ട്. എന്റെ ചക്കരമോളാണ്. അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ പോവുകയാണ്. കൊവിഡ് കാരണം ഫോണിലൂടെയാണ് ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ വീണ്ടും കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ്. അവന്തിക എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള് എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എനന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും. -ബീന ആൻണി
Read Moreഹോട്ട് ആൻഡ് സെക്സി ആയി അഭിനയിക്കാന്‍ ആവശ്യപ്പെട്ടാല്‍..! വെറുതേ ഗ്ലാമര്‍ കാണിക്കാന്‍ വേണ്ടി ചെയ്യില്ല; റൊമാന്റിക് രംഗങ്ങള്‍ അഭിനയിച്ചിട്ടില്ല; സുരഭി ലക്ഷ്മി പറയുന്നു…
റൊമാന്റിക് രംഗങ്ങള്‍ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പദ്മയിലെ റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. അനൂപ് മേനോനോടൊപ്പമുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ നാണം വന്നു. അവസാനം അദ്ദേഹം ദേഷ്യപ്പെട്ടിട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാന്‍ പറഞ്ഞു. അനൂപേട്ടന് നീ എന്തോന്നാ ചെയ്യുന്നേ… എന്ന് ചോദിച്ച് വഴക്ക് പറയുമായിരുന്നു. ഹോട്ട് ആൻഡ് സെക്സി ആയി അഭിനയിക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ സിനിമയുടെ കഥ എനിക്ക് കണ്‍വിന്‍സിംഗ് ആയാല്‍ ചിലപ്പോള്‍ ചെയ്തേക്കും. എന്നാല്‍ വെറുതേ ഗ്ലാമര്‍ കാണിക്കാന്‍ വേണ്ടി ചെയ്യില്ല. അതിനൊന്നും എന്നെ ആരും വിളിക്കുകയും ഇല്ല. അത്തരം ഒരു ഗ്ലാമര്‍ രംഗം സിനിമയ്ക്ക് അത്യാവശ്യമായി എനിക്ക് തോന്നിയാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്നതാണ് എന്റെ വിശ്വാസം. ഫൂലന് ദേവിയുടെ കഥ പറഞ്ഞ ബൻഡിഡ് ക്യൂന്‍ എന്ന സിനിമയില്‍ സീമ ബിശ്വാസ് എന്ന നടി നഗ്നയായി അഭിനയിച്ചിട്ടുണ്ട്. അത് യഥാര്‍ഥ സംഭവമാണ്. ഫൂലന്…
Read Moreമലയാളിയുടെ ആരോഗ്യം സുരക്ഷിതമോ ? ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന; നിസാരമായി അവഗണിക്കരുത്
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള “കാത്ത് ലാബ്’ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തിൽ ആശ്ചര്യമാംവിധം വർധിച്ചുവരികയാണ്. ഏവിടെയും ഹൃദ്രോഗികളെ ചികിത്സിക്കാനുള്ള സാമഗ്രികൾ മോടിപിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ആശുപത്രി ഉടമകൾ. പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്പോൾ സാങ്കേതിക മികവുള്ള ചികിത്സകൾ സജ്ജമാക്കാൻ ആക്രാന്തം കാണിക്കുന്ന മലയാളികൾ എന്നാൽ ഏറ്റവും കാതലായ പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്നു. ഇത്രയൊക്കെ ചികിത്സാസൗകര്യമുള്ള ആശുപത്രികൾ കേരളത്തിൽ തല ഉയർത്തിയിട്ടും ഇവിടത്തെ ഹൃദ്രോഗികളുടെ എണ്ണത്തിൽ കുറവിനു പകരം വർധന കാണുന്നത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന വിവിധ ആപത് ഘടകങ്ങളെ നിയന്ത്രണ വിധേയമാക്കാത്തതുകൊണ്ടുതന്നെ. പ്രായഭേദമില്ലാതെ… വിദേശരാജ്യങ്ങളിൽ സാധാരണ അറുപതു വയസിനു ശേഷമാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്. എന്നാൽ, കേരളത്തിൽ 40 വയസ് കഴിഞ്ഞവർ ഹൃദയാഘാതം വന്നു മരിക്കുന്നു. ഇപ്പോൾ മുപ്പതു വയസുകാരിലും ഇവിടെ ഹൃദ്രോഗസാധ്യത ഏറിവരുന്നു. വയോജന പരിപാലനം 2022-ൽ കേരളത്തിലെ ജനസംഖ്യ 3.59 കോടിയായിരിക്കുമെന്നാണ് കണക്കുകൾ. ഇതിൽ 50 ലക്ഷം പേർ അറുപത്…
Read Moreഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു..! കൺമണിയെ വരവേറ്റ് പ്രിയങ്കയും നിക്കും
മുംബൈ: വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും പോപ് ഗായകനുമായ നിക് ജൊനാസും. വെള്ളിയാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രിയങ്കയും ജോനാസും ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തങ്ങൾക്കു സ്വകാര്യത നൽകണമെന്നും ഇരുവരും കുറിച്ചു. 2018 ഡിസംബറിൽ ജോധ്പുരിൽവച്ചാണ് ഇരുവരും വിവാഹിതരായത്.
Read Moreതോമസ് തുരങ്കം! നിർമാണം തുടങ്ങിയത് കഴിഞ്ഞ ലോക്ക്ഡൗണ്‍ വേളയില്‍; 25 മീറ്റർ തുരങ്കം നാട്ടിലെ വിസ്മക്കാഴ്ച; ഉള്ളില്‍ ഫോട്ടോ ഷൂട്ടിനായുള്ള സ്ഥലങ്ങളും
കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിൽ പെരുവാന്പയിലെ ചെരിയൻപുറത്ത് സി.ടി. തോമസ് തന്റെ പേരക്കുട്ടിക്ക് കളിയിടമായി പണിതുടങ്ങിയതാണ് വീടിന് അരികിലൊരു തുരങ്കം. വെട്ടുകല്ലു നിറഞ്ഞു ബലവത്തായ സ്ഥലത്തിനുള്ളിലൂടെ തുരന്നുതുരന്നു കയറിപ്പോൾ തുരങ്കം നാട്ടിലെ സംഭവമായി മാറിയിരിക്കുന്നു. ആറടി ഉയരത്തിലും അത്രതന്നെ വീതിയിലും 25 മീറ്റർ നീളത്തിൽ ആറു മാസംകൊണ്ടു നിർമിച്ച തുരങ്കം സന്ദർശിക്കാനും അതിനുള്ളിൽ വിശ്രമിക്കാനും ഏറെപ്പേരാണ് പെരുവാന്പയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കമാന ആകൃതിയിൽ വെട്ടിക്കയറിയതും മണ്ണുനീക്കം ചെയ്തതും തോമസ് തനിച്ചാണ്. കർഷകനായ തോമസിന്റെ മൂത്ത മകൻ ജിസ്മോൻ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. മകന്റെ ജോലിസ്ഥലം സന്ദർശിക്കാൻ പോയ വേളയിൽ ഏതാനും നാൾ തായ്ലൻഡിലും താമസിച്ചിരുന്നു. ടൂറിസത്തിന് പ്രസിദ്ധമായ തായയ്ലാൻഡിലൂടെ നടത്തിയ ഒരു ബോട്ട്് യാത്രയിൽ മനുഷ്യനിർമിതമായ ഒട്ടേറെ തുരങ്കങ്ങൾ കാണാനിടയായി. തിരികെ നാട്ടിലെത്തിയപ്പോൾ ഇളയ മകൻ വിമലിന്റെ മകൾ ഇവാനയ്ക്കു കളിക്കാൻ തായ് ലാൻഡ് മാതൃകയിൽ വീടിനോട് ചേർന്നൊരു ചെറുതുരങ്കം…
Read Moreവെള്ളത്താമര വിരിഞ്ഞപോലെ ലോട്ടസ് ടെമ്പിളിള്‍! ഇരുപതാം നൂറ്റാണ്ടിന്റെ താജ്മഹൽ
ഇരുപതാം നൂറ്റാണ്ടിന്റെ താജ്മഹൽ എന്നാണ് ലോട്ടസ് ടെന്പിളിന്റെ വിളിപ്പേര്. ആധുനിക ഇന്ത്യയിൽ തലസ്ഥാന നഗരിയിലെ മറ്റൊരു വാസ്തു വിസ്മയം. പാതി വിരിഞ്ഞൊരു താമരയുടെ രൂപത്തിലാണ് ബഹായ് വിശ്വാസികളുടെ ഈ ആരാധാനാലയം നിൽക്കുന്നത്. ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ലോട്ടസ് ടെന്പിളുമുണ്ട്. കോവിഡ് പ്രതിസന്ധിക്കു മുൻപ് വർഷം അരക്കോടിയിലേറെയായിരുന്നു ലോട്ടസ് ടെന്പിളിലെ സന്ദർശകരുടെ എണ്ണം. തെക്കൻ ഡൽഹിയിലെ കൽക്കാജിയിലാണ് സന്ദർശകരുടെ ഇഷ്ട ഇടമായ ലോട്ടസ് ടെന്പിൾ നിലകൊള്ളുന്നത്. ബഹായി വിശ്വാസപ്രകാരമുള്ള ആരാധാനാലയം ആണെങ്കിലും മതസൗഹാർദത്തിന്റെ സന്ദേശം പരത്തിയാണ് ലോട്ടസ് ടെന്പിൾ എന്നും നിലകൊണ്ടിട്ടുള്ളത്. അതിന്റെ പ്രതീകമെന്നോണം എല്ലാ ദിവസവും പല സമയങ്ങളിലായി സർവമത പ്രാർഥനകളുമുണ്ട്. 1986-ൽ കനേഡിയൻ വാസ്തുവിദഗ്ധനായ ഫരിബോഴ്സ് സാഹ്ബയാണ് ലോട്ടസ് ടെന്പിളിന്റെ ശിൽപി. ലോട്ടസ് ടെന്പിളിന്റെ വിസ്മയ നിർമാണം സാഹ്ബയ്ക്ക് ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. ഗ്ലോബ് ആർട്ട് അക്കാഡമി…
Read Moreഇത്രയും നാള് അജ്ഞാതനായിരുന്ന ആ കൊലയാളിയും ഒടുവില്‍ നിയമത്തിനു മുന്നിലേക്ക് എത്തി.! 27 വര്‍ഷങ്ങള്‍ക്കുശേഷം; അന്ന് നടന്നത്…
ആറു വയസുകാരനായ റിക്കി നീവ് എന്ന വിദ്യാര്‍ഥിയെ വീടിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് 27 വര്‍ഷമായി. ഇത്രയും നാള് അജ്ഞാതനായിരുന്ന ആ കൊലയാളിയും ഒടുവില്‍ നിയമത്തിനു മുന്നിലേക്ക് എത്തുകയാണ്. 1994 ലാണ് ഇംഗ്ലണ്ടിലെ ക്യംബ്സിലേ പീറ്റര്‍ബറോയിലുള്ള സ്വന്തം വീടിനടുത്ത് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ റിക്കിയെ കണ്ടെത്തുന്നത്. അന്ന് നടന്നത് 1994 നവംബര്‍ 28 ന് റിക്കിയെ കാണാതായതോടെ റിക്കിയുടെ അമ്മ റൂത്ത് പോലീസിനെ സമീപിച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്തുള്ള വനപ്രദേശത്ത് റിക്കിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നഗ്നനാക്കിയ നിലയിലായിരുന്നു റിക്കി. കൂടാതെ ശരീരത്തില്‍ നക്ഷത്ര ആകൃതിയും ഉണ്ടായിരുന്നു. റിക്കിയുടെ വസ്ത്രങ്ങള്‍ അന്വേഷിച്ച പോലീസിന് ആദ്യം കണ്ടെത്താനായത് ഒരിലയില് സൂക്ഷിച്ചിരുന്ന വെളുത്ത നിറത്തിലുള്ള ബട്ടണ്സുകളായിരുന്നു. പിന്നീട് റിക്കിയുടെ കാണാതായ സ്കൂള്‍ യൂണിഫോം 150 മീറ്റര്‍ അകലെ ഒരു ചവറ്റുകൊട്ടയില്‍ കണ്ടെത്തി. അവന്റെ ഷൂ ലെയ്സ് അപ്പോഴും കെട്ടിയ നിലയിലായിരുന്നു.…
Read More