തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പ്രശംസിച്ചതിന് തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ.എസ്.അയ്യര്‍. ഇൻസ്റ്റഗ്രാമിലൂടെയാണ് ദിവ്യയുടെ പ്രതികരണം. സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയ ചില മനുഷ്യരിലുള്ള നന്മ ലോകത്തോട് വിളിച്ച് പറഞ്ഞതിനാണ് കഴിഞ്ഞ കുറെ നാളുകളായി താന്‍ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നതെന്നും എത്ര വിചിത്രമായ ലോകമാണ് എന്ന് തനിക്ക് ചിന്തിക്കേണ്ടി വരുന്നതായും ദിവ്യ പറയുന്നു. “നമ്മള് ആരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റിലുമുള്ള എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാവും. നമുക്ക് ഇല്ലാത്ത ഒട്ടേറെ ഗുണങ്ങള്‍ അവരില്‍ ഉണ്ടായിരിക്കും. അത് കണ്ടെത്തുക എന്നത് അത്ര വലിയ കാര്യമല്ല. പ്രയാസമേറിയ കാര്യം ഒന്നുമല്ല. ആ കണ്ടെത്തുന്ന നന്മകള് പരത്തുക എന്നതിലും വലിയ പ്രയാസം ഒന്നുമില്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഒരുപക്ഷേ രൂക്ഷമായിട്ടുള്ള വാക്കുകളിലുള്ള വിമര്‍ശനവും അല്ലെങ്കില്‍ കയ്പ്പേറിയ അനുഭവങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണ്…
Read MoreDay: April 16, 2025
അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിന് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്ത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. അജിത്ത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ളാറ്റ് വില്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരേ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. മുൻ എംഎല്‍എ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. അജിത്കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. അതേസമയം എഡിജിപി പി. വിജയനെതിരേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വ്യാജമൊഴി നൽകിയെന്ന പരാതിയിൽ അജിത്ത് കുമാറിനെതിരേ കേസെടുക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. പി.വിജയനെതിരേ വ്യാജമൊഴി നൽകിയ…
Read Moreമെതിയന്ത്രം വന്നില്ല; കൊയ്തുകൂട്ടിയ കറ്റ കര്ഷകന് കത്തിച്ചു ; ചാരമായത് 60 ക്വിന്റല്‍ നെല്ല്
കോട്ടയം: നീലംപേരൂര്‍ മുക്കോടിയില്‍ കൊയ്തുകൂട്ടിയ രണ്ടേക്കര്‍ പാടത്തെ കറ്റ ഗതികെട്ട കര്ഷകന് ചാമ്പലാക്കാന്‍ നിര്‍ബന്ധിതനായി. ഈര തൊടുകയില്‍ സോണിച്ചനാണ് പാടത്ത് കൊയ്തടുക്കിയ കറ്റ ഹൃദയവ്യഥയോടെ തീയിട്ടുനശിപ്പിച്ചത്. കൊയ്ത്ത് യന്ത്രം കിട്ടാതെ വന്നതോടെ സോണിച്ചന്‍ 40 തൊഴിലാളികളെ ഇറക്കി രണ്ടു ദിവസം കൊയ്തു. ചുമട്ടുകാരെ ഉപയോഗിച്ച് കറ്റ മറ്റൊരാളുടെ പാടത്ത് കൂട്ടി. ഇത്തരത്തില്‍ ഒരു ലക്ഷം രൂപയോളം ചെലവ് ചെയ്തതിനുശേഷം മെതിയന്ത്രം വരാന്‍ ഒരാഴ്ച കാത്തിരുന്നു. നാളെ വരാം എന്ന മട്ടില്‍ യന്ത്രം നടത്തിപ്പുകാര്‍ പല തവണ ഉറപ്പുനല്‍കിയതല്ലാതെ നടപടിയുണ്ടായില്ല. വേനല്‍മഴ അതിശക്തമായ സാഹചര്യത്തില്‍ പാടത്തെ കറ്റ ബാധ്യതയായപ്പോള്‍ മാസങ്ങളുടെ അധ്വാനവും ചെലവും ചാമ്പലാക്കാന്‍ സോണിച്ചന്‍ നിര്‍ബന്ധിതനായി. കുറഞ്ഞത് 60 ക്വിന്റല്‍ നെല്ലാണ് ചാരമാക്കിയത്. കഴിഞ്ഞ മാസം കൊയ്ത നാല്പതു ക്വിന്റല്‍ നെല്ല് അഞ്ചു കിലോ കിഴിവോടെ മില്ലുകാര്‍ക്ക് കൊടുത്തു. ഇനിയും ശേഷിക്കുന്ന രണ്ടേക്കറിലെ നെല്ല് എന്തെടുക്കുമെന്നറിയാതെ ആശങ്കയിലാണ്…
Read Moreഎസ്എഫ്ഐഒ റിപ്പോര്‍ട്ട്; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്. എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ഹര്‍ജിയിലെ വാദം. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എന്‍ഫോഴ്സ്മെൻ് ഡയറക്ട്രേറ്റിന്(ഇഡി) കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചു. കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് ഇഡി നീങ്ങും . മുഖ്യമന്ത്രിയുടെ മകള്‍ പ്രതി സ്ഥാനത്തുള്ള എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ ഇന്‍കംടാക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി നേരത്തെ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സിഎംആര്‍എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനത്തിനുമെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇ ഡി ആവശ്യപ്പെട്ടത്.
Read Moreസ്വർണത്തേരോട്ടം പവന് വില 70,520 രൂപ; ആളോഹരിയില്‍ സ്വര്‍ണം കൂടുതല്‍ കേരളത്തില്‍
കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും റീക്കാർഡ് മുന്നേറ്റവുമായി സ്വർണം. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ചത് സ്വർണ വില സർവകാല റിക്കാർഡിലെത്തി. ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3280 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, താരിഫ് തര്‍ക്കങ്ങളും തന്നെയാണ് ഇപ്പോഴത്തെ വിലവർധനവിനി കാരണം. ട്രോയ് ഔണ്‍സിന് 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. എന്നിരുന്നാലും 3300 ഡോളര്‍ എത്തിയാല്‍ 100- 150 ഡോളറിന്റെ ഇറക്കത്തിനും സാധ്യത കാണുന്നുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read Moreഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നും, വാട്സാപിൽ വരുന്ന ആ ഫോട്ടോ തുറക്കല്ലേ; പണി കിട്ടും
കൊച്ചി: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ ഇന്ന് പലവിധത്തിലുണ്ട്. വാട്സ്ആപ്പിലേക്ക് വരുന്നതെന്തും തുറന്നു നോക്കി പണി വാങ്ങരുതെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. വാട്സ്ആപ്പിലേക്ക് എത്തുന്ന ഫോട്ടോ തുറന്നാല്‍ ഫോണ്‍ തന്നെ ഹാക്ക് ചെയ്യപ്പെടാം. ഇത്തരത്തിലെത്തുന്ന ഫോട്ടോകള്‍ തുറന്ന് പണം നഷ്ടമായ കേസുകള്‍ കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒടിപി മുന്നറിയിപ്പ് പോലുമില്ലാതെ…. നിങ്ങളുടെ വാട്സ്ആപ്പിലേക്ക് തട്ടിപ്പു സംഘം ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്, ഒടിപി, യുപിഐ വിവരങ്ങള്‍ എന്നിവ മനസിലാക്കാനും ഉപഭോക്താവ് അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ഉപഭോക്താവ് ആ ചിത്രം…
Read Moreരണ്ടു തെലങ്കാന യുവാക്കളെ പാക് പൗരൻ ദുബായിയിൽ വെട്ടിക്കൊന്നു
ഹൈദരാബാദ്: ദുബായിൽ പാക്കിസ്ഥാൻ പൗരൻ രണ്ടു തെലങ്കാന യുവാക്കളെ വാളിനു വെട്ടിക്കൊന്നു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇവർ ജോലി ചെയ്തിരുന്ന ദുബായിലെ മോഡേൺ ബേക്കറിയിൽ ഈമാസം 11നാണ് സംഭവം. മതമുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിലെ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരാണു മരിച്ചത്. നിസാമാബാദിലെ സാഗറിനാണ് പരിക്കേറ്റത്. സാഗർ ചികിത്സയിലാണ്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയങ്കറുമായി സംസാരിച്ചതായി റെഡ്ഡി പറഞ്ഞു.
Read Moreഗോവയിൽ വൻ ലഹരിവേട്ട; 43 കോടിയുടെ കൊക്കെയ്നുമായി ദമ്പതിമാരടക്കം അറസ്റ്റിൽ
ഗോവ: ഗോവയിൽ 43 കോടി രൂപയുടെ മയക്കുമരുന്നുമായി ദന്പതിമാർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ദക്ഷിണ ഗോവയിലെ ചികാലിം ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് 4.32 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. ഗോവയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടകളിലൊന്നാണിത്. മയക്കുമരുന്നിന്റെ ഉറവിടം അറിയാൻ ഇവരെ ചോദ്യംചെയ്യുന്നുണ്ടെന്നും പിടിയിലായ യുവതി അടുത്തിടെ തായ്ലൻഡ് സന്ദർശിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും ഭർത്താവിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read Moreമെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് സിറിഞ്ചുകള്‍ വാങ്ങിക്കൂട്ടി ലഹരിസംഘം! പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ സിറിഞ്ച് വില്പനയില് അടുത്തകാലത്തുണ്ടായത് വൻ വർധന. മയക്കുമരുന്നു സംഘങ്ങളാണു കൂട്ടത്തോടെ സിറിഞ്ചുകള്‍ വാങ്ങുന്നതെന്നാണു സൂചന. പോലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ഇത്തരത്തില്‍ സിറിഞ്ചുകള്‍ ഒന്നായി വാങ്ങിക്കൊണ്ടുപോകുന്നവരെക്കുറിച്ച് പോലീസ് വിവരം ശേഖരിച്ചുവരികയാണ്. സംസ്ഥാനത്ത് അടുത്തകാലത്ത് മയക്കുമരുന്ന് ഉപയോഗത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മയക്കുമരുന്ന് സിറിഞ്ചില്‍ കുത്തിവയ്ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സമയത്തുതന്നെ സിറിഞ്ചുകളും ഉപയോക്താക്കള്‍ക്കു നല്കുന്നതായാണു വിവരം. കോഴിക്കോട് നഗരത്തിലെ ഒരു മെഡിക്കല്‍ഷോപ്പില്‍നിന്ന് സിറിഞ്ചുകള്‍ കൂട്ടത്തോടെ വാങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അടുത്തകാലത്ത് പോലീസ് പിടികൂടിയിരുന്നു. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായത്. വന്‍തോതില്‍ സിറിഞ്ചു വാങ്ങുന്നതില്‍ സംശയം തോന്നിയ മെഡിക്കല്‍ ഷോപ്പുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മയക്കത്തിനുള്ള ഗുളികകളും സിറിഞ്ചുകളും കൂട്ടത്തോടെ വാങ്ങുന്ന ആളുകളെ കണ്ടെത്തുന്നതിനു പോലീസ് മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ സഹായം തേടിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍…
Read Moreസിനിമയിലല്ല… കാമുകിയെ ട്രോളിബാഗിലാക്കി ഹോസ്റ്റലിൽ കയറ്റാൻ ശ്രമം; ഒടുവിൽ വിദ്യാർഥിക്ക് സംഭവിച്ചത്
സോനിപഥ്: സിനിമയിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണു ഹരിയാനയിൽ സോനിപഥ് ഒപി ജിൻഡാൾ സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം അരങ്ങേറിയത്. തന്റെ ഹോസ്റ്റൽ മുറിയിലേക്കു കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെടുകയായിരുന്നു. വലിയ ട്രോളി ബാഗുമായി ഹോസ്റ്റലിൽ എത്തിയ വിദ്യാർഥിയെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ പെൺകുട്ടിയെ കണ്ടത്. സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. ലക്ഷക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലില്ല. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പെൺകുട്ടികളെ ഒളിപ്പിച്ചുകടത്തുന്നതു പതിവാകാമെന്നായിരുന്നു പരിസരവാസികളുടെ പ്രതികരണം.
Read More