തൃശൂർ: ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പു നടത്തുന്ന സൈബർക്രിമിനലുകൾ പെരുകുന്പോൾ കേസുകൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ കേരളത്തിലെ സൈബർ സെൽ വിഷമിക്കുന്നു. സൈബർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ഇത്തരം കേസുകളിൽ മിക്കപ്പോഴും അന്വേഷണം ചെന്നെത്തുന്നത് ഐപി അഡ്രസിലാണെന്നും 99 ശതമാനം ഐപി അഡ്രസുകളും ഇന്ത്യയ്ക്ക് പുറത്തുള്ളതായിരിക്കുമെന്നും അതോടെ അന്വേഷണം ഏറെക്കുറെ നിലയ്ക്കുന്ന മട്ടാണെന്നും സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ഐപി അഡ്രസിലേക്ക് അന്വേഷണം നീങ്ങണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതിയടക്കം നൂലാമാലകളേറെയാണ്. അതുകൊണ്ടുതന്നെ പരാതിക്കാരും ഇതിനു പിന്നാലെ പോകാൻ മടിക്കുന്നു. അതോടെ ഇത്തരം കേസുകൾ ഡിജിറ്റൽ കോൾഡ് സ്റ്റോറേജിൽ കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാകും. എഫ്ബിയിൽ ആളുകളുടെ ഫോട്ടോയും മറ്റും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ രൂപകൽപന ചെയ്ത് പണം തട്ടിയെടുക്കുന്നത് പതിവായിരിക്കുകയാണ്. അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് കാണിച്ച് എഫ്ബിയിലെ ഫ്രണ്ട്സിന് എഫ്ബിയിലെ മെസേഞ്ചർ വഴിയും മറ്റും മെസേജ് അയക്കുകയും ചാറ്റ്…
Read MoreDay: November 27, 2023
“പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയത്”; കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് പന്ന്യന്റെ മകൻ
തിരുവനന്തപുരം: സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ട് കടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം.എൻ. സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നൽകേണ്ടതെന്ന് രൂപേഷ് പന്ന്യൻ ഫേസ്ബുക്കില്‍ കുറിച്ചു. കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം.എൻ. സ്മാരകമാണ് സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം. “അധികാരം’ എന്ന നാലക്ഷരത്തിന് “ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കി… പോയ കാലത്തെ ഓർമ്മകൾ തുന്നി കെട്ടുകയാണ് സാധാരണക്കാർ …പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയതെന്നും രൂപേഷ് കുറിച്ചു. തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം…പക്ഷെ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം എന്നു കൂട്ടിച്ചേർത്താണ് രൂപേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read Moreതെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്ന മൂന്നു സംസ്ഥാനത്തും ‘ഇന്ത്യ’ സഖ്യത്തിന്റെ പൊടിപോലും കാണില്ലെന്ന് നരേന്ദ്രമോദി
ഹൈദരാബാദ്: നിയമസഭാ വോട്ടെടുപ്പു നടന്ന ഛത്തീസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും ‘ഇന്ത്യ’ സഖ്യത്തെ തൂത്തെറിയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലം കാത്തിരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ പൊടിപോലും കാണില്ല. തെലങ്കാനയിൽ കെ.സി.ആറിനെപ്പോലൊരു ഒരു മുഖ്യമന്ത്രിയെ വീണ്ടും തെരഞ്ഞെടുക്കണോയെന്നു ജനങ്ങൾ തീരുമാനിക്കണമെന്നും മോദി പറഞ്ഞു. നവംബർ 30നാണു തെലങ്കാനയിൽ വോട്ടെടുപ്പ്. പരസ്യപ്രചാരണം നാളെ അവസാനിക്കും. തെലങ്കാനയിലും വോട്ടെടുപ്പു നടന്ന മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
Read Moreനവകേരളയാത്ര മലബാറില്‍ അവസാനഘട്ടത്തില്‍; സസ്പെന്‍ഷനും തുടര്‍നടപടിയുമായി യുഡിഎഫ്
കോഴിക്കോട്: നവകേരള സദസ് മലബാറിലെ പര്യടനം എതാണ്ട് പൂര്‍ത്തിയാക്കാനിരിക്കേ ആശയക്കുഴപ്പം യുഡിഎഫില്‍. നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി നേതാക്കളില്‍ ഒരു വിഭാഗം സദസില്‍ പങ്കെടുക്കുന്നതാണ് നേതൃത്വത്തിന് തിരിച്ചടിയാകുന്നത്. യാത്ര ആരംഭിച്ച കാസര്‍ഗോഡ് മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന മലപ്പുറം വരെ നേതാക്കള്‍ക്കെതിരേ നടപടിയും സസ്പെന്‍ഷനുമൊക്കെയായി കോണ്‍ഗ്രസിനും ലീഗിനും മുന്നോട്ടുപോകേണ്ടിവന്നു. അതേസമയം നിര്‍ദേശം ലംഘിച്ച് സദസിനെത്തുന്ന നേതാക്കളെ ‘നല്ല രീതിയില്‍’ തന്നെ സ്വീകരിച്ച് ഇടതുമുന്നണിനേതാക്കള് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ശക്തമായ മറുപടിയാണ് നല്കിക്കൊണ്ടിരിക്കുന്നത്. കൊടുവള്ളിയിലെ നവകേരള സദസില്‍ പങ്കെടുത്ത ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ. ഹുസൈന്, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് മുസ് ലീം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായാണ് സസ്പെന്‍ഷനെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു. 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പേര്‍ക്കും വിശദീകരണനോട്ടീസ് നല്‍കിയിരുന്നു. യുഡിഎഫിന്റെ ബഹിഷ്കരണാഹ്വാനം…
Read Moreമുഹമ്മദ് ഷമി ബിജെപിയിലേക്ക്..?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് ഷമിയുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ചു വാർത്തകൾ പരന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മുഹമ്മദ് ഷമി മത്സരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തിടെ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് താരം ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കൂടുതൽ ശക്തമായത്. ബിജെപി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉത്തരവിട്ടിരുന്നു.…
Read Moreയുവതിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കവർന്നു; പരാതിയുമായി യുവാവ്
കൊച്ചി: യുവതിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്നെന്നു പരാതി. പറവൂര്‍ സ്വദേശിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. യുവാവ് കൊച്ചിയില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന ആളാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാറുണ്ട്. ഇത്തരത്തില്‍ ജോലിക്കെത്തിയ യുവതി പരാതിക്കാരനുമായി പരിചയത്തിലായി. സ്ഥാപനം വിട്ടു പോയ ഈ യുവതി കഴിഞ്ഞ ദിവസം പരാതിക്കാരനെ വിളിച്ച് ജോലി ലഭിക്കുമോയെന്ന് ചോദിച്ചിരുന്നു. അതിനുശേഷം രാത്രി 11.30 ന് നേരില്‍ കാണണമെന്നു പറഞ്ഞ് വടുതല പാലത്തിനടുത്തേക്ക് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ യുവതിയുടെ സുഹൃത്തുക്കളായ കുറച്ചുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി. കാറിനുള്ളില്‍ വച്ച് കൈകൊണ്ടും ഇടിവളക്കൊണ്ടും മര്‍ദിച്ച് അവശനാക്കിയ ശേഷം 1,15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും പേഴ്സ് ബലമായി…
Read Moreവ്യാജ ഐഡി കാർഡ് നിർമിക്കൽ; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകും; നിയമോപദേശം തേടി അന്വേഷണ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരേ അന്വേഷണ സംഘം അപ്പീൽ പോകുന്നതിന് നിയമോപദേശം തേടും. നിയമോപദേശം തേടാനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് അഡ്വക്കേറ്റ് ജനറലിനെ കാണും . പത്തനംതിട്ട അടൂർ സ്വദേശികളായ ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ, അഭിവിക്രം എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കിയത്. കോടതി നാല് പേർക്കും ഇടക്കാല ജാമ്യം നൽകിയത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും നാണക്കേടായി മാറുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. പ്രതികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ…
Read Moreയൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജരേഖ കേസിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച രാഹുലിനെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളും രാഹുലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒളിവിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ രാഹുലിനോട് ചോദിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അത്തരത്തിലുള്ള വോട്ടുകൾ തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രാഹുൽ അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ രാഹുലിന്റെ മൊഴികളിലും പോലീസിന് ലഭിച്ച ശാസ്ത്രീയ തെളിവുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലാണ് രാഹുലിനെ വീണ്ടും ചോദ്യംചെയ്യുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങാൻ കാരണം. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചാൽ രാഹുലിനെ കൂടിപ്രതിയാക്കി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫെനിനൈനാൻ. ബിനിൽ ബിനു എന്നിവരാണ്…
Read Moreതീവ്രവാദപ്രവര്‍ത്തനം; എന്‍ഐഎയുടെ ലിസ്റ്റില്‍ കോഴിക്കോടും? ജില്ലയിൽ എൻഐഎയുടെ റെയ്ഡ്
കോഴിക്കോട്: രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുവെന്ന് എന്‍ഐഎ കരുതുന്ന സ്ഥലങ്ങളിൽ ഒന്നായി കോഴിക്കോടും. പാക്കിസ്ഥാ ന് ബന്ധമുള്ള തീവ്രവാദ സംഘടനയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ നാലു സംസ്ഥാനങ്ങളിൽ എന്‍ഐഎ ഇന്നലെ നടത്തിയ റെയ്ഡിൽ കേരളത്തില്‍ കോഴിക്കോട്ട് മാത്രമാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ പ്രത്യേകിച്ചും മലബാറില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ നടക്കുന്നതായാണ് കേന്ദ്ര അന്വേഷണ എജന്‍സികളുടെ വിലയിരുത്തല്‍. കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായിമാറുന്നുവെന്ന ആക്ഷേപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെതന്നെ ഉന്നയിക്കുന്നുണ്ട്. ഇതിന് ബലം പകരുന്നതാണ് ഇന്നലെ കോഴിക്കോട്ടുണ്ടായ റെയ്ഡ്. കോഴിക്കോട് നടക്കാവ് സ്റ്റേഷന് പരിധികളിലും ടൗണ്‍ കേന്ദ്രീകരിച്ചുമാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. കേരള പോലീസിന് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്‍ഐഎ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടും എന്‍ഐഎ ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. പാക്കിസ്ഥാന് കേന്ദ്രീകരിച്ച്…
Read Moreഅഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ശബരിമല സ്പെഷൽ ട്രെയിൻ; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന
കൊല്ലം: അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ശബരിമല സ്പെഷൽ സർവീസുമായി ദക്ഷിണ റെയിൽവേ. നാഗർകോവിൽ-കോട്ടയം-പനവേൽ റൂട്ടിലാണു സർവീസ്. നാളെ മുതൽ 2024 ജനുവരി 17 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് വണ്ടികൾ ഓടുക. ആകെ 16 സർവീസുകളുണ്ടാകും. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം നൽകേണ്ടി വരും. നിലവിൽ 165 രൂപ ടിക്കറ്റ് ചാർജിന് 385 രൂപ നൽകേണ്ടി വരും. തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. നാളെ രാവിലെ 11.40ന് നാഗർകോവിൽനിന്ന് പുറപ്പെടുന്ന 06075 ട്രെയിൻ ബുധൻ രാത്രി 10.20 ന് പനവേൽ എത്തും. അന്ന് രാത്രി 11.50 ന് പനവേലിൽനിന്ന് തിരിക്കുന്ന 06076 ട്രെയിൻ വെള്ളിയാഴ്ച രാവിലെ പത്തിന് നാഗർകോവിലിൽ എത്തും.തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി,…
Read More