ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ട്. പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു ചിത്രത്തിൽ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രൻസ് എത്തി. പ്രതിഫലമായി ഇന്ദ്രൻസ് പറഞ്ഞത് 15,000 രൂപയാണ്. 5,000 രൂപയിൽ കൂടുതൽ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വച്ച് അഭിനയിപ്പിച്ചോളാമെന്നുമായി കല്ലിയൂർ ശശി. ഇതിനിടെ രണ്ടു ദിവസം ഇന്ദ്രൻസ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രൻസ് ചോദിച്ചു ഞാൻ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങൾ റീഷൂട്ട് ചെയ്യാൻ എത്ര രൂപയാകും? 40,000 വരെയാകുമെന്ന് ശശി പറഞ്ഞു. അപ്പോൾ വളരെ നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞത് എനിക്ക് 15,000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ എന്നായിരുന്നു. ദേഷ്യത്തിൽനിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചു. സിനിമയിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴിൽ വച്ച് സിനിമയിലേക്കെത്തി. ചെറിയ വേഷങ്ങൾ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതൽ…
Read MoreDay: September 25, 2023
തന്തോട് പഴശി ജലാശയത്തിൽ ഗണേശ വിഗ്രഹം കണ്ടെത്തി; മൂന്നടിപൊക്കമുള്ള വിഗ്രഹം പുറത്തെത്തിച്ചത് 5 പേർ ചേർന്ന്
ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടക്കുന്ന പഴശി ജലാശയത്തിൽ ഗണേശ വിഗ്രഹം കണ്ടെത്തി. ലോഹ നിർമിതമായ വിഗ്രഹം മൂന്നടിയിലേറെ ഉയരമുണ്ട് . ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് ഉച്ചക്ക് 1. 30 യോടെ വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ കമ്മിറ്റി അംഗങ്ങളാണ് വെള്ളത്തിൽ വിഗ്രഹം കണ്ടെത്തുന്നത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്. സംശയം തോന്നി ചില കമ്മിറ്റി അംഗങ്ങൾ അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ലോഹ നിർമിതമാണ് വിഗ്രഹം എന്ന് മനസിലാകുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും വിഗ്രഹം കരയിലെത്തിച്ചത്. സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം പഞ്ചലോഹ നിർമിതമാണോ അല്ലെങ്കിൽ മറ്റുവല്ല ലോഹവുമാണോ എന്ന്…
Read Moreരഹസ്യക്രോപ്പിംഗിൽ സായ് പല്ലവിക്ക് കല്യാണം; വിവാഹ വാർത്താ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സായ് പല്ലവി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സായ് പല്ലവിയും തമിഴ് സംവിധായകൻ രാജ്കുമാര് പെരിയസാമിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഇപ്പോഴിതാ ഈ കുപ്രചാരണങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് താരം. സത്യസന്ധമായി പറഞ്ഞാൽ ഞാൻ കിംവദന്തികളെ കാര്യമാക്കുന്നില്ല, എന്നാൽ അതിൽ കുടുംബാംഗങ്ങളായ സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ ഞാൻ സംസാരിക്കണം. എന്റെ സിനിമയുടെ പൂജാ ചടങ്ങിൽനിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ച് വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. എന്റെ ജോലി സംബന്ധമായ സന്തോഷകരമായ അറിയിപ്പുകൾ പങ്കിടാൻ ഉള്ളപ്പോൾ, ഈ തൊഴിലില്ലായ്മ പ്രവൃത്തികൾക്കെല്ലാം വിശദീകരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്- എന്നാണ് സായ് പല്ലവി കുറിച്ചത്. രാജ്കുമാര് പെരിയസാമിയെ സായ്പല്ലവി രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോടെ പ്രചരിച്ചത്. ഇരുവരും പൂമാലയിട്ട് നില്ക്കുന്ന ചിത്രങ്ങള്‍ സായി പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സത്യത്തില്‍…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; എം.കെ. കണ്ണന് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍; വധഭീഷണിയുണ്ടെന്ന് പരാതിക്കാരൻ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസിലെത്തി. തൃശൂര്‍ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കണ്ണനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിലേക്ക് ഇഡി വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. എം.കെ. കണ്ണന് പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്യുന്നത്. എം.സി. മൊയ്തീന് എംഎല്‍എ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് വീണ്ടും നല്‍കുന്നതിനെക്കുറിച്ചുള്ള തീരുമാനവും ഇന്നുണ്ടാകും. വധഭീഷണി നേരിടുന്നുവെന്ന് കരുവന്നൂരിലെ പരാതിക്കാരൻതൃശൂർ: തനിക്ക് വധ ഭീഷണിയുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പരാതിക്കാരൻ സുരേഷ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക്…
Read Moreറഷ്യൻ നഗരത്തിൽ വീണ്ടും ഡ്രോൺ ആക്രമണം
മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയിലുള്ള കുർസ്ക് നഗരത്തിൽ വീണ്ടും യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. റഷ്യൻ ആർമി ആസ്ഥാനമായ കൈവ് ലക്ഷ്യമാക്കിയ ഡ്രോണാണ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ പതിച്ചതെന്ന് റഷ്യൻ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആളപായം സംഭവിച്ചതായി റിപ്പോർട്ടില്ല. കഴിഞ്ഞ മാസം, കുർസ്കിലെ റെയിൽവേ സ്റ്റേഷനുനേരേ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
Read Moreയുവജന മന്ത്രിയാകാം; അപേക്ഷ ക്ഷണിച്ച് യുഎഇ ഭരണാധികാരി
യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ താത്പര്യമുള്ള രാജ്യത്തെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ജന്മനാട്ടിലെ പ്രശ്നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉള്ളവർക്ക് അപേക്ഷിക്കാം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
Read Moreകർണാടകയിലേക്ക് ബീഫ് കടത്തിയവരുടെ കാർ കത്തിച്ചു; 14 ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലേക്കു ബീഫ് കടത്തിയവരുടെ കാർ കത്തിച്ച 14 ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ബീഫ് കടത്തിയ ഏഴുപേരെയും കടത്താനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു. ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനിട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേനാ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് ഇവർ കാർ കത്തിക്കുകയും വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി. ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനുമായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു. സംസ്ഥാനത്ത് 2020ൽ ബിജെപി സർക്കാർ പാസാക്കിയ കശാപ്പ് നിരോധന നിയമപ്രകാരം പശു, കാള, എരുമ, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനു വിലക്കുണ്ട്.
Read Moreവസ്ത്രങ്ങൾ വലിച്ച് കീറി മർദിച്ചു, നഗ്നയായി പരേഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി; പണം നൽകാത്തതിന്റെ പേരിൽ യുവതിയ്ക്ക് മർദനം
കടം തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടതിന് പോലീസിൽ പരാതി നൽകിയ ദളിത് യുവതിയ്ക്ക് മർദനം. ബീഹാറിലെ പട്നയിലാണ് സംഭവം.പണമിടപാടുകാരനും കൂട്ടാളികളും ചേർന്ന് യുവതിയുടെ വസ്ത്രം വലിച്ച് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളായ പ്രമോദ് സിംഗ്, മകൻ അൻഷു സിംഗ് എന്നിവരെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണെന്നും ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി പട്നയിലെ ഖുസ്രുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പലിശ സഹിതം കടം തീർത്തിട്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരിക്കേറ്റ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “എന്റെ ഭർത്താവ് ഏതാനും മാസങ്ങൾ മുമ്പ് പ്രമോദ് സിങ്ങിൽ നിന്ന് 1500 രൂപ കടം വാങ്ങുകയും പണം പലിശ സഹിതം തിരികെ നൽകുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അയാൾ കൂടുതൽ പണം ആവശ്യപ്പെടുവായിരുന്നു. ഞങ്ങൾ ആ ആവശ്യം…
Read Moreശാസ്ത്രീയ തെളിവ് കണ്ടെത്താൻ സിബിഐയ്ക്കായില്ല; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി
കൊച്ചി; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡൻ എംപിയെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. അന്വേഷണം നടത്തിയ സി ബി ഐ ഹൈബി ഈഡനെതിരെ തെളിവില്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി. സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബിജെപി നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആർ രജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്.ആറ് എഫ്ഐആറുകളിൽ ഹൈബി ഈഡന്റെ കേസാണ് ആദ്യം അന്വേഷിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ…
Read Moreമോഷ്ടിച്ചത് ഇരുപതാം വയസിൽ പിടിയിലായപ്പോൾ പ്രായം 77; 58 വര്‍ഷം മുമ്പ് നടന്ന മോഷണം എന്തെന്നറിഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കും…
കര്‍ണാടകയില്‍ കഴിഞ്ഞദിവസം ഗണപതി വാഗ് മോര് എന്ന മോഷ്ടാവിനെ അവിടത്തെ പോലീസ് പിടികൂടി. പോത്തുകളെ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പ്രതിയെ പിടികൂടുന്നത് ഇപ്പോഴാണെങ്കിലും മോഷണം നടന്നത് 58 വര്‍ഷം മുമ്പായിരുന്നു. മോഷണം നടക്കുമ്പോള്‍ വാഗ് മോറിന് പ്രായം ഇരുപത്. ഇപ്പോള്‍ വയസ് 77. മുരളീധര്‍ കുല്‍ക്കര്‍ണി എന്ന കര്‍ഷകന്റെ രണ്ട് പോത്തുകളും ഒരു പശുക്കിടാവുമാണ് മോഷണം പോയത്. 1965 ഏപ്രിൽ 25നായിരുന്നു സംഭവം. ഈ കേസിലെ മറ്റൊരു പ്രതിയായ കിഷനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ കിഷൻ 2020ല്‍ മരിച്ചു. ഏതാനും മാസം മുമ്പ് പരാതിക്കാരനും മരിച്ചു. മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലാണ് മുരളീധര്‍ പരാതി നല്‍കിയിരുന്നത്. പ്രതി കര്‍ണാടകയിലെ മെഹ്കര്‍ ഗ്രാമത്തില്നിന്നുള്ളയാളായതിനാല് കേസ് കര്‍ണാടക പോലീസിനു കൈമാറി. എന്നാൽ അന്വേഷണം മുന്നോട്ടു പോയില്ല. കേസ് ഫയലിൽ ഒതുങ്ങി. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീർപ്പാക്കാന്‍ അടുത്തിടെ കർണാടക…
Read More