ശക്തമായ തിരത്തള്ളൽ; വലിയതുറ കടൽപ്പാലം പിളർന്നു

തിരുവനന്തപുരം: ശക്തമായ തിരത്തള്ളലിൽ വലിയതുറ കടൽപ്പാലം തകർന്നു. പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിനാണ് ശക്തമായ തിരത്തള്ളലിൽ പാലം തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്‍റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. വലിയതുറ പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇവിടെ പാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്കും പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു. വലിയതുറയില്‍ കടലില്‍ ഇറക്കി കെട്ടിയിരിക്കുന്ന കോണ്‍ക്രീറ്റില്‍ നിര്‍മിച്ച പാലത്തിന് ഏകദേശം അഞ്ഞൂറു മീറ്ററിലേറെ നീളമാണുളളത്. കടല്‍ വെളളത്തില്‍ മുങ്ങി നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ ഉപ്പിന്‍റെ കാഠിന്യം കൊണ്ട് ഏറെക്കുറെ ദ്രവിച്ച അവസ്ഥയിലായിരുന്നു. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഓഖി വന്നതിനു ശേഷമാണ് വലിയതുറ പാലത്തില്‍ സഞ്ചാരികളെ കയറ്റാതായത്.…

Read More

ഒരു പരിപാടിക്കു പ്രതിഫലം 73 കോടി; മിന്നും താരം റിഹാന

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാൻ, രജനീകാന്ത്, അമിതാബ് ബച്ചൻ ഉൾപ്പടെയുള്ള സകല താരങ്ങളും കുടുംബസമേതം എത്തി. താരങ്ങളിൽ പലരും നൃത്തവും അവതരിപ്പിച്ചു. ഇതു മാത്രമല്ല ലോകത്തിലെ പ്രമുഖ കലാരൂപങ്ങൾ എല്ലാംതന്നെ അവിടെ അരങ്ങേറി. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം റിഹാന എന്ന പോപ്പ് ഗായികയുടെ നൃത്തവും ഗാനവുമായിരുന്നു. അതിന് അംബാനി ചെലവാക്കിയത് എഴുപത്തി മൂന്നു കോടി രൂപയോളമാണ്. ഒമ്പത് കോടി ഡോളറാണ് (73 കോടി രൂപ) അവരുടെ ഒരു പരിപാടിക്ക് കൊടുക്കേണ്ട തുക. അത്രയും തുക കൊടുത്താലും റിഹാന കനിഞ്ഞാലേ പരിപാടിക്കെത്തൂ. പലരും സമീപിച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷമാണ് അവർ ഒരു വിവാഹ പരിപാടിക്ക് പാട്ടുപാടി നൃത്തം ചെയ്യുന്നതത്രേ. റോബിൻ റിഹാന ഫെന്‍റി എന്നാണ് റിഹാനയുടെ മുഴുവൻ പേര്. ഒമ്പത് ഗ്രാമി അവാർഡുകൾ,…

Read More

എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി.എന്‍. പ്രതാപന്‍; തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോസ്റ്ററുകൾ

തൃശൂർ: എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി.എന്‍. പ്രതാപന്‍ എംപി. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ. മുരളീധരൻ. തൃശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകും. തൃശൂരില്‍ ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോസ്റ്ററുകൾ തൃശൂർ: തൃശൂരിൽ സർപ്രൈസ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തിയതോടെ ടി.എൻ. പ്രതാപന് വേണ്ടി എഴുതിയ ചുവരെഴുത്തുകളെല്ലാം മായ്ക്കണം എന്ന സ്ഥിതിയാണ്. നേരത്തെ പല തെരെഞ്ഞെടുപ്പുകളിലും അവസാന നിമിഷം സ്ഥാനാർഥികൾ മാറുന്നതിനെ തുടർന്ന് ചുവരെഴുത്തുകൾ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപനായി മണ്ഡലത്തിൽ തയാറാക്കിയത്. ഇതും വെറുതെയായി. ബൂത്തുകളിൽ പ്രവർത്തനത്തിനു തുകയും വിതരണം ചെയ്തിരുന്നു.

Read More

ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല; പത്മജയെ പിന്തുണച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകൾ പത്മജ ബിജെപിയിൽ ചേർന്നു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചതിനു പിന്നാലെ പത്മജയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. വനിതാദിനമായ ഇന്ന് തന്‍റെ ഫേസ്ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുനീങ്ങുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്നും എന്നാണ് ഹരീഷ് പേരടി കുറിച്ചു. വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിനന്‍റെ കുറിപ്പ്. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്‌ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം. പക്ഷെ ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുനീങ്ങുന്നു. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല. എല്ലാവർക്കും ലോക വനിതാദിനാശംസകൾ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്മജ ബിജെപി അംഗത്വം…

Read More

സിനിമയിലെപോലെ അപ്രതീക്ഷിത ട്വിസ്റ്റ്; തൃശൂരിലേക്ക് കെ. മുരളീധരനെത്തുന്നു; കോൺഗ്രസ് ക്യാമ്പ് ആവേശത്തിൽ

തൃശൂർ: സിനിമയുടെ ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെയാണ് തൃശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തുന്നത്. ലീഡർ കെ. കരുണാകരന്‍റെ മകൻ തൃശൂരിലേക്ക് പോരാട്ടത്തിനെത്തുന്നു എന്ന പുതിയ തീരുമാനം തൃശൂരിലെ കോൺഗ്രസ് ക്യാമ്പിൽ ആവേശം ഉണർത്തിയിട്ടുണ്ട്. സിറ്റിംഗ് എംപി ടി.എൻ. പ്രതാപൻ തന്നെയാകും തൃശൂരിൽ ഇക്കുറിയും മത്സരിക്കുക എന്ന് ഉറപ്പായിരുന്നുവെങ്കിലും തൃശൂരിൽ പ്രതാപന് ജയ സാധ്യത കുറവായിരുന്നു എന്നാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത വിലയിരുത്തിയ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സുനിൽ കനഗോലുവിന്‍റെ റിപ്പോർട്ട്. പ്രതാപന്‍റെ ജനസമ്മതി തൃശൂരിൽ കുറഞ്ഞു എന്നായിരുന്നു ഈ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. പ്രതാപനു പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നെങ്കിലും പ്രതാപൻതന്നെ മത്സരിക്കട്ടെ എന്ന നിലപാടിൽ ആയിരുന്നു നേതൃത്വം. എന്നാൽ അതിനിടെയാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതും കാര്യങ്ങൾ മാറിമറിഞ്ഞതും. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും മാറുന്ന പ്രതാപന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ…

Read More

കോൺഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക; വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്നു നേതൃത്വം

തിരുവനന്തപുരം: കോൺഗ്രസിന്‍റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കാനിരിക്കേ അപ്രതീക്ഷിതനീക്കങ്ങളുമായി പാർട്ടി നേതൃത്വം. വടകരയിലെ സിറ്റിംഗ് എംപി കെ. മുരളീധരനെ തൃശൂർ മണ്ഡലത്തിലേക്കു മാറ്റുമെന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ. തൃശൂരിലെ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് സീറ്റില്ല. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും സ്ഥാനാർഥികളാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ. സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തും. സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ഡൽഹിയിൽ ചേര്‍ന്ന കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു. സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ഇന്നു രാവിലെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിക്കുശേഷം മാത്രമാണ് ഉണ്ടാകുക. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക.…

Read More

‘മച്ചാനും പിള്ളേരും’ അടിപൊളി; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വിദ്യാർഥിനികൾ

ഒരു കൂട്ടം എംഎ മോഹിനിയാട്ടം വിദ്യാര്‍ഥികള്‍ ഒത്തുകൂടി അവതരിപ്പിക്കുന്ന മച്ചാനും പിള്ളേരും എന്ന പരിപാടി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറുന്നു. കാലടി ശ്രീ ശങ്കരാചാര്യ കോളജിന് തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥിനികളുടെ പ്രശസ്തി. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിനി സൂര്യ നന്ദനയാണ് റീൽസിലെ മച്ചാൻ. എറണാകുളം ശൈലിയിലുള്ള ഒരു വിളിയാണ് മച്ചാനെ എന്നുള്ളത്. സൂര്യയെ എല്ലാവരും മച്ചാനെ എന്നു വിളിച്ചു തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് അതുതന്നെ തങ്ങളുടെ ടീമിനു നല്‍കിക്കൂടാ എന്നുള്ള ചിന്ത ഗ്രൂപ്പംഗങ്ങൾക്കുണ്ടായി.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നാണ് ഇവര്‍ ഈ കലാലയത്തില്‍ നൃത്തംപഠിക്കാനെത്തുന്നത്. തങ്ങൾ ഈ കോളജിൽ ഉണ്ടായിരുന്നു എന്നത് ഓർമിക്കപ്പെടണം എന്ന ഈ വിദ്യാർഥികളുടെ കൂട്ടായ ചിന്തയാണ് അവരെ കാമ്പസിൽ ഇന്ന് ശ്രദ്ധേയമായ റീല്‍സ് താരങ്ങളായി മാറ്റിയിരിക്കുന്നത്. റീൽസിൽ നൽകിയിട്ടുള്ള ഗാനത്തിന്‍റെ ശൈലിക്കനുസരിച്ച് അവരുടെ കണ്ണുകളും കൈകാലുകളും മുതൽ മുഖഭാവങ്ങള്‍ വരെ ഒരേ രീതിയിൽ…

Read More

പ്രതാപത്തോടെ പ്രതാപന് പകരം മുരളീധരൻ; തൃശൂരിൽ കെ. മുരളീധരനായി ചുവരെഴുതി ടി. എൻ. പ്രതാപൻ

തൃശൂർ: കെ. മുരളീധരനു വേണ്ടി തൃശൂരിൽ ചുവരെഴുതി സിറ്റിംഗ് എംപി ടി. എൻ പ്രതാപൻ. ജില്ലാ നേതൃത്വത്തിന്‍റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്.തൃശൂർ മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും. സിറ്റിംഗ് എംപിയായ പ്രതാപൻ തന്നെ ഇത്തവണയും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. 150ലധികം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെയാണ് മാറ്റം. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Read More

പാക് പഞ്ചാബിൽ ക്രൈസ്തവനും സിക്കുകാരനും മന്ത്രിമാർ

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബിൽ ക്രൈസ്തവനായ ഖലീൽ താഹിർ സിന്ധുവും സിക്കുകാരനായ സർദാർ രമേഷ് സിംഗ് അറോറയും മന്ത്രിമാരായി സ്ഥാനമേറ്റു. മുഖ്യമന്ത്രി മറിയം നവാസിന്‍റെ മന്ത്രിസഭയിൽ മനുഷ്യാവകാശ വകുപ്പാണ് സിന്ധുവിനു ലഭിച്ചിരിക്കുന്നത്. 2013-2018 കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫിന്‍റെ മന്ത്രിസഭയിലും സിന്ധു അംഗമായിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷരീഫ്.വിഭജനത്തിനുശേഷം പാക് പഞ്ചാബിൽ ആദ്യമായാണു സിക്കുകാരൻ മന്ത്രിയാകുന്നത്. ന്യൂനപക്ഷ വകുപ്പാണ് അറോറയ്ക്കു ലഭിച്ചിരിക്കുന്നത്. മൂന്നു തവണ നിയമസഭാംഗമായ നേതാവായ അറോറ നവാസ് ഷരീഫ് നയിക്കുന്ന പിഎംഎൽ-എൻ പാർട്ടിക്കാരനാണ്. പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്കുകാരനാണ് ഇദ്ദേഹം. 2016ൽ അറോറയ്ക്ക് നാഷണൽ ഹ്യുമൻ റൈറ്റ്സ് അവാർഡ് ലഭിച്ചിരുന്നു.

Read More

നൂറിന്‍റെ നിറവിൽ മാന്ത്രിക സ്പിന്നർ ആർ. അശ്വിൻ

ധരംശാല: നൂറാം ടെസ്റ്റിൽ വൈകാരിക നിമിഷങ്ങളുമായി ഇന്ത്യയുടെ മാന്ത്രിക സ്പിന്നർ ആർ. അശ്വിൻ. മത്സരത്തിന് ഇറങ്ങുംമുന്പ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അശ്വിന് 100-ാം ടെസ്റ്റിനുള്ള ഓർമയ്ക്കായി പ്രത്യേക ക്യാപ് സമ്മാനിക്കുകയും ടീമിനായി നടത്തുന്ന അധ്വാനത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ദ്രാവിഡ് നൽകിയ ക്യാപ് അശ്വിൻ മകൾക്ക് സമ്മാനിച്ചതോടെ സന്തോഷത്തിന്‍റെ ആഘോഷം വൈകാരിക നിമിഷമായി മാറി. തന്‍റെ ടീമിനായി കഠിനാധ്വാനം ചെയ്യുന്പോൾ കുടുംബത്തിന്‍റെ സപ്പോർട്ടും കുടുംബത്തോടുള്ള ആത്മബന്ധവും വ്യക്തമാക്കുന്നതായിരുന്നു അശ്വിന്‍റെ പ്രവൃത്തി. ഒരു ഗ്ലാസ് കാബിനറ്റിൽ സൂക്ഷിച്ചിരുന്ന തൊപ്പിയാണ് ബിസിസിഐ നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് സമ്മാനിച്ചത്. ഭാര്യയും രണ്ടു പെണ്‍മക്കളും അശ്വിനൊപ്പം ഉണ്ടായിരുന്നു. 51 റണ്‍സ് വഴങ്ങിയാണ് തന്‍റെ 100-ാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ അശ്വിൻ നാല് ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്തിയത്. പതിനാലാമൻ… 100-ാം മത്സരത്തിൽ മികച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്‍റെ നാല്…

Read More