പലതവണ സ്വന്തം പേരുമാറ്റി യുവാവ്, അവസാനം അധികൃതരും മടുത്തു; ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് സോഷ്യൽ മീഡിയ

കുട്ടിക്കാലത്ത് അച്ഛനും അമ്മയുമൊക്കെ നമുക്ക് ഇട്ട പേരാണല്ലോ എല്ലാവർക്കും. ചിലർക്ക് അത് ഇഷ്ടമാകും, ചിലർക്ക് ആ പേരുകൾ അത്ര ഇഷ്ടപ്പെട്ടെന്നും വരില്ല. അങ്ങനെ വരുന്പോൾ നമുക്ക് പേര് മാറ്റാം എന്നൊരു ഓപ്ഷൻ ഉണ്ട്. അങ്ങനെ നിരവധി ആളുകൾ സ്വന്തം പേര് മാറ്റിയ സംഭവങ്ങൾ ലോകത്തുണ്ട്. ഒരു തവണയൊക്കെ പേര് മാറ്റിയാൽ നമുക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഒന്നിൽ കൂടുതൽ തവണ പേര് മാറ്റിയെന്ന് കേട്ടാൽ എന്താകും അവസ്ഥ‍? ചൈനയിൽ പേര്മാറ്റം സംഭവിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പക്ഷേ, ചൈനയിലെ ഒരു യുവാവിന് അങ്ങനെ ഇഷ്‌ടപ്പെടാത്ത പേരുമായി ജീവിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. അതുകൊണ്ട് പുള്ളിയങ്ങ് പേരു മാറ്റി. ഒരു തവണ മാറ്റി അതിഷ്ടപ്പെട്ടില്ല. പിന്നെയും പിന്നെയും മാറ്റി. തന്‍റെ പേര് കൊള്ളില്ലാത്തതുകൊണ്ടാണ് തനിക്ക് ജോലി പോലും കിട്ടാത്തതെന്നാണ് ഈ 23 കാരന്‍റെ അഭിപ്രായം.

രണ്ടു തവണ പേരുമാറ്റിയിട്ടും തൃപ്തിയാകാതെ മൂന്നാം തവണയാണ് പേരുമാറ്റാനുള്ള അപേക്ഷയുമായി എത്തിയത്. ഓരോ തവണയും പേരുമാറ്റാൻ ഇയാൾ ഓരോ കാരണങ്ങളാണ് പറയാറ്. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ജു യുൻഫെയ് എന്ന യുവാവാണ് ഇങ്ങനെ പേരുകൾ തുടർച്ചയായി മാറ്റിയത്.

ആദ്യം യുവാവ് തന്‍റെ പേര് മറ്റൊരാൾക്ക് ഉണ്ട് എന്ന കാരണമാണ് പറഞ്ഞത്. പേര് മാറ്റുന്നതിലൂടെതനിക്ക് കൂടുതൽ ഭാഗ്യം വരും എന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. ഇയാൾ പേര് ഷു ക്യൂ ഷുവാൻ വു ചി ലിംഗ് എന്നാണ് മാറ്റിയത്.

പക്ഷേ, കുറച്ചു കഴിഞ്ഞതോടെ അയാൾക്ക് ആ പേരിനോടും അതൃപ്തി തോന്നി. അതുകൊണ്ടാണ് ജോലി കിട്ടാത്തത് എന്നാണ്അ ദ്ദേഹത്തിന്‍റെ പരാതി. അങ്ങനെ അയാൾ അമ്മയുടെ സർനെയിം സ്വീകരിച്ചു. അത് കൂടുതൽ വ്യത്യസ്തമായി തോന്നുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ആ പേര് ഷൗ ടിയാൻ സി വെയ് ഡാ ഡി എന്നായിരുന്നു.

എന്നാലിപ്പോൾ ആ പേരും പോരാ എന്ന് പറഞ്ഞാണ് 48 അക്ഷരങ്ങളുള്ള മറ്റൊരു പേര് സ്വീകരിക്കാൻ ഒരുങ്ങിയത്. പക്ഷേ, ഈ പേര് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് അധികൃതർ പറയുന്നത്.

Related posts

Leave a Comment