The content is priced very fairly and might be a nice addition to your collection of juicy videos. You can see women who are showering or amusing themselves online. And you get all these juicy media for zero dollars. Sometimes you could be notified that you need cash to unlock the advanced options. Skip this pop-up in case you are nonetheless hesitant and continue using CamSoda. A clean and straightforward interface is what makes your experience pleasant and unique. The layout is visually pleasing with pink and blue colour palette…
Read MoreDay: September 24, 2022
ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ല! ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവില്‍ വന്ന വിധി ഇങ്ങനെ…
ഹൂസ്റ്റന്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറി. ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസുള്ള ലയണല്‍ അലക്സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു വാറണ്ടുമായി…
Read More3 മണിക്കൂര്‍ ശ്രമിച്ചിട്ടും ഞരമ്പു കിട്ടിയില്ല!വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു
അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ മാരകമായ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി പ്രിസണ്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന് മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. 1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര് കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഞരമ്പു ലഭിക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമയിലെ സാധാരണ ജയില്‍ സെല്ലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കെ. എൈവി പറഞ്ഞു.…
Read Moreകഴിഞ്ഞ ഒന്നര വര്‍ഷമായി ഓഫീസില്‍ ഹാജരായിട്ടില്ല! ആദായനികുതി വകുപ്പ് ജീവനക്കാരന് കോമയിലെന്ന് കരുതി മൃതദേഹം സൂക്ഷിച്ചത് 18 മാസം
ലക്നോ: കഴിഞ്ഞ വര്‍ഷം മരിച്ച ആദായനികുതി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം അദ്ദേഹം കോമയിലാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ചത് 18 മാസം. ഉത്തർപ്രദേശിലെ കാണ്‍പൂർ റാവത്പൂര്‍ ഏരിയയിലാണ് സംഭവം. ആദായനികുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന വിംലേഷ് ദീക്ഷിത്തിന്റെ മൃതദേഹമാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്. ഹൃദയ സംബന്ധിയായ അസുഖം മൂലം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് വിംലേഷ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് കോമയിലാണെന്ന് വിശ്വസിച്ച വിംലേഷിന്റെ ഭാര്യ ഇദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ സൂക്ഷിക്കുകയായിരുന്നു. കോമയില്‍ നിന്നുണരാനായി എല്ലാ ദിവസവും ഗംഗാ ജലവും അവര്‍ മൃതശരീരത്തില്‍ തളിക്കുമായിരുന്നു. വിംലേഷിന്റെ ഭാര്യ ഓക്സിജന്‍ സിലിണ്ടറുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കാണാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പോലീസുകാരും മജിസ്ട്രേറ്റും ഉള്‍പ്പടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച റാവത്പൂര്‍ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിംലേഷ് കഴിഞ്ഞ…
Read Moreപ്രണയാഭ്യര്‍ഥനയുമായി യുവാവ്, ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി! പ്രണയം നിരസിച്ച യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന് മകന് അനു മോഹന്‍ (28) ആണ് പിടിയിലായത്. വെള്ളിയാഴ്ച വെെകുന്നേരം നാലിന് പുനലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മണിയാറില്‍ ആണ് സംഭവം. കുറച്ചു നാളായി അയല്‍വാസിയായ യുവതിയെ ഇയാള്‍ പ്രണയത്തിന്റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നു. ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് അക്രമത്തിന് കാരണമായത്. യുവതിയുടെ വീട്ടിലേക്കെത്തിയ അനു യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളെയും ഇയാള്‍ കല്ലുവച്ച് തലയില്‍ ഇടിച്ചു. ഇയാളെ പിന്നീട് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍! തൃശൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂര്‍: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാ അധ്യാപകനായ അഴീക്കോട് മേനോന് ബസാര്‍ സ്വദേശി പഴുപ്പറമ്പില്‍ നാസിമുദ്ദീന്( 29) ആണ് പിടിയിലായത്. മദ്രസയില്‍ ക്ലാസിനെത്തിയ വിദ്യാര്‍ഥിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം കുട്ടി വീട്ടില്‍ അറിയിച്ചതോടെ പിതാവ് പോലീസില്‍ പരാതി നല്കി. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസ്കൂള്‍ വിട്ട സമയത്ത് സമര്‍ഥമായി സ്കൂളില്‍ കടന്ന് ബാത്റൂമില്‍വച്ച്..! കൊലക്കേസില്‍ വിട്ടയക്കപ്പെട്ടയാള് പോക്സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: കൊലക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. സ്കൂള്‍ വിട്ട സമയത്ത് സമര്‍ഥമായി സ്കൂളില്‍ കടന്ന് ബാത്റൂമില്‍വച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മീഞ്ചന്തയിലെ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് ജയേഷ്. നഗരത്തിലെ ഒരു സ്കൂളില്‍ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ഥമായി സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയില്വച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുന്‍പ് ജയേഷിനെ കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിക്കുകയും…
Read Moreചുമച്ച് ചുമച്ച് കൊച്ചി ! ഒട്ടുമിക്കവര്‍ക്കും പിടിപെട്ടിട്ടുള്ളത് കഠിനമായ ശരീരവേദനയോടുകൂടിയ പനി; ആരോഗ്യ വിദഗ്ധര്‍ പറയുന്നത്…
കൊച്ചി: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഓണത്തിരക്കുകള്‍ കഴിഞ്ഞതോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കോവിഡ് കേസുകൾ കൂടുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിദിനം 300ല്‍ അധികം പേര് കോവിഡ് ബാധിതരാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നിലവില്‍ ആരോഗ്യവകുപ്പ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. പനി ബാധിതരായ പലരും ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന നടത്താത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കഠിനമായ ശരീരവേദനയോടുകൂടി പനിയാണ് ഒട്ടുമിക്കവര്‍ക്കും പിടിപെട്ടിട്ടുള്ളത്. കടുത്ത ചുമയും ഇത്തരക്കാരില്‍ കണ്ടുവരുന്നു. ഒരുമാസത്തിലധികം സമയമെടുത്താണ് പലര്‍ക്കും ചുമ മാറുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരാഴ്ചക്കിടെ 112ഓളം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഈമാസം 45 ഓളം പേര്‍ക്ക് എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകളും സുരക്ഷാ മുന്‍…
Read Moreഓണം ബംബർ പോലൊരു ഫിഫ ബംബർ! ലോകത്തെ ആ ഒരേയൊരു ഭാഗ്യവാനെ കാത്തിരിക്കുന്നത്…
ഗ്രാന്റ്പിയർ ലോകത്തെ ഒരേ ഒരു ഭാഗ്യവാനെ കാത്തിരിക്കുകയാണ് ഖത്തർ. ഓണം ബംബർ അടിച്ച ഭാഗ്യവാനെ പോലെ ഫിഫയുടെ ഫുട്ബോൾ മാമാങ്കത്തിന്റെ ബംബർ അടിക്കുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ. ലോകത്തിന്റെ ഏതോ കോണിലുള്ള ഭാഗ്യശാലിയായ ഒരു ഫുട്ബോള്‍ ആരാധകന് ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാന്‍ അവസരമൊരുക്കി സംഘാടകര്‍ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുകയാണ്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആ ഭാഗ്യവാനാകാൻ കൊതിയുണ്ടാകും. ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ എല്ലാ മല്‍സരങ്ങളും കാണാനുള്ള അമൂല്യമായയ സമ്മാനമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി നല്‍കുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി തുടക്കമിട്ട എവരി ബ്യൂട്ടിഫുള്‍ ഗെയിം എന്ന പ്രത്യേക മത്സരത്തിലൂടെയാണ് എല്ലാ കളികളും കാണാനുള്ള ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആരാധകര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് 20 – 60 സെക്കൻഡ് ദൈര്‍ഘ്യമുള്ള…
Read Moreഅഞ്ചാമൻ അജി! അഞ്ചാം ദിവസവും അറസ്റ്റില്ല; പോലീസിനെ വട്ടം ചുറ്റിച്ച് പ്രതികളുടെ ഒളിച്ചുകളി തുടരുന്നു
കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും കേസിൽ പ്രതി ചേർത്തു. ഒളിവിൽ നിന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. അഞ്ചാമൻ അജി ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. റിപ്പോർട്ട്…
Read More