തൃശൂർ: താൻ ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകുമെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. തൃശൂരിനു വേണ്ടി മാത്രമായിരിക്കില്ല കേരളത്തിനു മൊത്തം വേണ്ടിയായിരിക്കും തന്റെ പ്രവർത്തനമെന്നും സുരേഷ്ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും താൻ ഈശ്വര വിശ്വാസിയാണെന്നും എല്ലാറ്റിനും മേലെ ഈശ്വരന്റെ ശക്തി കാത്തുരക്ഷിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന് ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ടെന്നും ക്രോസ് വോട്ടിംഗിൽ ആകുലതയില്ലെന്നും 2019ലെ റിസൾട്ടിനു ശേഷം ജനങ്ങൾക്കും ക്രോസ് വോട്ടിംഗിനെക്കുറിച്ച് ബോധ്യമുണ്ടായിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.മത്സരിച്ചത് എംപിയാകാനാണ്. എംപിയായാൽ കേന്ദ്രമന്ത്രിയേക്കാൾ നല്ലരീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു. ജനസേവനത്തിന് മന്ത്രിയാകണമെന്നില്ല. എന്റെ സന്പാദ്യം എന്റെ തൊഴിലിലിൽ നിന്നാണ്. രാഷ്ട്രീയത്തിൽ നിന്നല്ല ഞാൻ സന്പാദ്യമുണ്ടാക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുവരെ എനിക്ക് എന്റെ സന്പാദ്യമുണ്ടാക്കാനുള്ള തൊഴിൽ ചെയ്യാൻ അവസരം നൽകണമെന്ന് പ്രധാനമന്ത്രിയോടും രാജ്യരക്ഷ മന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ കള്ളവോട്ടു ചേർത്തതായുള്ള ആരോപണത്തെക്കുറിച്ചുള്ള…
Read MoreDay: April 27, 2024
തെരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞു, മന്ത്രി വാസവൻ ജോർജിയയിലേക്ക്
കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മന്ത്രി വി.എൻ. വാസവൻ ഇന്ന് ജോർജിയയിലേക്ക് യാത്ര തിരിക്കും. 28 മുതൽ 30 വരെ നടക്കുന്ന ഏഷ്യാ പസഫിക് കോ-ഓപ്പറേറ്റീവ് മൂവ്മെന്റ് കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ഒപ്പമുണ്ട്. കേരളത്തിലെ സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളെ കുറിച്ചു പ്രസംഗിക്കാനും വീഡിയോ പ്രദർശനത്തിനും അവസരമുണ്ട്. കോട്ടയത്ത് തോമസ് ചാഴികാടൻ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് യാത്ര. പാമ്പാടി എംജിഎം ഹൈസ്കൂളിൽ കുടുംബസമേതമെത്തിയാണു മന്ത്രി വി.എൻ. വാസവൻ വോട്ടു രേഖപ്പെടുത്തിയത്.
Read Moreയുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടി; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്
കൊച്ചി: യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടിയ ആള്‍ക്കായി എളമക്കര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 9.15ന് പോണേക്കര ഇടപ്പള്ളി രാഘവന് പിള്ള പാര്ക്കിന് സമീപം ജവാന് ക്രോസ് റോഡിലായിരുന്നു സംഭവം. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മാല കള്ളന് പെട്ടെന്ന് പൊട്ടിച്ചു ഓടുകയായിരുന്നു. കള്ളനു പുറകേ യുവതി ഓടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ സമീപത്തെ സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കറുത്ത ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച ഇയാള്‍ ചെരിപ്പില്ലാതെ ഓടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ കൊല്ലത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Read Moreതായ്ലന്ഡില് പാരാഗ്ലൈഡിംഗിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു
കോട്ടയം: പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളി അധ്യാപിക മരിച്ചു. ചങ്ങനാശേരി ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്ലന്ഡില്വച്ച് പാരാഗ്ലൈഡിങ്ങിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ചയ്ക്ക് ശേഷം നാട്ടിലെത്തിക്കും.
Read Moreദുബായിയിൽ പരിപാടി വാങ്ങിത്തരാം, പകരം ബംഗ്ലൂരിൽ നിന്ന് ഒരു സാധാനം വാങ്ങിത്തരണം; വാഗ്ദാനം നിഷേധിച്ച കഥകളി കലാകാരിയെ പീഡിപ്പിച്ച് മരട് അനീഷിന്റെ കൂട്ടാളി
കൊച്ചി: കഥകളി കലാകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷിന്റെ കൂട്ടാളി പി.എച്ച്. ഹാരിസ് പോലീസ് കസ്റ്റഡിയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട കഥകളി കലാകാരിയുടെ പരാതിയില്‍ എസ്സി-എസ്ടി ആക്ട് പ്രകാരം ഹാരിസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കഥകളി കലാകാരിക്ക് ദുബായില്‍ പരിപാടി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഹാരിസിന്റെ പീഡനം. ഹാരിസിന്റെ നിര്‍ദേശപ്രകാരം യുവതിയെ എറണാകുളം ഹൈക്കോടതിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തി. ദുബായില്‍ പരിപാടി അവതരിപ്പിക്കാന്‍ സഹായിക്കുന്നതിന് പകരമായി ബംഗളൂരുവില്‍ പോയി ഹാരിസിന്റെ സംഘാംഗങ്ങള്‍ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ കാറില്‍ പൂട്ടിയിട്ട് ഹാരിസിന്റെ കൂട്ടാളികളായ രണ്ടുപേര്‍ ദേഹോപദ്രവം ഏല്പിച്ചെന്നും ഹാരിസ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിലെ സ്ഥിരം കുറ്റവാളിയാണ് നെട്ടൂര്‍ സ്വദേശിയായ ഹാരിസ്. ഇയാളടക്കം മൂന്നു പേര്‍ക്കെതിരെയാണ് കേസ്. കൂട്ടാളികളായ രണ്ടുപേരെ കണ്ടെത്തുന്നതിനായി…
Read Moreഒആർഎസ് എന്തിന്? വയറിളക്കരോഗങ്ങൾക്ക് പാനീയചികിത്സ
ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഒആര്‍എസില്‍ എന്തെല്ലാം? ഒ.ആര്.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒ.ആര്.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും…
Read Moreപോളയില്‍ കുടുങ്ങി പോളിംഗ്; ബോട്ടില്ലാത്തവര് വോട്ട് ചെയ്തില്ല
കോട്ടയം: പോളയില്‍ കുടുങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍. ബോട്ട് നീങ്ങില്ല, വള്ളം തുഴയാനുമാകില്ല എന്ന വിധം പോളം തിങ്ങിയതിനാൽ തിരുവാര്‍പ്പ്, അയ്മനം, കുമരകം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ നിരവധി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനായില്ല. ചിലരൊക്കെ കിലോമീറ്ററുകള്‍ ചുറ്റിയാണ് വോട്ട് ചെയ്യാനെത്തിയത്. തണ്ണീര്‍മുക്കം ബണ്ട് തുറന്നിട്ടും പോളക്കെട്ട് വഴിമുടക്കുന്നതാണ് തീരദേശക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നത്. മീനച്ചിലാറിന്റെ കൈവഴികളും ഇടത്തോടുകളുമെല്ലാം പൂര്‍ണമായി പോളയില്‍ പൊതിഞ്ഞിരിക്കുന്നു. ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പോളകാരണം നിര്‍ത്തിവച്ചതും വോട്ടിംഗിന് തിരിച്ചടിയായി. ചെറുബോട്ടുകളൊന്നും സര്‍വീസ് നടത്തുന്നില്ല. ചെറിയ എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങള്‍ മീറ്ററുകള്‍ സഞ്ചരിക്കുമ്പോഴേക്കും യന്ത്രത്തില്‍ പോള കുടുങ്ങി യാത്ര മുടങ്ങും. പോള നീക്കം ചെയ്ത് യാത്ര തുടരാന്‍ ഏറെ സമയം വേണ്ടി വരും. കനത്ത ചൂടില്‍ വള്ളത്തില്‍ ഇരുന്ന് ക്ഷീണിതരായാണ് പലരും ബൂത്തുകളിലെത്തിയത്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വോട്ടര്‍മാര്‍ പലരും വോട്ടവകാശം വിനിയോഗിച്ചില്ല.…
Read Moreതിരുവനന്തപുരത്ത് മികച്ച മാർജിനിൽ ജയിക്കും; മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയം അവകാശപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കും. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. കോണ്‍ഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളിൽ വിള്ളലുണ്ടായി അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോയി. മികച്ച മാർജിനിൽ ഞാൻ ജയിക്കും-പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ. അപ്പോള്‍ ആ വഴി അവരുടെ കുറെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവര്‍ പയറ്റി. ഇത്തവണയും അത് നടത്തി. അതുകൊണ്ട് ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ല. ബിജെപിക്ക് കിട്ടാവുന്ന പരമാവധി വോട്ട് നമുക്ക് അറിയാമല്ലോ -പന്ന്യൻ പറഞ്ഞു. .
Read Moreഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്നു; യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട മുരിക്കോലിൽ കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന കെ.എ. മനാഫി (35) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞദിവസം തിടനാട് സ്വദേശിയായ യുവാവിനൊപ്പം അമ്പാറ ഭാഗത്തിരുന്നു മദ്യപിക്കുകയും തുടർന്ന് കഴുത്തിൽ കിടന്നിരുന്ന മാലയുമായി കടന്നുകളയുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്ഐ ജിബിൻ തോമസ്, അലക്സ്, സിപിഒമാരായ ശരത് കൃഷ്ണദേവ്, ജിനു ജി. നാഥ്, രാഹുൽ, രാജേഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മനാഫ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ പോളിംഗ് ശതമാനത്തില്‍ ഇടിവ്
കോട്ടയം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തിലുണ്ടായ വന്‍ ഇടിവ് മൂന്നു മുന്നണികളിലും ആശങ്കയും പ്രതീക്ഷയും ഉളവാക്കുന്നു. 75.41 ശതമാനത്തില്‍നിന്നു പത്തു ശതമാനത്തോളമാണ് ഇന്നലെയുണ്ടായ ഇടിവ്. 2019ല്‍ 12 ലക്ഷമായിരുന്നു വോട്ടുകള്‍ ഇപ്പോള്‍ 12.54 ലക്ഷമായി കോട്ടയം ലോക്സഭാസീറ്റില് വര്‍ധിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ നാലു ലക്ഷത്തോളം പേര് സമ്മതിദാനം വിനിയോഗിച്ചില്ലെന്നതാണ് വസ്തുത. 2019ല്‍ രണ്ടര ലക്ഷം പേരാണു വോട്ടുചെയ്യാതിരുന്നത്. കോട്ടയം ലോക്സഭാ മണ്ഡലപരിധിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും പോളിംഗ് നിരക്കില്‍ ശരാശരി 10 ശതമാനമാണു കുറവുണ്ടായത്. 10,728 പേരാണു വീട്ടില്‍ വോട്ടുചെയ്തത്. പോളിംഗ് ഡ്യൂട്ടിക്കാരുടെ പോസ്റ്റല്‍ വോട്ടുകൂടി നോക്കിയാലും ജനങ്ങളുടെ വോട്ടുവികാരം മാറിയിരിക്കുന്നു. കനത്ത ചൂടിനെ മാത്രം പഴിപറഞ്ഞിട്ടു കാര്യമില്ല. വോട്ടര്‍മാരില്‍ പ്രവാസികളുടെ ഓരോ വര്‍ഷവും എണ്ണം കൂടിവരികയാണ്. ചെറുപ്പക്കാരുടെ വിദേശകുടിയേറ്റം കോട്ടയത്ത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തീര്‍ച്ച. പോളിംഗ് ശതമാനം കൂടിയാല്‍ യുഡിഎഫിനു…
Read More