എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി.എന്‍. പ്രതാപന്‍; തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോസ്റ്ററുകൾ


തൃശൂർ: എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി.എന്‍. പ്രതാപന്‍ എംപി. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ. മുരളീധരൻ. തൃശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകും. തൃശൂരില്‍ ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോസ്റ്ററുകൾ
തൃശൂർ: തൃശൂരിൽ സർപ്രൈസ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തിയതോടെ ടി.എൻ. പ്രതാപന് വേണ്ടി എഴുതിയ ചുവരെഴുത്തുകളെല്ലാം മായ്ക്കണം എന്ന സ്ഥിതിയാണ്.

നേരത്തെ പല തെരെഞ്ഞെടുപ്പുകളിലും അവസാന നിമിഷം സ്ഥാനാർഥികൾ മാറുന്നതിനെ തുടർന്ന് ചുവരെഴുത്തുകൾ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്.

മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപനായി മണ്ഡലത്തിൽ തയാറാക്കിയത്. ഇതും വെറുതെയായി. ബൂത്തുകളിൽ പ്രവർത്തനത്തിനു തുകയും വിതരണം ചെയ്തിരുന്നു.

Related posts

Leave a Comment