കോഴിക്കോട്ട് ജീവനൊടുക്കാൻ റഷ്യൻ യുവതിയുടെ ശ്രമം! ഇവര്‍ താമസിച്ചിരുന്നത്‌ മലയാളിയായ ആൺസുഹൃത്തിനൊപ്പം; കാരണം…

കോഴിക്കോട്: കൂരാച്ചുണ്ടിൽ മലയാളിയായ ആൺസുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. കാളങ്ങാലിയിലെ വസതിയിൽ സുഹൃത്തിനൊപ്പം വസിക്കുകയായിരുന്ന യുവതി ഇന്നലെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സുഹൃത്തിന്‍റെ പക്കൽ നിന്നുള്ള മാനസികപീഡനം മൂലമാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് അഭ്യൂഹമുണ്ട്. കോഴിക്കോട് സ്വദേശിയുമായി സാമൂഹ്യമാധ്യമങ്ങളിലുടെ പരിചയം സ്ഥാപിച്ച യുവതി, മൂന്ന് മാസം മുമ്പാണ് ഇയാളെ തേടി കേരളത്തിലെത്തിയത്. യുവതിയു‌ടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Read More

പുഷ്പയിലെ സാമി സാമി ഗാനത്തിനൊപ്പം ഇനി ഡാൻസ് കളിക്കില്ല! ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി നടി രശ്മിക മന്ദാന

സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ സാമി സാമി എന്ന ഗാനത്തിന് ഇനി ചുവടുകൾ വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന. പാട്ടിനൊപ്പം പലപ്പോഴായി താൻ ചുവടുകൾ വയ്ച്ചിട്ടുണ്ടെന്നും എന്നാൽ ഇനിയും അത് ആവർത്തിച്ചാൽ പുറംവേദനയും നടുവേദനയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രായം കൂടുന്തോറുമുണ്ടാകുമെന്നും രശ്മിക പറഞ്ഞു. നേരിട്ട് കാണുന്പോൾ തന്‍റെ കൂടെ സാമി സാമി നൃത്തം ചെയ്യാമോ എന്ന ആരാധകന്‍റെ ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്. ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമിക്കൊപ്പം നൃത്തം ചെയ്തു. ഇനിയും ആ ചുവടു വച്ചാൽ ഭാവിയിൽ നടുവേദന വരുമെന്നാണു തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം. രശ്മിക പറഞ്ഞു. 2021ൽ റിലീസ് ചെയ്ത പുഷ്പയിലെ ഗാനം അത്രയധികം ഹിറ്റായിരുന്നു. 500 മില്യനിലധികം ആളുകൾ കണ്ടു തീർത്ത ഈ ഗാനത്തിന്‍റെ സിഗ്നേച്ചർ സ്റ്റെപ്പുകൾക്ക് പലവേദികളിലായി രശ്മിക ചുവടുവയ്ച്ചിരുന്നു. 26കാരിയായ രശ്മിക തെന്നിന്ത്യയിലെ ഏറ്റവും…

Read More

പറന്നകന്ന പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ! പ്രണയനിമിഷങ്ങളുമായി അമൃത സുരേഷും ഗോപിസുന്ദറും

ഗായിക അമൃത സുരേഷിന്‍റെയും പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിന്‍റെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. അവധി ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഏറെ മനോഹരമായിട്ടുണ്ടെന്നാണ് കമന്‍റുകൾ. ഗോപി സുന്ദറാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പറന്നകന്ന പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ എന്നാണ് ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Read More

വിമര്‍ശിച്ച് പാടിയ ഷക്കീറയ്ക്ക് ഗിന്നസ് റിക്കാര്‍ഡ്! മുന്‍ പങ്കാളിയും കാമുകിയും പാടുപെടുന്നു…

ഷക്കീറ എന്ന ഗായികയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. “വക്ക വക്ക’ എന്ന ഗാനത്തിലൂടെ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയംകവര്‍ന്ന ഈ വിഖ്യാത കൊളംബിയന്‍ ഗായിക പിന്നീട് ലോകത്തെ സ്വന്തം ശബ്ദംകൊണ്ട് കീഴടക്കിയെന്ന് പറയാം. ഷക്കീറ സ്വന്തം ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് ഒരു കാല്‍പന്ത് കളിക്കാരനെയാണ്. ജെറാഡ് പിക്വെ എന്ന ഫുട്‌ബോളറെയാണ് അവര്‍ പങ്കാളിയാക്കിയത്. സ്പാനിഷ് താരമായ പിക്വെ ബാര്‍സലോണയ്ക്കുമായി കളിച്ചിരുന്നു. 2010ല്‍ തുടങ്ങിയ പിക്വെ- ഷക്കീറ പ്രണയബന്ധം പക്ഷേ കഴിഞ്ഞവര്‍ഷം ജൂണില്‍ അവസാനിച്ചു. ഫോര്‍ബ്‌സ് മാസിക ലോകത്തിലെ ഏറ്റവും പവര്‍ഫുള്‍ കപ്പിള്‍ എന്ന് വിശേഷിപ്പിച്ചവരാണ് ഷക്കീറയും ജെറാഡ് പിക്വെയും. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ടായി. ഈ വേര്‍പിരിയല്‍ ഷക്കീറയെ വല്ലാതെ നൊമ്പരപ്പെടുത്തി. മാത്രമല്ല പിക്വെ ഷക്കീറയെ കുറ്റപ്പെടുത്തുകയും പുതിയ കാമുകിയെ കണ്ടെത്തുകയുമുണ്ടായി. ഇതോടെ പിക്വെയുമായുള്ള ഷക്കീറയുടെ അകല്‍ച്ച കൂടുതലായി. എന്നാല്‍ തന്നെ വിട്ടുപിരിഞ്ഞ പങ്കാളിയെ അങ്ങനങ്ങ് വിട്ടുകളയാന്‍ ഷക്കീറ…

Read More

ഏറ്റവും താഴെനിന്ന് ഏറ്റവും ഉയരങ്ങളിലേക്ക് ടേക്ക് ഓഫ് ചെയ്ത ഒരു ഇന്ത്യന്‍ പെണ്‍കുട്ടി! സിനിമാകഥപോലെ ആവേശം കൊള്ളിക്കുന്ന യഥാര്‍ഥ കഥ

വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ്പോൾ പറന്നു നടക്കുന്നത്. അതവളുടെ സ്വപ്നമായിരുന്നു, ലക്ഷ്യമായിരുന്നു. കൈയെത്തും ദൂരത്തല്ലെങ്കിലും ആ മരച്ചില്ലയിലേക്ക് അവൾ പറന്നു കൊണ്ടേയിരുന്നു.. ഇത്തിഹാദ് എയർവേയ്സിലെ കാബിൻക്രൂ മമത ചൗധരിയുടെ സ്വപ്ന കഥ.. ഫ്ലാഷ്ബാക്ക്… അരുത് എന്ന വാക്ക് ഏറെ മുഴങ്ങിക്കേട്ടിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏറെ കൽപ്പിച്ചു കൊടുത്ത ഒരു നാട്. മമതയുടെ കുട്ടിക്കാലം അവിടെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഒട്ടും എളുപ്പമല്ലായിരുന്ന സാഹചര്യം. ദിവസവും അഞ്ചു കിലോമീറ്ററോളം നടന്നാണ് മമത സ്കൂളിൽ പോയിരുന്നത് . എന്തിനാണ് പെൺകുട്ടികൾ പഠിക്കുന്നത് എന്ന് ചോദ്യം പോലും ഉയർന്നിരുന്നു. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും മാത്രം പഠിച്ചാൽ പോരെ എന്നായിരുന്നു ആ ഗ്രാമത്തിലുള്ള പലരും മമതയോട് ചോദിച്ച…

Read More

കാമുകി ജയിൽ വാർഡൻ, കാമുകൻ തടവുപുള്ളി! ജോലി രാജിവച്ച് അവള്‍ കാത്തിരിക്കുന്നു, കാമുകന്‍ പുറത്തിറങ്ങുന്നതും കാത്ത്…

പ്രണയം യുദ്ധമാണ്, രണ്ടു പേർ ചുംബിക്കുന്പോൾ ലോകം മാറുന്നു… വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസിന്‍റെ വരികളാണിത്. പ്രണയത്തിൽ എല്ലാമടങ്ങിയിരിക്കുന്നു. ചിലപ്പോൾ നിശബ്ദമായ മലകളായി തോന്നാം ചിലപ്പോൾ അലയടിക്കുന്ന സമുദ്രമായും. പ്രണയം എന്ന വികാരത്തെ നിർവചനങ്ങളിലൊതുക്കുക എന്നതു പ്രയാസകരം. അർജന്‍റീനയിൽനിന്നു പുറത്തുവന്ന ഒരു പ്രണയകഥ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കാമുകി ജയിൽ വാർഡൻ, കാമുകനാകട്ടെ അതേ ജയിലിൽ കൊലപാതകക്കുറ്റത്തിനു ശിക്ഷയനുഭവിക്കുന്ന തടവുപുള്ളിയും..! കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ഒടുവിൽ ജോലി രാജിവച്ചു. ജയിലിൽ വച്ച് ഇരുവരും കണ്ടിട്ടേയില്ല എന്നതാണ് ഏറ്റവും കൗതുകകരം. അർജന്‍റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലെ വാർഡറായ ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. ജയിലിൽ വച്ച് പരസ്പരം കാണാത്ത ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്‍ക്ക് മെസേജ് അയക്കുകയായിരുന്നു.…

Read More

വിരുന്നുസത്കാരങ്ങളിലെ ചെളിവാരി എറിയൽ..! നല്ല പാതിയെക്കുറിച്ചു വര്‍ണിക്കുന്നത് കേട്ടാലും തല പെരുക്കും; വിനീത ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ചില വീടുകളിൽ വിരുന്നുസൽകാരത്തിന് പോയാൽ പതിവായി കാണുന്ന ചില കാഴ്ചകളുണ്ട്… ഭക്ഷണം കഴിച്ചുകഴിഞ്ഞ് സഭ കൂടിയിരിക്കുമ്പോൾ വീട്ടിലെ ഗൃഹനാഥനും നായികയും കൂടി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചെളിവാരി എറിയൽ… ഗൃഹനാഥൻ അടുത്തിരിക്കുന്ന ഭാര്യയെക്കുറിച്ച് അവരുപോലും വിചാരിക്കാത്ത കാര്യങ്ങൾ എണ്ണിയെണ്ണി വന്നിരിക്കുന്ന അതിഥികളോടു പറയും. ചിലപ്പോൾ അവരുടെ വീട്ടുകാരെയും കഥാപാത്രങ്ങളാക്കും. ഇങ്ങനെ പറയുമ്പോൾ എന്ത് സായൂജ്യം ആണോ കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല… “ഈ വീട്ടിൽ എന്താണ് ജോലി.. ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ല..  രണ്ടോ, മൂന്നോ കൂട്ടാൻ വയ്ക്കണം, കുഞ്ഞുങ്ങൾക്ക് വല്ലതും പറഞ്ഞു കൊടുക്കണം.. ” ഇതൊക്ക ഒരു ജോലിയാണോ.. എന്നു തുടങ്ങി വിചാരണ നീളും…രാവിലെ എണീറ്റു സർവമാന പണിയും ചെയ്ത് കുട്ടികളെ കുളിപ്പിച്ചൊരുക്കി ടിഫിനും ഒരുക്കി ഭർത്താവിനും മക്കൾക്കും കൊടുത്ത്, അവരെ സ്കൂളിലും ഓഫീസിലും യാത്രയാക്കി, അതിനിടയിൽ ഒരു കാക്കക്കുളി കുളിച്ച് വല്ലതും കഴിച്ചെന്നു വരുത്തി,…

Read More

പതിനഞ്ചുകാരനുമായി യുവതി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു! ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പോലീസ് പൊക്കി

ഇന്‍ഡോര്‍: 15 കാരനുമായി നാടുവിട്ട ശേഷം ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പലതവണ പീഡനത്തിനിരയാക്കിയ 19 കാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. യുവതി 15 കാരനുമായി നാടുവിട്ടതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മകനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവതിയെയും 15 കാരനെയും ഗുജറാത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഗുജറാത്തിലേക്ക് 15 കാരനുമായി കടന്ന യുവതി അവിടുത്തെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പല ദിവസങ്ങളിലായി യുവതി ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് 15 കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ യുവതിയെ പോക്‌സോ ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു.

Read More

ഭാര്യ വേണ്ട, കാമുകി മതി..! കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയുടെ പ്രോട്ടീൻ ഷെയ്ക്കിൽ സയനൈഡ് കലർത്തി; ഒടുവില്‍…

വാഷിംഗ്ടൺ: കാമുകിക്കൊപ്പം ജീവിക്കാൻ പ്രോട്ടീൻ ഷെയ്ക്കിൽ വിഷം കലർത്തി നൽകി ഭാര്യയെ കൊന്ന് ദന്ത ഡോക്ടർ. യു എസിലെ കൊളറാഡോയിലാണ് സംഭവം. 43കാരിയായ ആഞ്ചല ക്രെയ്ഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആഞ്ചലയുടെ ഭർത്താവ് ജെയിംസ് താലിവർ ക്രെയ്ഗ് (45)നെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കൗട്ടിന് ശേഷം ആഞ്ചല സ്ഥിരമായി പ്രോട്ടീൻ ഷെയ്ക്ക് കുടിക്കുമായിരുന്നു. ജെയിംസാണ് എന്നും ഈ ഷെയ്ക്ക് ഉണ്ടാക്കി നൽകിയിരുന്നത്. ഈ അവസരം മുതലെടുത്താണ് ഇയാൾ ഭാര്യയ്ക്ക് വിഷം നൽകാനായി തീരുമാനിച്ചത്. ഇതിനായി സയനൈഡും ആഴ്‌സനിക്കും ഓൺലൈനായി വരുത്തി. ആദ്യം ആഴ്‌സനിക്ക് കലർത്തി നൽകിയെങ്കിലും ആഞ്ചലയ്ക്ക് ഒന്നും സംഭവിച്ചില്ല. തുടർന്ന് ആഴ്‌സനിക്കും സയനൈഡും ഒരുമിച്ച് കലർത്തി കൊടുക്കുകയായിരുന്നു. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെട്ട ഇവരെ ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആഞ്ചല മരിച്ചു. ഡോക്ടർമാർക്കും പെട്ടെന്നുള്ള മരണത്തിന്റെ കാരണം കണ്ടെത്താനായിരുന്നില്ല.…

Read More

വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്..! കുടുംബസമേതം ഉംറ നിർവഹിച്ച് സാനിയ മിർസ

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരം അറിയിച്ചത്. മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

Read More