വൈവാഹിക ബന്ധത്തിലൂടെയുള്ള ഗർഭധാരണത്തിനു മാത്രമല്ല നിയമം ബാധകം; ഗർഭം അലസിപ്പിക്കാൻ അവിവാഹിതയ്ക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻനൂഡൽഹി: അവിവാഹിതയായ സ്ത്രീയുടെ ആറു മാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ഡൽഹി എയിംസിന്‍റെ കീഴിലുള്ള മെഡിക്കൽ ബോർഡിന്‍റെ നിർദേശങ്ങൾ അനുസരിച്ച് സ്ത്രീയുടെ ജീവനു ഹാനികരമാകാത്ത വിധത്തിൽ ഗർഭഛിദ്രം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മെഡിക്കൽ ഗർഭഛിദ്ര നിയമത്തിലെ വ്യവസ്ഥകളിൽ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളോടും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിയോജിച്ചു. അവിവാഹിതയാണെന്ന കാരണത്താൽ ഹർജിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും മെഡിക്കൽ ഗർഭഛിദ്ര നിയമത്തിലുള്ള 2021ലെ ഭേദഗതിയിൽ ഭർത്താവിനു പകരം പങ്കാളി എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് അവിവാഹിതയായ സ്ത്രീകളെ പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. വൈവാഹിക ബന്ധത്തിലൂടെയുള്ള ഗർഭധാരണത്തിനു മാത്രമല്ല നിയമം ബാധകം.

Read More

ഏകദിന ക്രിക്കറ്റ് മതിയാക്കാം; ട്വന്‍റി-20 ക്രിക്കറ്റ് വന്നതോടെ ഏകദിനങ്ങൾ മടുപ്പുളവാക്കുന്നു

ന്യൂഡൽഹി: ഏകദിന ഫോർമാറ്റ് ക്രിക്കറ്റിൽ നിന്ന് ഒഴിവാകണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്‍റെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് രവി ശാസ്ത്രിയും വസീം അക്രവും ഏകദിന ക്രിക്കറ്റ് നിർത്തലാകണമെന്ന ആവശ്യമുന്നയിച്ചത്. ട്വന്‍റി-20 ക്രിക്കറ്റ് വന്നതിന് ശേഷം ഏകദിനങ്ങൾ വലിയ മടുപ്പുളവാക്കുന്നു. സ്റ്റോക്സിന്‍റെ 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു.  എന്നാൽ ആ തീരുമാനത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്.  ഈ ഫോർമാറ്റിൽ കളിക്കുന്നത് താരങ്ങൾ ക്ഷീണിപ്പിക്കുകയാണ്. അതുകൊണ്ടാണ് താരങ്ങൾ ട്വന്‍റി-2 ക്രിക്കറ്റ് കൂടുതലായി പരിഗണിക്കുന്നതെന്ന് വസീം അക്രം പറഞ്ഞു.    നേരത്തെ മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നത്.  എന്നാൽ ടെസ്റ്റ് മത്സരങ്ങൾ നിലവിൽ ആവേശകരമാണ്. ഏകദിന ക്രിക്കറ്റിന്‍റെ ഭാവിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഓജ ട്വിറ്റിൽ…

Read More

പിന്നിൽ നിന്നും കുത്തിയ കട്ടപ്പയാര്? രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് ചോർച്ച; ദ്രൗപദി മുർമുവിന് ഒരു വോട്ട് നൽകിയത് എംഎൽഎ

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലും വോട്ട് ചോർച്ച. 140 അംഗ നിയമസഭയിൽ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് ചോർന്നു. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് സംസ്ഥാനത്തെ ഒരു എംഎൽഎ വോട്ട് നൽകിയെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. 139 എംഎൽഎമാരുടെ പിന്തുണയാണ് കേരളത്തിൽനിന്നും യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. അതേസമയം 2,824 വോട്ടുകൾ നേടി ദ്രൗപദി മുർമു തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇതോടെ ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്.  

Read More

ഇന്ത്യയിൽ കാലിടറി ഫേസ്ബുക്ക്; പുരുഷ മേധാവിത്വവും സുരക്ഷയും സ്വകാര്യതയും സംബന്ധിച്ചുള്ള ആശങ്കകൾ; എഫ് ബി അക്കൗണ്ടിനെ കൈവിട്ട് സ്ത്രീകൾ…

  ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്കിന്‍റ വളർച്ചാനിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഫേസ്ബുക്കിന്‍റെ മാതൃകന്പനിയായ മെറ്റായാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.പോയ 10 വർഷക്കാലം ഫേസ്ബുക്കിന് രാജ്യത്ത് അതിവേഗത്തിലുള്ള വളർച്ചയുണ്ടായിരുന്നു. കഴിഞ്ഞ നവംബറോടെ ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 45 കോടി കവിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വളർച്ച മന്ദഗതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്ത്രീ ഉപയോക്താക്കളിൽ പലരും കൈയൊഴിഞ്ഞതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. സുരക്ഷയും സ്വകാര്യതയും സംബന്ധിച്ചുള്ള ആശങ്കകളും പുരുഷ മേധാവിത്വം കൂടുതലാണെന്നതുമാണ് ഭൂരിഭാഗം സ്ത്രീകളും ഫേസ്ബുക്ക് ഉപേക്ഷിക്കാൻ കാരണമായതായി വിലയിരുത്തുന്നത്. പുതിയതായി ആളുകളെ ആകർഷിക്കാൻ കഴിയാത്തതും വലിയ തോതിൽ മൊബൈൽ ഡേറ്റ നിരക്ക് രാജ്യത്ത് വർധിച്ചതും ആളുകളിൽ താത്പര്യം കുറച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ഫേസ്ബുക്കിന് കൂടുതൽ തളച്ചയുണ്ടാകുമെന്നും മെറ്റയുടെ പഠനം…

Read More