തുരങ്കത്തിൽ നിന്നും ആശ്വാസകിരണം; നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളിൽ നാലുപേരെ പുറത്തെത്തിച്ചു. ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകും. തുടർന്ന് ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് മാറ്റും. തുരക്കൽ പൂർത്തിയാക്കി ഉച്ചയോടെയാണ് ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കടത്തി വിട്ടത്. സ്ട്രെക്ചറുകളുമായി എസ്ഡിആർഎഫ് സംഘവും തുരങ്കത്തിനകത്തേക്ക് പ്രവേശിച്ചു. പത്തുപേരടങ്ങുന്ന സംഘമാണ് തുരങ്കത്തിനകത്തേക്ക് പോയത്. ഇതിൽ നാലുപേർ പൈപ്പിനകത്തുകൂടി തൊഴിലാളികളുടെ അടുത്തേക്ക് പോകും. ശേഷം ബെൽറ്റിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്. പുറത്തെത്തിക്കുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 17 ദിവസത്തിന് ശേഷമാണ് ഇവർ പുറത്തെത്തുന്നത്. ഓഗര്‍ ഡ്രില്ലിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് തിങ്കളാഴ്ച രാത്രിമുതൽ മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചത്. പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്‍റെ ഭാഗങ്ങൾ പൂർണമായും നീക്കിയാണ് തുരക്കൽ തുടങ്ങിയത്.

Read More

ഹോംസ്റ്റേ പ്രവര്‍ത്തനം സിപിഎം തടസപ്പെടുത്തുന്നു; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; സമരം ഇരുന്ന് കുടുംബം

കോട്ടയം: കോട്ടയം പാറമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹോം സ്റ്റേ പ്രവര്‍ത്തനം തടസപ്പെടുത്തിയതായി പരാതി. നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി അഞ്ചു മാസം പിന്നിട്ടിട്ടും പോലീസ് കേസെടുക്കുന്നില്ല. കേസെടുക്കണമെന്നാവശ്യപ്പെട്ട് പാറമ്പുഴ കുരുവീസ് നെസ്റ്റ് ഉടമ ബിനു കുര്യനും ഭാര്യ സുജയും എസ്പി ഓഫിസിനുമുന്നില്‍ സമരം ആരംഭിച്ചു. പാറമ്പുഴയിലെ കുരുവി നെസ്റ്റിന്‍റെ പ്രവര്‍ത്തനമാണ് പ്രദേശിക സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം നിലച്ചതെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. 2012 മുതല്‍ 2022 വരെ ലൈസന്‍സോടുകൂടി ഹോം സ്റ്റേ പ്രവര്‍ത്തിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നിഷേധിച്ചു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് ലൈസന്‍സ് നിഷേധിച്ചത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഹോം സ്റ്റേ ഉടമയുടെ തീരുമാനം.

Read More

രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ആന്‍റി ഓക്സിഡന്‍റാണ്. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധതരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. ചർമാരോഗ്യത്തിന് ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതു ശീലമാക്കിയാൽ തിളക്കം കൂടുമത്രേ. ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളും…

Read More

കോട്ടയം സ്വദേശിയായ ജ്വല്ലറി മാനേജർ ഗുരുവായൂരിൽ ലോഡ്‌ജിൽ ജീവനൊടുക്കി

ഗുരുവായൂർ: കോട്ടയം സ്വദേശിയായ മധ്യവയസ്കനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ വാഴൂരിൽ പ്രസാദത്തിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. പൊൻകുന്നത്തെ ദൈവസഹായം ജ്വല്ലറിയിൽ മാനേജർ കം അക്കൗണ്ടന്‍റാണ്. ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രിയാണ് ഇയാൾ മുറിയെടുത്തത്. ഇന്ന് രാവിലെ ലോഡ്ജ് ജീവനക്കാരൻ മുറി കുറ്റിയിടാതെ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഗുരുവായൂർ ടെമ്പിൾ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

മഴ മുന്നറിയിപ്പ്; ന്യൂനമർദം ചുഴലിക്കാറ്റാകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ-ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…

Read More

ഞെട്ടൽ മാറാതെ വീണ്ടും കൊല്ലം; മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നു പരാതി

കൊല്ലം: ഇന്നലെ ആറു വയസുകാരി അബിഗേൽ സാറയെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുന്നതിനു മണിക്കൂറുകൾക്കു മുന്പ് അതേ മേഖലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി. ഓയൂരിൽനിന്ന് പത്ത് കിലോമീറ്റർ അകലെ സൈനികനായ ബിജുവിന്‍റെ വീട്ടില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയെന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീയും പുരുഷനുമെത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുഷനും വീടിന് പരിസരത്ത് നിൽക്കുന്നത് കണ്ടെന്ന് വീട്ടമ്മ പറയുന്നു. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടിപ്പോയെന്നും ഉടന്‍തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

Read More

അഞ്ചു ലക്ഷം രൂപ ടിപ്പ്; കണ്ണു തള്ളി വെയിറ്റർ..! പേയ്മെന്‍റ് ബില്ല് കണ്ട് ഞെട്ടി യുവാവും, പിന്നീട് സംഭവിച്ചത്….

യുഎസ്: മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം ടിപ്പ് നൽകുക എന്നത് ഒരു അലിഖിതനിയമമാണ്. തങ്ങളുടെ ‍‍പ്രമാണിത്തം കാട്ടാൻ ചിലർ വലിയ തുകതന്നെ ടിപ്പ് നൽകും. യുഎസിലെ ജോർജിയയിൽ ഒരു റസ്റ്ററന്‍റിൽ കയറി സാൻഡ്‌വിച്ച് കഴിച്ച വേറ കോണർ എന്ന വനിത ടിപ്പ് നൽകിയത് എത്രയാണെന്നോ, അഞ്ച് ലക്ഷം രൂപ..! ടിപ്പ് തുക കണ്ട് വെയിറ്ററുടെ കണ്ണുതള്ളി. പക്ഷേ, യഥാർഥത്തിൽ വേറയ്ക്കു അബദ്ധം സംഭവിച്ചതായിരുന്നു. പേയ്‌മെന്‍റ് കാർഡ് സ്വൈപ്പ് ചെയ്ത് അടയ്‌ക്കേണ്ട തുക രേഖപ്പെടുത്തിയപ്പോൾ തുകയ്ക്കു പകരം തന്‍റെ ഫോൺ നന്പറിന്‍റെ അവസാനത്തെ അക്കങ്ങൾ കൂടി അടിക്കുകയായിരുന്നു. അതുവഴി വേറയുടെ അക്കൗണ്ടിൽനിന്നു പോയത് 7,105.44 യുഎസ് ഡോളർ (ഏകദേശം അഞ്ചു ലക്ഷം രൂപ). പേയ്മെന്‍റ് രസീത് കൈയിൽ കിട്ടിയപ്പോഴാണ് തനിക്കു പറ്റിയ അക്കിടി വേറയ്ക്കു മനസിലായത്. മറ്റെന്തോ ആലോചനയിൽ സംഭവിച്ചതാണെന്നു പറഞ്ഞ് ഉടൻതന്നെ അവർ വെയിറ്ററോട് ക്ഷമ ചോദിച്ചു.…

Read More

പണിയെടുത്ത ശമ്പളം പോലും കൊടുക്കാനില്ല; പുനര്‍ഗേഹം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാരെയും മോട്ടിവേറ്റര്‍മാരെയും പിരിച്ചുവിട്ടു

കോഴിക്കോട്: തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയുടെ ഭൂരിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരെയും മോട്ടിവേറ്റര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍ മുടങ്ങി. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്കു നയിച്ചത്. നാലുമാസത്തെ ശമ്പളം കുടിശിക പോലും നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ശമ്പളം അനുവദിക്കാമെന്നാണ് പദ്ധതി സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ പിരിച്ചുവിട്ടവര്‍ക്കു നല്‍കിയ മറുപടി. ജില്ലകളിലെ പ്രവൃത്തി പുരോഗതി വിലയിരുത്തി 22 ശതമാനം വരെ പ്രവര്‍ത്തന ലക്ഷ്യം കൈവരിച്ചവരുടെ കാലാവധി 2024 ഓക്ടോബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ സേവനം ഈ മാസം 15 മതുല്‍ റദ്ദാക്കി. ഈ മാസം ഏഴിനാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. 60 ശതമാനത്തോളം പേരെ‍യാണു പിരിച്ചുവിട്ടത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് കോ-ഓര്‍ഡിനേറ്റര്‍മാരെ നിലനിര്‍ത്തിയത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരെ…

Read More

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെയുണ്ടായ സ്ത്രീ ധരിച്ചത് മഞ്ഞ ചുരിദാർ; വെള്ള ഷോൾ തലയിൽ ചുറ്റിയിരുന്നു

കൊല്ലം: ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലം ആശ്രാമം മെെതാനിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് തട്ടിപ്പ് സംഘം കടന്നു കളഞ്ഞത്. ആശ്രാമം മൈതാനിയിലേക്ക് കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഓട്ടോ ഡ്രെെവറെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് തട്ടിപ്പുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നു തെളിഞ്ഞു. ഓട്ടം വിളിച്ചപ്പോൾ കൊണ്ടു വിട്ടതാണെന്നും ഇയാൾ പറഞ്ഞു. കൊല്ലം നഗരത്തെ ലിങ്ക് റോഡിൽ വച്ചാണ് യുവതിയും കുട്ടിയും ഓട്ടോക്ക് കെെ കാണിച്ചത്. ഓട്ടോയിൽ കയറി യുവതി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് പറഞ്ഞു. കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുഖം തനിക്ക് മനസിലായില്ലെന്ന് ഓട്ടോ ഡ്രെെവർ പറഞ്ഞു. കുട്ടി നന്നേ ക്ഷീണിതയായിരുന്നു. ആശ്രാമം മൈതാനത്ത് അശ്വതി ബാറിന്‍റെ മുന്നിൽ എത്തിയപ്പോൾ ഇവർക്ക് ഇറങ്ങണമെന്നു പറഞ്ഞു. അവരെ അവിടെ ഇറക്കി. പണം വാങ്ങി തിരികെ എത്തി…

Read More

ചായ നല്കിയില്ല; ഭാര്യയെ വെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍; മകൾക്കും അക്രമത്തിൽ പരിക്ക്

പയ്യന്നൂര്‍: ഭാര്യയെ കത്തികൊണ്ടു കുത്തിയും മര്‍ദിച്ചും പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴിമല ടോപ് റോഡ് കിണര്‍മുക്കിന് സമീപം നരിക്കുന്നേല്‍ തങ്കമണി(45)യുടെ പരാതിയിലാണ് ഭര്‍ത്താവ് ലാലുവിനെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. രക്ഷപ്പെട്ട കുട്ടിയില്‍നിന്നു വിവരമറിഞ്ഞവരാണ് തങ്കമണിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുവര്‍ഷമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് മൂന്നു മക്കളടങ്ങുന്ന ഇവരുടെ കുടുംബം.

Read More