കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിൽ അഞ്ചുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിൽപന നടത്തിയ ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ നേരത്തെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം. പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കാണു വിൽപന നടത്തിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സേലം സ്വദേശികളാണ്. കുഞ്ഞിനെ തിരൂർ പോലീസ് ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീർത്തനയുടെ ആദ്യ ഭർത്താവിലെ കുഞ്ഞാണിത്. വളർത്തുക എന്ന ലക്ഷ്യത്തോടെയാണു കുഞ്ഞിനെ വാങ്ങിയതെന്നു പിടിയിലായ യുവതി പോലീസിനോടു വെളിപ്പെടുത്തി. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ…
Read MoreDay: June 18, 2025
അടിയന്തരാവസ്ഥക്കാലത്തെ തടവുപുള്ളികളുടെ പെൻഷൻ മഹാരാഷ്ട്ര ഇരട്ടിയാക്കി
മുംബൈ: അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടവർക്കു നൽകിയിരുന്ന പെൻഷൻ തുക ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര മന്ത്രിസഭ. തടവിലാക്കപ്പെട്ടവരുടെ പങ്കാളികൾക്കും പെൻഷൻ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്രയിൽ നിന്നുള്ള വ്യക്തികളുടെ സംഭാവനകളെ ആദരിക്കുന്നതിനായി പരിഷ്കരിച്ച ‘ഗൗരവ് യോജന’ പ്രകാരമാണ് ഈ നടപടി. നിലവിൽ പെൻഷൻ ആനുകൂല്യമായി 5,000 രൂപ മുതൽ 10,000 രൂപ വരെ ഓണറേറിയം നൽകുന്നുണ്ട്. മന്ത്രിസഭാ തീരുമാനപ്രകാരം ഓണറേറിയം തുക ഇരട്ടിയാകും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം 2025-2029 ലെ മഹാകൃഷി-എഐ നയത്തിനും അംഗീകാരം നൽകി.
Read Moreഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ
ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാനും ധാരണയായി. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകൾക്കും നയതന്ത്രസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജി7 ഉച്ചകോടിയിൽ ഇരു രാഷ്ട്രനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നു പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്.
Read More1,40,000 വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി! മനുഷ്യരുടെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടിയെന്നു ശാസ്ത്രജ്ഞർ
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. തലയോട്ടിക്ക് 1,40,000 വർഷം പഴക്കമുണ്ട്. ഇന്തോനേഷ്യയിലെ ജാവ, മഡുറ ദ്വീപുകൾക്കിടയിലുള്ള മഡുറ കടലിടുക്കിൽ മണൽ ഖനനത്തിനിടെ ചെളിയുടെയും മണലിന്റെയും പാളികൾക്കടിയിൽ പൂണ്ടുകിടക്കുന്ന നിലയിലാണ് ഇത് കണ്ടെത്തിയത്. തലയോട്ടിക്കു പുറമേ, കൊമോഡോ ഡ്രാഗൺ, എരുമ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗഫോസിലുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന സംസ്കാരത്തിലേക്കു വെളിച്ചംവീശുന്നതാണിവയെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യകാല മനുഷ്യരാണു ഹോമോ ഇറക്റ്റസ്. ഉയരം കൂടുതലുള്ള, പേശീബലമുള്ള ശരീരമായിരുന്നു അവർക്ക്. നീളമുള്ള കാലുകളും ചെറിയ കൈകളുമായിരുന്നു ഇവർക്കുണ്ടായിരുന്നത്. മനുഷ്യന്റെ ആദ്യകാല പൂർവികരുടെ ഭൂമിശാസ്ത്രപരിധികളെക്കുറിച്ചുള്ള മുൻകാല പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. ഹോമോ ഇറക്റ്റസിന്റെ ഫോസിൽ 2011ൽ കണ്ടെത്തിയിരുന്നെങ്കിലും ഈമാസമാണ് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ലോകവുമായി പങ്കുവച്ചത്. ഇതുസംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. ഒരുകാലത്ത്…
Read Moreഭർത്താവ് വായ്പ തിരിച്ചടച്ചില്ല: പലിശക്കാർ ഭാര്യയോട് ചെയ്ത ക്രൂരത ഇത്…
വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് തുക വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തിൽ കെട്ടിയിട്ടു പണമിടപാടുകാരൻ. ആന്ധ്ര ചിറ്റൂർ ജില്ലയിലെ നാരായണപുരത്താണു സംഭവം. സിരിഷ (29)യ്ക്കാണു ദാരുണാനുഭവം നേരിട്ടത്. സംഭവത്തിൽ പലിശക്കാരനെയും നാലു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽനിന്ന് സിരിഷയുടെ ഭർത്താവു മൂന്നുവർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്തു ബംഗളൂരുവിലേക്കു മാറിയിരുന്നു. മകന്റെ എക്സാം സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണു സിരിഷ വീണ്ടും ഗ്രാമത്തിലെത്തിയത്. സിരിഷയെ കണ്ടയുടനെ ഇയാൾ അടുത്തുള്ള മരത്തിൽ കെട്ടിയിടുകയുമായിരുന്നു. നാട്ടുകാർ അറിയച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മണിക്കുന്നപ്പയെ കസ്റ്റഡിയിൽ എടുക്കുകയും സിരിഷയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Moreഇന്ത്യ-പാക് തർക്കം: ആരുടെ മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ലെന്ന് ട്രംപിനോട് മോദി
ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു. ഇരുവരും 35 മിനിട്ടോളം സംസാരിച്ചു. ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ട്രംപും മോദിയും സംസാരിക്കുന്നത്. പാക്കിസ്ഥാന് ചുട്ടമറുപടി നൽകിയതായി പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Read Moreനടൻ ആര്യയുടെ ഹോട്ടലുകളിലും വീട്ടിലും ആദായനികുതി റെയ്ഡ്
ചെന്നൈ: തമിഴ് നടന് ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ സീ ഷെൽ എന്ന ഹോട്ടലുകളിലാണ് റെയ്ഡ് നടക്കുന്നത്. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തിയാണ് നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Moreജന്മദിനം ആഘോഷിക്കാൻ കർഷകനെ കൊന്ന് ഫോൺ കവർന്നു; 7പേർ പിടിയിൽ; പ്രതികളിൽ ആറു പേരും കൗമാരക്കാർ
മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കർഷകനെ കൊലപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ ആറ് കൗമാരക്കാരും 22 വയസുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്. കോപർഗാവ് ചൻസാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ എട്ടിനു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോൺ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കരിമ്പുപാടത്തുനിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തി. അന്വേഷണസംഘം ഫോൺ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ സകോറിയിലെ ഒരാൾ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു ഏഴംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ ആറു പേർ 14-17 വയസുള്ളവരാണെന്നു പോലീസ് പറഞ്ഞു
Read Moreഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് പറഞ്ഞു: ഓൺലൈനിലൂടെ 38 ലക്ഷം തട്ടി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
പരിയാരം: ഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺ ലൈനിലൂടെ കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയെ കണ്ണൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ ജോഡ്വാര കർധാനി പ്രൈമിലെ പ്രതാപ് സർക്കിളിൽ പ്ലോട്ട് 154ലെ കമലേഷ് (20) ആണ് അറസ്റ്റിലായത്. റൂറൽ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്പി കെ.എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി രാജസ്ഥാൻ സ്വദേശിയാണെന്ന് കണ്ടെത്തിയ പോലീസ് സംഘം ഒരാഴ്ചയോളും രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അജ്മീറിന് സമീപത്തെ കിഷൻ ഗഞ്ചിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിയാരം പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ (61) പണമാണ് പ്രതി…
Read Moreനിർത്തിയിട്ടിരുന്ന മാരുതി കാറിന് തീപിടിച്ചു: വാഹനത്തിൽ നിന്ന് കരിഞ്ഞ മണം ഉയർന്നപ്പോഴേക്കും ആളുകൾ പുറത്തേക്കിറങ്ങി; ആളപായമില്ല
തുറവൂർ(ആലപ്പുഴ): തുറവൂർ-തൈക്കാട്ടുശേരി റോഡിൽ നിർത്തിയിട്ട മാരുതി ഇഗ്നിസ് കാറിന് തീപിടിച്ചു. വാഹനത്തിൽനിന്നും കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. കുത്തിയതോട് 12ാം വാർഡ് ചള്ളിയിൽ അനന്തു അശോകിന്റേതാണ് കത്തിയകാർ. ആറ് മാസം മുന്‍പാണ് അനന്തു മാരുതി ഇഗ്നിസ് കാർ വാങ്ങിച്ചത്. പാണാവള്ളിയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു തുറവൂർ വെസ്റ്റ് യുപി സ്കൂൾ അധ്യാപകനായ അനന്തുവും അച്ഛൻ അശോകനും അമ്മ പുഷ്പലതയും. അനന്തുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലയ്ക്ക് സമീപം കാർ നിർത്തിയട്ടപ്പോഴാണ് സംഭവം. കാറിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. വാഹനത്തിൽനിന്നു തീ കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.
Read More