ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി.ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ടയുടെ ഖനനത്തിനിടെയാണു വാഗണിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആദ്യകാല മോഡലുകളിൽ ഒന്നാണു തടികൊണ്ടുള്ള ഈ വാഗൺ. 1930ലാണ് ഇത് ഉപയോഗിച്ചത്. കടുംചുവപ്പു പെയിന്റാണ് വാഗണിൽ പൂശിയിരുന്നത്. മഞ്ഞ പെയിന്റിലുള്ള അക്ഷരങ്ങളും കാണാം. എഴുത്തുകൾ വ്യക്തമായി വായിക്കാം. പെയിന്റിനും കാര്യമായ മങ്ങൽ സംഭവിച്ചിട്ടില്ല. പ്രാദേശിക ചരക്കുനീക്കത്തിനായി ഉപയോഗിച്ചതായിരുന്നു ഈ വാഗൺ. യുകെയിൽ അക്കാലത്ത് ചരക്കുനീക്കത്തിനു ധാരാളമായി ഗുഡ്സ് ട്രെയിനുകൾ ഉപയോഗിച്ചിരുന്നു. അതേസമയം, ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആസ്ഥാനത്തുനിന്ന് 500 മൈൽ അകലെ കുഴിച്ചിട്ടനിലയിൽ വാഗൺ കണ്ടെത്തിയതു ദുരൂഹമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.
Read MoreDay: April 22, 2024
റേസിംഗ് കാർ നിയന്ത്രണംവിട്ടു; കുട്ടി ഉൾപ്പെടെ 7 പേർ മരിച്ചു
കൊളംബോ: ശ്രീലങ്കയിൽ കാർ റേസിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ എട്ടു വയസുള്ള പെൺകുട്ടിയാണ്. 21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ശ്രീലങ്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിംഗ് നടന്നത്. ഇവിടെ സുരക്ഷാ വേലിയില്ലാത്ത ഒരു സ്ട്രെച്ചിലാണ് അപകടമുണ്ടായത്. കോവിഡ് മഹാമാരിയും ശ്രീലങ്കയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം അഞ്ച് വർഷമായി മുടങ്ങിപ്പോയ കാർ റേസിംഗാണ് ഇത്തവണ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ പ്രചരണാർത്ഥം എല്ലാവർക്കും ഇക്കുറി പ്രവേശനം സൗജന്യമാക്കിയിരുന്നു.
Read Moreപോളയന്ത്രങ്ങൾ കട്ടപ്പുറത്ത്; പടിഞ്ഞാറന്‍ ജലാശയങ്ങൾ പോളകൊണ്ട് നിറഞ്ഞ് ജനങ്ങൾ ദുരിതത്തിൽ; ജില്ലാപഞ്ചായത്തും ഫിഷറീസ് വകുപ്പും പിണക്കത്തിൽതന്നെ
കോട്ടയം: ലക്ഷങ്ങള്‍ മുടക്കി ജില്ലാ പഞ്ചായത്ത് പോളവാരല്‍ യന്ത്രവും കോട്ടയം നഗരസഭ പോള സംസ്കരണ യൂണിറ്റും സ്ഥാപിച്ചെങ്കിലും രണ്ടും പാഴായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യന്ത്രവും പ്ലാന്റും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേനലിന്റെ രൂക്ഷതയില്‍ കോട്ടയം നഗരത്തിലെ ജലാശയങ്ങളിലും മീനച്ചിലാറ്റിലും കൊടൂരാറ്റിലുമെല്ലാം പോള നിറഞ്ഞ് ജനജീവിതം ദുഃസഹമായിരിക്കുകയാണ്. പ്ലാന്റും യന്ത്രവും കേടാകുകയും ലക്ഷങ്ങള്‍ പാഴാകുകയും ചെയ്തിരിക്കുകയാണ്. പോളശല്യം ഒഴിവാക്കാന്‍ ശാസ്ത്രീയ മാര്‍ഗം അവലംബിക്കുന്നതിന്റെ ഭാഗമായി അഞ്ചു വര്‍ഷം മുമ്പു നഗരസഭ 52 ലക്ഷം മുടക്കി കോടിമത പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന് പ്ലാന്റ് നിര്‍മിച്ചത്. പോളയും മറ്റും സംസ്കരിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണു പണം അനുവദിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫിര്‍മ ഏജന്‍സിയാണ് പ്ലാന്റ് നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോള്‍ നിലച്ചു. പ്ലാന്റിലെ ചോപ്പര്‍ കേടായതാണു കാരണം. നന്നാക്കുന്നതു സംബന്ധിച്ച് നഗരസഭയും ഫിഷറീസ്…
Read Moreപുതിയ സാധനങ്ങൾ ചുളുവിലയിൽ! പണികിട്ടുമെന്ന് പോലീസ്
കോഴിക്കോട്: ഏറ്റവും പുതിയ സാധനങ്ങള്‍ ചുളുവിലയ്ക്കു നല്‍കാമെന്നു പറഞ്ഞ തട്ടിപ്പു നടത്തുന്ന സംഘം സജീവമെന്ന് കേരള പോലീസ്. പുതിയമോഡൽ കാറുകൾ, അതും ഇതുവരെ ഉപയോഗിക്കാത്തത്. പക്ഷേ ചെറിയ ചില പോറലുകളുണ്ട്. അതുകൊണ്ടു വളരെ കുറഞ്ഞ വിലയ്ക്കു കിട്ടും. കാറുകൾ മാത്രമല്ല, പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ, വാഷിംഗ് മെഷീനുകൾ, സോഫകൾ അങ്ങനെ ഏതാണ്ടെല്ലാ ഗൃഹോപകരണങ്ങളും ഇങ്ങനെ ചുളുവിലയ്ക്കു സ്വന്തമാക്കാം. ചെറിയ ചില പോറലുകളൊക്കെ ഉണ്ടാകുമെന്നേയുള്ളൂ. ഉപയോഗിക്കാൻ ഒരു തടസവുമില്ല. ഇത്തരമൊരു പരസ്യം കാണാത്തവരും ചാടി വീഴാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ ഇതും കണ്ടുനേരേ ചാടി വീഴുന്നതിനു മുമ്പു സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്ന് ഓർമിപ്പിക്കുകയാണ് പോലീസ്. തട്ടിപ്പുകാർ വിരിക്കുന്ന വലയാണിത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പരസ്യങ്ങൾക്ക് കീഴിൽ പോയി ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ ഒക്കെ കൊടുക്കുന്നവർക്കു തൊട്ടുപിന്നാലെ തട്ടിപ്പുകാരുടെ വിളി വരും. അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും.…
Read Moreആഫ്രിക്കയിൽ ബോട്ട് മറിഞ്ഞ് 50 മരണം
ബംഗു: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് 50 പേർ മരിച്ചു. നിരവധിപ്പേരെ പേരെ കാണാതായി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുവിൽ എംപോക്കോ നദിയിലാണു സംഭവം. ഒരു ഗ്രാമത്തിലെ ശവസംസ്കാര ചടങ്ങിന് പോകുകയായിരുന്നവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 50 മൃതദേഹങ്ങൾ കണ്ടെത്തിയായി അധികൃതർ അറിയിച്ചു.
Read Moreയുഎഇയിലെ മഴക്കെടുതി; ശന്പളം നേരത്തെ നൽകും; ഇന്നു മുതൽ വീണ്ടും മഴ
അബുദാബി: യുഎഇയിൽ കഴിഞ്ഞയാഴ്ചയു ണ്ടായ മഴക്കെടുതികളിൽനിന്നു കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഭരണകൂടം ഊർജിത പദ്ധതികൾ തയാറാക്കി. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ പ്രസിഡന്റ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും. താമസസ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ മഴക്കെടുതികളിൽ വ്യാപകനഷ്ടം സംഭവിച്ചിരുന്നു. അതേസമയം, യുഎഇയിൽ ഇന്നു മുതൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ മഴയുടെ തീവ്രതയുണ്ടാകില്ലെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി…
Read Moreവരന്റെ വീട്ടിലേക്ക് പോകും മുമ്പ് വളർത്തുനായയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് വധു; വീഡിയോ വൈറൽ
സന്തോഷത്തിന്റെ നിമിഷങ്ങൾ കൂടാതെ കൊച്ചു കൊച്ചു വിഷമങ്ങളും കൂടി ചേർന്ന് ദിവസമാണ് വിവാഹ ദിവസം. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രത്യേക നിമിഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്യാറുമുണ്ട്. വിവാഹ ദിവസം പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുന്നതിൽ സങ്കടപ്പെട്ടു കരയുന്ന യുവതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇവിടെ വധു തന്റെ വളർത്ത് നായയെ കെട്ടിപ്പിടിച്ചാണ് കരയുന്നത്. കാറിലിരിക്കുന്ന വധു തന്റെ വളർത്തുനായയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ്. ഈ രംഗം കണ്ട് യുവതിയുടെ ബന്ധുക്കളും സ്തംഭിച്ചുപോയി. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ഈ വീഡിയോ കണ്ടവരും വികാരഭരിതരായാണ് കമന്റുകളുമായെത്തിയത്. പെൺകുട്ടിയുടെ ദുഃഖം മനസ്സിലാക്കുന്നുവെന്നും ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ നായക്കുട്ടിയെ കൂടി കൊണ്ടുപോകണമെന്നും പലരും അഭിപ്രായപ്പെട്ടു.
Read Moreരാത്രിയായാൽ വീട്ടിലേക്ക് പറന്നെത്തുന്നത് ആയിരക്കണക്കിന് മുപ്ലിവണ്ടുകൾ; വണ്ടിനെ ഭയന്ന് രാത്രിഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ട് നാട്ടുകാർ
കടുത്തുരുത്തി: വേനല്‍മഴയെത്തുടര്‍ന്ന് നാട്ടില്‍ മുപ്ലി വണ്ട് ശല്യം രൂക്ഷം. ലൂപ്റോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമമുള്ള മുപ്ലി വണ്ടുകള്‍ കൂട്ടത്തോടെ വീടുകളിലേക്കെത്തുന്നതോടെ ജനജീവിതം ദുരിതപൂര്‍ണമാവുകയാണ്. കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, കാഞ്ഞിരപള്ളി, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ വണ്ടുകളുടെ ശല്യം രൂക്ഷമാണ്. ആയിരക്കണക്കിന് വണ്ടുകളാണ് കൂട്ടത്തോടെ വീടുകളിലേക്ക് ഇരച്ചെത്തുന്നത്. കൂടാതെ വീടിനുള്ളില്‍ രാത്രിയില്‍ മൂളിപറക്കുന്ന ഇവയുടെ ശല്യത്തില്‍ വീട്ടുകാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാവും. വീടുകളില്‍ കടക്കുന്ന വണ്ട് ഭിത്തികളിലും തട്ടുകളിലും പാത്രങ്ങളിലുമെല്ലാം പറ്റി പിടിച്ചിരിക്കും. കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്താന്‍ ഒരു മാര്‍ഗവുമില്ലാതെ വീട്ടുകാര്‍ വിഷമിക്കുകയാണ്. വേനല്‍മഴ പെയ്തതോടെ മുപ്ലിവണ്ടിന്റെ എണ്ണം കൂടിയുട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. റബര്ത്തോട്ടങ്ങള്ക്ക് സമീപമുള്ള വീടുകളിലാണ് വണ്ടിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. ഓടിട്ട വീടുകളിലും മച്ചുള്ള വീടുകളുടെ മുകളിലും ഭിത്തികളിലുമെല്ലാം പകല്‍സമയത്ത് കൂട്ടമായി വണ്ടുകള്‍ പറ്റി പിടിച്ചിരിക്കും. രാത്രിയില്‍ ലൈറ്റിന്റെ പ്രകാശം തെളിയുന്നതോടെ ഇവ കൂട്ടമായി ഭിത്തികളില്‍ വന്നു…
Read Moreജോഷിയുടെ കാമറ ചതിച്ചാശാനേ… സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കൊച്ചുണ്ണി; സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ കളളൻ ചില്ലറക്കാരനല്ല
കൊച്ചി: കാഴ്ചയിൽ റോബിൻഹുഡെങ്കിൽ സ്വഭാവത്തിൽ കൊച്ചുണ്ണിയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ. മോഷ്ടിച്ചു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇയാൾ പാവങ്ങൾക്ക് വിതരണം ചെയ്യും. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതിന് മുൻകൈ എടുക്കും. കോൺക്രീറ്റ് റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും ഇവയൊക്കെയാണ് ഇർഫാന്റെ രീതി. സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറിലാണ് ഇർഫാൻ മോഷ്ടിക്കാൻ പോകുന്നത്. ഇയാളുടെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്. റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഒരിക്കൽ പിടിയിലായപ്പോൾ ഇർഫാൻ പോലീസിനോട് പറഞ്ഞിരുന്നു. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇർഫാനെ പിടികൂടുന്നതിൽ നിർണായക വഴിത്തിരിവായി. കൊച്ചിയിൽ നടത്തിയ മോഷണത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റുചെയ്തത്.
Read Moreറാന്നിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു; കൊടുംക്രൂരത ചെയ്തത് സുഹൃത്തുക്കൾ; മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താനുണ്ടായ കാരണം തേടി പോലീസ്
കോട്ടയം: മണിമല പൊന്തന്‍പുഴ വനത്തില്‍ വെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റ സുമിത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് ( രാജു, 52) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ മാസം 13ന് ആണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തന്‍പുഴ വനത്തില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേര്‍ന്ന് സുമിത്തിനെ പൊന്തമ്പുഴ വനത്തില്‍…
Read More