തിരുവനന്തപുരം: ജമാ അത്തെ ഇസ് ലാമിയെ യുഡിഎഫ് വെള്ളപൂശുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. യുഡിഎഫിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷ വര്‍ഗീയതയില്‍ ഊന്നിയാണെന്നും കോണ്‍ഗ്രസും ലീഗും നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ജമാ അത്തെ ഇസ് ലാമിയെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി. വര്‍ഗീയതയ്ക്കെതിരെയുള്ള നിലപാടാണ് എല്‍ഡിഎഫിനുള്ളത്. ആര്‍എസ്എസുമായി സിപിഎം ഒരു കുട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍തന്നെ പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗീയത ഒരുപോലെയാണെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും ഗോവിന്ദന് വ്യക്തമാക്കി. വിമോചനസമരകാലത്ത് ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ചരിത്രത്തെ ചരിത്രമായി കാണണം. വര്‍ഗീയ ശക്തികളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ട. വ്യാജ പ്രചാരവേലയാണ് സിപിഎമ്മിനെതിരെ നടക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
Read MoreDay: June 18, 2025
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: അമ്മാവനെയും അമ്മയെയും നുണപരിശോധനയ്ക്ക് വിധേയരാക്കും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവന് ഹരികുമാറിനെയും ഹരികുമാറിന്റെ സഹോദരിയും കുഞ്ഞിന്റെ അമ്മയുമായ ശ്രീതുവിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് തീരുമാനിച്ചു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മയും തന്റെ സഹോദരിയുമായ ശ്രീതുവാണെന്ന് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാക്കാനുള്ള തീരുമാനം. ജയില്‍ സന്ദര്‍ശന വേളയില്‍ തിരുവനന്തപുരം റൂറല്‍ എസ്പി. സുദര്ശനനോടാണ് ഹരികുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ കുറ്റപത്രം നല്‍കാനുള്ള നടപടിക്രമങ്ങളുമായി പോലീസ് സംഘം മുന്നോട്ട് പേകാനിരിക്കെയാണ് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍. സഹോദരി ശ്രീതുവുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായി നില്ക്കുന്നതു കൊണ്ടാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഹരികുമാര്‍ ആദ്യം കുറ്റസമ്മതം നടത്തിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ പരസ്പര വിരുദ്ധമായ വിധത്തില്‍ സംസാരിച്ച ഹരികുമാര്‍ ഒടുവിലാണ് കുറ്റസമ്മതം നടത്തിയത്. ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായി ജയിലിലാണ്. ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും നുണപരിശോധനയ്ക്ക്…
Read Moreഹായ്… ജിലേബിയും ലഡുവും പിന്നെ കുറേ പൈസയും; ബേക്കറി കുത്തി തുറന്ന് മോഷണം; പ്രതികൾക്കായി അന്വേഷണം ഊർജിതം
തിരുവല്ല: തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. തിരുമൂലപുരത്ത് പ്രവർത്തിക്കുന്ന അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പ്രധാന ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ അഞ്ചംഗ സംഘം മേശയിൽ നിന്നു 5200 രൂപയോളം കവർന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ജീവനക്കാരനായ സുരേന്ദ്രൻ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥാപന ഉടമ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പുലർച്ചെ 3.20 ഓടെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണസംഘം അകത്തു കയറുന്നതായ ദൃശ്യങ്ങൾ ലഭിച്ചു. മഴക്കോട്ടും തൊപ്പിയും ധരിച്ച സംഘം പണം പരതുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന ബേക്കറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ എത്തിയ സംഘം മോഷണ ശ്രമം നടത്തുകയും ഇവിടെ…
Read Moreഅവധിക്കാലം: സർക്കാർ ബോട്ടുകൾക്ക് ലക്ഷങ്ങളുടെ ലാഭം
അവധിക്കാല കായല്‍ യാത്രയില്‍ സര്‍ക്കാര്‍ ബോട്ടുകള്‍ കോരിയെടുത്തത് ലക്ഷങ്ങള്‍. യാത്രാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോട്ടയം-ആലപ്പുഴ കായല്‍ യാത്രയിലാണ് സര്‍ക്കാര്‍ ബോട്ടുകള്‍ ലാഭം കൊയ്തത്. അവധിക്കാലമായ ഏപ്രില്‍, മേയ് മാസത്തില്‍ ടിക്കറ്റിനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ വരുമാനമാണ് കോട്ടയം കോടിമത സ്റ്റേഷനില്‍നിന്നു ജലഗതാഗത വകുപ്പിന് ലഭിച്ചത്. ഏപ്രിലില്‍ രണ്ടര ലക്ഷവും മേയില്‍ മൂന്ന് ലക്ഷവും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വര്‍ധനയാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് വേഗത്തില്‍ കോട്ടയത്തുനിന്ന് ആലപ്പുഴയില്‍ എത്താന്‍ ചെലവുകുറഞ്ഞൊരു യാത്രയാണിത്. 29 രൂപയാണ് ടിക്കറ്റ് നിരക്ക്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ കായല്‍യാത്ര ആസ്വദിക്കാന്‍ എത്തിയവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. വിദേശികളേക്കാള്‍ കൂടുതലും സ്വദേശികളാണ് ഇത്തവണ എത്തിയത്. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് കൂടുതല്‍. രണ്ടുമാസത്തില്‍ 40,000 യാത്രക്കാരെത്തിയതായാണ് ജലഗതാഗത വകുപ്പിന്റെ കണക്ക്. കോടിമതയില്‍നിന്ന് രണ്ടും ആലപ്പുഴയില്‍നിന്ന് ഒരു ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്ര…
Read Moreഇറാനെ ആക്രമിക്കാൻ അമേരിക്കയും: യുദ്ധവിമാനങ്ങളും കപ്പലുകളും തയാർ
വാഷിംഗ്ടണ്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്നു റിപ്പോർട്ട്. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനാണു യുഎസ് പദ്ധതി എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒന്നര മണിക്കൂർ നീണ്ട ചർച്ച നടത്തി. അതിനിടെ മധ്യപൂർവദേശത്ത് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങി. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണു സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നു കരുതുന്നു. മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ്…
Read More‘കീഴടങ്ങില്ല, യുദ്ധം തുടങ്ങാം’: ട്രംപിന്റെ അന്ത്യശാസനം തള്ളി ഖമനയി
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പറഞ്ഞു. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്നും ഞങ്ങൾ ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞ ഖമനയി, യുദ്ധം ആരംഭിക്കുന്നു എന്ന സൂചനയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകി. “അലി ഖൈബറിലേക്ക് മടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നതെന്ന് ഇറാൻ ഇന്റർനാഷണൽ വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഷിയ ഇസ് ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ദി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു. തലയ്ക്കു മുകളിൽ ആകാശത്ത് അഗ്നിജ്വാലകൾ പടരുന്ന, കൊട്ടാരം പോലുള്ള ഒരു കവാടത്തിലേക്ക് വാളുമായി പ്രവേശിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Moreകളിപ്പാട്ടത്തിൽ ചവിട്ടി അച്ഛൻ വീണു: കൈയിലിരുന്ന നാലു വയസുകാരനു ദാരുണാന്ത്യം
തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന് – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാൻ ആണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിക്ക് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു.ഉടനെ എസ്എടി ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.
Read More