ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള(കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ബുധനാഴ്ച വൈകുന്നേരം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. അദ്ദേഹം സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകൾക്ക് തകരാർ സംഭവിച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.
Read MoreDay: April 11, 2024
മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു; കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്ന് കവിത
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി അറസ്റ്റ് ചെയ്ത കവിതയെ ജുഡീഷൽ കസ്റ്റഡിയിലിരിക്കെയാണ് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 23വരെ കവിതയുടെ ജുഡീഷൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും സിബിഐ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. കവിതയെ മാർച്ച് 15 നാണ് ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കവിത പ്രതികരിച്ചു.
Read Moreചൈനയ്ക്കും സൗദിക്കുമിടയിൽ റഗുലർ വിമാന സർവീസ്
റിയാദ്: ചൈനയ്ക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവീസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അഥോറിറ്റി അംഗീകാരം നൽകി. ഏപ്രിൽ 16 മുതലാണ് റിയാദിൽനിന്ന് ബീജിംഗ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്കു വിമാനങ്ങളുണ്ടാവുക. യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും. നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക. എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നീക്കങ്ങളുടെ ഭാഗമാണു നടപടി.
Read Moreപാക്കിസ്ഥാനിൽ തീർഥാടക വാഹനം മറിഞ്ഞു 13 മരണം
കറാച്ചി: പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിൽവീണു 13 പേർ മരിച്ചു. 30 പേർക്കു പരിക്കേറ്റു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. തീർഥാടന കേന്ദ്രത്തിലേക്കു പോയവരാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ വാഹനം റോഡിന്റെ വശത്തുള്ള അഗാധമായ കുഴിയിലേക്കു വീഴുകയായിരുന്നു.
Read Moreകുടിയേറിയ 5 ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
ഒറിഗോൺ: അമേരിക്കയിൽ അഞ്ചു ലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥാനങ്ങളിലേക്കു കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നു കുടിയേറിയ ബാർഡ് ഔൾ എന്ന ഇനത്തിൽപ്പെട്ട മൂങ്ങകളെയാണു കൊന്നൊടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കുകയാണു കൂട്ടക്കൊലയുടെ ലക്ഷ്യം. ഇത്തരമൊരു കടുത്ത നടപടി അവലംബിച്ചില്ലെങ്കിൽ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മൂന്നു ദശാബ്ദത്തിനുള്ളിലാണ് അഞ്ചു ലക്ഷം ബാർഡ് ഇനം മൂങ്ങകളെ വെടിവച്ചു കൊന്നൊടുക്കുക. കഴിഞ്ഞവർഷം നവംബർ മാസത്തിൽ അവതരിപ്പിച്ച ഇക്കാര്യം അടുത്തിടെയാണ് അമേരിക്കയിൽ ചർച്ചയായത്. ഈ ശിപാർശയ്ക്കെതിരേ പരിസ്ഥിതിസ്നേഹികളും മൃഗസംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. ഇത്രയധികം എണ്ണത്തെ കൊല്ലാനുള്ള നീക്കം സ്വാഭാവിക ആവാസമേഖലയുടെ താളം കെടുത്തുമെന്നും അധിനിവേശ മൂങ്ങകളെ കൊല്ലുന്പോൾ അക്കൂട്ടത്തിൽ തദ്ദേശീയ മൂങ്ങകളും വൻതോതിൽ കൊല്ലപ്പെടുമെന്നും ശിപാർശയെ എതിർക്കുന്നവർ വാദിക്കുന്നു. സ്വാഭാവിക ആവാസസ്ഥലങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളുണ്ടായതാണു മൂങ്ങകൾ ഇത്തരത്തിൽ പലായനം…
Read Moreഅമേരിക്കയിൽ ഈദുൽഫിത്തർ ആഘോഷത്തിനിടെ വെടിവയ്പ്; ആക്രമികൾ 30 തവണ നിറയൊഴിച്ചു, 3 പേർക്കു പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഈദുൽഫിത്തർ ആഘോഷത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റു. ഫിലാഡൽഫിയയിലെ പാർക്കിലാണു സംഭവം. സംഭവസമയം ആയിരത്തോളം ആളുകൾ ഇവിടെയുണ്ടായിരുന്നുവെന്നും ആക്രമികൾ 30 തവണ നിറയൊഴിച്ചുവെന്നും പോലീസ് കമ്മീഷണർ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും അഞ്ചു തോക്കുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
Read Moreവായിലെ കാൻസർ; രോഗനിർണയ പരിശോധനകൾ
രോഗനിർണയം * മെഡിക്കൽ ഹിസ്റ്ററി, * ഹാബിറ്റ് ഹിസ്റ്ററി, * ജനറൽ ഫിസിക്കൽ എക്സാമിനേഷൻ വായിലെ പരിശോധന ബ്രഷ് സൈറ്റോളജി സംശയം തോന്നിയ ഭാഗത്തുനിന്ന് ബ്രഷിന്റെ സഹായത്തോടെകോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.FNACഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ(കഴുത്തു ഭാഗത്ത് വരുന്നത് ) – ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി നോക്കുന്നു. ബയോപ്സിസംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നോക്കുന്നു. ഇമേജിംഗ് ടെസ്റ്റുകൾ(IMAGING TESTS) രോഗം ഉറപ്പുവരുത്താനും എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും സ്റ്റേജിംഗ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു. എക്സ് റേ, സിടി, എംആർഐ, പിഇറ്റി ടെസ്റ്റുകൾ.എച്ച്പിവി പരിശോധന– ബയോപ്സി സാമ്പിളുകളിൽ എച്ച്പിവി സാന്നിധ്യം ഉണ്ടോ എന്ന് നോക്കുന്നു. സ്റ്റേജിങ് (Staging ) വായിലെ കാൻസറിന്റെ സ്റ്റേജ് നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്- 1)…
Read Moreമൈലപ്ര, കോന്നി റീജണൽ സഹ. ബാങ്കുകളിൽ ഇഡി അന്വേഷണം
പത്തനംതിട്ട: മൈലപ്ര, കോന്നി റീജണല്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ അന്വേഷണത്തിന് ഇഡി എത്തിയേക്കും. സമീപകാലത്ത് കേരളത്തില്‍ നടന്ന വിവാദമായ സഹകരണ ബാങ്ക് ക്രമക്കേടുകളുടേതിനു സമാനമായ തട്ടിപ്പുകളെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്പ്പെട്ടിരിക്കുന്നത് രണ്ട് ബാങ്കുകളാണ്. മൈലപ്ര സഹകരണ ബാങ്ക്, കോന്നി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നടന്നത് കരുവന്നൂര്‍ സഹകരണ ബാങ്കിനു സമാനമായ ക്രമക്കേടുകളാണെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 12 സഹകരണ ബാങ്കുകളിലാണ് ഇഡിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ അതിരൂക്ഷമായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂവകുപ്പിനാണ് വിവരങ്ങള്‍ കൈമാറിയത്. വായ്പ നല്‍കുന്നതിലെ ക്രമക്കേടാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. സഹകരണ നിയമങ്ങള്‍ ലംഘിച്ച് വന്‍തുക അംഗങ്ങളല്ലാത്തവര്‍ക്കും വായ്പ നല്കി, അംഗങ്ങളല്ലാത്തവരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു, ഓഡിറ്റിംഗില്‍ ക്രമക്കേട് തുടങ്ങിയവ വിശദമാക്കിയാണ് റിപ്പോര്‍ട്ട്.മൈലപ്ര സഹകരണ ബാങ്കില്‍…
Read Moreകൊടും ചൂടിനെ പോലും വെല്ലുന്ന പ്രചാരണവുമായി സ്ഥാനാർഥികൾ; ആവേശച്ചൂടിൽ പത്തനംതിട്ട
പത്തനംതിട്ട: കൊടുംചൂടിനെ വെല്ലുന്ന തരത്തില്‍ പ്രചാരണം കൊടുമ്പിരി കൊള്ളുന്നു. പകല്‍ച്ചൂടിന്റെ കാഠിന്യം വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിലാണ്. വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കേ പരമാവധി സ്ഥലങ്ങളില്‍ നേരിട്ടെത്തി വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. രാവിലെ ആരംഭിക്കുന്ന പ്രചാരണത്തിന് ഉച്ചയ്ക്ക് ഒരു ഇടവേള നല്‍കിയിട്ടുണ്ടെങ്കിലും അതു സാധ്യമാകാത്ത നിലയിലാണ്. രാത്രി പത്തോടെയാണ് പര്യടനം എല്ലാദിവസവും സമാപിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ആദ്യഘട്ട മണ്ഡലപര്യടനം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ട പര്യടനത്തിനാണ് ഇന്നലെ ആറന്മുളയില് തുടക്കമായത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ എത്താതിരുന്ന ബൂത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് അടുത്ത പര്യടനം. ഇന്നലെ ആറന്മുളയിലെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് ഇതിനു തുടക്കമായി. ഇന്ന് കോന്നി മണ്ഡലത്തിലാണ് പര്യടനം. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ഇന്നലെ കോന്നി മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്നാരംഭിച്ച പര്യടനം മൈലപ്ര പഞ്ചായത്തില്‍ സമാപിച്ചു. ഒരു മണ്ഡലത്തില്‍ ഒന്നും രണ്ടും ദിവസങ്ങളിലെ…
Read More‘ബിജെപിയെ എതിർക്കാൻ കോൺഗ്രസിനാകുന്നില്ല’; ഇന്ന് മത്സരിക്കുന്ന പല കോൺഗ്രസ് നേതാക്കളും നാളെ എവിടെയായിരിക്കുമെന്ന് പറയാൻ സാധിക്കുന്നില്ല; ഇ.പി. ജയരാജൻ
കണ്ണൂർ: ബിജെപി-സംഘപരിവാർ ശക്തികളാണു രാജ്യത്തിന്റെ പ്രധാന ശത്രുവെന്നും അവരെ അധികാരത്തിൽനിന്നു താഴെയിറക്കുകയാണ് മുഖ്യലക്ഷ്യമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വം കൊടുക്കാനുള്ള ശക്തിയും കരുത്തും കോൺഗ്രസിനില്ല. ബിജെപിയെ തോല്പിക്കുക എന്ന പൊതുവായ ലക്ഷ്യത്തിനൊപ്പമല്ല കോൺഗ്രസ് നില്‍ക്കുന്നത്. കോൺഗ്രസിന് ഇടതുപക്ഷത്തെ തോല്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു. കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ ഏതെല്ലാം സാഹചര്യങ്ങളുണ്ടോ അതിന്റെ ഒപ്പം ഇടതുപക്ഷം ഉണ്ടാകും. ഇന്ത്യാ മുന്നണി ബിജെപിയെ പ്രതിരോധിക്കാൻ ഫലപ്രദമാണ്. ഇടതുപക്ഷം ആദ്യമായി എടുക്കുന്ന നിലപാടല്ല, ദേശീയതലത്തിൽ കോൺഗ്രസിന്റെ ഭാഗമാകുകയെന്നത്. രാഹുൽ ഗാന്ധിയെ അല്ല, ആരെയും നേതാവായി കാണുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, നയിക്കാൻ കഴിയണം. കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ നിലപാടെടുക്കുവാൻ സാധിക്കാത്തതാണ് കോൺഗ്രസിൽ ഗ്രൂപ്പിസം വരുന്നതിന്റെയും നേതാക്കൾ കൊഴിഞ്ഞു പോകുന്നതിന്റെയും കാരണം. അവസരവാദപരമായ നിലപാടാണ് കേരളത്തിൽ കോൺഗ്രസ്…
Read More