തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ബുധനാഴ്ച ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് അടക്കം ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാൽ പകൽസമയങ്ങളിൽ 11 മുതൽ മൂന്നുവരെ പുറത്തു കഴിയുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍…
Read MoreDay: February 20, 2024
ടി.പി യുടെ കൊലപാതകം പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടത്; സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയത് ഭരണത്തിലിരിക്കുന്നത്കൊണ്ടെന്ന് ചെന്നിത്തല
മാനന്തവാടി: പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടി.പി വധ ഗൂഡാലോചനയിൽ ഉൾപ്പെടുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ ഈ വിധിയെ സ്വാഗതം ചെയ്തതുതന്നെ അവർക്ക് ഈ കേസിലുള്ള പങ്ക് വ്യക്തമാക്കുകയാണ്. രണ്ടു പ്രതികളെക്കൂടി ഉൾപ്പെടുത്തി അവർക്ക് ശിക്ഷ വിധിക്കാൻ പോകുന്ന ഈ കേസ് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾത്തന്നെ പാർട്ടി ഈ കുറ്റം ഏറ്റെടുക്കുന്നതായി ബോധ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. വാസ്തവത്തിൽ ഈ കൊലപാതകം ആസൂത്രണം…
Read Moreമാരകായുധങ്ങളുമായെത്തി കാർ കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്
പയ്യന്നൂര്‍: മൂന്നംഗസംഘം അര്‍ധരാത്രിയില്‍ മാരകായുധങ്ങളുമായി എത്തി കാര്‍ കത്തിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം ആവണീശ്വരത്തെ ആര്. രതീഷ് കുമാറിന്റെ പരാതിയിൽ കാങ്കോല്‍ പപ്പാരട്ടയിലെ ശിഹാബ്, സൈഫാലി, മനു എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് പെരളം കൂവേരിയിലെ പരാതിക്കാരന് താമസിക്കുന്ന ഓര്‍ക്കിഡ് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഓഫീസ് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കാറിനു തീയിടുകയായിരുന്നുവെന്നാണു പരാതി. അക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത ശിഹാബിന്റെ കൂടെ കഴിഞ്ഞിരുന്ന യുവതി പരാതിക്കാരന്റെ കൂടെ താമസിക്കുന്നതിലുള്ള വിരോധമാണ് വധഭീഷണിക്കും അക്രമത്തിനും കാരണമെന്നു പരാതിയിൽ പറുന്നുണ്ട് . കാർ കത്തിച്ചതിനെത്തുടർന്ന് ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
Read Moreഹൂതികൾ ചരക്കുകപ്പൽ തകർത്തു; ജീവനക്കാർ കപ്പലുപേക്ഷിച്ചു
ദുബായ്: ചെങ്കടലിലും ഏദൻ ഉൾക്കടലിലും രണ്ടു ചരക്കുകപ്പലുകൾ ആക്രമിച്ച ഹൂതി വിമതർ, അമേരിക്കൻ സേനയുടെ ഡ്രോണും വെടിവച്ചിട്ടതായി അവകാശപ്പെട്ടു. ചെങ്കടലിൽ ആക്രമിക്കപ്പെട്ട റൂബിമർ എന്ന കപ്പലിനു വലിയ നാശമുണ്ടായി. ഇതേത്തുടർന്ന് ജീവനക്കാർ നങ്കൂരമിട്ടശേഷം കപ്പൽ ഉപേക്ഷിച്ചു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത് ലബനീസ് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ യുഎഇയിൽനിന്നു ബൾഗേറിയയിലേക്കു പോകുകയായിരുന്നു. കപ്പലിലെ ചരക്ക് എന്താണെന്നതിൽ വ്യക്തതയില്ല. കപ്പൽ മുങ്ങാൻ സാധ്യതയുണ്ടെന്നു ഹൂതികൾ പറഞ്ഞു. കപ്പൽ ഉപേക്ഷിച്ച ജീവനക്കാർ സുരക്ഷിതരാണ്. ഈ സംഭവത്തിനു പിന്നാലെയാണ് സീ ചാന്പ്യൻ എന്ന ചരക്കുകപ്പൽ ഏദൻ ഉൾക്കടലിൽ ആക്രമണത്തിനിരയായത്. ഗ്രീസിൽ രജിസ്റ്റർ ചെയ്ത് യുഎസ് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ അർജന്റീനയിൽനിന്നു യെമനിലെ ഏദൻ തുറമുഖത്തേക്കു വരികയായിരുന്നു. ആക്രമണത്തിനുശേഷം ഈ കപ്പലിന്റെ അവസ്ഥ എന്താണെന്നറിയില്ല. അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായും ഹൂതി ബ്രിഗേഡിയർ ജനറൽ യഹിയ സാരി അവകാശപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണു…
Read Moreഅറുപത്തിയൊന്നിലും ചിലങ്കയണിഞ്ഞ്…
നടനവേദിയില് ദൃശ്യവിരുന്നൊരുക്കുകയാണ് പ്രഫ. ഗായത്രി വിജയലക്ഷ്മി എന്ന 61കാരി. 32 വര്‍ഷത്തെ സേവനത്തിനുശേഷം അധ്യാപനജീവിതത്തില്‍നിന്ന് വിരമിച്ച് ക്ലാസിക്കല്‍ നൃത്തരംഗത്ത് സജീവമായിരിക്കുകയാണ് ഇവര്‍. തിരുവനന്തപുരം സ്വദേശിയായ ഗായത്രി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ്. നൃത്തത്തെ പ്രണയിച്ച് ഒന്‍പതാം വയസില്‍ നൃത്തം പഠിച്ചു തുടങ്ങിയ ഗായത്രി 14ാം വയസില്‍ ഭരതനാട്യവും അഭ്യസിക്കാന്‍ തുടങ്ങി. ഭരതനാട്യം ഗായത്രിയുടെ അഭിനിവേശമായിരുന്നു. 1986ല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റി ല്‍ ലക്ചററായി ജോലിക്ക് ചേര്‍ന്നു. എന്നാല്‍ അധ്യാപനത്തോടുള്ള ഇഷ്ടം മൂലം നൃത്തത്തെ തല്കാലം പാതിവഴിയില്‍ ഉപേക്ഷിച്ചു. നിരവധി ശിഷ്യ സമ്പത്തിനെ ഉണ്ടാക്കിയപ്പോഴും തന്നിലെ നര്‍ത്തകിയെ അവര്‍ കൈവിട്ടില്ല. 32 വര്‍ഷത്തെ സേവനത്തിനുശേഷം 2018ല്‍ പ്രഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായി ജോലിയില്‍ നിന്നും വിരമിച്ചു. 26 വര്‍ഷത്തിനുശേഷം ചിലങ്കയണിഞ്ഞ് 52-ാം വയസില്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവര്‍ വീണ്ടും…
Read Moreകഴുതകൾക്ക് ആശ്വാസം; തോലിനായി കഴുതയെ കൊല്ലുന്നതിന് നിരോധനം
ആഡിസ് അബാബ: തോലിനായി കഴുതയെ കൊല്ലുന്നത് ആഫ്രിക്കൻ യൂണിയൻ നിരോധിച്ചു. കഴുതത്തോൽ വ്യാപാരവും നിയമവിരുദ്ധമാക്കി. യൂണിയനിലെ 55 രാജ്യങ്ങളിലും നിരോധനം ബാധകമാണ്. ചൈനയിലെ പരന്പരാഗത മരുന്നുത്പാദന മേഖലയിൽ ഡിമാൻഡ് വർധിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ കഴുതകളെ കൂട്ടത്തോടെ കൊല്ലുന്ന പശ്ചാത്തലത്തിലാണു നടപടി. കഴുതയുടെ തോലിൽനിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നിന് ജരാനര തടയാൻ കഴിയുമെന്നാണ് ചൈനീസ് വിശ്വാസം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ലോകത്തെ കഴുതകളിൽ മൂന്നിലൊന്നും ആഫ്രിക്കയിലാണുള്ളത്. ദരിദ്രപ്രദേശങ്ങളിൽ ജോലിക്കും ഗതാഗതത്തിനുമെല്ലാം ഇവ അത്യാവശ്യമാണ്. ഡിമാൻഡ് വർധിച്ചതോടെ കഴുതമോഷണം പതിവായിട്ടുണ്ട്.
Read Moreഫോൺ പിടിച്ചു വാങ്ങിവച്ചശേഷം അമ്മാവൻ ഉപദേശിച്ചു; റിട്ട. എസ്ഐയെ വെട്ടിക്കൊന്ന് സഹോദരിയുടെ മകന്
ഇടുക്കി: തമിഴ്നാട് പോലീസില്‍നിന്നു വിരമിച്ച റിട്ട. എസ്ഐയെ മറയൂരില്‍ വെട്ടിക്കൊ ലപ്പെടുത്തിയ കേസിൽ പ്രതി പിടിയില്‍. കോട്ടക്കുളം ഇന്ദിരാഭവനത്തില്‍ പി. ലക്ഷ്മണന് (66) ആണ് ഇന്നലെ വൈകുന്നേരം ഏഴോടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ലക്ഷ്മണിന്റെ സഹോദരിയുടെ മകന് അരുണ്‍ (23) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ ഇന്നു രാവിലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. ലക്ഷ്മണിന്റെ വീടിന്റെ മുന്‍ ഭാഗത്തുള്ള മറയൂര്‍ -കാന്തല്ലൂര്‍ റോഡിലാണ് കൊലപാതകം നടന്നത്. കാന്തല്ലൂരില്നിന്നാണ് ഇന്നലെ വൈകുന്നേരം അരുണ്‍ ഇവിടെയെത്തിയത്. ഇരുവരും റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്ടെന്ന് അരുണ്‍ കാറിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ലക്ഷ്മണനെ വെട്ടുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികളും മകനും ചേര്‍ന്ന് ലക്ഷ്മണനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമത്തിനു ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി മറയൂര്‍ ഗവ. ഹൈസ്കൂളിന്റെ പിന്‍ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.…
Read Moreവെള്ളത്തിന്റെ പുറത്താണെ… മദ്യലഹരിയിൽ തമ്മിലടിച്ച് യുവതികൾ; അമ്പരന്ന് നാട്ടുകാർ
സ്ത്രീകൾ മദ്യപിക്കുന്നത് ഇക്കാലത്ത് അത്ര അസാധാരണസംഭവമല്ല. എന്നാൽ പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ അടിപിടി കൂടുന്നത് അത്ര സാധാരണമായിട്ടില്ല. അതുകൊണ്ടുതന്നെ ലക്നൗവിൽനിന്നു പുറത്തുവന്ന ഒരു വീഡിയോ ആളുകളെ അന്പരിപ്പിച്ചിരിക്കുകയാണ്. പാർട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ട യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. ലക്നൗവിലെ ഫീനിക്സ് പലാസിയോ മാളിലെ ഒരു ക്ലബിനു പുറത്തായിരുന്നു യുവതികളുടെ പരാക്രമം. പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് ഏറെനേരം നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും മറ്റുള്ളവരും അകപ്പെട്ടു. വളരെനേരം സംഘർഷം തുടർന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. രണ്ടു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയ്ക്ക് വൻ വിമർശനങ്ങളാണു സോഷ്യൽ മീഡിയയിൽ ഉയർന്നത്. രാത്രി വൈകി നടക്കുന്ന ഇത്തരം പാർട്ടികളിൽ ലഹരി ഉപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു.
Read Moreബത്തേരിയില്‍ സര്‍വകക്ഷി യോഗം തുടങ്ങി; യുഡിഎഫ് ബഹിഷ്കരിച്ചു
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ബത്തേരിയില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. മന്ത്രിമാരുടെ സംഘമല്ല മുഖ്യമന്ത്രിയാണ് വരേണ്ടതെന്ന് ടി. സിദ്ദീഖ് എംഎല്‍എയും ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയും യോഗത്തില്‍ പറഞ്ഞു. വനം മന്ത്രിക്കു ഒറ്റയ്ക്കുവരാന്‍ പേടിച്ച് മറ്റുരണ്ടുമന്ത്രിമാരുടെ എസ്കോര്‍ട്ടോടു കൂടിയാണ് മന്ത്രി ശശീന്ദ്രന് എത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനാണ് ശ്രമം. ശശീന്ദ്രന് വയനാട്ടില്‍ എത്താത്തതില്‍ കടുത്ത പ്രതിഷേധം അവതരിപ്പിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ബത്തേരിയില്‍ ആരംഭിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്, തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, വനം മന്ത്രി എ.കെ. ശശീന്ദ്രന് എന്നിവരാണ് പങ്കെടുക്കുന്നത്. മരിച്ചവരുടെ കുടുംബത്തിനു പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിക്കുന്ന കാര്യത്തിലും വന്യമൃഗശല്യം തടയുന്നതിനുള്ള പാക്കേജിന്റെ കാര്യത്തിലും ഇന്ന് പ്രഖ്യാപനം ഉണ്ടാകുെമന്നാണ് സുചന.…
Read Moreഭ്രമയുഗത്തിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഒരുപാട് വിഷമമുണ്ട്; ആസിഫ് അലി
ഭ്രമയുഗം ഞാൻ റിജക്ട് ചെയ്തതല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണെന്ന് ആസിഫ് അലി. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കുവേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്. ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചുവെന്നത് സിനിമയോട് അദ്ദേഹത്തിന് എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസിലായി. ആ സിനിമ ജഡ്ജ് ചെയ്ത്ത് മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം. അദ്ദേഹം അത് കാണിച്ചു എന്നുള്ളത് നമുക്കൊക്കെ ഒരു മാതൃകയാണെന്ന് ആസിഫ് അലി പറഞ്ഞു.
Read More