വിമാനത്താവളത്തിൽ മദ്യപിച്ചെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; എയർഏഷ്യ യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്താവളത്തിൽ ജീവനക്കാരിയെ ശല്യപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഗോവയിലേക്ക് പോകുകയായിരുന്ന എയർഏഷ്യ വിമാനത്തിലെ യാത്രക്കാരനാണ് ബംഗളൂരു വിമാനത്താവളത്തിൽ വച്ച് ജീവനക്കാരിയെ ശല്യപ്പെടുത്തിയത്. സെപ്തംബർ 13ന് വിമാനം ഗോവയിലേക്ക് പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അനിൽ കുമാർ എന്ന യാത്രക്കാരൻ ജീവനക്കാരിയുടെ കൈപിടിച്ച് തന്‍റെ അടുത്ത സുഹൃത്താണെന്ന് മറ്റുള്ളവരോട് പറഞ്ഞ് അപമര്യാദയായി പെരുമാറിയതായി പോലീസ് പറഞ്ഞു. തുടർന്ന് എയർലൈൻ ജീവനക്കാർ കുമാറിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി പോലീസിന് കൈമാറി. പ്രതി മദ്യപിച്ചിരുന്നതായി പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഇയാൾ ജാമ്യത്തിലാണ്.  

Read More

ജാഗ്രതൈ… പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നാലുപേര്‍ക്ക് 34 ലക്ഷം നഷ്‌ടം; തട്ടിപ്പുകാരുടെ കേന്ദ്രം മഹാരാഷ്‌ട്ര

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതുവഴികളിലൂടെ അജ്ഞാതര്‍ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതിക വിദ്യകളിലൂടെ അക്കൗണ്ടില്‍നിന്ന് ഉടമയറിയാതെ പണം പിന്‍വലിച്ചുമാണ് പുതിയ തട്ടിപ്പുകള്‍ അരങ്ങേറിയത്. ഇതിനെതിരേ പോലീസിന്‍റെ എന്‍സിആര്‍ബി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20നും 22നുമിടയില്‍ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്‌ട് കൂ‌ടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്. കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്‍റെ പരാതിയിലാണ് അടുത്ത…

Read More

രണ്ടാം വന്ദേഭാരത് എക്സ്പ്രസ് കൊച്ചുവേളിയിൽ; സമയക്രമത്തിൽ നേരിയ മാറ്റത്തിന് സാധ്യത

എസ്.ആർ. സുധീർ കുമാർകൊല്ലം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്ന് പുലർച്ചെ 3.31ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തി. മെയിന്‍റനൻസിനും മറ്റുമായി വണ്ടി യാർഡിലേയ്ക്ക് മാറ്റി. തത്ക്കാലം തിരുവനന്തപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോകില്ല. ഇതു സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. എട്ടുകോച്ചുകളാണ് ഇപ്പോൾ ഉള്ളത്. ഒരു കോച്ച് കൂടി സമീപ ദിവസങ്ങളിൽ കൊച്ചുവേളിയിൽ എത്തിക്കും. എന്തെങ്കിലും അടിയന്തിര ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായി ഈ അധിക കോച്ച് കൊച്ചുവേളിയിൽ തന്നെ ഉണ്ടാകും. ഇന്ന് കൊച്ചുവേളിയിൽ എത്തിയ വന്ദേ ഭാരത് ട്രയിൻ 23 – ന് കാസർഗോഡിന് കൊണ്ടുപോകും. 24ന് അവിടുന്ന് തിരുവനന്തപുരത്തേയ്ക്ക് കന്നി ഓട്ടം നടക്കും. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിൽ നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള തീരുമാനമായത്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ…

Read More

കെഎസ്ആർടിസി: യൂണിറ്റുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു; ലക്ഷ്യമിടുന്നത് പ്രതിദിനം 9 കോടി രൂപ വരുമാനം

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 9 കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു. വരുമാന വർധനയ്ക്കു വേണ്ടി മൂന്ന് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. ആകെ വരുമാനം നേടേണ്ടത്, ഓടുന്ന കിലോമീറ്റർ ദൂരം, ഓരോ കിലോമീറ്ററിനും നേടേണ്ട വരുമാനം എന്നിവയാണ് മാനദണ്ഡങ്ങൾ. കെഎസ്ആർടിസി ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലയ്ക്കാണ് ആദ്യം ടാർജറ്റ് നിശ്ചയിച്ച് നല്കിയത്. 36 യൂണിറ്റുകളാണ് തെക്കൻ മേഖലയിൽ ഉള്ളത്. ഇതിൽ കോന്നി,ആര്യങ്കാവ്, പന്തളം എന്നീ യൂണിറ്റുകളാണ് തീരെ ദുർബലമായിട്ടുള്ളത്. തീരെക്കുറച്ച് കിലോമീറ്ററുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽ നിന്നുള്ള സർവീസുകൾ ഓടുന്നത്. എന്നാൽ കിലോമീറ്റർ വരുമാനത്തിൽ ഈ യൂണിറ്റുകൾക്ക് മികച്ച യൂണിറ്റുകൾക്കൊപ്പം തന്നെയാണ് ടാർജറ്റ് നല്കിയിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് ഏറ്റവും വലിയ ടാർജറ്റ്. 4467800 രൂപ. 74170 കിലോമീറ്റർ സർവീസ് നടത്തണം. ഒരു കിലോമീറ്ററിന്…

Read More

മ്മ്ക്കൊന്ന് ചാവക്കാട് ബീച്ചിലേക്ക് പോയാലോ…

കെ. ടി. വിൻസന്‍റ് എത്ര കണ്ടാലും മതിവരാത്ത കടലിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികളെ ചാവക്കാട്ടേക്ക് വരൂ. ചാവക്കാട് ബീച്ച് നിങ്ങളുടെ കടൽക്കാഴ്ചകൾക്ക് പുതിയ അനുഭവങ്ങൾ തരും. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് തൃശൂർ ജില്ലയുടെ മാത്രമല്ല കേരളത്തിന്‍റെ തന്നെ ടൂറിസം ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടം നേടിയത് വർഷാവർഷം ഇവിടെ എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികൾ മൂലമാണ്. അതുകൊണ്ടുതന്നെ ചാവക്കാട് ബീച്ചിന്‍റെ നവീകരണവും വികസനവും കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ചാവക്കാട് ബീച്ചിന് കൂടുതൽ അഴകൊരുക്കാൻ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജും സജ്ജമാക്കിയതോടെ ഇവിടെയൊക്കെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന് ഉറപ്പായി. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്‍റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയാറാക്കിയത്. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആണിത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള…

Read More

അരിക്കൊമ്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ; ആന ദിവസും നടക്കുന്നത് പത്തുകിലോമീറ്റർ

കാട്ടാക്കട: അരിക്കൊമ്പൻ കേരള വനാതിർത്തിയായ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച് റേഡിയോ കോളർ സിഗ്നൽ ലഭിച്ചതായി തമിഴ്‌നാട് വനം വകുപ്പ്. ഇന്ന് പുലർച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോൾ തമിഴ്നാട്ടിലെ കോതയാർ വനത്തിൽ ആണ് ആന ഉള്ളത്. ആന നിൽക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരള വനത്തിൽ എത്തും. ദിനവും അതും രാത്രിയിൽ പത്തു കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തിൽ പ്രവേശിച്ചാൽ രണ്ടു ദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളിൽ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതു വഴി ആനകൾ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്. എന്നാൽ അരികൊമ്പൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരള അതിർത്തിയിൽ കടക്കില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. എന്നാൽ കേവലം 20 കിലോമീറ്റർ…

Read More

കാനഡയിൽ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു; ഖലിസ്ഥാൻ ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യ

ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര പോര് മുറുകുന്നതിനിടെ കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇയാള്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോർ‌ട്ട്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. ഇയാളെ വിട്ടുതരണമെന്ന് നേരത്തെ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് പോയത് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്നാണ് സൂചന. നിജ്ജാറിന്‍റെ കൊലപാതകം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റീന്‍ ട്രൂഡോ പാര്‍ലമെന്‍റിൽ ആരോപിക്കുകയായിരുന്നു. അതേസമയം, ഖലിസ്ഥാൻ ഭീകരരുടെയും അവരുമായി ബന്ധമുള്ളവരുടെയും പട്ടിക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പുറത്തുവിട്ടു. 43 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. നിലവിൽ ഇവരിൽ പലരും കാനഡയിലാണുള്ളത്.…

Read More

സംഘട്ടനരംഗത്തോട് താത്പര്യമില്ല; അനൂപ് മേനോൻ

സംഘട്ടന രംഗങ്ങളുള്ള സിനിമകൾ ചെയ്യാൻ താൽപര്യമില്ല. ഒരുപാട് സിനിമകൾ ഇക്കാരണത്താൽ ഞാൻ ഒഴിവായിട്ടുണ്ട്. ഫൈറ്റർക്ക് ഇടി കൊള്ളും എന്ന് ഒരു സംശയവുമില്ലാത്ത കാര്യമാണ്. സ്റ്റെപ്പിന്‍റെ മണ്ടയിൽനിന്ന് ഇടിച്ച് മറിച്ചിട്ട് നടുവും തല്ലി വീണിട്ട് ഫൈറ്റർ കരയുന്നത് ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്. അവരുടെ ജോലിയാണ് പക്ഷെ എനിക്കത് കാണാൻ വലിയ പാടാണ്. എന്‍റെ ഒരു സിനിമകളിലും ഫൈറ്റ് ഉണ്ടാകാറില്ല. അടുത്തിടെ വരാൽ എന്ന സിനിമയിൽ ഒരു ഫൈറ്റ് രംഗം കൂട്ടിച്ചേർത്തപ്പോൾ ബെഡ് ഇട്ട് ഫൈറ്റർമാർക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നമ്മൾ പൊടിയും തട്ടി എണീറ്റ് പോകും. പക്ഷെ അവരുടെ ശരീരം കണ്ടാലറിയാം. ഫെറ്റിനിടെ ശരീരത്തിൽ പൊള്ളലും പൊട്ടലുകളും ഉണ്ടാകുമെന്ന് അനൂപ് മേനോൻ പറഞ്ഞു.

Read More

എന്‍റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണെന്ന് ചിന്തിച്ച കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്; കുഞ്ചാക്കോ ബോബൻ

കുട്ടിക്കാലത്ത് എന്‍റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണ് എന്നൊരു തോന്നലുണ്ടായിരുന്നു . അപ്പോള്‍ സിനിമയോട് തോന്നിയ വൈരാഗ്യം കാരണമാണ് അപ്പനോട് സിനിമയൊന്നും വേണ്ട, എല്ലാം കളയൂ, ഒന്നും ആവശ്യമില്ല, സിനിമയേ ആവശ്യമില്ല എന്ന് പറഞ്ഞത്. പിന്നീട് ഞാന്‍ സിനിമയിലേക്ക് വന്നു. ഇടക്കാലത്ത് സിനിമയില്‍നിന്നു മാറിനിന്നു. പിന്നീട് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്‍റെ പുറത്ത് തിരിച്ചു വന്നു. പിന്നീടു നിര്‍മാതാവായി. ഉദയയുടെ ബാനര്‍ റിവൈവ് ചെയ്തു. ഉദയയുടെ കൂടെതന്നെ കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ് എന്നൊരു ബാനര്‍ തുടങ്ങി. ഒരേവര്‍ഷം രണ്ട് സിനിമകള്‍ കോ പ്രൊഡ്യൂസ് ചെയ്തു. ഇനിയും സിനിമകള്‍ സംഭവിക്കുന്നുണ്ട്. കുട്ടിക്കാലത്തെ അറിവില്ലായ്മയുടെയും എടുത്ത് ചാട്ടത്തിന്‍റെയും പുറത്തായിരിക്കും അപ്പനോട് അങ്ങനെ പറഞ്ഞത്. പക്ഷെ ഇപ്പോൾ ഞാന്‍ തിരിച്ചറിയുന്നുണ്ട് സിനിമ എന്‍റെ ജീവിതത്തില്‍ എത്രത്തോളം വലിയ അഭിവാജ്യഘടകമാണെന്നും എന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ്കുഞ്ചാക്കോ ബോബൻ

Read More

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗികഗാനം തരംഗമായി

ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ആരാധകർക്കിടയിൽ തരംഗമായി മാറി. “ദിൽ ജഷൻ ബോലെ…’ എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഐസിസിക്കു വേണ്ടി ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകനായ പ്രീതം ചക്രവർത്തിയാണ്. ബോളിവുഡ് നടൻ രണ്‍വീർ സിംഗാണു ഗാനത്തിലെ പ്രധാനതാരം. ഒപ്പം സംഗീത സംവിധായകൻ പ്രീതവുമുണ്ട്. ശ്ലോകെ ലാൽ, സാവേരി വർമ എന്നിവരാണു ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടും. 2011ലാണ് അവസാനമായി ഇന്ത്യയിൽവച്ച്…

Read More