ചുരുൾ അഴിയാതെ ചുരത്തിലെ മൃതദേഹം; കണ്ണവത്തെ യുവതിയല്ല; പിന്നെ, ആര് ? ഇന്നോവ കാറിനും നീലച്ചുരുദാറിനും പിന്നാലെ പോലീസ്

സ്വന്തം ലേഖകൻഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ണവത്തുനിന്നു കാണാതായ യുവതിയുടേതെന്ന സംശയം നീങ്ങി. യുവതിയെ ഇന്നലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയിൽ നിന്നു കണ്ടെത്തിയിരുന്നു. മാക്കൂട്ടം ചുരം അന്വേഷണവുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധനയടക്കം കർണാടക പോലീസ് തയാറാക്കുന്നതിന് ഇടയിലാണ് നാടകീയമായി യുവതിയെ കണ്ടെത്തുന്നത്. കണ്ണവം തൊടീക്കളം കോളനിയിലെ ബാബുവിന്‍റെ ഭാര്യ രമ്യ (31) യെ കാണാനില്ലെന്ന് കാണിച്ച് കണ്ണവം പോലീ സ്‌റ്റേഷനിൽ ബാബു പരാതി നൽകിയിരുന്നു. കണ്ണവം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മാക്കൂട്ടം ചുരം പാതയിലെ വനത്തിൽ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടത്തിൽ സൂചന നൽകിയ വയസും കാണാതായ രമ്യയുടെ വയസും ചുരിദാറും എല്ലാം മൃതദേഹം രമ്യയുടേതെന്ന നിലയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. മൊബൈൽ ടവറും സിസി ടിവി ദൃശ്യങ്ങളുംസൈബർ…

Read More

വിമാന ടിക്കറ്റിന് 50 ലക്ഷത്തിന്‍റെ ഇൻഷ്വറൻസുമായി ഐആർസിടിസി

എസ്.ആർ.സുധീർ കുമാർകൊല്ലം: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡിന്‍റെ (ഐആർസിറ്റിസി) പോർട്ടൽ വഴി ബുക്ക് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും 50 ലക്ഷം രൂപയുടെ യാത്രാ ഇൻഷ്വറൻസ്. കോർപറേഷന്‍റെ മൂല്യവർധിത സേവനം എന്ന നിലയിലാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജോയിന്‍റ് ജനറൽ മാനേജർ ( ടൂറിസം )പി. സാം ജോസഫ് വ്യക്തമാക്കി. ഐആർസിടിസി എയർ എന്ന ആപ്പ് മുഖേന പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക വിമാന ടിക്കറ്റും സർക്കാർ ജീവനക്കാരുടെ അവധി യാത്ര ആനുകൂല്യ ( എൽടിസി) ടിക്കറ്റുകളും ലഭ്യമാണ്. ഐആർസിടിസിയുടെ 24-ാം വാർഷിക ആഘോഷത്തിന്‍റെയും ടൂറിസം ദിനാചരണത്തിന്‍റെയും ഭാഗമായി ഇന്നു മുതൽ 27 വരെ ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് പ്രത്യേക ഇളവും കോർപറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ www.air.irctc.com എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന വിമാന…

Read More

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് രണ്ട് സ്വർണം

ഹാങ്ഝൗ: ചൈനയിൽ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ട് സ്വർണം. ഷൂട്ടിംഗിൽ ലോക റിക്കാർഡോടെയാണു സ്വര്‍ണനേട്ടം. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം സ്വർണം ഇന്ത്യ സ്വന്തമാക്കിയത്.  പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ രുദ്രാൻകഷ് പാട്ടീൽ, ഐശ്വരി പ്രതാപ് സിംഗ് തോമർ, ദിവ്യാൻഷ് സിംഗ് പൻവാർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. 1893.7 പോയിന്‍റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. സ്വർണം നേടിയ മൂന്ന് ഇന്ത്യൻതാരങ്ങളും വ്യക്തിഗത വിഭാഗത്തിലും ഫൈനലിലെത്തിയിട്ടുണ്ട്.തുഴച്ചലിൽ രണ്ടു വെങ്കല മെഡൽ കൂടി ഇന്ത്യക്ക് ഇന്നു തുടക്കത്തിൽതന്നെ ലഭിച്ചു. ആദ്യദിനമായ ഇന്നലെ തുഴച്ചിലിൽ മൂന്നു വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യക്കായി അരവിന്ദ് സിംഗ്, അർജുൻ ലാൽ ജട്ട് സഖ്യം…

Read More

സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്

പ്രമേഹം പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു. പ്രമേഹത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രസവാനന്തര പ്രശ്നങ്ങൾരക്തത്തിലെ ഹീമോഗ്ലോബിന്‍റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. * സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്: കോട്ടയത്തിനു പുറമേ രണ്ടു സീറ്റുകള്‍ വേണം; ഇടതുമുന്നണിയില്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരള കോണ്‍ഗ്രസ്-എം

സ്വന്തം ലേഖകന്‍കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം സിറ്റിംഗ് സീറ്റിനു പുറമേ രണ്ടു സീറ്റുകള്‍ കൂടി ആവശ്യപ്പെടാനും ഈ ആവശ്യമുന്നയിച്ച് ഇടതു മുന്നണിയില്‍ സമ്മര്‍ദം ശക്തമാക്കാനും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗം. ഇന്നലെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നത്. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച വരുമ്പോള്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി യോഗത്തിനു ശേഷം പറഞ്ഞു. നിലവിലെ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഒരെണ്ണത്തിനു കൂടിയാണ് അവകാശവാദം ഉന്നയിക്കുന്നത്. ഇതില്‍ പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരുത്ത് എത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയും…

Read More

കാനഡയിലെ നിജ്ജർ കൊലപാതകം; അമേരിക്കയുടെ ഇരട്ടത്താപ്പിൽ ഇന്ത്യക്ക് അതൃപ്തി

ന്യൂഡൽഹി: ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയുടെ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പരവിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിച്ചു. അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായിതന്നെ അതൃപ്തി അറിയിക്കും. ‌ നേരത്തെ ക്വാഡ് ഉച്ചകോടിയിൽ ഭീകരവാദത്തെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും എതിർക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയിൽ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക. എന്നാൽ തൊട്ടുപിന്നാലെ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇതിനെയാണ് ഇന്ത്യ വിമർശിച്ചത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ എന്തെങ്കിലും നടപടി ആർക്കെങ്കിലുമെതിരേ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. അതിനിടെ, ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രതികരിച്ചു. എന്നാൽ രാജ്യത്തിന്‍റെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24 കാരനെ ശ്രമകരമായ ദൗത്യത്തിലൂടെ പോലീസ് പിടികൂടി. കുളത്തൂപ്പുഴ കണ്ടന്‍ചിറ ഡാലി പി ഓയില്‍ ഓയില്‍പാം എസ്റ്റേറ്റ് സനല്‍ ഭവനം വീട്ടില്‍ സനലി (24)നെയാണ് കുളത്തൂപ്പുഴ കണ്ടന്‍ചിറ ഓയില്‍ പാം എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടില്‍ നിന്നു പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തതായി പറയുന്നു. പ്രതി കാട്ടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുഴുവന്‍ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് എന്ന ഭാഗം കേന്ദ്രീകരിച്ച് പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. പോലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഡ വനത്തിനുള്ളില്‍ ഒളിച്ചു.…

Read More

പോലീസുകാർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്കെത്തിയാൽ എട്ടിന്‍റെ പണി; ഉത്തരവിറക്കി എഡിജിപി

തിരുവനന്തപുരം: മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന എഡിജിപി എം.ആർ.അജിത്ത് കുമാർ ഉത്തരവിറക്കി. ഓരോ പോലീസ് സ്റ്റേഷനിലും ഇത്തരത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ എസ്എച്ച്ഒമാരും യൂണിറ്റ് മേധാവിമാരും നടപടി സ്വീകരിക്കണം. മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ച് നടപടിയെടുക്കണം. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും അതിന്‍റെ ഉത്തരവാദിത്വമെന്നും എഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടി സമയങ്ങളിൽ മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് എഡിജിപിയുടെ കർശന നിർദേശം.

Read More

‘തന്നെ പിന്നെ പപ്പയെന്ന് വിളിക്കണോ?’യാത്രക്കാരനെ വനിതാകണ്ടക്ടർ വഴിയില്‍ ഇറക്കിവിട്ടു

കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍നിന്നു വനിതാകണ്ടക്ടർ ഇറക്കി വിട്ടെന്നു വൈക്കം സ്വദേശിയായ യാത്രക്കാരന്‍റെ പരാതി. ഇന്നലെ വൈകുന്നേരം ആറിന് ഏറ്റുമാനൂരിലാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്നു തലയോലപ്പറമ്പ് കാഞ്ഞിരമറ്റം വഴി വൈററിലയ്ക്കു പോയ ആര്‍സിസി 477 എന്ന ബസില്‍ വൈക്കം സ്വദേശിയായ യാത്രക്കാരന്‍ ഏറ്റുമാനൂരില്‍നിന്നാണ് കയറിയത്. ‌ കയറിയ ഉടന്‍ ബസിന്‍റെ മധ്യഭാഗത്തേക്ക് മാറി. പിന്നില്‍നിന്ന് വന്ന വനിതാ കണ്ടക്ടര്‍ അല്പം കൂടി മുന്നോട്ട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതു കേട്ട യാത്രക്കാരന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റുമാനൂരില്‍നിന്നു കയറിയതേയുള്ളൂ, കോട്ടയത്തുനിന്നു കയറിവര്‍ ഇപ്പോഴും ഡോറിന് സമീപം നില്‍ക്കുകയാണല്ലോ എന്ന് കണ്ടക്ടറോട് ചോദിച്ചു. ഇതില്‍ ക്ഷുഭിതയായ കണ്ടക്ടര്‍ എല്ലാവരുടെയും പേരു വിളിച്ച് മാറി നില്‍ക്കണമെന്നാണോ താന്‍ ഉദ്ദേശിക്കുന്നതെന്ന് യാത്രക്കാരനോട് ചോദിച്ചു. ഇങ്ങനെയല്ല യാത്രക്കാരോട് സംസാരിക്കേണ്ടതെന്ന് യാത്രികന്‍ പറഞ്ഞു. തനിക്ക് എവിടെയാണ് പോകേണ്ടതെന്ന് കണ്ടക്ടര്‍ ചോദിച്ചു. തലയോലപ്പറമ്പിലാണ് ഇറങ്ങേണ്ടതെന്ന് പറഞ്ഞ് കണ്ടക്ടര്‍ കൈവശം…

Read More

‘നല്ല ഉന്നമില്ല’… നാട്ടകത്തെ പോലീസിന്‍റെ വെടിവയ്പ് നിര്‍ത്തി; ഇനി വെടി അടൂരില്‍

കോട്ടയം: നാട്ടകത്തെ പോലീസിന്‍റെ വെടിവയ്പ് പരിശീലനം നിര്‍ത്തി. കഴിഞ്ഞ ശനിയാഴ്ച നാട്ടകം പോളിടെക്നിക്കിന് പിന്‍ വശത്തുള്ള ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തില്‍ നിന്നു വെടിയുണ്ട ഉന്നം തെറ്റി സമീപത്തെ വീടിന്‍റെ ജനല്‍ചില്ല് തകര്‍ത്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വെടിവയ്പ് പരിശീലനം നിര്‍ത്താനും വെടിയുണ്ട ഉന്നതം തെറ്റിയതു സംബന്ധിച്ച് അന്വേഷണം നടത്താനും ജില്ലാപോലീസ് ചീഫ് കെ. കാര്‍ത്തിക് തീരുമാനിച്ചത്. അടൂരിലുള്ള പോലീസ് എ.ആര്‍ ക്യാമ്പിനോടനുബന്ധിച്ചുള്ള സ്ഥലത്ത് ഷൂട്ടിംഗ് പരിശീലനം നടത്താനും തീരുമാനമായിട്ടുണ്ട്. നാട്ടകത്തെ ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തിനു സമീപമുള്ള ബിന്ദു നഗറില്‍ സോണിയുടെ വീടിന്‍റെ ജനല്‍ ചില്ലാണ് തകര്‍ത്തത്. ഈ സമയം സോണിയുടെ മകള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടി വീട്ടുകാരെ വിളിച്ചതിനെത്തുടര്‍ന്ന് അമ്മയെത്തിയപ്പോഴാണ് വെടിയുണ്ട ചില്ല് തകര്‍ത്ത് മുറിക്കുള്ളില്‍ കിടക്കുന്നത് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസില്‍ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ്…

Read More