റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ധാരാളം ആരാധകരും കൈമുതലായുള്ള താരമാണ് റോബിൻ. ഫാഷൻ ഡിസൈനറായ ആരതി പൊടിയും റോബിനും തമ്മിലുള്ള പ്രണയവും ഇരുവരുടേയും വിവാഹ നിശ്ചയവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും വിവാഹ തിയതി എന്താണ് വെളിപ്പെടുത്താത്തത് എന്ന ആാധകരുടെ ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന്റെ തിയതി സമയം അടുക്കുമ്പോള്‍ പറയാം എന്നാണ് റോബിന് പറഞ്ഞത്. എന്തായാലും ഉടനെതന്നെ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടേയും ആരാധകർ.
Read MoreDay: May 26, 2024
ഞാന്‍ പൊട്ടത്തരം പറയാറുണ്ട്, ആ പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ട്; ഗായത്രി സുരേഷ്
ഒരുകാലത്ത് എനിക്ക് എന്നോടുതന്നെയുള്ള ഇഷ്ടം പോയിരുന്നു എന്ന് നടി ഗായത്രി സുരേഷ്. ഞാന്‍ ഇപ്പോഴും പൊട്ടത്തരം പറയാറുണ്ട്. പക്ഷെ ആ പറയുന്ന പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ടെന്ന് തോന്നുന്നു. വലിയ തള്ളലുകളില്ല. മറ്റുള്ളവരെക്കാളും വലുതായി എന്നെ പ്ലേസ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എനിക്ക് എന്നെപ്പറ്റി കോണ്‍ഫിഡന്‍സ് ഉണ്ട് എന്നേയുള്ളു. അല്ലാതെ ഞാന്‍ ആണ് ഏറ്റവും വലുത് എന്ന ചിന്ത എനിക്കില്ല. എനിക്കിപ്പോള്‍ ആരോടും പ്രണയമില്ല. പ്രണയം എന്നോടുതന്നെയാണെന്ന് ഗായത്രി പറഞ്ഞു.
Read Moreവീണ്ടും സാധാരണ ജീവിതത്തിലേക്ക്; ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്ന് ബ്ലോക്ക്; പോസ്റ്റ് പങ്കുവച്ച് സംവിധായകൻ ഡോ. ബിജു
ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന് ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ആൻജിയോഗ്രാം ചെയ്തപ്പോഴാണ് മൂന്ന് ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞത്. അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചു. മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് ഡോ. ബിജുവിന്റെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ഒന്നര മാസം മുൻപ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം. ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോൾ നെഞ്ചിന് ഒരു ഭാരം പോലെ . യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി. എല്ലാ പരിശോധനകളും നടത്തി. ഇസിജിയും എക്കോയും ഒക്കെ നോർമൽ. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീർഘ…
Read Moreപതിനാലുകാരനെ മർദിച്ചതിന് അറസ്റ്റിലായ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കായംകുളം: കൃഷ്ണപുരത്ത് പതിനാലുകാരനെ മര്‍ദിച്ചതിന് അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കേസില്‍ ജാമ്യം ലഭിച്ച മനോജ്(47) വീട്ടിൽവച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. വധശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തത്. സൈക്കിളിൽ ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന പതിനാലുകാരനെ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ കഴുത്തിന് പരിക്കേറ്റ പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒരു വീട്ടിൽ നിന്ന് തനിക്ക് നൽകിയ ആക്രി സാധനങ്ങൾ വിൽക്കാനായി പതിനാലുകാരൻ സൈക്കിളിൽ പോകുന്ന വഴിയിലാണ് മനോജ് തടഞ്ഞു നിർത്തി ആക്രമിച്ചത്. ഇത്രയും ആക്രിസാധനങ്ങൾ എവിടെ നിന്നാണെന്നും മോഷ്ടിച്ചതാണോ എന്നും ചോദ്യം ചെയ്തായിരുന്നു മർദനം.
Read Moreഓരോ ജീവനും വലുതാണ്; ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രക്ഷകരാവുകയാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഡ്യൂട്ടിക്കിടയിൽ ചായ കുടിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു ഓഫീസർമാറായ കെ. കെ നന്ദകുമാറും പി. ബിനീഷും. പെട്ടെന്നാണ് അവർക്ക് മുന്നിലേക്ക് ഒരു കാക്ക ഷോക്കടിച്ച് വീണത്. ഉടൻ തന്നെ ഇരുവരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എങ്ങനെയും കാക്കയുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു ചിന്ത. ഒട്ടും സമയം പാഴാക്കാതെ വിരൽ കൊണ്ട് കാക്കക്ക് സിപിആർ കൊടുത്തു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ കാക്കയുടെ ജീവൻ രക്ഷിക്കാനായി. തളർന്നു വാടിയ കാക്കയെ അവിടെ ഉപേക്ഷിച്ച് പോകാൻ രണ്ടാൾക്കും മനസ് വന്നില്ല. ഇരുവരും കാക്കയേയും കൊണ്ട് ഓഫീസിലേക്ക് പോയി. അവിടെയെത്തി കാക്കയ്ക്ക് വേണ്ടുന്ന പ്രാഥമിക ശുശ്രൂഷകൾ ചെയ്തു. കുടിക്കുന്നതിനു വെള്ളവും കഴിക്കാൻ ഭക്ഷണവും കൊടുത്തു. അൽപനേരം ഓഫീസ് പരിസരത്ത് ചുറ്റിയടിച്ച കാക്ക നന്ദിയോടെ ചിറകുകൾ വീശി കാണിച്ച് ദൂരേക്ക് പറന്ന് പോയി. മനുഷ്യനായാലും മൃഗമായാലും ഓരോ ജീവജാലങ്ങളുടേയും…
Read Moreലൈംഗികമായി നിരന്തരം പീഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു; ഒടുവിൽ സഹികെട്ട് മധ്യവയസ്കനെ പതിനഞ്ചുകാരൻ കൊലപ്പെടുത്തി
ലക്നോ: ലൈംഗികമായി പീഡിപ്പിക്കുകയും, വീഡിയോയിൽ പകർത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പതിനഞ്ച്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. നിരന്തരമായി തന്നെ പീഡിപ്പിച്ച 50കാരനെയാണ് പതിനഞ്ചുകാരൻ കൊലപ്പെടുത്തിയത്. ഇയാളുടെ തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം കുട്ടി മൃതദേഹം വീട്ടിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടു. പിന്നീട് വീട്ടുകാർ എത്തിയപ്പോഴാണ് 50കാരനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ 15 കാരനാണെന്ന് വ്യക്തമായത്. തുടർന്ന് ശനിയാഴ്ച പ്രതിയായ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ ആഴ്ചകൾക്ക് മുമ്പാണ് 50കാരൻ ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാൾ ഉപദ്രവിക്കാനും തുടങ്ങി. സംഭവദിവസവും ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് ഭീഷണിപ്പെടുത്തിയാണ് വിളിച്ച് വരുത്തിയത്. തുടർന്ന് ഇയാൾ ഉപദ്രവിച്ചപ്പോഴാണ് കുട്ടി തിരിച്ച്…
Read Moreഅടുക്കും ചിട്ടയോടും നടന്ന ക്യാമ്പായിരുന്നു; പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതം; പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരേ നടപടി സ്വീകരിക്കും; അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും കൂടി നടന്ന ക്യാമ്പായിരുന്നു അത്. പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് കൂട്ടിച്ചേർത്തു. കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആകുന്നതിനു കാരണക്കാർ ആയവർക്കെതിരേ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിൽ സംഘർഷം ഉണ്ടായത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത് ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിന്റെ…
Read Moreഅമ്മത്തൊട്ടിലിലെ 600-ാമത്തെ അതിഥി; പുതിയ പെൺകുഞ്ഞിന്റെ പേര് ‘ഋതു’
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ 600-ാമത്തെ കുഞ്ഞെത്തി. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കെത്തിയത്. അവൾക്ക് ശിശുക്ഷേമ സമിതി അധികൃതർ ഋതുവെന്നും പേരിട്ടു. ഇവിടെ ഈമാസം എത്തുന്ന നാലാമത്തെ കുഞ്ഞാണിത്. തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ 2002 നവംബർ 14 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയ പെൺകുട്ടിയുടെ പേര് പ്രഥമ എന്നായിരുന്നു. നൂറാമതെത്തിയ കുട്ടിക്ക് പേരിട്ടത് ശതശ്രിയെന്നുമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച തുടക്കത്തിലെത്തിൽ എത്തിയ 599-ാമത്തെ അതിഥിയെ ‘മഴ’ എന്നും വിളിച്ചു. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ നിന്ന് ലഭിക്കുന്ന 14-ാമത്തെ കുട്ടിയും അഞ്ചാമത്തെ പെൺകുഞ്ഞുമാണ് പുതിയ അതിഥിയായ ‘ഋതു’.
Read Moreബാർ കോഴയിൽ പ്രതിപക്ഷ നേതാവിന്റെ ആറ് ചോദ്യങ്ങൾ; മന്ത്രിമാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് വി. ഡി സതീശൻ
കൊച്ചി: ബാർ കോഴ ആരോപണത്തിൽ സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്. പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി. ഡി സതീശൻ ചോദ്യങ്ങളുന്നയിച്ചത്. 1. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിന്? 2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു? 3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?4. ഡിജിപിക്ക് എക്സൈസ് മന്ത്രി നല്കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ? 5. കെ. എം മാണിക്കെതിരേ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്? 6. സര്‍ക്കാരിനെതിരേ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്? മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സതീശന് വിമര്‍ശിച്ചു. മദ്യനയം സംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസമായി കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി വിളിച്ചു…
Read Moreവീട്ടിൽ അച്ഛൻ കഞ്ചാവ് വളർത്തുന്നു, ക്ലാസ് ടീച്ചറോട് പരാതി പറഞ്ഞ് പെൺകുട്ടി; ഒടുവിൽ സംഭവിച്ചത്
ക്ലാസ്സ് ടീച്ചറോട് മാതാപിതാക്കൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നുവെന്ന് ഒരു പെൺകുട്ടി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ന്യൂസ്നർ.കോം എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്ലാസ്സ് ടീച്ചറോട് വീട്ടിൽ കഞ്ചാവ് കൃഷി ഉണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ, സ്കൂളിൽ കുട്ടിയെ വിളിയ്ക്കാൻ വന്ന പിതാവിനോട് ടീച്ചർ വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് കുട്ടിയോട് പിതാവ് കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒടുവിൽ കഞ്ചാവ് കൃഷി കുട്ടി കാട്ടിത്തരുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിയോട് പിതാവ് നമ്മുടെ വീട്ടിൽ കഞ്ചാവ് ഉണ്ടോയെന്ന് ചോദിക്കുമ്പോൾ ഉണ്ടെന്നും അക്കാര്യം ക്ലാസ് ടീച്ചറോട് താൻ പറഞ്ഞിട്ടുണ്ടെന്നും കുട്ടി സമ്മതിക്കുന്നുണ്ട്. എങ്കിൽ ആ ചെടി കാണിക്കൻ പറയുമ്പോൾ പിതാവുമായി കുട്ടി വീടിന് പുറത്തേക്ക് പോകുകയും മുറ്റത്തെ പൂന്തോട്ടത്തിൽ പുല്ല് വളർന്ന് നിൽക്കുന്നത് കാണിച്ച് കൊടുക്കുകയും ചെയ്യുന്നു. ഈ പുല്ല് പിഴുത് കളയാൻ പിതാവിനോട് കുട്ടി ആവശ്യപ്പെടുന്നുമുണ്ട്.…
Read More