ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നിരന്തരം നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലിരുന്ന് തത്സമയ സംഭവവികാസങ്ങൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ അദ്ദേഹത്തെ നിരന്തരം വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മിൽ ഒന്നിലധികം ചർച്ചകൾ നടന്നു. പഹൽഗാം ആക്രമണത്തിനു ശേഷമുള്ള ദിവസങ്ങളിൽ നടത്തിയ നിരവധി വിലയിരുത്തലുകളെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതും ആസൂത്രണം ചെയ്തതും എന്ന് വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യും, സേനയെക്കുറിച്ച് അഭിമാനം: അമിത് ഷാന്യൂഡൽഹി: പഹഗൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു ചുട്ട മറുപടി നൽകിയ സൈനിക നടപടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. …
Read MoreDay: May 7, 2025
ഇപ്പോഴാ ശരിക്കും വൈറലായത്… വൈറലാകാൻ തീക്കളി; ഒടുവില്‍ പാന്റൂരിയേറ്!!!
സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ വൈറലാകണമെങ്കില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. അതിൽ പലതും അപകടം പിടിച്ച വഴികളുമാണ്. സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ മ്യൂസിക് വീഡിയോ കണ്ടവർ അന്തം വിട്ടിരിക്കുകയാണ്. പാട്ടു പാടി ഡാൻസ് ചെയ്യുന്പോൾ യുവാവ് തന്റെ ജീന്‍സ് പാന്റില്‍ പെട്രോൾ ഒഴിച്ചു തീ കൊടുക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോൾ യുവാവ് പാട്ടു പാടി മുന്നോട്ടു നടക്കുന്നു. എന്നാൽ രണ്ടു വരി പാടി തീരും മുൻപേ പാന്റ് കത്തി ദേഹം പൊള്ളാൻ തുടങ്ങി. അതോടെ നിലത്തു വീണ് പാന്റ്സ് ഊരിയെറിഞ്ഞു. നിരവധി പേരാണു വീഡിയോ പങ്കുവച്ചത്. “പാഠം പാഠിച്ചോ…’ എന്നായിരുന്നു ചിലരുടെ ചോദ്യം. പാട്ടുകാരന് അഭിനന്ദനം അര്‍ഹിക്കുന്നെന്നും ചിലരെഴുതി. View this post on Instagram …
Read Moreനല്ലതിനായുള്ള മാറ്റങ്ങൾ… ഭിന്നശേഷിക്കാര്‍ക്ക് ട്രെയിനിൽ കയറാന്‍ മൊബൈല്‍ റാമ്പും വീല്‍ചെയറും
ഭിന്നശേഷിക്കാര്‍ക്കും ചലനശേഷി കുറഞ്ഞവര്‍ക്കും ട്രെയിന്‍ യാത്ര ഇനി കൂടുതല്‍ ആയാസരഹിതമാവും. പ്രയാസമില്ലാതെ ട്രെയിനില്‍ കയറുന്നതിനായി മൊബൈല്‍ റാമ്പും പ്രത്യേകം രൂപകല്പന ചെയ്ത വീല്‍ചെയറും തയാറായി. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള 20 പ്രധാന സ്റ്റേഷനുകളിലാണ് “സുഗമ്യ’ പദ്ധതിയൊരുങ്ങുന്നത്. സ്വര്‍ഗ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) യുമായി സഹകരിച്ച് നടപ്പിലാക്കുന്നതാണ് സംരംഭം.24 ലൈറ്റ് വെയ്റ്റ് മൊബൈല്‍ റാമ്പുകളും പ്രത്യേകം രൂപകല്‍പ്പന ചെയ്ത 24 വീല്‍ചെയറുകളുമാണ് തയാറായിട്ടുള്ളത്. കോച്ചുകളില്‍ നിന്ന് സുഗമമായി കയറാനും ഇറങ്ങാനും ഈ മൊബൈല്‍ റാമ്പുകള്‍ സഹായിക്കും. ഇഷ്ടാനുസൃതം വീല്‍ചെയറുകളില്‍ സ്റ്റേഷന് പരിസരത്തും ട്രെയിനുകള്‍ക്കുള്ളിലും സുരക്ഷിതമായും സുഗമമായും സഞ്ചരിക്കാം. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് പാലക്കാട് ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ ലിഫ്റ്റുകള്‍, റാമ്പുകള്‍, ആക്സസ് ചെയ്യാവുന്ന ടോയ് ലെറ്റുകള്‍, വീല്‍ചെയര്‍ സേവനങ്ങള്‍ ഇതിനകം ലഭ്യമാണ്. പാലക്കാട് ഡിവിഷന്റെ കീഴില്‍ പാലക്കാട് ജംഗ്ഷന്, നിലമ്പൂര്‍…
Read Moreഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയെന്ന് പരാതി; ഗുളിക കഴിച്ച യുവതിക്ക് അസ്വസ്ഥത
മാങ്ങാത്തൊട്ടി: പൂർണ ഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയതായി പരാതി. രണ്ട് വർഷം പഴക്കമുള്ള ഗുളികകളാണ് സേനാപതി പഞ്ചായത്തിലെ ചെറുകരയിൽ ശരത്തിന്റെ ഭാര്യ ശാലുവിന് ആരോഗ്യവകുപ്പ് നൽകിയത്. പഞ്ചായത്തിലെ ആശാ വർക്കർ എത്തിച്ചുനൽകിയ അയൺ ഗുളികകളാണ് കാലപ്പഴക്കം ചെന്നതായി കണ്ടെത്തിയത്. 2023 ൽ കാലാവധി അവസാനിച്ച ഗുളികകളാണത്രേ നൽകിയത്. രണ്ട് ദിവസങ്ങളിലായി നാല് ഗുളികകൾ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ചികിത്സയ്ക്കായി ശാലുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി; സൈനിക നടപടി വിശദീകരിച്ച് വനിതാ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ നടപടി വിശദീകരിച്ച് സൈന്യം. ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സൈന്യം അറിയിച്ചു. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നീ വനിതാ ഉദ്യോഗസ്ഥരാണ് സൈനിക നടപടികൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. പുലര്‍ച്ചെ 1:05നും 1:30നും ഇടയിലാണ് ആക്രമണം നടത്തിയത്. ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരരുടെ ക്യാമ്പ് അടക്കമാണ് തകര്‍ത്തത്. മര്‍കസ് തയ്ബയും അജ്മല്‍ കസബവും ഈ ക്യാമ്പില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിൽനിന്ന് സാധാരണ പാക് പൗരന്മാരെ ഒഴിവാക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
Read Moreബന്ധു-മിത്ര സംരക്ഷകൻ പിണറായി രാജിവയ്ക്കണമെന്ന് കെ.സി. ജോസഫ്
ചെറുതോണി: കൊള്ളയും കൊള്ളിവയ്പും നടത്തുന്ന മകളെയും മിത്രങ്ങളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്. അഴിമതിക്ക് കുടപിടിക്കുന്ന പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണൽ കമ്പനിയിൽനിന്നു കോടിക്കണക്കിനു രൂപ മാസപ്പടി വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കുറ്റക്കാരിയാണെന്ന് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഹൈക്കോടതിതന്നെ കണ്ടെത്തി. ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി സിപിഎം-ബിജെപി ബന്ധം ഊട്ടിയുറപ്പിച്ച എഡിജിപി എം.ആർ. അജിത്കുമാറിനെ ചേർത്തുനിർത്തി ഡിജിപി ആക്കാനുള്ള കഠിനശ്രമത്തിലാണു പിണറായിയെന്നും കെ.സി. ജോസഫ് ആരോപിച്ചു. ഡിസിസി പ്രസിഡന്റ്് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി…
Read Moreനീ അത്രയ്ക്കായോ, കാണിച്ച് തരാ ടീ നിന്നെ… ഭർത്താവിന്റെ പെൺസുഹൃത്തിനെ യുവതി വീടിനു ചുറ്റും ഓടിച്ചിട്ടു തല്ലി!
ഭർത്താവിന്റെ പെൺസുഹൃത്തിനെ വീട്ടിൽ കയറി കൈകാര്യം ചെയ്ത് യുവതി. ഉത്തർപ്രദേശ് മുസാഫർനഗർ അലിപുർ ഖുർദ് ഗ്രാമത്തിലാണു ചൂടൻ സംഭവം അരങ്ങേറിയത്. പെൺസുഹൃത്തിനെ വീടിനു ചുറ്റും ഓടിച്ചിട്ടാണ് യുവതി കൈകാര്യം ചെയ്തത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു വിചാരണയും മർദനവും. ഭർത്താവിനു മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഫോണിൽ തുടർച്ചയായി മണിക്കൂറുകൾ സംസാരിക്കാറുണ്ടെന്നും മനസിലാക്കിയ ഭാര്യ, കാമുകിയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കോപാകുലയായ യുവതി ഭർത്താവിന്റെ പെൺസുഹൃത്തിനെ ഓടിച്ചിട്ട് തല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മർദനം താങ്ങാനാകാതെ കാമുകി ഓടുന്നതും യുവതി പിന്നാലെയെത്തി പിടികൂടുന്നതും മർദനം തുടരുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സംഭവം കണ്ടുനിൽക്കുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം. ചിലർ പിടിച്ചുമാറ്റാനും പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാനും ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ യുവതി മർദനം തുടർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായാണു റിപ്പോർട്ടുകളിലുള്ളത്.
Read Moreനാടടക്കിവാണ് തെരുവുനായകള്‍; നടപടിയെടുക്കാതെ തദ്ദേശസ്ഥാപനങ്ങള്‍
കോട്ടയം: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിപോലെ മാരകമാണ് നാട് അടക്കി വാഴുന്ന തെരുവുനായകള്‍. തെരുവുനായ കടിച്ച് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും ഫലപ്രാപ്തിയുണ്ടാകാതെ മൂന്നു കുട്ടികള്‍ പേയിളകി മരിച്ച ഭയാനകമായ സാഹചര്യം നിലനില്‍ക്കുന്പോഴും അലഞ്ഞുതിരിയുന്ന പട്ടിക്കൂട്ടത്തെ അമര്‍ച്ച ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുന്നില്ല. നായകളെ വന്ധ്യംകരിച്ച് ഭാവിയില്‍ എണ്ണം കുറയ്ക്കുമെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമൊന്നും ഫലപ്രാപ്തി കണ്ടില്ല.വിവിധ തദ്ദേശസ്ഥാപനങ്ങള്‍ നായകളെ വന്ധ്യംകരിക്കാന്‍ ലക്ഷങ്ങള്‍ ബജറ്റില്‍ വകയിരുത്തി പണം ധൂര്ത്തടിച്ചതുകൊണ്ട് നേട്ടമുണ്ടായില്ല. വന്ധ്യംകരിച്ച നായകള്‍ക്കു പേയിളകില്ലേയെന്നും അവ വീടിനും നാടിനും വലിയ ആപത്തുണ്ടാക്കില്ലേയെന്നും ചോദിച്ചാല്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് മറുപടിയില്ല. കോട്ടയം നഗരത്തില്‍ മാത്രം അഞ്ഞൂറിലേറെ തെരുവുനായകളുണ്ടെന്നാണ് വിലയിരുത്തല്‍. അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ തെരുവുനായകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്കൂള്‍, അങ്കണവാടി കുട്ടികള്‍ പലയിടങ്ങളില്‍ കൂട്ടമായ ആക്രമണത്തിന് ഇരയാകും. അടച്ചുറപ്പില്ലാത്ത സ്കൂളുകളിലും അങ്കണവാടികളിലും തെരുവുനായകള്‍ വേനലവധിക്കാലത്ത് സ്ഥിരം പാര്‍പ്പുകാരായി മാറിയിട്ടുണ്ട്. സ്കൂള്‍ വരാന്തകളില്‍ കൂട്ടമായാണ് നായകളുടെ…
Read Moreകേരളത്തിന്റെ മണ്ണിൽ നിന്ന് തന്റെ മടക്കം ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ട്; എൽഡിഎഫ് ഭരണം കൊണ്ട് സംസ്ഥാനം കടക്കെണിയിലെന്ന് രാജീവ് ചന്ദ്രശേഖർ
കോട്ടയം: ബിജെപിയെ കേരളത്തില്‍ അധികാരത്തിലെത്തിച്ച ശേഷമേ താന്‍ മടങ്ങുകയുള്ളൂവെന്നും പ്രവര്‍ത്തകര്‍ 100 ശതമാനം അധ്വാനിച്ചാല്‍ താന്‍ 500 ശതമാനം അധ്വാനിക്കാന്‍ തയാറാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന വികസിത കേരളം കണ്‍വന്‍ഷന്റെ കോട്ടയം വെസ്റ്റ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. മൂന്നര കോടി മലയാളികളുടെ വികസനവും പുരോഗതിയും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യം. വാഗ്ദാനം കൊടുത്ത ശേഷം ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. വര്‍ഷങ്ങളോളം കേന്ദ്രം ഭരിച്ച് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതിനാലാണ് കോണ്‍ഗ്രസിനെ ജനം കൈവിട്ടത്. കേരളത്തില്‍ കടം എടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവാത്ത വിധം എല്‍ഡിഎഫ് എത്തിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങളെ മാറി ചിന്തിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍…
Read Moreധര്‍മടത്ത് പിണറായി വിജയന് ആ ഗതിയുണ്ടാകും; വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് വി.ഡി.സതീശൻ
കോഴിക്കോട്: മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രചരിപ്പിക്കുന്നവര്‍ “57ല്‍ ഇഎംഎസ്, 67ല്‍ ഇഎംഎസ്, 77ലും ഇഎംഎസ്” എന്ന മുദ്രവാക്യം ഓര്‍ത്താല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അന്ന് സിപിഎം ഇങ്ങനെയൊരു മുദ്രവാക്യം വിളിച്ചതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ 140ല്‍ 111 സീറ്റും ഐക്യജനാധിപത്യമുന്നണി നേടി. ഇഎംഎസ് അന്ന് വി.എസ്. വിജയരാഘവനോടു കഷ്ടിച്ചാണ് ജയിച്ചത്. ആ ഗതിയാവും 2026ല്‍ ധര്‍മടത്ത് പിണറായി വിജയനുമുണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് ഓര്‍മപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും. യുഡിഎഫ് അധികാരത്തിലേറിയാല്‍ സംസ്ഥാനത്തെ സാമ്പത്തിക, ആരോഗ്യമേഖല മെച്ചപ്പെടും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറി. മന്ത്രിസഭ കോര്‍പറേറ്റു മുതലാളിമാര്‍ക്കൊപ്പമാണ്. ടാറ്റയ്ക്കും ബിര്‍ളയ്ക്കും എതിരേ മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാര്‍ അദാനി പിണറായിയുടെ…
Read More