വിദേശത്തുനിന്ന് എത്തിയ വീട്ടമ്മയുമായി കാമുകൻ നടുറോഡിൽ ഏറ്റുമുട്ടി; ഭർത്താവു മരിച്ച യുവതിയിൽനിന്ന് യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ

പെരുവ: വിദേശത്തവച്ച് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു നാട്ടിലെത്തിയ വീട്ടമ്മ എയര്‍പോര്‍ട്ടില്‍നിന്നു നേരെ കാമുകനെത്തേടിയെത്തി. കാമുകന്‍ സ്വീകരിക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ നടുറോഡില്‍ അടിപിടിയായി. ചേര്‍ത്തല സ്വദേശിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ബുധനാഴ്ച ഉച്ചയോടെയാണു വിദേശത്തുനിന്ന് നെടുമ്പാശേരിയില്‍ എത്തിയത്. അവിടെനിന്ന് പെരുവ മൂര്‍ക്കാട്ടുപടിയിലുള്ള യുവാവിന്‍റെ വീട്ടിലെത്തുകയായിരുന്നു. കാരിക്കോട് കയ്യൂരിക്കല്‍ ജംഗ്ഷനില്‍ വച്ചാണു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കയ്യാങ്കളിയില്‍ എത്തുകയും ചെയ്തത്. നാട്ടുകാര്‍ ഇടപെട്ടതോടെ വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.  മാസങ്ങളായി തുടങ്ങിയ ഫേസ്ബുക്ക് പ്രണയത്തിനിടയില്‍ വീട്ടമ്മയോടു യുവാവ് വന്‍ തുകയും കൈപ്പറ്റിയിരുന്നു.സ്റ്റേഷനിൽവച്ചു യുവാവിനെക്കുറിച്ചു കൂടുതൽ മനസിലാക്കിയ വീട്ടമ്മ താന്‍ നല്‍കിയ പണം കിട്ടിയാല്‍ മതിയെന്നും ബന്ധത്തില്‍നിന്നു പിന്‍മാറുകയാണെന്നും അറിയിച്ചു. വീട്ടമ്മയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയിരുന്നു. പന്ത്രണ്ടും പത്തും വയസ് പ്രായമായ രണ്ട് പെണ്‍കുട്ടികളുണ്ട് അവർക്ക്. യുവാവിന്‍റെ പിതാവ് മരത്തില്‍നിന്നു വീണു മെഡിക്കല്‍ കോളജില്‍…

Read More

കായംകുളത്ത് ആശുപത്രിയില്‍ രോഗിയുടെ അഴിഞ്ഞാട്ടം ! ജീവനക്കാരെ കത്രിക കൊണ്ട് കുത്തി; പോലീസുകാര്‍ക്കും പരിക്ക്

കായംകുളം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ച് രോഗി. കാപ്പില്‍ സ്വദേശി ദേവരാജനാണ് ആശുപത്രിയില്‍ അതിക്രമം കാട്ടിയത്. കത്രിക കൈക്കലാക്കി നഴ്സിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാള്‍, തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെയും പോലീസ് ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഡോക്ടറും പോലീസുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാലിന് മുറിവേറ്റ് ചികിത്സ തേടിയാണ് ദേവരാജന്‍ ആശുപത്രിയില്‍ എത്തിയത്. നഴ്സിങ് റൂമില്‍ അതിക്രമിച്ചുകയറി കത്രിക കൈക്കലാക്കിയ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നഴ്സിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോളാണ് സുരക്ഷാജീവനക്കാരനായ മധുവിന് കുത്തേറ്റത്. പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഹോംഗാര്‍ഡ് വിക്രമനും കുത്തേറ്റു. ഒടുവില്‍ പോലീസും മറ്റുള്ളവരും ഏറെ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്. ദേവരാജന്റെ ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷാഹിന, ജീവനക്കാരായ രാമചന്ദ്രന്‍, മനോജ് എന്നിവര്‍ക്കും പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ പോലീസുകാരായ ശിവകുമാര്‍, ശിവന്‍ എന്നിവര്‍ക്കും പരിക്കേറ്റു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയിലുണ്ടായ…

Read More

അത്ഭുതം ആയിരുന്നു, ഈ കുഞ്ഞിനാണോ ഇത്രയും വലിയ അസുഖമെന്ന്..! പൊന്നു യാത്രയാത്‌ തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച്…

ക്യാൻസർ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ ഐറിന്‍ എന്ന കുഞ്ഞിനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടി സീന ജി നായര്‍. കുഞ്ചാക്കോ ബോബനെ കാണണമെന്ന ഐറിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാനായെങ്കിലും ഏറെക്കഴിയും മുമ്പേ ആ കുഞ്ഞ് ഈ ഭൂമി വിട്ടു പോയെന്ന് സീമ പറയുന്നു.  എറണാകുളത്ത് വച്ച് ഐറിന്റെ പിറന്നാൾ ദിവസം തന്നെ നടനെ കാണാനായെന്നും സീമ പറഞ്ഞു.   സീമ ജി നായരുടെ വാക്കുകൾ ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ (ഐറിൻ) ഓർമക്കായി.. ഏകദേശം 3 മാസങ്ങൾക്കു മുന്നേ തൊടുപുഴ സ്മിത മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്മെന്റിലെ Dr Sanjo എനിക് ഒരു മെസ്സേജ് അയച്ചു.. (എനിക്ക് ഡോക്ടറെ നേരത്തെ അറിയാമായിരുന്നു) എന്റെ സഹോദര തുല്യനായ സുരേഷിനെ ഡോക്ടർ നോക്കിയിരുന്നു.. ഡോക്ടറിന്റെ മെസ്സേജ് വായിക്കുമ്പോളാണ് പൊന്നുവിനെ കുറിച്ച് ഞാൻ അറിയുന്നത്.. അവളുടെ അസുഖത്തിന്റെ കാഠിന്യത്തിലും…

Read More

മരണം മൂന്നായി..! കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; യുഎസിൽ രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

വാഷിംഗ്ടണ്‍: കണ്ണിലൊഴിക്കാനുള്ള മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും രണ്ടിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്. നേത്ര രോഗത്തിന് പുറമേ അന്ധതയും അണുബാധ മൂലമുള്ള മരണത്തിനും കാരണമായതിന് പിന്നാലെ  രാജ്യവ്യാപകമായി ഒരു മരുന്ന് തിരിച്ചുവിളിച്ചു. കണ്ണിലെ അസ്വസ്ഥതകള്‍ക്ക് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന തുള്ളിമരുന്നാണ് തിരികെ വിളിച്ചത്.   മാര്‍ച്ച് 14 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളിലായി 70 രേഗികളെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് പേര്‍ മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്യൂഡോമൊണാസ് ഏയറുഗിനോസാ വിഭാഗത്തിലുള്ള ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. പത്ത് വിഭാഗത്തിലുള്ള ആര്‍ട്ടിഫീഷ്യല്‍ ടിയര്‍സ് ആണ് തിരികെ വിളിച്ചത്. ഇതില്‍ തന്നെ എസ്രികെയര്‍ എന്ന ഇനത്തിലൂടെയാണ് അണുബാധ വ്യാപകമായതെന്നാണ് സൂചന. ഇതിനിടയിലാണ് ഗ്ലോബല്‍ ഹെല്‍ത്ത്  ഫാര്‍മ  എസ്രി കെയര്‍ ആര്‍ട്ടിഫീഷ്യല്‍ ടിയര്‍…

Read More

പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി! ഒത്തുതീർപ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നു; നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്ത്….

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായി നിമിഷപ്രിയ പറഞ്ഞു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്‌ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും നിമിഷപ്രിയ പറഞ്ഞു.  യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.  എന്നാൽ ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക്…

Read More

പിഡബ്ലൂസി പ്രതിനിധിയെ ഇഡി വിളിപ്പിച്ചത് പിണറായിക്ക് എതിരെയുള്ള തെളിവുകള്‍ ഉറപ്പിക്കാന്‍ ! സ്വപ്‌നയുടെ മൊഴികള്‍ സൃഷ്ടിക്കുന്നത് വലിയ കുരുക്ക്…

സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനത്തെക്കുറിച്ചുള്ള ഇ ഡിയുടെ അന്വേഷണം എത്തുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെ. സ്വപ്‌നാ സുരേഷ് നേരത്തെ തന്നെ സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനത്തെക്കുറിച്ചുളള വിശദമായ വിവരങ്ങള്‍ ഇ ഡിക്ക് നല്‍കിയിരുന്നു. ഇ ഡി, ഇന്‍കം ടാക്‌സ് എ്ന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ക്കും സ്വപ്‌ന തെളിവുകള്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രിക്ക് നിയന്ത്രണത്തിലുളള ഐ ടി വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ടി എല്ലിന്റെ പദ്ധതിയാണ് സ്‌പേസ് പാര്‍ക്ക്. ഇവിടെ ഓപ്പറേഷന്‍സ് മാനേജര്‍ ആയാണ് സ്വപ്നയെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ  വഴിയാണ് സ്വപ്‌നയുടെ നിയമനം നടന്നതെന്ന് ശിവശങ്കര്‍ വരുത്തിതീര്‍ക്കുകയും ചെയ്തു. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രതാപ് നായരെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. സ്വപ്‌ന സ്‌പേസ് പാര്‍ക്കിലേക്കെത്തിയത് പി ഡബ്‌ള്യു സി വഴിയല്ല…

Read More

72കാരിയെ കെട്ടിയിട്ടിട്ട് വീട് കൊള്ളയടിച്ച ശേഷം നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ! ഞെട്ടിക്കുന്ന സംഭവം…

72കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിക്കുകയും നഗ്നദൃശ്യം പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ അരുംപാക്കം സ്വദേശി പി മണികണ്ഠന്‍ (38),പല്ലാവരം സ്വദേശി എം മണികണ്ഠന്‍ (38), നന്മംഗലം സ്വദേശി പി രമേശ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്തതിനാലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ആറംഗസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് അവിടെ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് വീട് നോക്കാന്‍ വന്നവരാണെന്നും കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ എന്നും ഇവര്‍ ചോദിച്ചു. തുടര്‍ന്ന് വയോധിക വാതില്‍ തുറന്നപ്പോള്‍ ആറംഗസംഘം വീടിനകത്തേയ്ക്ക് കയറുകയായിരുന്നു. വീട്ടില്‍ കയറിയ പ്രതികള്‍ 72കാരിയുടെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും…

Read More

മകളെ തല്ലിയ അധ്യാപകനെ ഓടിച്ചിട്ടടിച്ച് മാതാപിതാക്കള്‍ ! സംഭവം ഇങ്ങനെ…

മകളെ തല്ലിയെന്നാരോപിച്ച് അധ്യാപകനെ ഓടിച്ചിട്ടടിച്ച് മാതാപിതാക്കള്‍. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ഭരതിനാണ് മര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ ശിവലിംഗത്തെയും സെല്‍വിയെയും പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിയത്. ക്ലാസ് മുറിയില്‍ ഇവര്‍ അതിക്രമിച്ച് കയറി അധ്യാപകനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ അധ്യാപകന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. തങ്ങളുടെ മകളെ തല്ലാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചുകൊണ്ടാണ് സെല്‍വി ഭരതിനെ മര്‍ദ്ദിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിക്കുമെന്നും ഇടയ്ക്ക് പറയുന്നുണ്ട്. ഭരതിനെ രക്ഷപ്പെടുത്താന്‍ അധ്യാപകര്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് അധ്യാപകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് തെളിവാക്കി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.…

Read More

നാന്‍ ആണയിട്ടാല്‍… അതു നടന്തുവിട്ടാല്‍…! ബ്രഹ്മപുരത്ത് ഇനിയൊരു തീപിടിത്തം ഉണ്ടാകുമോ ? ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷിന്‍റെ മറുപടി ഇങ്ങനെ…

കൊച്ചി: ബ്രഹ്മപുരത്ത് ഇനിയൊരു തീപിടിത്തം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്‍റെ മറുപടി ഇങ്ങനെ. ‘നാന്‍ ആണയിട്ടാല്‍…അതു നടന്തുവിട്ടാല്‍…’ എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിക്കിടെയായിരുന്നു കളക്ടറുടെ വ്യത്യസ്തമായ പ്രതികരണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കത്തിക്കരിഞ്ഞ മാലിന്യങ്ങള്‍ അവിടുന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി ഉപകരാര്‍ നല്‍കിയത് സംബന്ധിച്ച് പരിശോധിക്കും. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ സംവിധാനങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി. അഗ്‌നിരക്ഷാ വിഭാഗം ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട ക്രമീകരണങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read More

നാലു ദിവസം പ്രായമായ കുഞ്ഞിനെ പോലീസുകാരന്‍ ചവിട്ടിക്കൊന്നു !

നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ചവിട്ടിക്കൊന്ന് പോലീസുകാരന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ജില്ലയിലെ കൊസോഗൊന്‍ഡോഡിഗി ഗ്രാമത്തില്‍ കുട്ടിയുടെ മുത്തച്ഛനായ ഭൂഷണ്‍ പാണ്ഡെയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കും സംഘവും പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തി. പോലീസിനെ കണ്ട് ഭയന്നതോടെ ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം നവജാതശിശുവിനെ വീട്ടില്‍ തനിച്ചാക്കി ഇറങ്ങിപോകുകയായിരുന്നു. പോലീസുകാര്‍ വീടിന്റെ മുക്കിലും മൂലയിലും തിരച്ചില്‍ നടത്തുമ്പോള്‍ നാല് ദിവസം പ്രായമുള്ള തന്റെ കുട്ടി അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നേഹ ദേവി പറഞ്ഞു. മുറിയില്‍ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ പോലീസുകാരന്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ പോലീസുകാരന്‍ ചവിട്ടിക്കൊന്നതായി മരിച്ച നവജാതശിശുവിന്റെ…

Read More