തൃശൂർ: തെങ്ങിനു മുകളിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർ ഫോഴ്സെത്തി രക്ഷിച്ചു.അഞ്ചേരി പുത്തൂർ വീട്ടിൽ ജോസഫിന്റെ പുരയിടത്തിൽ തേങ്ങയിടാൻ തെങ്ങുകയറിയ ആനന്ദ് (29) എന്ന തൊഴിലാളിയാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. തെങ്ങിൽ നിന്നും പിടിവിട്ടതിനെ തുടർന്ന് കാലിൽ തെങ്ങുകയറ്റ മിഷ്യനോടു കൂടി തെങ്ങിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ആനന്ദ് എകദേശം നാൽപതടിയിലധികം ഉയരത്തിലാണ് കുടുങ്ങിയത്. വിവരമറിയച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നെത്തിയ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്എഫ്ആർഒ(എം) കെ.എൽ.എഡ്വേർഡ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ അനിൽജിത്ത്, ജിബിൻ, ഓഫീസർമാരായ ബിജോ ഈനാശു, വി.എസ്.സുധൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. അനിൽജിത്താണ് തെങ്ങിൽ കയറി ആനന്ദിനെ തോളിലേറ്റി താഴെയിറക്കിയത്.
Read MoreDay: November 17, 2023
ആരോഗ്യജീവിതം; പ്രമേഹ സങ്കീര്‍ണതകള്‍ എങ്ങനെ പ്രതിരോധിക്കാം?
ഭക്ഷണക്രമത്തിൽ മധുരം, അന്നജം, കൊഴുപ്പ് എന്നിവ കൂടിയ ആഹാരങ്ങള്‍ നിയന്ത്രിച്ചും ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തിയും പ്രമേഹം നിയന്ത്രിക്കാം. മാതൃകാ ഹെല്‍ത്ത് പ്ലേറ്റ് * പ്ലേറ്റിന്റെ നാലിലൊരു ഭാഗം ചോറ്* നാലിലൊരു ഭാഗം മാംസ്യം (പ്രോട്ടീന്‍ കൊണ്ടു നിറയ്ക്കണം. മത്സ്യം, കോഴിയിറച്ചി, വിത്തുകള്‍, പയര്‍, പരിപ്പ്, സോയാ, പാല്, മോര്, നട്സ് തുടങ്ങിയവ). * നാലിലൊരു ഭാഗം പച്ചക്കറി വേവിച്ചത്* അവസാനത്തെ കാല് ഭാഗം വെള്ളരിക്ക, ഉള്ളി, കാരറ്റ്, തക്കാളി സാലഡ്, ചെറിയ പാത്രം രസം, മോര്, പുളിശേരി, തവിടുള്ള അരി, ക്ലിയര്‍ സൂപ്പ്, രസം എന്നിവ ഉള്‍പ്പെടുത്താം. ഉപ്പ് ചേര്‍ക്കാത്ത നാരങ്ങാവെള്ളം, മോര് തുടങ്ങിയവ ഇടവേളയില്‍ ഉപയോഗിക്കുക. കൊഴുപ്പു കുറയ്ക്കാം കൊഴുപ്പു കുറവുള്ള ഭക്ഷണം തെരഞ്ഞെടുക്കണം. * പൂരിത കൊഴുപ്പുകള്‍ അടങ്ങിയ പാം ഓയില്‍, നെയ്യ്, വെണ്ണ മുതലായവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.…
Read Moreകുഴല്‍പണ കേസിലെ പ്രതി രാജ്യ സ്നേഹം പഠിപ്പിക്കണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ. ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി യ്ക്ക് പരാതി നല്‍കിയിട്ടുമില്ല. കുഴല്‍പണ കേസിലെ പ്രതിയായ സുരേന്ദ്രന് യൂത്ത് കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ചില വോട്ടുകള്‍ പരിഗണിക്കാതെ പോയത് സാങ്കേതികമായ വിഷയങ്ങള്‍ കൊണ്ട് മാത്രമാണ്. ഇതുസംബന്ധിച്ച് കെ.സുരേന്ദ്രന് ഇടപെടാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Read Moreഹോട്ടലുടമയുടെ കൊലപാതകം; കരുതിക്കൂട്ടി ചെയ്ത കൃത്യം
കോട്ടയം: ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടില്‍ ജോസ് കെ. തോമസി(45) ന്റെ പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പോലീസ്. കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഹോട്ടലുടമ മാവേലിക്കര തട്ടാരമ്പലം കുടിയൂര്‍ ഭാഗത്ത് ചെമ്പകശേരില്‍ രഞ്ജിത്ത്. എസ് (37) ആണു മരണമടഞ്ഞത്. മാമ്മൂട് ദൈവംപടിയിലുള്ള ഹോട്ടലിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു പറയുമ്പോഴും മറ്റു ചില തര്‍ക്കങ്ങളുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇയാള്‍ കത്തിയുമായെത്തി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30ന് ഹോട്ടലില്‍ വച്ചാണ് തോമസ് രഞ്ജിത്തിനെ കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ മരിച്ചത്. ആക്രമത്തിനുശേഷം…
Read Moreയൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി കെ. സുരേന്ദ്രന്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് സുരേന്ദ്രന് പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടു നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബാംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ തെളിവു നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Read Moreലോൺ എടുത്തില്ലെങ്കിലും ആപ്പിലാകും! മോർഫ്ചെയ്ത ചിത്രങ്ങളയച്ച് ലോൺ ആപ്പിന്റെ ഭീഷണി
തൃശൂർ: ലോണ്‍ എടുക്കാത്തവരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാൻ ലോൺ ആപ്പ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിക്കൂന്പാരം. ലക്ഷങ്ങൾ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി യുവാക്കളടക്കമുള്ളവർ. പരാതിയിൽ കേസെടുക്കാൻ മടിച്ച് പോലീസ്. ലോൺ ആപ്പിന്റെ ഭീഷണി ഭയന്ന് നൂറുകണക്കിന് ആളുകൾക്കാണ് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നത്. ആപ്പിന്റെ ഭീഷണിയെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയാൽ പണം നഷ്ടപ്പെട്ടവരുടെ പരാതി മാത്രമാണു സ്വീകരിക്കുന്നത്. അല്ലാത്തവർക്ക് ഉപദേശങ്ങളും നിർദേശങ്ങളും നല്കി തിരിച്ചയയ്ക്കുകയാണ് സൈബൽ സെൽ. ഭീഷണിമാഫിയയെ കണ്ടെത്താനാകില്ലെന്ന സാങ്കേതികത്വം പറഞ്ഞാണു പരാതികൾ സ്വീകരിക്കാത്തത്. പോലീസിന്റെ പരാതിബുക്കിൽ ഇതു രേഖപ്പെടുത്തുന്നില്ലെങ്കിലും നാട്ടിൽ ലോൺ ആപ്പിന്റെ അതിക്രമം വർധിക്കുകയാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നാണു ഭീഷണി കോളുകളും സന്ദേശങ്ങളും ഇരയുടെ മൊബൈൽ ഫോണിലേക്കു വരുന്നത്. തട്ടിക്കളയുമെന്നോ കൈകാൽ വെട്ടുമെന്നോ എന്നൊന്നുമല്ല ഭീഷണി സ്വരം. ആളുകളെ പൊതുജനമധ്യത്തിൽ മാനംകെടുത്തിയാണു പണം പിടുങ്ങുന്നത്. കൂടുതലും സ്ത്രീകളെയാണു…
Read Moreവൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്
ശബരിമല: മണ്ഡലവ്രതാരംഭ ദിനമായ വൃശ്ചികപ്പുലരിയില്‍ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം തേടി അയ്യപ്പഭക്തരുടെ നീണ്ടനിര. ഇന്നു പുലര്‍ച്ച നട തുറക്കുമ്പോള്‍ ദര്‍ശനം തേടി എത്തിയവരുടെ നീണ്ടനിര നടപ്പന്തലിനപ്പുറം വരെയുണ്ടായി. പുതിയ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയാണ് പുലര്‍ച്ചെ നട തുറന്നത്. നിര്മാല്യദര്ശനത്തിനെത്തിയവര്ക്ക് മേല്‍ശാന്തി പ്രസാദം നല്കി. പിന്നാലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച പൂജകള്‍ ആരംഭിച്ചു. ആദ്യദിവസം തന്നെ നെയ്യഭിഷേകത്തിനും മറ്റും നിരവധി അയ്യപ്പഭക്തരാണ് കാത്തുനിന്നത്. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി പി.ജി. മുരളിനമ്പൂതിരി നട തുറന്നു. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് നിലയ്ക്കാത്ത തീര്‍ഥാടക പ്രവാഹമാണ്. ഇനിയുള്ള 40 ദിവസങ്ങളും ഇരുമുടിക്കെട്ടുമേന്തിയുള്ള അയ്യപ്പഭക്തരുടെ ശരണംവിളികളില്‍ കാനനപാതകള്‍ സജീവമായിരിക്കും. നിലയ്ക്കലും പമ്പയിലുമെല്ലാം സന്നിധാനത്തേക്കു പോകുന്നതിനുള്ള അയ്യപ്പഭക്തരുടെ തിരക്കുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുന്നത്. നിര്‍മാല്യദര്‍ശനത്തിനുശേഷം 3.30ന് ആരംഭിക്കുന്ന അഭിഷേകം 11 വരെ നീണ്ടുനില്‍ക്കും. ഉഷപൂജയും മറ്റു ചടങ്ങുകളും ഇതിനിടെ നടക്കും.…
Read Moreജില്ലയിലെ അഞ്ച് വാര്‍ഡുകളില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ്
കോട്ടയം: രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു നഗരസഭാ വാര്‍ഡും ഉള്‍പ്പെടെ ജില്ലയിലെ അഞ്ചു വാര്‍ഡുകളില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞൈടുപ്പ് വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആനക്കല്ല്, നാലാം വാര്‍ഡായ കൂട്ടിക്കല്‍ ഡിവിഷനുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആനക്കല്ല് ഡിവിഷന് അംഗം കേരള കോണ്‍ഗ്രസ് എമ്മിലെ വിമല ജോസിന്റെ നിര്യാണത്തെത്തുടര്ന്നും കൂട്ടിക്കല്‍ ഡിവിഷന് അംഗം സിപിഐയിലെ അഞ്ജലി ജോസ് വിദേശത്തേക്കു പോയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ്. രണ്ടു തെരഞ്ഞെടുപ്പിലെയും ജയപരാജയങ്ങള്‍ എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. ഈരാറ്റുപേട്ട നഗരസഭ 11-ാം വാര്‍ഡ് കുറ്റിമരംപറമ്പ് ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ കൗണ്സിലാറായിരുന്ന എസ്ഡിപിഐ അംഗം അന്‍സാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരു വര്‍ഷം മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അന്‍സാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നഗരസഭ ആറു മാസം അവധി അനുവദിച്ചിരുന്നു.…
Read Moreപരിയാരം കവര്‍ച്ചാക്കേസിലെ രണ്ട് പ്രതികള്‍ ആന്ധ്രയില്‍ പിടിയിൽ; ഇരുവരുടേയും പക്കൽ നിന്ന് കഞ്ചാവും കണ്ടെടുത്തു
പരിയാരം: പരിയാരം കവര്‍ച്ചാക്കേസിലെ രണ്ട് പ്രതികള്‍ ആന്ധ്രാ പോലീസിന്റെ പിടിയിലായി. കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ പ്രതികള്‍ തമിഴ്നാട്ടില്‍ നിന്ന് ആന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാ പോലീസ് ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആന്ധ്രാപോലീസിനെ അറിയിച്ചതിന തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം. സംഘത്തിലെ അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരാണ് ആന്ധ്രാ പോലീസിന്റെ പിടിയിലായത്.പിടിയിലാകുമ്പോൾ ഇവരുടെ കൈയിൽ നിന്നു കഞ്ചാവും പിടിച്ചെടുത്തു. അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി ആന്ധ്രയിലേക്ക് പോയിട്ടുണ്ട്. ആന്ധ്രാ പോലീസ് ഇവരെ കൈമാറുന്ന മുറയ്ക്ക് ഇവരെ പരിയാരത്തെത്തിക്കും. സംഘത്തലവന് സൊള്ളന്‍ സുരേഷ്, അബു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് കവര്‍ച്ചാക്കേസിലെ പ്രതി സഞ്ജീവ്കുമാറിനെ പരിയാരം പോലീസ് കോയമ്പത്തൂരില്‍വച്ച് പിടികൂടിയത്.
Read Moreലോകപ്പിൽ സര്‍വം ഇന്ത്യമയം… ക്രൂരവിമർശനവുമായി പാക്കിസ്ഥാനടക്കമുള്ള എതിരാളികൾ
ടീം ഇന്ത്യക്കുവേണ്ടി ബിസിസിഐ നടത്തുന്നതു ഐസിസി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നാണു പാക്കിസ്ഥാന് അടക്കമുള്ള എതിരാളികളുടെ ക്രൂരവിമര്‍ശനം. ടീം ഇന്ത്യയുടെ പ്രകടനം കണ്ട് അസൂയപ്പെടുന്നവരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നതാണു വാസ്തവം. കാരണം, ഈ ലോകകപ്പില്‍ സര്‍വം ഇന്ത്യമയമാണ്. അതങ്ങനെയല്ലേ വരൂ… രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്… ഈ പതിനൊന്നു പേര്‍ക്ക് പകരംവയ്ക്കാനുള്ള ഏതവനാണ് ഇന്ത്യയില്‍ എത്തിയതെന്ന് ചോദിച്ചാല്‍ ഉത്തരത്തിനായി ഒരുനിമിഷമെങ്കിലും ശങ്കിക്കും. ഇവരെല്ലാം ഒന്നിച്ച് ഒരു ലക്ഷ്യത്തിനായി പോരാടുന്ന കാഴ്ചയാണ് 2023 ഐസിസി ഏകദിന ലോകകപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അതിനെ വിമര്ശനശരങ്ങളാല് തളര്‍ത്താമെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്ത്… ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം അത്രമേല്‍ സുന്ദരമാണ്… 10/10 ഈ ലോകകപ്പില്‍ ഇതുവരെ…
Read More