നെയ്യാറ്റിന്‍കര: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തുടരുന്പോള്‍ എക്സൈസ് കൂടുതല്‍ ജാഗ്രതയില്‍. ഇന്നലെ ഉച്ചയ്ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പരിമള്‍ മണ്ഡല് (54), പഞ്ചനന്മണ്ഡല് (56) എന്നിവരാണ് പിടിയിലായത്. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രണ്ടുപേരുടെയും പക്കലുണ്ടായിരുന്ന തുണി സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 4.750 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ കിലോയ്ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ കഞ്ചാവിന് നിലവില്‍ വിലയുണ്ട്. ഈ കണക്കനുസരിച്ച് ലക്ഷങ്ങളുടെ കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടിച്ചെടുത്തത്. പാച്ചല്ലൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. 500 ഗ്രാമിന്റെ…
Read MoreDay: May 8, 2025
പോലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി മൊഴി നല്‍കിയിട്ടും രക്ഷയില്ല: പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ കഴിയാതെ പോലീസ്
കോഴിക്കോട്: പെൺവാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ കഴിയാതെ പോലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ വാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും കൊണ്ട് പോലീസ് ഇവിടെ എത്തിയെങ്കിലും കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. 15,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനത്തെ തുടർന്ന് അസം സ്വദേശിയായ യുവാവ് മുഖേന മൂന്നുമാസം മുമ്പാണ് പെൺകുട്ടി കോഴിക്കോട്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടിയിൽനിന്ന് പോലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. രക്ഷപ്പെട്ട പെൺകുട്ടി താമസിച്ച സ്ഥലത്ത് വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും അവരെ മറ്റൊരിടത്തേക്ക് മാറ്റിയെന്നുമാണ് മൊഴി.…
Read Moreചങ്ങനാശേരി എസ്ബി എച്ച്എസ്എസ് കാമ്പസില്‍ ഇനി വളകിലുങ്ങും; പ്ലസ്ടു വിഭാഗത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനം
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആണ്‍കുട്ടികളുടെ പ്രശസ്ത വിദ്യാലയമായ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ 2025-26 വര്‍ഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കാന് മാനേജ്മെന്റ് തീരുമാനം. മാനേജ്മെന്റിന്റെ ആവശ്യപ്രകാരം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. പെണ്‍കുട്ടികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1891ല്‍ മെട്രിക്കുലേഷന്‍ ക്ലാസും അതിനു തൊട്ടുതാഴെയുള്ള ഫിഫ്ത് ക്ലാസും (ഇന്നത്തെ പ്ലസ്ടു, പ്ലസ് വണ്‍) ആരംഭിച്ചുകൊണ്ട് തുടക്കംകുറിച്ച ചങ്ങനാശേരി ബര്‍ക്ക്മാന്‍സ് കോളജ് സ്കൂള്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്. പടിപടിയായി വളര്‍ന്ന് സര്‍വകലാശാലയായി മാറണമെന്ന് ആഗ്രഹത്തോടെ ബിഷപ് മാർ ചാള്‍സ് ലവീഞ്ഞ് സ്ഥാപിച്ചതാണ് സ്കൂള്‍. 1922ല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. തുടര്‍ന്ന് സ്കൂളില്‍ നടന്നിരുന്ന മെട്രിക്കുലേഷന്‍ ക്ലാസ് കോളജിന്റെ ഭാഗമായി മാറി. എസ്ബി സ്കൂളിന്റെ വനിതാവിഭാഗമാണ് ചങ്ങനാശേരിയിലെ പ്രശസ്തമായ സെന്റ് ആന്‍സ് സ്കൂളായി വളര്‍ന്നത്. ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചിട്ട് 27 വര്‍ഷം…
Read Moreകുഞ്ഞേ നിനക്കുവേണ്ടി… മകൾക്ക് 15 കോടിയുടെ വിവാഹസമ്മാനം നൽകി അച്ഛൻ
മകൾക്ക് 15 കോടി രൂപയുടെ വിവാഹസമ്മാനം നൽകി മാതാപിതാക്കൾ. വിവാഹസമ്മാനം നൽകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽവച്ചാണ് സമ്മാനങ്ങൾ നൽകിയത്. രാജസ്ഥാനിൽ വിവാഹത്തിന് മുമ്പ് പരമ്പരാഗതമായി നടന്നുവരുന്ന ഒരു ചടങ്ങാണ് ‘മയറ’. വധുവിന്റെ കുടുംബം ഈ ചടങ്ങിൽവച്ചാണു വിവാഹസമ്മാനങ്ങൾ കൈമാറുന്നത്. ഒരു കിലോ സ്വർണം, 15 കിലോ വെള്ളി, ഏക്കറുകണക്കിന് ഭൂമി, പെട്രോൾ പമ്പ്, അജ്മീറിൽ വസ്തുവകകൾ, 1.51 കോടി രൂപ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയാണ് സമ്മാനമായി നൽകിയത്. സമ്മാനങ്ങളുടെ ആകെത്തുക 15.65 കോടി രൂപവരും. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അത്യാഡംബരമായ ചടങ്ങിനെതിരേ ശക്തമായ വിമർശനമുയർന്നു. ‘മയറ’ എന്നത് സ്ത്രീധനം നൽകുന്ന ചടങ്ങല്ലെന്നും സാംസ്കാരിക ആചാരമാണെന്നും ആചാരങ്ങളെ ഇത്തരത്തിൽ മാറ്റുന്നതു ശരിയായ നടപടിയല്ലെന്നും ചിലർ പറഞ്ഞു.
Read Moreതൊട്ടാൽ പൊള്ളും… അയൽസംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം; കേരയ്ക്ക് 580, മത്തിക്ക്180; സംസ്ഥനത്ത് മത്സ്യവില കുതിച്ചുയർന്നു; ഒന്നും ചെയ്യാതെ അധികൃതർ
തൊടുപുഴ: അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചമീനിന് വില കുതിച്ചുയർന്നു. രണ്ടാഴ്ച മുന്‍പാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തിന്റെ വരവ് നാമമാത്രമായി. വേനൽക്കാലമായതിനാൽ ഇവിടെ മത്സ്യലഭ്യത കുറയുകയും ചെയ്തതോടെ വില കുതിച്ചുയരുകയായിരുന്നു. ഇന്നലെ തൊടുപുഴയിൽ ഒരു കിലോ കേരയ്ക്ക് 580 രൂപയായിരുന്നുവില. മത്തി-180, അയല-160, ഓലക്കുടി-600, കൊഴുവ-140, കട്ല-200, വാളക്കൂരി-160, തിലാപ്പിയ-200, തിരിയാൻ-160, രോഹു-200, പൂങ്കണ്ണി-240, വറ്റ-340, വരാൽ-200, ചെന്പല്ലി-240, കാളാഞ്ചി-540, ചൂര-280, കിളി-260, ഏരി-560, മഞ്ഞ ഏരി-200 എന്നിങ്ങനെയായിരുന്നു മറ്റു മത്സ്യങ്ങളുടെ വില. അതേസമയം മീനിന്റെ വരവ് കുറഞ്ഞതോടെ തോന്നുംപടി വില ഈടാക്കുന്ന വ്യാപാരികളുമുണ്ട്. കടയിൽ വില നിലവാരം പ്രദർശിപ്പിക്കാത്തതിനാൽ വില അറിയാനും ഉപഭോക്താവിന് സാധിക്കാതെ വരുന്നുണ്ട്. കൃത്യമായി വിലനിലവാരം ബോർഡിൽ പ്രദർശിപ്പിക്കണമെന്ന് കർശനനിർദേശമുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽപറത്തുകയാണ്. ഇക്കാര്യം കൃത്യമായി പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ…
Read Moreപലതവണ സ്വന്തം പേരുമാറ്റി യുവാവ്, അവസാനം അധികൃതരും മടുത്തു; ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് സോഷ്യൽ മീഡിയ
കുട്ടിക്കാലത്ത് അച്ഛനും അമ്മയുമൊക്കെ നമുക്ക് ഇട്ട പേരാണല്ലോ എല്ലാവർക്കും. ചിലർക്ക് അത് ഇഷ്ടമാകും, ചിലർക്ക് ആ പേരുകൾ അത്ര ഇഷ്ടപ്പെട്ടെന്നും വരില്ല. അങ്ങനെ വരുന്പോൾ നമുക്ക് പേര് മാറ്റാം എന്നൊരു ഓപ്ഷൻ ഉണ്ട്. അങ്ങനെ നിരവധി ആളുകൾ സ്വന്തം പേര് മാറ്റിയ സംഭവങ്ങൾ ലോകത്തുണ്ട്. ഒരു തവണയൊക്കെ പേര് മാറ്റിയാൽ നമുക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഒന്നിൽ കൂടുതൽ തവണ പേര് മാറ്റിയെന്ന് കേട്ടാൽ എന്താകും അവസ്ഥ? ചൈനയിൽ പേര്മാറ്റം സംഭവിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ, ചൈനയിലെ ഒരു യുവാവിന് അങ്ങനെ ഇഷ്ടപ്പെടാത്ത പേരുമായി ജീവിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. അതുകൊണ്ട് പുള്ളിയങ്ങ് പേരു മാറ്റി. ഒരു തവണ മാറ്റി അതിഷ്ടപ്പെട്ടില്ല. പിന്നെയും പിന്നെയും മാറ്റി. തന്റെ പേര് കൊള്ളില്ലാത്തതുകൊണ്ടാണ് തനിക്ക് ജോലി പോലും കിട്ടാത്തതെന്നാണ് ഈ 23 കാരന്റെ അഭിപ്രായം.…
Read Moreപതിവായി ശല്യം ചെയ്ത യുവാവിനെതിരെ പരാതി നൽകി വീട്ടമ്മ; മുഖത്ത് ആസിഡ് ഒഴിച്ച് യുവാവിന്റെ പരാക്രമം; പ്രതിയെ അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കമ്പല്ലൂർ (കാസർഗോഡ്): പട്ടാപ്പകൽ ഫാൻസി സ്റ്റോർ ഉടമയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. സംഭവത്തിനു പിന്നാലെ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ സഞ്ജന സ്റ്റോർ ഉടമ കെ.ജി. ബിന്ദു (44) ആണ് ആക്രമണത്തിനിരയായത്. കമ്പല്ലൂർ സ്വദേശി എം.വി. രതീഷ് എന്ന പച്ചരി രതീഷ് (34) ആണ് ആക്രമണം നടത്തിയത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലാണ് രതീഷ് കമ്പല്ലൂർ സ്കൂൾ പരിസരത്ത് എത്തിയത്. വാഹനത്തിൽ പ്ലാസ്റ്റിക് പാത്രത്തിൽ ആസിഡും പ്ലാസ്റ്റിക് കയറും കരുതിയിരുന്നു. വാഹനം റോഡരികിൽ നിർത്തിയിട്ട ശേഷം പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പിറകിലൂടെയാണ് രതീഷ് ബിന്ദുവിന്റെ കടയിൽ എത്തിയത്. കൈയിൽ കരുതിയിരുന്ന ആസിഡ് പ്ലാസ്റ്റിക്ക് മഗിലേക്ക് മാറ്റി ബിന്ദുവിനുനേരേ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മുഖത്തിന്റെ ഇടതുഭാഗത്തും കണ്ണിനും കഴുത്തിനും തുടയ്ക്കും ഗുരുതരമായി…
Read Moreഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ അടിപൊളി ഡാൻസ്: കണ്ണ് തള്ളി സോഷ്യൽ മീഡിയ
ദേഹം അമിതമായി അനങ്ങരുത്, വ്യായാമം ചെയ്യരുത്, കുനിയരുത് എന്നിങ്ങനെ ധാരാളം നിയന്ത്രണങ്ങളാകും ഗർഭിണികളായ യുവതികൾക്ക് കൽപ്പിച്ചിരിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഡോ. സോനം ദാഹിയ. ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ചടുല നൃത്തം ചെയ്യുകയാണ് ഡോ. സോനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമായി എന്നു കുറിച്ചുകൊണ്ടാണ് സോനം വീഡിയോ പങ്കുവച്ചത്. തന്റെ ഗര്‍ഭാവസ്ഥയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ഡോക്ടര്‍ ഒരു ചെറു കുറിപ്പും വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ച ഡോക്ടര്‍ താന്‍ അടുത്ത് തന്നെ ഇരട്ട പെണ്‍കുട്ടികളെ പ്രസവിക്കുമെന്നും എഴുതി. നിങ്ങൾ ആരോഗ്യവാനും ഗർഭധാരണത്തില്‍ സങ്കീര്ണ്ണതകളൊന്നുമില്ലെങ്കില്…
Read Moreനെഞ്ചിലെ ചൂടേറ്റ് വളർന്ന മകൻ… അറുപത്തിമൂന്നുകാരനായ അച്ഛനെ മകൻ വെട്ടിക്കൊന്നു; നെഞ്ചിന് ആഴത്തിലേറ്റ മുറിവാണ് ബേബിയുടെ ജീവൻ കവർന്നത്
വയനാട്: മാനന്തവാടിയിൽ മകന് അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഒന്നിനായിരുന്നു മരണം സംഭവിച്ചത്. മകന് റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോബിന് തന്റെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബേബി തടഞ്ഞെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പിതാവിന് വെട്ടേറ്റെന്നുമാണ് പ്രതി പോലീസിനോട് വിശദീകരിച്ചത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
Read Moreഹരിതാഭം സംഗീതം: ഡോ. കണ്ണന് സി.എസ്. വാര്യര്‍ക്ക് കാടും സംഗീതവും ഒരുപോലെയാണ്, ഏതിനോടാണ് ഇഷ്ടം അല്പം കൂടുതലെന്നു ചോദിച്ചാല്‍ രണ്ടും ഒരുപോലെയാണെന്ന് മറുപടി
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഡോ. കണ്ണന് സി.എസ്. വാര്യരുടെ മനസിലേക്ക് മനോഹരമായ ഈണങ്ങള്‍ കടന്നെത്തും. പിന്നീടത് സുന്ദര ഗാനങ്ങളായി പിറവിയെടുക്കും. അതേ, ഡോ. കണ്ണന് സി.എസ്. വാര്യര്‍ക്ക് കാടും സംഗീതവും ഒരുപോലെയാണ്. ഏതിനോടാണ് ഇഷ്ടം അല്പം കൂടുതലെന്നു ചോദിച്ചാല്‍ രണ്ടും ഒരുപോലെയാണെന്ന മറുപടിയാണ് ഡോ. കണ്ണനുള്ളത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. കണ്ണന് സി.എസ്. വാര്യരുടെ ഹരിതാഭ നിറഞ്ഞ സംഗീത ജീവിതത്തെക്കുറിച്ച് അറിയാം… അമ്മയില്‍നിന്ന് കേട്ടറിഞ്ഞ സംഗീതംഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് പ്രഫ. എന്‍.എം.സി. വാര്യരുടെയും ശ്രീദേവി വാര്യരുടെയും മൂത്ത മകനായ കണ്ണന് കുട്ടിക്കാലം മുതല്‍ അമ്മ പാടുന്ന അഷ്ടപദി ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ഏഴു വയസുമുതല്‍ ശ്രീദേവി വാര്യരാണ് മകനെ സംഗീതം പഠിപ്പിച്ചു തുടങ്ങിയത്. സ്കൂള്‍ കലോത്സവങ്ങളില്‍ അമ്മ പഠിപ്പിച്ച് വിട്ട കവിതകള്‍ ചൊല്ലി കണ്ണന് നിരവധി…
Read More