ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്‍സിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 28-ാമത് ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2025 ട്വന്റി20 ലോകകപ്പ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിനെത്തുടർന്നുള്ള ആഹ്ലാദമാണ് ദുരന്തമായി പരിണമിച്ചത്. “ബംഗളൂരുവിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഭവത്തിന്റെ വെളിച്ചത്തിൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ അപെക്സ് കൗണ്‍സിൽ തീരുമാനിച്ചു”- ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ദേവജിത് സൈകിയ (ചെയർപേഴ്സണ്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ, രാജീവ് ശുക്ല എന്നിവരടങ്ങുന്ന കമ്മിറ്റി 15 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയാറാക്കും.
Read MoreDay: June 16, 2025
സന്തോഷത്തോടെ വെള്ളത്തിൽ കളിച്ചപ്പോൾ പെട്ടന്നതാ ഒരാളെത്തി; എന്ത് ചെയ്യണമെന്നറിയാതെ പരക്കം പാഞ്ഞ് ആളുകൾ; അപ്രതീക്ഷിതമായി വന്ന അതിഥിയെ കണ്ടാൽ ഞെട്ടും
അമ്യൂസ്മെന്റ് പാർക്കിലെ പൂളിൽ നിങ്ങൾ ആസ്വദിച്ച് കളിച്ചുകൊണ്ടിരിക്കുന്പോൾ പെട്ടെന്നൊരു പാന്പ് വന്നാൽ എന്താകും അവസ്ഥ? ആരായാലും ഞെട്ടിപ്പോകും. അത്തരത്തിലൊരു അവസ്ഥ ഉണ്ടായിരിക്കുകയാണ് മുസൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ. @littledehradunstories എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിൽ സന്തോഷത്തോടെ ആർത്ത് ഉല്ലസിക്കുകയാണ് വിനോദ സഞ്ചാരികൾ. പെട്ടെന്നാണ് അവർക്കിടയിലേക്ക് ഒരു പാമ്പ് എത്തിയത്. പാന്പിനെ കണ്ടതോടെ ആളുകൾ വെളളത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പാഞ്ഞു. അതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പേടിച്ച് നിലവിളിച്ചുകൊണ്ട് ആളുകൾ വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും ചാടുന്നതുമൊക്കെ വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആളുകൾ എങ്ങനെ ഈ അവസ്ഥയെ തരണം ചെയ്തെന്ന് ആശങ്കയോടെയാണ് കമന്റ് ചെയ്തത്.
Read Moreഫിഫ ക്ലബ് ലോകകപ്പ്: മെസിപ്പടയെ സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തർ
ഫ്ലോറിഡ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന 2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോൾരഹിത സമനിലയുമായി തുടക്കം. ലയണൽ മെസിയുടെ ഇന്റർ മിയാമിയെ അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. മിയാമി ഗാർഡൻസിൽ നടന്ന മത്സരത്തിൽ അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച പ്രകടനമാണ് ഈജിപ്ഷ്യൻ ക്ലബ്ബിന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ അധികസമയത്ത് മെസിയുടെ മികച്ച ഷോട്ട് മാസ്മരിക പ്രകടനത്തിലൂടെ ഷെനാവി രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്ക്കെതിരേ അറ്റ്ലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിനെതിരേ ന്യൂയോർക്കിലാണ് അൽ അഹ്ലിയുടെ അടുത്ത മത്സരം. കാവല്ക്കാര് കാത്തു… ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇരു ടീമുകൾക്കും തുണയായത്. ആദ്യ പകുതിയിൽ അൽ അഹ്ലിക്ക് ആധിപത്യമുണ്ടായിരുന്നു. 43-ാം മിനിറ്റിൽ അൽ അഹ്ലിക്ക് ലഭിച്ച പെനൽറ്റി ഇന്റർ…
Read More40 ലക്ഷം രൂപ കവർന്ന കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്; പണത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം
കോഴിക്കോട്: സ്വകാര്യബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൈമ്പാലം പള്ളിപ്പുറം മനിയിൽതൊടിയിൽ ഷിബിൻ ലാലി(മനു -35)നെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. വെള്ളിയാഴ്ച പാലക്കാട് നിന്നു പിടികൂടിയ ഷിബിൻ ലാൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇയാളിൽനിന്ന് 55,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ബാക്കിയുള്ള പണം കണ്ടെത്താൻ ഷിബിൻ ലാലിന്റെ പാലക്കാടുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഭാര്യാമാതാവിന്റെ പേരിൽ പാലക്കാട്ടുള്ള ഭൂമിയിൽ ഷിബി ലാൽ വീട് നിർമിക്കുന്നുണ്ട്. നിർമാണത്തിന്റെ ചെലവിലേക്കായി പണം കൈമാറിയോ എന്നും, വ്യക്തികൾക്കുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നുണ്ടോയെന്നും അന്വേഷിക്കും. ഷിബിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാരെ വിളിച്ച് വീണ്ടും മൊഴിയെടുക്കും. പന്തീരാങ്കാവ് -മണക്കടവ് റോഡിൽ അക്ഷയ…
Read Moreടൂറിസ വിപ്ലവം… പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപം കൊടുത്ത പദ്ധതി സര്‍ക്കാരും ജനകീയ കൂട്ടായ്മകളും ഏറ്റെടുത്തു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ടൂറിസം ആര്‍ക്കിടെക്ട് ടി.വി. മധുകുമാര്‍. നാടിന്റെ പൈതൃകകലകളും അന്യംനിന്നുപോകുന്ന തൊഴില്‍ മേഖലകളും പരമ്പരാഗത കൃഷിയും ഇതര സംസ്ഥാന-രാജ്യാന്തര ടൂറിസ്റ്റുകള്‍ക്ക് അനുഭവഭേദ്യമാകുംവിധം ടൂറിസം വിഭവങ്ങളാക്കി മാറ്റാന്‍ വിഭാവനം ചെയ്ത മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാരികള്‍ക്ക് സംതൃപ്തി നല്കാന് കഴിയുന്നതിലുള്ള സന്തോഷമാണ് പദ്ധതിയുടെ ചീഫ് ആര്‍ക്കിടെക്ടായ മധുകുമാറിന്. കാവുമ്പായിയില്‍ ജനിച്ച് കണ്ണൂര്‍ എൻജിനിയറിംഗ് കോളജിലെ ആദ്യ ബാച്ചിലൂടെ സിവില്‍ എൻജിനിയറിംഗ് ബിരുദം നേടി പിന്നീട് മികച്ച ആര്‍ക്കിടെക്ടായി മാറുകയും ചെയ്തയാളാണ് മധുകുമാര്‍. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പുഴകളിലൂടെ തോണിയാത്രകള്‍ നടത്തി പ്രകൃതിയുമായി ഇഴുകിച്ചേരുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് ടൂറിസം മന്ത്രി എ.സി. മൊയ്തീനുമുന്നില് അവതരിപ്പിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്നുണ്ടായ പ്രോത്സാഹനങ്ങളാണ് അന്നത്തെ എംഎല്‍എമാരായ ജയിംസ് മാത്യു,…
Read Moreപാലക്കാട് അട്ടപ്പാടിചുരം ഒന്‍പതാംവളവിൽ പാറക്കല്ല് വീണ് ഗതാഗതം മുടങ്ങി; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മണ്ണാർക്കാട് (പാലക്കാട്): അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിൽ കൂറ്റൻ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി.20 അടി ഉയരത്തിൽനിന്നുമാണ് കൂറ്റൻ പാറക്കല്ല് റോഡിലേക്കു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ചുരത്തിലെ ഗതാഗതം പൂർണമായും നിലച്ചു. ഇരുഭാഗത്തുനിന്നും എത്തിയ ജനങ്ങൾ ആറുമണിക്കൂറോളം ചുരത്തിൽ കുടുങ്ങി. അപകടമുണ്ടായ സ്ഥലത്തുനിന്ന് ചുരത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.മണ്ണാർക്കാട്ടുനിന്നും ആംബുലൻസിലാണ് വെള്ളം ഉൾപ്പെടെ ചുരത്തിൽ കുടുങ്ങിയവർക്ക് എത്തിച്ചുനൽകിയത്. വൈകുന്നേരം നാലുമണിയോടെ മണ്ണാർക്കാട് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസും അഗ്നിരക്ഷാസേനയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥാലത്തെത്തി റോഡിലെ പാറയുംമണ്ണും ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. രാത്രി ഏഴിനാണ് പാറപൊട്ടിക്കുന്നതിനുള്ള മെഷീൻ അടങ്ങിയ വാഹനമെത്തിയത്. കനത്ത മഴ പ്രവർത്തനങ്ങൾക്കു തടസമായി. മണ്ണാർക്കാട് ആനമൂളിയിലും അട്ടപ്പാടി മുക്കാലിയിലും വാഹനങ്ങളെ പോലീസ് തിരിച്ചുവിട്ടു. ചുരത്തിൽ കുടുങ്ങിയ ചെറിയ വാഹനങ്ങളെയും തിരിച്ചുവിട്ടു. രാത്രി എട്ടോടെയാണ്…
Read Moreവ്യാജ ലഹരിക്കേസ്; ലിവിയ ജോസിനേയും നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യും
തൃശൂർ: വ്യാജലഹരിക്കേസിൽ മുംബൈയിൽ നിന്ന് പിടിയിലായ ലിവിയ ജോസിനേയും നേരത്തെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ലിവിയയുടെ സുഹൃത്ത് നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം.ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ തന്നെ പോലീസ് അപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് ഷീലസണ്ണി അപവാദം പ്രചരിപ്പിച്ചതിലുള്ള ദേഷ്യമാണ് വ്യാജലഹരിക്കേസിലേക്ക് തന്നെ നയിച്ചതെന്നാണ് ലിവിയ പറയുന്നത്. ബംഗളൂരുവിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കിയെന്നാണ് ലിവിയ പോലീസിനോടു പറഞ്ഞത്. ബംഗളൂരുവിൽ പഠിക്കാൻ പോയ താൻ എങ്ങിനെ ഇത്രയധികം പണമുണ്ടാക്കിയെന്ന് ഷീലസണ്ണി സംശയംപ്രകടിപ്പിച്ചതാണ് വൈരാഗ്യത്തിന് തുടക്കമായതെന്നാണ് ലിവിയ പറയുന്നത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട്…
Read Moreസോണിയ ഗാന്ധി ആശുപത്രിയിൽ: ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലാണ് അവർ. സോണിയയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ. ജൂൺ ഏഴിന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read Moreവെര്‍ച്വല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്ത കേസ്: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ എറണാകുളം സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയെടുത്തതെന്ന പരാതിയില്‍ കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കും വിധം രേഖകള്‍ ശത്രുരാജ്യത്തിന് ചോര്‍ത്തി കൊടുക്കാന്‍ സഹായിച്ചെന്ന കുറ്റം ആരോപിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ 13 നായിരുന്നു സംഭവം. രഞ്ജിത്ത്കുമാര്‍ എന്ന പേരിലാണ് പരാതിക്കാരന്റെ ഫോണിലേക്ക് വാട്സ്ആപ്പ് കോള്‍ വന്നത്. ലക്നൗ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി കൊടുക്കാന്‍ സഹായിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടെന്നു പറഞ്ഞായിരുന്നു പണം തട്ടിയത്. രേഖകള്‍ ചോര്‍ത്തി നല്‍കിയതുവഴി ആസിഫ് ഫൗമി എന്ന ആളില്‍ നിന്ന് 55 ലക്ഷം കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയെന്നും ഇയാള്‍ പറഞ്ഞു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 1.05,06,184 രൂപ അവര്‍ ആവശ്യപ്പെട്ട പ്രകാരം…
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ആരും പരിഭ്രാന്തരാകരുതെന്നും എംബസിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ പിന്തുടരണമെന്നുമാണു നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി ഇന്ത്യക്കാരെ അറിയിച്ചു. വ്യക്തികളുടെ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഗൂഗിൾ ഫോം എംബസിയുടെ എക്സ് അക്കൗണ്ടിൽ നൽകുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നന്പറുകളും ടെലഗ്രാം അക്കൗണ്ടിന്റെ ലിങ്കും നൽകിയിട്ടുണ്ട്. ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ എംബസി വൃത്തങ്ങൾ, ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യക്കാർക്കു നിർദേശം നല്കി.
Read More