മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി കൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ചു: ലോറി ഡ്രൈവറും ക്ലീനറും പിടിയിൽ

എടക്കാട്: മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന കന്പി മോഷ്ടിച്ച് വിൽപന നടത്തിയ ലോറി ഡ്രൈവറും ക്ലീനറും പോലീസ് പിടിയിൽ. ഷിമോഗ സ്വദേശിയായ ലോറി ഡ്രൈവർ മുഹമ്മദ് പീർ(36), ക്ലീനർ ബംഗളൂരു സ്വദേശി ആർ. ഉത്തം(43) എന്നിവരെയാണ് കാഞ്ഞങ്ങാട് വച്ച് എ‌ടക്കാട് പോലീസ് പിടികൂടിയത്. മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽ നിന്ന് നാലു ലോറികളിലായാണ് കന്പികൾ കൊണ്ടുവന്നത്. അതിൽ ഒരു ലോറിയിലെ 40 ടൺ കന്പികളാണ് പ്രതികൾ മോഷ്ടിച്ച് വിൽപന നടത്തിയത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. കന്പികൾ ഇറക്കി പ്രതികൾ പോയ ശേഷം സൈറ്റ് എൻജിനീയർ രാഹുലിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കന്പികളിൽ കുറവ് കണ്ടത്. തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 2,19000 രൂപ വില വരുന്ന കന്പികളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

Read More

വീണ്ടും മാസ്ക് അണിയും കാലം; ആശങ്ക ഒഴിയാതെ അഞ്ച് വര്‍ഷം

രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്‌ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച്ചില്ല കോഴിക്കോട്ടുകാര്‍. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ എത്രത്തോളം പേടിപ്പിച്ചുവെന്ന് ആരും പറയേണ്ടതില്ല. അതിന്‍റെ തീവ്രഭാവം ശരിക്കും അനുഭവിച്ചു. അതില്‍നിന്നു കരകയറും മുന്‍പ് പ്രളയം എത്തി. ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ അന്നും ജനം അനുഭവിച്ചു. തുർച്ചയായ രണ്ടു വർഷത്തെ പ്രളയം കഴിഞ്ഞപ്പോള്‍ കോവിഡ് എത്തി. മനുഷ്യര്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്നു കാണിച്ചുതന്ന നിയന്ത്രണങ്ങളുടെ കൊറോണക്കാലം. അതിനിടെ 2021ല്‍ വീണ്ടും കോഴിക്കോട് നിപ അവതരിച്ച് 13 വയസുകാരന്‍റെ ജീവനെടുത്തു. അതിൽനിന്നെല്ലാം കരകയറി ദുരിതകാലം മറക്കാൻ ശ്രമിക്കുന്നതിനിടെ ഇപ്പോഴിതാ രണ്ടുപേരുടെ ജീവനെടുത്ത് നിപ തിരിച്ചുവന്നിരിക്കുന്നു. എന്ന് തീരും ഈ ഭീതിയെന്ന് ആര്‍ക്കും ഒരു പിടിയില്ല. ആളുകളുടെ ജീവിതം തടസപ്പെടുത്തി ബാരിക്കേഡുകളും മുഖാവരണവും വീണ്ടും നിവരുന്നു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ…

Read More

മൂന്നാറില്‍ വീണ്ടും പടയപ്പ; റേഷന്‍ കട തകര്‍ത്തു; തൊഴിലാളി ലയങ്ങൾക്ക് സമീപം നിലയുറപ്പിച്ചത് മണിക്കൂറുകളോളം

ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പയിറങ്ങി. ഇന്നു പുലര്‍ച്ചെയോടെ മൂന്നാര്‍ ലോക്കാര്‍ട് എസ്റ്റേറ്റിലാണ് പടയപ്പയെത്തിയത്. മണിക്കൂറുകളോളം തൊഴിലാളി ലയങ്ങള്‍ക്കു സമീപം നിലയുറപ്പിച്ച പടയപ്പ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് അരിയും മറ്റും വാരി പുറത്തിട്ടു. ആളുകള്‍ ബഹളം വച്ചിട്ടും തിരികെ പോകാതെ നിലയുറപ്പിച്ച ആന രാവിലെ ഒന്പതോടെയാണ് തിരികെ മടങ്ങിയത്. ഏതാനും മാസം മുമ്പ് ചട്ടമൂന്നാറിലും റേഷന്‍ കട പടയപ്പ തകര്‍ത്തിരുന്നു. ഇവിടെ ഏതാനും ദിവസം തമ്പടിച്ചതിനു ശേഷമാണ് പിന്നീട് രണ്ടാഴ്ച മുമ്പ് മൂന്നാറിലേക്കു തിരികെ മടങ്ങിയെത്തിയത്. പലപ്പോഴും ദേശീയ പാതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പടയപ്പ വാഹന ഗതാഗതവും തടസപ്പെടുത്തിയിരുന്നു. അരിക്കൊമ്പനു ശേഷം പടയപ്പയും എസ്റ്റേറ്റ് മേഖലയിലെ റേഷന്‍ കടകള്‍ക്കു നേരേ ആക്രമണം പതിവാക്കിയിരിക്കുകയാണ്. ലയങ്ങള്‍ക്കടുത്ത് പടയപ്പ എത്തിയത് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Read More

ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; വിദേശത്തുള്ള ഭാര്യയുടെ അടുത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് വരവേയാണ് അപകടം

കൊച്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് തല അറ്റുപോയ യുവാവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ദാരുണാന്ത്യം സംഭവിച്ച മാവേലിക്കര സ്വദേശി രാജേഷ് പങ്കജി(40)ന്‍റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 7.37 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അപകടം. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ പ്ലാറ്റ്‌ഫോമില്‍നിന്ന് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആണ് മരിച്ചത്. അപകടത്തില്‍ രാജേഷിന്‍റെ വലത് കൈപ്പത്തിയും അറ്റുപോയി. ബഹ്‌റിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനായ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഇദേഹം. വൈകിട്ട് 7.32 ഓടെ നോര്‍ത്തില്‍ എത്തിയ ചെന്നൈ മെയിലില്‍ മാവേലിക്കരയില്‍ നിന്നെത്തിയതായിരുന്നു. അഞ്ച് മിനിറ്റ് നേരം ട്രെയിന്‍ ഇവിടെ നിറുത്തിയിട്ടതോടെ പുറത്തേക്കിറങ്ങിയ രാജേഷ് പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ട്രെയിന്‍ പുറപ്പെട്ടതോടെ ഓടി വന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്ക് വീണത്. ഉടന്‍ തന്നേ യാത്രക്കാന്‍ ചങ്ങല വലിച്ച് ട്രെയിന്‍…

Read More

ശക്തമായ മഴയിൽ മരത്തിനടിയിൽ അഭയം തേടി; ഇടിമിന്നലേറ്റ് ഒരു പെൺകുട്ടി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്; മിന്നലിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 ഇടിമിന്നലേറ്റ് 14 വയസുകാരി മരിച്ചു. അഞ്ച് പേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരം മേഖലയിലാണ് സംഭവം.  ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മകൻപൂർ ഗ്രാമത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോൾ  മരത്തിനടിയിൽ ഇരിക്കുകയായിരുന്നു ഇവർ. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഹനുമാൻ ക്ഷേത്രത്തിനു പിന്നിലെ ചേരിപ്രദേശത്തുള്ളവരാണ്. രാവിലെ ഇവർ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അപകടം.  കനത്ത മഴയെത്തുടർന്ന് ഇവർ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തെ മരത്തിന്‍റെ ചുവട്ടിൽ അഭയം തേടി. ഈ സമയത്താണ് ഇടിമിന്നലേറ്റ് ഒരു പെൺകുട്ടിയും യുവതിയുമുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്. റിപ്പോർട്ടുകൾ പ്രകാരം മരിച്ച പെൺകുട്ടിയുടെ തലയിൽ നേരിട്ട് മിന്നൽ പതിക്കുകയും അവളുടെ മുടിയും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളും കത്തുകയും ചെയ്തു. കൂടാതെ ജാസ്മിൻ, അജ്മേരി ഖാത്തൂൻ, ഷാലൗ,…

Read More

കടലില്‍ മുക്കിയ കപ്പലില്‍നിന്ന് രാസലഹരി തീരത്തടിഞ്ഞു; ആന്‍ഡമാനില്‍ കണ്ടെത്തി നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

കൊച്ചി: ലഹരിമരുന്നു മാഫിയ സംഘം മുക്കിയ കപ്പലിലെ മയക്കുമരുന്ന് തീരത്ത് അടിഞ്ഞതിനെത്തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വന്‍ രാസ ലഹരി വേട്ട. കസ്റ്റംസ് പ്രിവന്‍റീവ് എക്‌സൈസ് സംയുക്ത പരിശോധനയില്‍ 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറില്‍ കണ്ടെത്തി നശിപ്പിച്ചത്. ജാപ്പനീസ് ബങ്കറില്‍ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിന്‍ സംയുക്ത സംഘം നശിപ്പിച്ചു. പ്രദേശവാസികള്‍ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നല്‍കി. പ്രദേശവാസികളിലൊരാള്‍ അറിയാതെ ലഹരിവസ്തു ഉപയോഗിച്ച് ചായ ഉണ്ടാക്കിയത് കുടിച്ച ഒരു സ്ത്രീ മുമ്പ് മരിക്കുകയും ഉണ്ടായി. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്കിടയിലും എക്‌സൈസ് സംഘം ബോധവത്കരണം നടത്തുന്നുണ്ട്. നാലുവര്‍ഷം മുമ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം കടലില്‍ ലഹരിമാഫിയാസംഘം മുക്കിയ കപ്പലില്‍നിന്നുള്ള രാസലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. ദ്വീപില്‍നിന്ന് സ്വകാര്യ കൊറിയര്‍ കമ്പനി മുഖേനയെത്തിച്ച എംഡിഎംഎയുമായി മലപ്പുറം പട്ടര്‍ക്കടവ് സ്വദേശികളായ…

Read More

ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; എന്നാൽ ആ തീരുമാനം മാറിയതിങ്ങനെ

അനിയത്തിപ്രാവ് മൂന്ന് പ്രാവശ്യത്തോളം തിയറ്ററിൽ പോയി കണ്ടിരുന്നു. അന്ന് ഞാൻ വലിയൊരു കുഞ്ചാക്കോ ബോബൻ ഫാനായിരുന്നു. അനിയത്തിപ്രാവ് സിനിമ ഇറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഞാൻ എന്‍റെ ആദ്യ സിനിമ ചെയ്തത്. അതിനുശേഷം ഇനി സിനിമ ചെയ്യുന്നില്ല പഠനത്തിൽ ശ്രദ്ധിക്കാമെന്ന തീരുമാനത്തിലായിരുന്നു. പിന്നെ രണ്ടാമത്തെ സിനിമ വന്നു. ജയരാജ് സാറിന്‍റെ സിനിമയായിരുന്നു. അത് കൂടി ചെയ്തശേഷം ഇനി സിനിമ ചെയ്യുന്നില്ലെന്ന് കടുത്ത തീരുമാനമെടുത്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം മയിൽപ്പീലിക്കാവ് സംവിധായകൻ ഡാഡിയെ വിളിച്ചു. ഇക്കാര്യം ഡാഡി എന്നോട് പറഞ്ഞതും മുഴുവൻ കേൾക്കാതെ ഞാൻ ദേഷ്യപ്പെട്ടു. പിന്നെയാണ് ഡാഡി ചാക്കോച്ചനാണ് നായകനെന്ന് പറഞ്ഞത്. അതോടെ എക്സൈറ്റ്മെന്‍റും സന്തോഷവും കൊണ്ട് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നെ തുടരെ തുടരെ സിനിമകൾ ചെയ്തു.

Read More

പ്രതിമ കാണുമ്പോൾ പോലും പ്രലോഭനം ഉണ്ടാകുന്നത് മാനസികരോഗം; സ്ത്രീ രൂപമുള്ള പ്രതിമയോട് വിരോധമുണ്ടെങ്കിൽ അവാർഡ് വാങ്ങരുത്; പൊട്ടിത്തെറിച്ച് ഹരിഷ് പേരടിയും ഭാഗ്യലക്ഷ്മിയും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ സ്പെഷൽ ജൂറി പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദമാകുന്നു. സോഷ്യൽ മീഡിയയിലെങ്ങും അലൻസിയർക്കെതിരെയുള്ള ട്രോളുകളുടെ പെരുമഴയാണ്. ചലച്ചിത്ര പ്രവർത്തകരടക്കം അലൻസിയറുടെ പരാമർശത്തിനെതിരേ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ കുറിപ്പുകളിട്ടു. കടുത്ത വിമർശനമാണ് നടൻ ഹരീഷ് പേരടി ഉയർത്തിയിയിരിക്കുന്നത്. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും പ്രലോഭനം ഉണ്ടാകുന്നത് മാനസികരോഗം മൂർച്ചിച്ചതിന്‍റെ ലക്ഷണമാണെന്നും അതിന് ചികിത്സിക്കുകയാണ് വേണ്ടതെന്നും ഹരീഷ് പേരടി പറയുന്നു. രാഷ്ടീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആൺകരുത്ത് ഇതല്ല .അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്.ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട്…

Read More

ആശങ്കപ്പെടുമ്പോൾ ആദ്യം വിളിക്കുന്നത് ദുൽഖറിനെ; ഞങ്ങൾ ഏതാണ്ട് ഒരുപോലെ

ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ആദ്യം ഞാൻ വിളിക്കുന്നയാൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്.ഞാനും ദുൽഖറും ഒരുപോലെയുള്ള രണ്ടുപേരാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി എന്‍റെ കൈയിലുള്ള എല്ലാ വസ്തുക്കളും ദുൽഖറിന്‍റെ കൈയിലുമുണ്ടാകും, അതുപോലെ തിരിച്ച് ദുൽഖർ വാങ്ങുന്ന സാധങ്ങളൊക്കെ ഞാനും വാങ്ങാറുണ്ട്. പേഴ്സണാലിറ്റിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ദുൽഖറിന് ഞാൻ ഒന്നും കൊടുക്കുകയോ ഒന്നും തിരിച്ച് അദ്ദേഹത്തിൽ നിന്നും എടുക്കുകയോ വേണ്ടാ, ഞങ്ങൾ ഏതാണ്ടൊക്കെ ഒരുപോലെതന്നെയാണ്.

Read More

ട്രെയിനിന്‍റെ ബാത്ത് റൂമിൽ യാത്രക്കാരൻ അബോധാവസ്ഥയിലായി; വാതിൽ പൊളിച്ച് രക്ഷിച്ചു

കൊല്ലം: ട്രെയിന്‍റെ ബാത്ത് റൂമിൽ കയറിയ യാത്രക്കാരൻ അബോധാവസ്ഥയിലായി. മറ്റ് യാത്രക്കാർ വിവരം അറിയിച്ചതനുസരിച്ച് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് ബാത്ത് റൂമിന്‍റെ വാതിൽ പൊളിച്ച് അവശ നിലയിലായ യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ് ഇന്ന് രാവിലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. എൻജിന് പുറകിലുള്ള ജനറൽ കമ്പാർട്ട്മെന്‍റിലെ ബാത്ത് റൂമിൽ കയറാൻ മറ്റ് യാത്രികർ ശ്രമിച്ചപ്പോൾ നടന്നില്ല. വാതിലിൽ നിരന്തരം മുട്ടി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി മനസിലാക്കിയ യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിലിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായില്ല. വാതിൽ തുറക്കാനും സാധിച്ചില്ല. തുടർന്നാണ് അവർ വാതിൽ പൊളിച്ചത്. ഉള്ളിൽ അബോധാവസ്ഥയിൽ കിടന്ന യാത്രികനെ അവർ പുറത്തെടുത്ത് അവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതുകാരണം പരശുറാം എക്സ്പ്രസ് 25 മിനിറ്റ്…

Read More