ഇക്കുളി പ്രതിഷേധക്കുളി…കടുത്തവേനലിൽ പൈപ്പുവെള്ളം പാഴാകുന്നു: റോഡിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് കൃഷ്ണകുമാർ

തിരുവില്വാമല: പൈപ്പ് പൊട്ടി പാഴായിപ്പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിന്‍റെ പ്രതിഷേധം. മലേശമംഗലം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളുമാണ് വിഷു ദിനത്തിൽ പൈപ്പ് പൊട്ടി റോഡരുകിലെ ചാലിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രതിഷേധകുളി നടത്തിയത്. നാളുകളായി മലേശമംഗലം റോഡിൽ പലഭാഗങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിഡബ്ള്യുഡി, വാട്ടർ അതോറിറ്റി ശീതസമരവും വെള്ളം പാഴായി പോകുന്നതിന് കാരണമാകുന്നു. പി ഡബ്ള്യുഡി അധികൃതരുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതും പണികൾ വൈകുന്നതിന് കാരണമാകുന്നുണ്ടത്രെ. പ്രതിഷേധ സമരത്തിൽ ജാഫർ ,ഉമ്മർ എന്നിവരും പങ്കെടുത്തു . തിരുവില്വാമല പഞ്ചായത്തിലെ മലേശമംഗലം നിവാസികൾ നാളുകളായി കുടിവെള്ളമില്ലാതെ ദുരിതത്തിലാണ് . നിരവധി കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. കടുത്ത വേനൽ ചൂടിൽ മേഖലയിലെ മിക്ക കിണറുകളും കുളങ്ങളും…

Read More

തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി; പ്രചരണരംഗത്ത് പോലും ബിജെപിയെ കാണാനില്ലെന്ന് ചെന്നിത്തല

തൃശൂർ: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ വെറും എം പിആയിരിക്കില്ല, കേന്ദ്രമന്ത്രി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു. തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി. പ്രചരണരംഗത്ത് പോലും ബിജെപിയെ ഇപ്പോൾ കാണാനില്ല. അവരിപ്പോൾ പത്തി മടക്കിയിരിക്കുകയാണ്. മോദി എത്ര തവണ കേരളത്തിൽ വരുന്നോ അത്രയും വോട്ടുകൾ യുഡിഎഫിന് വർധിക്കും. മോദി കേരളത്തിൽ വരുന്നത് യുഡിഎഫിന് ആണ് ഗുണം ചെയ്യുക.മോദിയും, അമിത്ഷായും കേരളത്തിൽ വരുന്നതിനനുസരിച്ച് യുഡിഎഫിന്‍റെ വോട്ടുകളും കൂടും – ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളം ഭരിച്ചു മുടിച്ച ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങളൊറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ആനയ്ക്ക് മുമ്പിൽ മേളവും ആളുകളുമാവാം; വിവാദ ചട്ടം പിൻവലിച്ചു; തൃശൂർ പൂരം സാധാരണ പോലെ നടക്കും; ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവിലെ നിർദേശങ്ങൾ ഇങ്ങനെയൊക്കെ…

തൃശൂർ: തൃശൂർ പൂരം കടുത്ത പ്രതിസന്ധിയിലാക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവ് പിൻവലിച്ചു. പൂരം നടത്താൻ പറ്റാത്ത രീതിയിൽ വനംവകുപ്പ് ആന എഴുന്നള്ളിപ്പുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്. ഇതോടെ ഈ വർഷത്തെ തൃശൂർ പൂരം സാധാരണ പോലെ നടത്താനാകും. ആനകൾക്ക് ചുറ്റും അന്പത് മീറ്റർ പരിധിയിൽ ആളുകളെയോ മേളക്കാരെയോ നിർത്താൻ പാടില്ലെന്ന ഉത്തരവാണ് പിൻവലിച്ചത്. അതേസമയം, തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവന്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തുകയായിരുന്നു. ഉത്തരവ് വിവാദമായതോടെ പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കിയിരുന്നു.വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. ആനകളുടെ അന്പത് മീറ്റർ ചുറ്റളവിൽ…

Read More

പ്രേതബാധയുള്ള വീട് അന്വേഷിച്ച് നടന്നു; ഒടുവിൽ യുവതിക്ക് സംവിച്ചത്…

വൈറലാവാൻ സാഹസികത കാണിക്കുന്നവർ ഇന്ന് സമൂഹത്തിൽ നിരവധിയാണ്. ഇത്തരത്തിൽ ഇറ്റലിയിലെ പ്രേത ബാധയുള്ള വീടുകളിൽ വീഡിയോ ചിത്രീകരിക്കാനെത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. രക്തം വറ്റിയ നിലയിൽ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം ഓസ്റ്റ താഴ്‌വരയിൽ നിന്നുമാണ് കണ്ടെത്തിയത്. ടിക് ടോക്കിന് വേണ്ടി സാഹസികവീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഫ്രാൻസിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ഗോസ്റ്റ് ഹണ്ടിംഗുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ടന്നും പോലീസ് സംശയിക്കുന്നുണ്ട്. യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇവിടെ നിന്നും നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്നും പോലീസിന് സംശയമുണ്ട്. എന്നാൽ മരിച്ച യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.   

Read More

ഇസ്രയേൽ-ഇറാൻ സംഘർഷം; സാഹചര്യം സൂക്ഷമമായി വീക്ഷിക്കുന്നുവെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി മന്ത്രി എസ്. ജയശങ്കർ. ടെലിഫോണിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടത്. “ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വർധിക്കുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതിൽ ഞങ്ങൾക്ക് ഗൗരവമായ ആശങ്കയുണ്ട്.” ചർച്ചയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രതികരിച്ചു. ഉടൻ സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തിൽ നിന്ന് പിന്മാറാനും നയതന്ത്രത്തിന്‍റെ പാതയിലേക്ക് മടങ്ങാനും ഞങ്ങൾ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹചര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ എംബസികൾ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇറാൻ പ്രധാനമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായും എസ്. ജയശങ്കർ സംസാരിച്ചു. സ്ഥിതിഗതികൾ ഉടനടി ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേഖലയിലെ തങ്ങളുടെ…

Read More

ഇത് കാഞ്ഞിരപ്പള്ളിയുടെ “എസി’ റോഡ്; കല്യാണ ഫോട്ടോ ഷൂട്ടുകാരുടെ ഇഷ്ടയിടം

കാഞ്ഞിരപ്പള്ളി: ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്കുമുണ്ട് ഒരു “എസി’ റോഡ്. കടുത്ത വേനല്‍ച്ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ ആശ്വാസത്തിന്‍റെ തണലും കുളിര്‍മയും നല്‍കുകയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടിബി റോഡ് എന്ന എസി റോഡ്. എസിയിലിരിക്കുന്ന അനുഭൂതിയാണ് ഇതുവഴി സഞ്ചരിക്കുന്പോൾ. കുന്നുംഭാഗം മുതല്‍ മണ്ണാറക്കയംവരെ ഇരുവശങ്ങളിലുമായി നില്‍ക്കുന്ന തണല്‍മരങ്ങളാണ് റോഡിനെ കുളിർമയോടെ നിലനിർത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പു തൈകള്‍ നടുകയും അതിനെ പരിപാലിക്കുകയും ചെയ്ത കരിപ്പാപ്പറമ്പില്‍ ഡൊമിനിക് ഏബ്രാഹം എന്ന ഇങ്കാച്ചനാണ് ഈ തണലിടത്തിന്‍റെ അവകാശി. 1980കളുടെ പകുതിയോടെയാണു തൈകള്‍ നട്ടത്. വാക, മരുത്, അക്വേഷ്യ, പ്രത്യേക ഇനം കൊന്ന എന്നിവയാണു നട്ടുപിടിച്ചത്. നാടിനു തണല്‍ ഒരുക്കുന്ന നല്ല ശീലത്തിന്‍റെ ശേഷിപ്പുകളാണ് ടിബി റോഡ്. വേനല്‍ക്കാലത്തെ കടുത്തചൂടിനു മാത്രമല്ല, മഴക്കാലത്തു കുടപോലെ ആശ്വാസമാകുകയും ചെയ്യുന്നു വൃക്ഷങ്ങൾ. വാഹനം നിര്‍ത്തി അല്‍പ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ആളുകള്‍…

Read More

കോമഡി അല്ല ജീവിതം! മായാ കൃഷ്ണ തുറന്ന് പറയുന്നു…

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയാണു മായാ കൃഷ്ണ. കോമഡി സ്കിറ്റുകളിലെ മിന്നും താരം. കോമഡി ഫെസ്റ്റിവൽ ഷോയിലൂടെയാണ് വരവ്. സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സ് കളിച്ചാണ് ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. ഇതിനകം പത്തോളം സിനിമകളുടെയും ഭാഗമായി. മായാ കൃഷ്ണ രാഷ്‌ട്ര ദീപികയോട്… തുടക്കം ഡാന്‍സ് ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആണ്. സരസ്വതി കലാക്ഷേത്രത്തിലായിരുന്നു പഠനം. കലാമണ്ഡലം സരസ്വതി ടീച്ചറു‌ടെ മകൾ പ്രസന്ന ഉണ്ണി ടീച്ചറുടെ കീഴില്‍ 15 വര്‍ഷത്തോളം നൃത്തം പഠിച്ചു. പിന്നീട് റിയാലിറ്റി ഷോയ്ക്കിടയിൽ ഡാൻസ് കളിക്കാൻ അവസരം കിട്ടി. സ്കിറ്റിലേക്ക് ഉര്‍വശി ചേച്ചി, പക്രു ചേട്ടന്‍, ഡയറക്ടര്‍ സിദ്ധിക്ക് സാര്‍ എന്നിവരായിരുന്നു കോമഡി ഫെസ്റ്റിവല്‍ ഷോയിലെ ജഡ്ജസ്. ഉല്ലാസ് പന്തളവും ശശാങ്കനും ഒക്കെയാണ് സ്കിറ്റ് കളിക്കുന്നത്. ഒരു ദിവസം അവര്‍ വിളിച്ച ആര്‍ട്ടിസ്റ്റ് വന്നില്ല. ഒരു സ്കിറ്റില്‍ കുറച്ച് ഉയരമൊക്കെയുള്ള ഒരു കുട്ടിയെ വേണ്ടിവന്നു.…

Read More

കാല്‍തെറ്റി മലയുടെ ചെരിവില്‍ പതിച്ചു; മലയാളിയെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലും. മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേനയാണ് രക്ഷിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയ കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ രാത്രി പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്റര്‍ എത്തുകയും അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിക്കുകയും ചെയ്തു. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.

Read More

ലോക്കല്‍ സ്റ്റേഷനുകളിലെ 780 പോലീസുകാര്‍ക്ക് തമിഴ്‌നാട്ടിലും തെരഞ്ഞടുപ്പ് ഡ്യൂട്ടി; ജോലി ഭാരത്താല്‍ നട്ടംതിരിഞ്ഞ് പോലീസുകാർ

സീമ മോഹന്‍ലാല്‍കൊച്ചി: ജോലി ഭാരത്താല്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയായി തമിഴ്‌നാട് ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലെ 780 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ 19ന് നടക്കുന്ന തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിനുള്ള ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി നാളെ തമിഴ്‌നാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോട്ടയം, ഇടുക്കി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട് എന്നിവിടങ്ങളിലെ ലോക്കല്‍ സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിന്നായി മുപ്പത് എസ്‌ഐ/എഎസ്‌ഐമാരും, 75 വീതം സീനിയര്‍ സിപിഒ/ സിപിഒമാരും തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകണം. മുന്‍ വര്‍ഷങ്ങളില്‍ ബറ്റാലിയനുകളില്‍ നിന്നായി പത്തു കമ്പനി പോലീസുകാരാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി…

Read More

പേവിഷം അതിമാരകം; ചെറിയ പോറൽ പോലും നിസാരമല്ല

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുന്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ – പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1 മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക. കാറ്റഗറി 2 തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണം കാറ്റഗറി 3 രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ…

Read More