തിരുവനന്തപുരം: വർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ പരസ്പരം പഴിചാരി സർക്കാർ ഏജൻസികളും കരാർ കന്പനിയും. ശക്തമായ തിരകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് കരാർ കമ്പനി വ്യക്തമാക്കുന്നത്. തിര ഉയർന്നപ്പോൾ പാലത്തിലുണ്ടായിരുന്നവർ ഒരുവശത്തേക്ക് തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് കന്പനിയുടെ വാദം. നേരത്തെ സർക്കാർ ഏജൻസികൾ അപകട കാരണം കരാർ കമ്പനിയുടെ ഭാഗത്തെ വീഴ്ചയെന്ന് പറഞ്ഞായിരുന്നു തടിയൂരിയത്. ശനിയാഴ്ചത്തെ അപകടത്തിൽ പതിനഞ്ചോളം പേരാണ് കടലിൽ വീണത്. ഇതിൽ നാല് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആൻഡമാനിൽ ഉൾപ്പെടെ നിരവധി ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമിച്ച് പരിചയസന്പത്തുള്ള കന്പനിയാണ് വർക്കലയിലും ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്നായിരുന്നു കന്പനിയുടെയും സർക്കാരിന്റെയും നേരത്തെയുള്ള അവകാശവാദം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും കരാർ കന്പനിയും അപകടം സംബന്ധിച്ച് കൈമലർത്തുകയാണ്. അവധി ദിവസമായിരുന്ന ശനിയാഴ്ച കൂടുതൽ സഞ്ചാരികൾ പാലത്തിൽ കയറിയിരുന്നെങ്കിൽ വൻ ദുരന്തം…
Read MoreDay: March 11, 2024
ദിവാകരനെ ഞങ്ങൾക്ക് വേണം; കെ. സുധാകരനെതിരേ മമ്പറം മത്സരിക്കില്ല; കോൺഗ്രസിൽ തിരിച്ചെത്തും
തലശേരി: കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ കെ. സുധാകരനെതിരേ കണ്ണൂർ ലോക്സഭാ സീറ്റിൽ മത്സരത്തിനില്ല. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് മമ്പറം ദിവാകരൻ നിലപാട് മാറ്റിയത്. ദിവാകരനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. രണ്ട് വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണു മമ്പറം ദിവാകരന് കോൺഗ്രസിലേക്ക് തിരിച്ചു വരാനുള്ള പാത ഒരുങ്ങുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ദിവാകരൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ. പ്രമോദ്, സുദീപ് ജയിംസ് തുടങ്ങിയ നേതാക്കൾ മമ്പറം ദിവാകരനെ വീട്ടിലെത്തി കണ്ട് സംസാരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, എം.എം. ഹസൻ, കെ.സി. വേണുഗോപാൽ എന്നിവർ ദിവാകരനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്നാണ്…
Read Moreഅസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നാലു പേര് അറസ്റ്റില്‍
കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ നാലു പേര് അറസ്റ്റില്‍. തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം…
Read Moreകാട് അരിച്ചുപെറുക്കിയിട്ടും കാണാത്ത മൃതദേഹങ്ങൾ; ശാസ്താംപൂവം ആദിവാസിക്കുട്ടികളുടെ മരണത്തിൽ സംശയങ്ങൾ ബാക്കി
തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങൾ ഇപ്പോഴും ബാക്കി. കുട്ടികൾ മരത്തിൽനിന്നു വീണാണ് മരിച്ചതെന്ന് പോലീസ് ആദ്യംതന്നെ സംശയിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനവും ഇതു ശരിവയ്ക്കുന്നതാണ്. മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു കുട്ടികൾ വ്യത്യസ്തത ദിവസങ്ങളിലാണ് മരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. രണ്ട് കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. 16കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുള്ള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.മൃഗങ്ങൾ ആക്രമിച്ച പാടുകളൊന്നും ശരീരത്തിലില്ല. തേനെടുക്കാൻ കയറിയപ്പോൾ മരത്തിൽനിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും…
Read Moreടൂര്‍ പാക്കേജിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥികളില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയ സംഭവം; യുവാവ് പിടിയിൽ
കൊച്ചി: തേവര എസ്എച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎസ്എസി വിദ്യാര്‍ഥികളില്‍നിന്ന് ടൂര്‍ പാക്കേജിനായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പളളുരുത്തി സ്വദേശി സല്മാന് ഫാരിസി(25)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 22-ന് മംഗളൂരു, ചിക്കമംഗളൂരു, ഗോകര്‍ണം എന്നിവിടങ്ങളിലേക്ക് പോകാനാണ് വിദ്യാര്‍ഥികള്‍ ഇയാളെ സമീപിച്ചത്. ടൂര്‍ പാക്കേജ് ശരിയാക്കിയ ഇയാള്‍ 32 വിദ്യാര്‍ഥികളില്‍ നിന്നായി 1,69,700 രൂപ മുന്‍കൂറായി കൈപ്പറ്റി. എന്നാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാതിരുന്നതിനാല്‍ നിശ്ചയിച്ച ദിവസം യാത്ര മുടങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പണത്തിനായി പ്രതിയെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreജോലി തട്ടിപ്പിൽ മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങിയ സംഭവം: പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്
ആലുവ: ജോലിക്കായി ഏജൻ സി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം യുവാക്കൾ അവിടെ കുടുങ്ങിയ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. പോലീസിലെ എൻആർ ഐ വിഭാഗത്തിന് പരാതി ഈ മെയിലിൽ അയച്ച് രണ്ടാഴ്ചയായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ജില്ലാ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി ലിത്വാനയിലേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്ട്രീഷൻ, വെൽഡിംഗ് ജോലികൾക്കായി എല്ലാവരും ലിത്വാനിയയിൽ എത്തിയത്. എന്നാൽ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു. പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് പരാതി. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നൽകിയുള്ളൂവെന്നും പരാതിയിൽ പറയുന്നു. ജെ ടി കൺസ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികൾ പെരുകിയപ്പോൾ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു.…
Read Moreമദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ മാത്രമല്ല, ഇനി പോലീസിന്റെ വക ബോധവത്കരണ ക്ലാസും
കൊച്ചി: മദ്യപിച്ചു വാഹനം ഓടിച്ചു പിടിയിലാല്‍ ഇനി പിഴ മാത്രമല്ല, പോലീസിന്റെ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണം. ട്രാഫിക്ക് പോലീസ് നടത്തുന്ന ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസിന് ഇന്ന് തുടക്കമായി. കൊച്ചി നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് പിഴയ്ക്കൊപ്പം ബോധവത്കരണ ക്ലാസും തുടങ്ങിയത്. നഗരത്തില്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കുന്നത് സംബന്ധിച്ച് ദിവസേന 40 ഓളം കേസുകളാണ് ട്രാഫിക് ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനു തടയിടാനാണ് പോലീസിന്റെ ഉദേശ്യം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ട്രാഫിക്ക് പോലീസിനെ കൂടാതെ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പ്പാലസ്, അമ്പലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ മദ്യപിച്ച്…
Read Moreതിരുനക്കര പൂരം 20ന്; കൊടിയേറ്റ് 14ന്
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 14നു കൊടിയേറി 23നു സമാപിക്കും. 20നാണു പൂരം. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിൽ സംഗമിക്കും. ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി 11 ആനകൾ വീതം 22 ഗജവീരന്മാർ പൂരത്തിന് അണിനിരക്കും. തൃശൂർ പൂരം ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരൻ കിഴക്കൂട്ട് അനിയൻ മാരാരുടെയും സംഘത്തിന്റെയും മേളപെരുക്കങ്ങൾ പൂരത്തിനു വിസ്മയമാകും. പാറമേക്കാവ് ദേവസ്വം വാർണാഭമായ ആനച്ചമയമൊരുക്കും. ചൂടുകൂടിയതിനാൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനക്കര ശിവൻ, തൃക്കടവൂർ ശിവരാജു, ഈരാറ്റുപേട്ട അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി സാധു, മീനാട് വിനായകൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, തോട്ടയ്ക്കാട്ട് കണ്ണൻ, ചുരൂർമഠം രാജശേഖരൻ, വേണാട്ടുമഠം ശ്രീകുമാർ, ഉണ്ണിപ്പള്ളി ഗണേശൻ, കുളമാക്കിൽ പാർഥസാരഥി, പനയനാർകാവ് കാളിദാസൻ, തടത്താവിള രാജശേഖരൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, വേമ്പനാട്ട് വാസുദേവൻ, മാറാടി അയ്യപ്പൻ, ഉണ്ണിമങ്ങാട്…
Read Moreഭീതിയില്ലാതെ വാർധക്യകാലം; ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകളാണ് മനസിൽ പിന്നീട് ഉദ്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ വാർധക്യകാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? പലകാരണങ്ങൾ കൊണ്ട് വാർധക്യകാലത്തെ മനുഷ്യായുസിന്റെ സുവർണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. അതായത് ഒരു വ്യക്തിക്ക് 65 അല്ലെങ്കിൽ 70 വയസ് പ്രായമാകുമ്പോൾ പോലും ഇത് മെച്ചപ്പെടുന്നു. അതോടൊപ്പംതന്നെ ശരീരത്തിന് പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. അവയെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ വാർധക്യം എന്നത് തികച്ചും മനോഹരമായ ഒരവസ്ഥയാകും. ഹൃദയവ്യവസ്ഥ ഹൃദയ വ്യവസ്ഥയിലെ ഏറ്റവും സാധാരണമായ മാറ്റം രക്തക്കുഴലുകളുടെയും ധമനികളുടെയും ദൃഢതയാണ്. അവയിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പ്രവർത്തിക്കുന്നു. വർധിച്ച…
Read Moreനിയമ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി
പത്തനംതിട്ട: കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജനില് നിയമവിദ്യാര്‍ഥിനിയെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫ് പോലീസില്‍ കീഴടങ്ങി. ലോ കോളജില്‍ നാലാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയും കോളജില്‍ എസ്എഫ്ഐ വിദ്യാര്‍ഥിയും നാട്ടില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം പെരുനാട് ഏരിയാ കമ്മിറ്റിയംഗവുമാണ്. മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതി വരെ പോയിട്ടും രക്ഷയില്ലെന്നു വന്നതോടെയാണ് കീഴടങ്ങല്‍. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിനു ശ്രമിച്ച് അറസ്റ്റ് പരമാവധി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇന്നു രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറന്മുള എസ്എച്ച്ഒ മുമ്പാകെ ജെയ്സണ്‍ ജോസഫ് കീഴടങ്ങിയത്. കോളജില്‍ പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികള്‍ സംയുക്തമായി നടത്തിവന്ന സമരത്തില്‍ പങ്കെടുത്തവരുടെ ഹാജര്‍ പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സഹപാഠിയായ വിദ്യാര്‍ഥിനിയെ എസ്എഫ്ഐ നേതാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മൂക്കിന്റെ പാലത്തിനു ക്ഷതമേറ്റ പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയിലാണ് ജയസ്ണെതിരേ കേസെടുത്തത്. പിന്നീട് ജയ്സണെ സംരക്ഷിക്കാന്‍…
Read More