നാഗ്പുര്‍: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്നാരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ പുഴയിൽ ചാടി ജീവനൊടുക്കി. നാഗ്പുരിലാണ് സംഭവം. 38കാരനായ മനീഷ് ആണ് മരിച്ചത്. തന്റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്റെ ആരോപണം. യുവതിയും കുടുംബാംഗങ്ങളും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ തനിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മനീഷ് പറഞ്ഞു. സെപ്റ്റംബർ ആറിന് യുവതിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്ന് കുടുംബം ആരോപിച്ചു. വീട്ടില്‍ തിരിച്ചെത്തിയശേഷം, മനീഷ് ബലാത്സംഗം ചെയ്തെന്ന ആരോപണം യുവതി ഉന്നയിച്ചു. എന്നാല്‍ യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് യുവതിയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മനീഷിന്റെ ആരോപണം. യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് മനീഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.…
Read MoreDay: September 14, 2023
കൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമവാര്‍ഷികം; പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: കൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍. കമ്മട്ടിപ്പാടം ചെറുതോട്ടില്‍ ഫ്രെഡി ബാബു ആല്‍ബര്‍ട്ട് (29), സജിത്, സെബി എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിന് രാത്രി 8.50നായിരുന്നു സംഭവം. പ്രതികളുടെ സുഹൃത്തായ സജുന് എന്നയാളെ പരാതിക്കാരനായ കലൂര്‍ സ്വദേശിയായ കിരണ്‍ ആന്റണിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. സജുന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്ന പത്തിന് പ്രതികള്‍ കൂലര്‍ കൊട്ടേക്കനാല്‍ ഈസ്റ്റ് അവന്യൂ റോഡിലുള്ള കിരണിന്റെ വീട്ടിലെത്തി അതിക്രമിച്ചു കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഫ്രെഡി കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ടും സജിത്ത് ഹെല്‍മറ്റുകൊണ്ടും കിരണിന്റെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇത് തടയാനെത്തിയ കിരണിന്റെ സഹോദരന് കെവിനെയും സുഹൃത്ത് നിഖിലിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു. കിരണ്‍…
Read Moreവൗ… പൊളി സാധനം; ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം; എങ്കിലും കഴിക്കാന്‍ ആളുകളേറെ
ഏത് സ്ഥലത്ത് പോയാലും അവിടുത്തെ ഭക്ഷണം രുചിച്ചറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളെല്ലാവരും. ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണമെന്നാണല്ലോ ചൊല്ല്. എന്നാല്‍ അവ പാകം ചെയ്യുന്നതിന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ജീവനു തന്നെ ആപത്താണ്. അത്തരത്തിലൊരു ഭക്ഷണമാണ് ഫുഗു മത്സ്യം. ജപ്പാനിലാണ് ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ മത്സ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേകം കഴിവും അറിവും മാത്രമുള്ള ഷെഫിനു മാത്രമെ ഫുഗു പാകം ചെയ്യാന്‍ സാധിക്കുകയുള്ളു. ശരിയായ രീതിയില്‍ അല്ലെങ്കില്‍ ജീവനു പോലും ഇത് ആപത്താണ്. അറിവില്ലാതെ പാകം ചെയ്തു കഴിച്ചതിന് ജപ്പാനില്‍ ഒരുപാട് പേരുടെ ജീവന് നഷ്ടം ആയിട്ടുണ്ട്. ജപ്പാനില്‍ ഏറ്റവും വില കൂടിയ മത്സ്യവും ഫുഗു ആണ്. ഫുഗുവിന്റെ കരള്‍ തൊലി കുടല് എന്നിവയില്‍ സയനൈഡിനേക്കാള്‍ വിഷമുള്ള ടെട്രോ ഡോക്സിന് അടങ്ങിയിട്ടുണ്ട്. വളരെ മികച്ച ഷെഫിനു മാത്രമെ…
Read Moreതമിഴ്നാട്ടിലെ വീട്ടമ്മമാര്‍ക്ക് മാസംതോറും 1,000 രൂപ ;1.06 കോടി പേർ ഗുണഭോക്താക്കൾ, പദ്ധതിക്കു നാളെ തുടക്കം
ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കം.1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് “കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. അടുത്ത മാസം മുതൽ ഒന്നാം തീയതി പണം വീട്ടമ്മമാരുടെ അക്കൗണ്ടുകളിലെത്തും.കുംടുംബ വരുമാനത്തിന്റെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഒരു കോടി ആറു ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്തു വച്ച് പദ്ധതിക്ക് തുടക്കമിടുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ദ്രാവിഡ മോഡൽഭരണത്തിന്റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പദ്ധതിയിലേക്ക് ആകെ അപേക്ഷിച്ചത് 1 കോടി 63 ലക്ഷം വീട്ടമ്മമാരായിരുന്നു. ഇവരില്‍നിന്ന് ഒഴിവാക്കപ്പെട്ടവരോട് കാരണം ബോധിപ്പിക്കും.…
Read Moreഭരണഘടനശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ട്, ചെയ്തത് ഒരു ടൈപ്പിസ്റ്റിന്റെ ജോലി മാത്രം; ഭരണഘടനാ ശിൽപ്പി അംബേദ്കറിനെ അധിക്ഷേപിച്ച ആർഎസ്എസ് ചിന്തകൻ അറസ്റ്റിൽ
ചെന്നൈ: ഭരണഘടനാ ശിൽപ്പി ബി.ആർ. അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർ.ബി.വി.എസ്. മണിയനെ ചെന്നൈ പോലീസ് അറസ്റ്റ്ചെയ്തു. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടനശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം. വിഎച്ച്പി മുൻ തമിഴ്നാട് വൈസ് പ്രസിഡന്റായ മണിയന്റെ അംബേദ്ക്കർ വിരുദ്ധ അധിക്ഷേപ പ്രഭാഷണം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്. ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്കറിനെ കാണരുതെന്നും ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തതെന്നും പ്രഭാഷണത്തിലുണ്ടായിരുന്നു. പലരും നടത്തിയ പ്രസംഗങ്ങൾ പകർത്തിയെഴുതുമ്പോൾ തെറ്റുവരാതെ നോക്കുക എന്നതായിരുന്നു അംബേദ്കറുടെ ജോലി. തമിഴ്ജനത ആരാധിക്കുന്ന തിരുവള്ളുവർ ജീവിച്ചിരുന്നിട്ടേയില്ലെന്നും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ മണിയൻ പറയുന്നുണ്ട്. സനാതനധർമം പിന്തുടരുന്നവരാണ് തങ്ങളെന്നും ഇന്ത്യയെ രക്ഷിക്കാൻ നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും മണിയൻ അവകാശപ്പെടുന്നു. പ്രഭാഷണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് നടപടി. അംബേദ്കറിനെതിരായ…
Read Moreസംസ്ഥാനത്ത് നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കാതെ 3.6 ലക്ഷം പേർ ; പെൻഷൻ മുടങ്ങിയിട്ട് ഒമ്പത് മാസം
അനുമോൾ ജോയ്കണ്ണൂർ: സംസ്ഥാനത്ത് കെട്ടിട നിർമാണ ത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒന്‍പത് മാസമായിട്ടും പെൻഷൻ തുക നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഓണത്തിന് ഒരുമാസത്തെ പെൻഷൻ നൽകിയിരുന്നെങ്കിലും കുടിശികത്തുക ബാക്കിയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചത്. സംസ്ഥാനത്താകെയുള്ള 3.6 ലക്ഷം പെൻഷൻകാർക്കുമായി 469 കോടി രൂപയാണ് നൽകാനുള്ളത്. 2021നു ശേഷം പെൻഷനായ തൊഴിലാളികൾക്ക് നാളിതുവരെയായി അടച്ച തുകയോ പെൻഷനോ ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാന ബോർഡിൽനിന്ന് തുക അനുവദിക്കാത്തതിനാലാണ് പെൻഷൻ വിതരണം ചെയ്യാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന മറുപടി. തൊഴിലാളികളിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിനൊപ്പം കെട്ടിടനിർമാണ ക്ഷേമനിധി സെസിൽനിന്ന് കൂടിയാണ് ബോർഡിന്റെ പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്. സെസ് ഇനത്തിൽ വൻ തുക ബോർഡിലേക്ക് എത്താനുണ്ടെന്നും, എന്നാലിത് പിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം അധികൃതർ കാണിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേ സമയം സെസ് പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവും…
Read Moreഇത്തിരി കുഞ്ഞന്‍ ബീറ്റ്റൂട്ടിനു ഒത്തിരി ഗുണങ്ങള്‍
കാണാനുള്ള ഭംഗി പോലെതന്നെ ഗുണമുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മണ്ണിനടിയില്‍ വളരുന്ന ബീറ്റ്റൂട്ട് ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ്. പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഇത് തരുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഏറ്റവും ശക്തമായ 10 ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. കറിയായും ജ്യൂസായും പച്ചക്കും ബീറ്ററൂട്ട് ആളുകള്‍ കഴിക്കാറുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ കൂട്ടുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും ഉറവിടമാണ് ബീറ്റ്റൂട്ടുകള്‍. ബീറ്റ്റൂട്ട് നാരുകളാല്‍ നിറഞ്ഞതായതാനാല്‍ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും ഹൃദ്രോഗം കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന് ബീറ്റ്റൂട്ട് ഉത്തമ പ്രതിവിധിയാണ്. ബീറ്റ്റൂട്ട്…
Read Moreഎക്സ്പോര്‍ട്ട് ലൈസന്‍സ് തട്ടിപ്പ്; ചെറുകിട ഉത്പാദകരെ വഞ്ചിച്ച് പ്രതികള്‍ കൈക്കലാക്കിയത് അരക്കോടിയോളം രൂപ
കൊച്ചി: ഏതുതരം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചെറുകിട സംരംഭകരെയും ഉത്പാദകരെയും വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ കൈക്കലാക്കിയത് 35 ലക്ഷം രൂപയെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് കടവന്ത്ര കെ.പി.വള്ളോന്‍ റോഡ് ഡിഡി മൈല്‍സ്റ്റോണ്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമ ചോറ്റാനിക്കര ദര്‍ശന എന്‍ക്ലേവില്‍ താമസിക്കുന്ന പി.കെ. സബിന്‍രാജ് (33), സഹായി എളംകുളം പുതുക്കാട് വീട്ടില്‍ വൃന്ദ (39) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, എസ്ഐ സി. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ സംസ്ഥാനമൊട്ടാകെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു.
Read Moreഓണാവധിക്കാലത്ത് ‘പോല്‍ ആപ്പിൽ’രജിസ്റ്റര്‍ ചെയ്ത് വീടിനു സുരക്ഷയൊരുക്കിയത് 763 പേര്
കൊച്ചി: ഇക്കഴിഞ്ഞ ഓണക്കാലത്ത് വീട് പൂട്ടി യാത്രപോയവരില് പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വീടിന് സുരക്ഷയൊരുക്കിയത് 763 പേര്. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള കാലയളവിലാണ് ഇവര്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴി തങ്ങള്‍ വീടു പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ച് സുരക്ഷ നേടിയത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 221 പേര് ഈ സേവനം വിനിയോഗിച്ചു. കൊല്ലം ജില്ലയില്‍ 69 പേരും പാലക്കാട് ജില്ലയില്‍ 65 പേരും വീട് പൂട്ടി യാത്ര പോകുന്ന കാര്യം പോലീസിന്റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 63 പേര് വീതവും കോഴിക്കോട് ജില്ലയില്‍ 61 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തില്‍ ആവശ്യമായ…
Read Moreവിടാതെ പിൻതുടർന്ന് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം; നാലംഗ കുടുംബം മരണപ്പെട്ടിട്ടും ഭീഷണി; ഓൺലൈൻ ആപ്പിനെതിരേ കേസെടുത്തു
വരാപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കാനിടയായ സംഭവത്തിന് പിന്നിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി തുടരുന്നു. ഇന്നും അടുത്ത ബന്ധുക്കളുടെ ഫോണിൽ വ്യാജ സന്ദേശവും വീട്ടമ്മയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും എത്തി. കൂട്ട ആത്മഹത്യയിൽ ഹാപ്പി വാലറ്റ് എന്ന ഓൺലൈൻ ആപ്പിനെതിരേ വരാപ്പുഴ പോലീസ് കേസ് എടുത്തിട്ടുണ്ട്. വലിയ കടമക്കുടി മാടശേരി നിജോ (39), ഭാര്യ ശിൽപ (29) മക്കളായ ഏയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപയുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഓൺലൈൻ വഴിയുള്ള വായ്പ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതാണ് കുടുംബത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പോലീസ് കരുതുന്നത്. വടക്കേ ഇന്ത്യയിലുള്ള ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം ആണെന്നും അതിൽ…
Read More