ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, രണ്ട് ജനപ്രിയ ബ്രാൻഡുകൾ ഒത്തുചേർന്ന് ബോളിവുഡ് ഗാനങ്ങളിൽ സ്ത്രീകളെ വസ്തുനിഷ്ഠമാക്കുന്നതിനെതിരെ മനോഹരമായ സന്ദേശം നൽകി. സ്ത്രീകളെ ഭക്ഷണത്തോട് ഉപമിച്ച പാട്ടുകളെ പരാമർശിച്ചായിരുന്നു സന്ദേശം. സ്വിഗ്ഗിയും ബോട്ടും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംയുക്ത പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി. വൈറലായ പോസ്റ്റിൽ, മുകളിൽ ഒരു പാട്ടിൻ്റെ വരിയുള്ള പരസ്യ ബോർഡ് സൂചിപ്പിച്ചിരിക്കുന്നു. ഭക്ഷണ ഇനവും ചിത്രീകരിച്ചിരിക്കുന്നു, കൂടാതെ ഹെഡ്ഫോൺ വയ്ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ഉണ്ട്. ബോർഡിൽ ഉണ്ടാക്കിയ പെട്ടികളിൽ ഇത് തന്തൂരി മുർഗി, ഇതല്ല എന്നിങ്ങനെ രണ്ട് വരികളാണ്. സ്ത്രീകളെ വിഭവങ്ങളോട് ഉപമിക്കരുതെന്ന സന്ദേശമാണ് ഇവിടെ പ്രചരിപ്പിച്ചിരിക്കുന്നത്. ‘ചില ഇനങ്ങൾ മെനുവിൽ മാത്രമേ മികച്ചതായി കാണപ്പെടുന്നുള്ളൂ, നിങ്ങളുടെ പ്ലേലിസ്റ്റിലല്ല, #RightTheSong’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഉപയോക്താക്കൾ പോസ്റ്റിനെ അഭിനന്ദിച്ചാണ് കമൻ്റിട്ടിരിക്കുന്നത്.…
Read MoreDay: March 8, 2024
അശ്ലീല വീഡിയോ കാണുന്നു; വിളിക്കുന്നത് ഡിവൈഎസ്പി;ബ്ലാക്ക് മെയില്‍ സംഘത്തെ കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി: അടുത്തിടെ തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് വിദേശത്തു നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സൈബര്‍ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ആള്, യുവതി അശ്ലീല വീഡിയോ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയിക്കുന്നു. നിങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു. രണ്ടു ദിവസത്തിനുശേഷം വീണ്ടും കോള്‍ എത്തി. കേസില്‍ നിന്ന് ഒഴിവാക്കാനായി പണം നല്‍കണമെന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അശ്ലീല വീഡിയോ കാണുന്നില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ യുവതി ആ തട്ടിപ്പില്‍ കുടുങ്ങിയില്ല. അവര്‍ ഇക്കാര്യം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കൊച്ചിയിലെ മറ്റൊരു വീട്ടമ്മയ്ക്കും സമാനരീതിയിലുളള ഫോണ്‍കോളെത്തി. ഇതുകേട്ട് ഭയന്നുപോയ വീട്ടമ്മയെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. പരിചയക്കാരിയായ വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിലൂടെയാണ് താന്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന…
Read Moreനിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ കാണാനായി യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം. നിമിഷപ്രിയയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സനയിലേക്കുള്ള യാത്രാനുമതി ലഭിക്കാത്തതുമൂലമാണ് യാത്ര വൈകുന്നത്. ഇവിടേയ്ക്കുള്ള യാത്രാനുമതിക്കായി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ ഏദന്‍ വരെയുള്ള വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.
Read More‘ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും അതു നടന്നില്ല, ഞങ്ങളില്‍ ബാക്കിയായത് സ്നേഹം മാത്രം’
കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം ശ്രീവിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ശ്രീവിദ്യയെ കാണാനായി വരുമ്പോള്‍ യാത്രയിലുടനീളം എന്റെ മനസില്‍ വിദ്യയോടൊപ്പമുള്ള യാത്രകളും ഓര്മകളുമായിരുന്നു. കൂടിക്കാഴ്ചകള്‍ പോയിട്ട്, ആ ശബ്ദം പോലും ഞാന്‍ കേട്ടിട്ട് വര്‍ഷങ്ങള്‍ തന്നെ കടന്നു പോയിരുന്നു. എങ്കിലും എന്നും ഞങ്ങളുടെ മനസില്‍ ഞങ്ങളുണ്ടായിരുന്നു. സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍. ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും അതു നടന്നില്ല. സിനിമയുമായി ബന്ധപ്പെട്ട അക്കാലത്തെ ഏറെ പേര്‍ക്കും അറിയാവുന്ന കാര്യമാണത്. എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു. അപ്പോഴും രണ്ടു പേരും സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിദ്യയുടെയും എന്റെയും ജീവിതത്തില്‍ കാലം ഒരുപാടു…
Read Moreഅഭിമന്യു വധക്കേസ് രേഖകൾ കാണാതായ സംഭവം; ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു
കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും ഇതിന്റെ ഭാഗമായി നടക്കുക. അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോഴാകും രേഖകള്‍ കൈമാറുക. അതേസമയം, രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ നഷ്ടമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണിവ. കാഷ്വാല്‍റ്റി രജിസ്റ്റര്‍, വൂണ്ട് സര്‍ട്ടിഫിക്കറ്റ്, സൈറ്റ് പ്ലാന്‍ തുടങ്ങിയവയും നഷ്ടമായി. രേഖകള്‍ നഷ്ടമായ വിവരം ഡിസംബറില്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നാണ് അഭിമന്യു…
Read Moreദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. സിപിഎം പ്രതിനിധിയായി മൂന്നു തവണ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച രാജേന്ദ്രനെ നിലവില്‍ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ചയിലാണ് രാജേന്ദ്രന്. ഇതിനിടെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്നുള്ള വിവരം പുറത്തു വരുന്നത്. പി.കെ.കൃഷ്ദാസ് അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ അദ്ദേഹമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. സസ്പെന്ഷന് പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ലെങ്കില്‍ വൈകാതെ തന്നെ കടുത്ത തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ രാജേന്ദ്രന് അദ്ദേഹം തള്ളി. തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് നേരില്‍ വന്ന് കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പി.കെ.കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചിരുന്നു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും…
Read Moreബോളിവുഡ് അരങ്ങേറ്റം; കീർത്തി പ്രതിഫലം ഇരട്ടിയാക്കി?
തെന്നിന്ത്യന്‍ സിനിമകളിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. തമിഴില്‍ വിജയ്, ശിവ കാര്ത്തികേയന്, ധനുഷ് പോലുള്ള നായകന്മാരുടെ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള കീർത്തി തെലുങ്കില്‍ പവന് കല്യാണ്‍, ചിരഞ്ജീവി, മഹേഷ് ബാബു, നാനി തുടങ്ങിയ മുൻനിരനായകന്മാർക്കെല്ലാം ഒപ്പം അഭിനയിച്ചു. അതുകൊണ്ടു തന്നെ സൂപ്പര്‍താര നായികയെന്ന വിശേഷണവും നടിക്കുണ്ട്. അതേസമയം കീര്‍ത്തി ഇപ്പോള്‍ ബേബി ജോണ്‍ എന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്. തമിഴിൽ വന്‍ ഹിറ്റായിരുന്നു തെരി. ചിത്രത്തിന്റെ സംവിധായകനായിരുന്ന അറ്റ്ലി തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം പുറത്തുവന്ന ടീസര്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. കീര്‍ത്തി ഏത് വേഷമാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ അഭ്യൂഹങ്ങളുണ്ട്. തെരിയില്‍ സാമന്ത ചെയ്ത വേഷമായിരിക്കുംകീർത്തി ചെയ്തതെന്നാണു സൂചന. വിജയിയുടെ ഭാര്യയുടെ വേഷമായിരുന്നു തമിഴില്‍ സാമന്ത ചെയ്തത്. എന്നാല്‍…
Read Moreആറ്റിങ്ങലിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമമെന്ന് അടൂർ പ്രകാശ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമം ഉണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 1.12 ലക്ഷം വോട്ടുകളിലുണ്ടായിരുന്ന ഇരട്ടിപ്പിനെതിരേ അടൂർ പ്രകാശ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് ഇരട്ടിപ്പ് വോട്ടുകൾ റദ്ദാക്കിയിരുന്നു. ഇത്തവണയും വോട്ടർപ്പട്ടികയിലെ പേജുകൾ ഉൾപ്പെടെയാണ് അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ പരിശോധന നടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം അടൂർ പ്രകാശ് പരാജയപ്പെടുമെന്നുള്ള ആശങ്കകാരണമാണ് പരാതിയുമായി പോകാൻ കാരണമെന്ന് എൽഡിഎഫ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയും ബിജെപി സ്ഥാനാർഥി വി. മുരളീധരനും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. അടൂർ പ്രകാശും പ്രചരണവുമായി രംഗത്തുണ്ട്.
Read Moreപെൺഭ്രൂണഹത്യയെന്നു പരാതി; ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
ബംഗളൂരു: വനിതാദിനത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിൽനിന്നു പുറത്തുവരുന്നത്. വ്യാപകമായി പെൺഭ്രൂണഹത്യകൾ നടക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള റിപ്പോർട്ട് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തുന്നതായി. പെൺഭ്രൂണഹത്യ നടക്കുന്നുവെന്ന പരാതിയിൽ ബംഗളൂരു നെലമംഗലയിലെ ആസാരെ ആശുപത്രി അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചുപൂട്ടിയിരിക്കുകയാണ് പോലീസ്. മൂന്നു വർഷമായി ഇവിടെ അനധികൃത ഗർഭഛിദ്രം നടക്കുന്നുവെന്നാണു റിപ്പോർട്ട്. കർണാടക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇന്നലെ ആശുപത്രി റെയ്ഡ് ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം ലംഘിച്ചും ഗർഭഛിദ്രത്തിന്റെ രേഖകൾ സൂക്ഷിക്കാതെയും മൂന്നു വർഷത്തിനിടെ 74 ഗർഭഛിദ്രങ്ങൾ നടത്തിയെന്നാണ് ആശുപത്രിക്കെതിരേയുള്ള ആരോപണം. ഭ്രൂണത്തിന്റെ ലിംഗഭേദ നിർണയത്തിനുള്ള സ്കാനിംഗ് മെഷീനുകൾ വിതരണം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് അറിയിച
Read Moreകേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്ന് കെ. മുരളീധരന്
കോഴിക്കോട്: കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്നു വടകരയിലെ കോൺഗ്രസിന്റെ സിറ്റിംഗ് എംപി കെ. മുരളീധരന്. തൃശൂരിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം. വടകരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്രമാത്രമായിരുന്നു മുരളിയുടെ മറുപടി. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. വടകരയിൽനിന്നു മാറ്റി മത്സരിപ്പിക്കാനുള്ള അതൃപ്തി അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യക്തമായിരുന്നു. തൃശൂരിലേക്കു മാറ്റുന്നതില്‍ കെ. മുരളീധരനു നീരസമുണ്ടെന്നാണു സൂചന. മുരളീധരന് വടകര വിട്ടുപോകുന്നതിനോടു പ്രവര്‍ത്തകര്‍ക്കും താത്പര്യമില്ല. ഷാഫി പറമ്പിലിനു ജയസാധ്യത ഉണ്ടെങ്കിലും മുരളിയുടെ അത്ര ഇല്ലെന്നു നേതാക്കളിൽ ഒരു വിഭാഗവും കരുതുന്നു. വടകര പോലുള്ള മണ്ഡലത്തില്‍ കെ. സുധാകരനെയോ മുല്ലപ്പള്ളിയെയോ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യം പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കരുണാകരന്റെ തട്ടകത്തില്‍ മത്സരിക്കുമ്പോള്‍ പത്മജ അനുകൂലികളുടെ വോട്ട് മുരളിക്കു ലഭിക്കാനുള്ള സാധ്യതയില്ലെന്നും ബിജെപി വോട്ടുകളെല്ലാം സുരേഷ് ഗോപിക്കുതന്നെ കിട്ടുമെന്നും വിലയിരുത്തലുണ്ട്.
Read More