കല്‍പ്പറ്റ: പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് വിവിധ വകുപ്പുകളില്‍ 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ മുനീറിനെയാണ്(29) ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്.സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയത്.നഗ്ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതിനെത്തുടര്ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. ബബിത ഹാജരായി.
Read MoreDay: February 9, 2024
പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന് അനുകൂലമെന്നു സൂചന
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ (തെഹ്രിക് ഇ ഇൻസാഫ്) 266 സീറ്റിൽ 154 സീറ്റിൽ ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്. ഫലപ്രഖ്യാപനം വന്നതിൽ പിടിഐ അഞ്ച് സീറ്റിലും പിഎംഎൽ-എൻ (പാക്കിസ്ഥാൻ മുസ് ലിം ലീഗ്-നവാസ്) നാലിടത്തും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മൂന്നിടത്തും വിജയിച്ചു. പാക് ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പ്രതീക്ഷകളെല്ലാം കാറ്റില്‍പ്പറത്തി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയെ (പിഎംഎല്‍-എന്‍) ഏറെ പിന്നിലാക്കിയാണ് പിടിഐയുടെ മുന്നേറ്റം. സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള കേസുമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാന്റെ പാര്‍ട്ടി അപ്രതീക്ഷിത മുന്നേറ്റമാണു നടത്തുന്നത്. “പിടിഐ വൻ വിജയം നേടും. രാജ്യത്തു വീണ്ടും പിടിഐ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് ഇമ്രാന് ഖാൻ’ പിടിഐയിലെ മുതിര്‍ന്ന നേതാവ് ബാരിസ്റ്റർ…
Read Moreവെളുത്തുള്ളി പോക്കറ്റ് കാലിയാക്കും; കിലോയ്ക്ക് 500 രൂപ; ചില്ലറ വില്പന കടകളിൽ കിട്ടാനില്ല
വടക്കഞ്ചേരി: കറികളിലും അച്ചാർ കൂട്ടുകളിലും ഒഴിവാക്കാനാകാത്ത വെളുത്തുള്ളി ചില്ലറ വില്പന കടകളിൽ കിട്ടാനില്ല. ഉയർന്ന വിലയാണ് കച്ചവടക്കാർ വെളുത്തുള്ളി സ്റ്റോക്ക് ഉപേക്ഷിക്കാൻ കാരണമാകുന്നത്. കേട്ടാൽ ഞെട്ടുന്ന വിലയാണ് ഇപ്പോൾ വെളുത്തുള്ളിക്ക്. കിലോ വില 500 രൂപക്കടുത്തെത്തി.ഇത്രയും ഉയർന്ന വില ഇതാദ്യമാണെന്ന് പറയുന്നു. ഉത്പാദന കുറവും ആവശ്യം കൂടിയതുമാണ് ക്ഷാമത്തിന് കാരണമാകുന്നത്. വലിയ വെള്ളുള്ളി മാത്രമെ കടകളിൽ ലഭ്യമാകുന്നുള്ളു. വീര്യം കൂടിയ ചെറിയ വെള്ളുള്ളി കാണാൻ പോലുമില്ല. 30 പരം ഇനങ്ങൾ വരുന്ന പച്ചക്കറി കടകളിലെ വില സൂചിക ബോർഡിൽ നൂറ് ഗ്രാമിന് 100 രൂപയിൽ കൂടുതൽ വിലയുള്ളത് രോഗ പ്രതിരോധശേഷിക്കു വരെ ഉപയോഗിക്കുന്ന വെള്ളുള്ളിക്ക് മാത്രമാണ്. പച്ചമാങ്ങയാണ് രണ്ടാം സ്ഥാനത്ത് കിലോ വില നൂറിനടുത്തുണ്ട്. നെല്ലിക്ക, പച്മുളക്, ചേമ്പ് തുടങ്ങിയ ഇനങ്ങൾ 70 രൂപയ്ക്ക് മുകളിലാണ്. സീസണായിട്ടും കറിക്കുള്ള മൂവാണ്ടൻ മാങ്ങ കിലോക്ക് 120 രൂപയ്ക്ക് വിൽക്കുന്ന…
Read More‘പ്രണയദിനങ്ങള്‍’ ഇല്ലാത്ത നാടുമുണ്ട് ലോകത്ത്…
പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്റെൻസ് ദിനം. വാലന്റെൻസ് ദിനത്തിന് 7 ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതലുള്ള ഓരോ ദിനവും അടയാളപ്പെടുത്തുന്നത്. എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. ഇറാനിൽ വാലന്റെൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്റെൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2016 ൽ അന്നത്തെ പ്രസിഡന്റയിരുന്ന മംനൂൺ ഹുസൈനാണ് പൗരന്മാരോട് വാലന്റെൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്റെൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും അന്നേ…
Read Moreരാത്രി മയക്കം വിട്ടപ്പോൾ വേദനമൂലം ആന ചിന്നംവിളിക്കാൻ തുടങ്ങി; വാഹനമിടിച്ച് കൊമ്പൊടിഞ്ഞ ആനയെ ഉടമ മലപ്പുറത്തേക്ക് കൊണ്ടുപോയി
ചാവക്കാട്: ലോറിയിടിച്ചു കൊന്പൊടിഞ്ഞ കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയെ ഉടമയുടെ നാടായ മലപ്പുറത്തേക്ക് ഇന്നലെ രാത്രി കൊണ്ടുപോയി. മൂവാറ്റുപുഴയിലേക്ക് എഴുന്നളളിപ്പിന് ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ മുത്തകുന്ന് അണ്ടിപ്പിള്ളിക്കാവിൽ വച്ചാണ് എതിരെവന്ന ഗ്യാസ് കയറ്റിയ ലോറി ആനയുടെ ഇടത്തേ കൊമ്പിൽ ഇടിച്ചത്. ലോറി നിർത്താതെ പോയി ഇന്നലെ പുലർച്ചെയാണ് അപകടം. കൊമ്പ് പൂർണമായി മുറിഞ്ഞു വീണ കുട്ടികൃഷ്ണന്റെ (20) കൊമ്പ് ദ്വാരത്തിൻ നിന്ന് ശക്തമായി രക്തം വരാൻ തുടങ്ങിയതോടെ ആനയെ ഏക്കത്തിനെടുത്ത മണത്തലയിലേക്ക് കൊണ്ടുവന്നു ഡോ. പി.ബി. ഗിരിദാസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെത്തി ചികിത്സ നടത്തി. മുറിവിൽ നാല് തുന്നിക്കെട്ട് നടത്തി. കുത്തിവയ്പു നൽകി. പട്ട തിന്നാൻ കഴിയുന്നില്ലെങ്കിലും പുല്ലും ചോറും കഴിക്കുന്നുണ്ട്. രാത്രി മയക്കം വിട്ടപ്പോൾ വേദനമൂലം ആന ചിന്നംവിളിക്കാൻ തുടങ്ങി. ഇതേ തുടർന്ന് ആനയുടെ മലപ്പുറത്തേ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസം ചികിത്സ നൽകേണ്ടി വരും. ഇന്നലെ…
Read Moreപോലീസ് വാഹനം ഇടിച്ച് യുവ ക്ഷീരകർഷകൻ മരിച്ചു
എടത്വാ: പോലീസ് വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവ ക്ഷീരകർഷകൻ മരിച്ചു. എടത്വാ ഇരുപതിൽചിറ ബേബിയുടെ മകൻ സാനി ബേബിയാണ് (29) മരിച്ചത്. ഇന്നലെ രാത്രി 8.30ന് പച്ച ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്താണ് അപകടം. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽനിന്നു വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോലീസ് വാഹനത്തിന്റെ അടിയിൽപ്പെട്ട സ്കൂട്ടറും സാനിയും 15 മീറ്ററോളം നിരങ്ങിനീങ്ങിയശേഷമാണ് നിന്നതെന്ന് നാട്ടുകാർ പറയുന്നു. സുനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതാവ്. സുനി.
Read Moreഎറണാകുളം എക്സൈസ് ഓഫീസിൽനിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടെനിമോനാണ് എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്. സ്ട്രൈക്കിംഗ് ഫോഴ്സ് ഉള്‍പ്പെടെ ഏഴോളം ഉദ്യോഗസ്ഥരാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പാറാവ് ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരു പുരുഷ ഉദ്യോഗസ്ഥനുമാണ് ഉണ്ടായത്. പുലര്‍ച്ചെ ഒന്നരവരെ ഈ ഉദ്യോഗസ്ഥരെല്ലാം ജോലിയില്‍ വ്യാപൃതരായിരുന്നുവെന്നും രാവിലെ ആറിനു ശേഷമാണ് പ്രതികള്‍ സെല്ലില്‍ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനിടയില്‍ എപ്പോഴോ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ജാഗ്രതക്കുറവ് മൂലം പ്രതികള്‍ രക്ഷപ്പെടാനുളള സാഹചര്യമുണ്ടായതായും പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ 24 മണിക്കൂറിനകം ഈ പ്രതികളെ തിരിച്ചുപിടിക്കാനായിയെന്നും റിപ്പോര്‍ട്ടിലുണ്ട്.കേസുമായി ബന്ധപ്പെട്ട് കൊല്ലം ഇരവിപുരം സ്വദേശി സൈദലി(22),…
Read Moreഇസ്രയേലിലെ കൃഷിരീതി പഠിച്ചു; ചേർത്തലയിൽ ഒന്നരയേക്കറിൽ ഹൈടെക് കൃഷിയുമായി വയോധിക ദമ്പതികൾ
ചേർത്തല: ഒന്നര ഏക്കർ സ്ഥലത്ത് ഹൈടെക് രീതിയിൽ കൃഷി തുടങ്ങി വയോധികരായ ദമ്പതികൾ. നഗരസഭ 24-ാം വാർഡിൽ ഗിരിജാലയത്തിൽ ഇ.കെ. തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രായേൽ രീതിയിൽ കൃഷി തുടങ്ങിയത്. കൃഷിമന്ത്രിക്കൊപ്പം ഇസ്രായേൽ സന്ദർശിച്ച കർഷകനായ അരീപ്പറമ്പ് വലിയവീട്ടിൽ വി.എസ്. ബൈജുവിന്റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്. 700 മീറ്ററോളം കളപിടിക്കാത്ത മൾട്ടി ഷീറ്റ് വിരിച്ചു. സ്വിച്ച് ഇട്ടാൽ ചുവട്ടിൽ വെള്ളവും വളവും എത്തും. ചെറുധാന്യങ്ങൾ ഉൾപ്പെടെ ചീര, പച്ചമുളക്, തക്കാളി, വെണ്ട, പയർ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി പരമ്പരാഗതരീതിയിൽ കൃഷിചെയ്യുന്ന തമ്പിയും ഭാര്യ ഗിരിജയും മരച്ചീനിയിലും ചേനയിലും വലിയ വിളവുകൾ നേടി നവമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റീട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ ചീര ഉൾപ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാൻ പറ്റുമെന്നും പ്രായമായവർക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണെന്നും കൃഷി പ്രമോട്ടർ…
Read Moreക്ഷേത്രത്തിൽ മോഷണം; വഴിപാട് കൗണ്ടറും, ഓഫീസും കുത്തിത്തുറന്ന് പണം കവർന്നു
പിറവം: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറും, ഓഫീസും കുത്തിത്തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഇവിടെ പല ഭാഗത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ്) സിസ്റ്റം കുത്തിപ്പൊളിച്ച് കൊണ്ടുപോയിട്ടുണ്ട്. കൗണ്ടറിൽ നിന്നും ഓഫീസിൽ നിന്നുമായി ഏകദേശം 5000 രൂപയോളം മോഷണം പോയന്നാണ് സംശയിക്കുന്നത്. ശ്രീകോവിലോ, ഭണ്ഡാരങ്ങളോ തുറക്കാൻ ശ്രമിച്ചിട്ടില്ല. ഇവിടുത്തെ സ്ട്രോംഗ് റൂമിന്റെ ഭാഗത്തേക്കും മോഷ്ടാവ് എത്തിയില്ല. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം നാട്ടുകാരേയും തുടർന്നു പോലീസിനേയും അറിയിച്ചത്. ഏതാനും ആഴ്ച മുമ്പ് മണീട് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനു മുമ്പ് പിറവം ടൗണിലെ പിഷാരു കോവിൽ ദേവി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നിലച്ചിരിക്കുകയാണന്ന് പറയുന്നു.
Read Moreഅയോധ്യയിലേക്കുള്ള ആസ്ത സ്പെഷൽ ട്രെയിൻ ബോഗികൾ കൊണ്ടുപോയി; ചെങ്കോട്ട -കൊല്ലം പാതയിലെ പരീക്ഷണ ഓട്ടം മാറ്റിവച്ചു
കൊല്ലം: ചെങ്കോട്ട -കൊല്ലം പാതയിലെ ഭഗവതിപുരത്തിനും ഇടമണിനും മധ്യേ ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ച് നടത്താനിരുന്ന ട്രയൽ റൺ റെയിൽവേ അധികൃതർ മാറ്റി വച്ചു. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി മധുര ഡിവിഷനിൽ എത്തിച്ച കോച്ചുകൾ അയോധ്യയിലേക്കുള്ള ആസ്ത സ്പെഷൽ ട്രെയിനുവേണ്ടി ഉപയോഗിക്കുന്നത് കാരണമാണ് ട്രയൽ റൺ മാറ്റിവച്ചതെന്നാണ് വിവരം. ഇനി അടുത്ത മാസം ആദ്യവാരത്തിലേ ട്രയൽ റൺ ഉണ്ടാകുകയുള്ളൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.ഇപ്പോഴത്തെ ട്രയൽ റണ്ണിന് മുന്നോടിയായുള്ള നടപടികൾ എല്ലാം ഈ മാസം ഒന്നു മുതൽ റെയിൽവേ മധുര ഡിവിഷനിൽ ആരംഭിച്ചിരുന്നു. ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ ഐസിഎഫ് കോച്ചുകളും മധുര ഡിവിഷനിൽ എത്തിക്കുകയുണ്ടായി. ഇവയാണ് ഇപ്പോൾ ആസ്ത സ്പെഷലായി ഓടിക്കാൻ തീരുമാനിച്ചത്. പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധുര ഡിവിഷനിൽ ഈ…
Read More