ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചന്ന് ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. കനിക ദേവ്രാനി എന്ന യൂട്യൂബറാണ് ആരോപണവുമായി രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബ്രഹ്മപുത്ര മെയിലിൽ യാത്ര ചെയ്യുമ്പോൾ തന്നെയും സഹയാത്രികരെയും മയക്കുമരുന്ന് നൽകി കൊള്ളയടിച്ചു എന്നാണ് യുവതി പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ആശങ്കയുമായി എത്തിയത്. സെക്കൻഡ് എസിയിലാണ് യുവതിയും കൂട്ടരും യാത്ര ചെയ്തത്. അപ്പോൾ ടിക്കറ്റ പോലും ഇല്ലാതെ !രു അപരിചിതൻ തന്റെ അടുത്തുകൂടി കടന്നു പോയെന്നു അയാൾ പോയ്ക്കഴിഞ്ഞപ്പോൾ തന്റെ ബോധം മറഞ്ഞെന്നും യുവതി പറഞ്ഞു. ബോധം വന്നശേഷം എഴുന്നേറ്റ് നോക്കിയപ്പോൾ തലയിണയുടെ അടിയിൽ വച്ച ഐഫോൺ കാണാതെ ആയെന്നും കനിക കൂട്ടിച്ചേർത്തു. തന്റെ കൂടെ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ ഫോണും കാണാതായെന്നും ഇവർ പറഞ്ഞു. ഇന്ത്യയിലെ ട്രെയിൽ…
Read MoreDay: June 29, 2025
ഏട്ടന്റെ കാന്താരിയെ തൊടുന്നോ നീ… കാമുകിയുമായി വഴക്കിട്ട യുവതിയെ ക്രൂരമായി മർദിച്ച് കാമുകൻ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാമുകിയുമായി വഴക്കിട്ട യുവതിയെ ക്രൂരമായി മർദിച്ച് അവശയാക്കി കാമുകൻ. ഗാസിയാബാദിലാണ് സംഭവം. ഹർഷ് എന്നയാളാണ് മരവടി കൊണ്ട് യുവതിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യ അടിയിൽ തന്നെ വടി പകുതിയായി ഒടിഞ്ഞുപോയി. എന്നിട്ടും ഇയാൾ മർദനം തുടർന്നു. സംഭവത്തിൽ നൈന വർമ എന്ന യുവതി പരാതി നൽകി. തന്റെ രണ്ട് സുഹൃത്തുക്കളായ റിയ, കാശിഷ് എന്നിവരോടൊപ്പം ഗാസിയാബാദിലെ ആർഡിസി ഏരിയയിലെ ഗൗർ സെന്റർ മാളിൽ താൻ പോയിരുന്നുവെന്നും ഇവിടെ വച്ച് പ്രിയ എന്ന പെൺകുട്ടിയുമായി താൻ വഴക്കുണ്ടായെന്നും പരാതിയിൽ പറയുന്നു. ഇതേസമയം, പ്രിയയുടെ കാമുകൻ ഹർഷ് തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ നൈന വർമയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഒമ്പത് തൊഴിലാളികളെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. മേഘസ്ഫോടനത്തിൽ യമുനോത്രി ദേശീയപാതയോരത്ത് സിലായ് പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന ഒരു ഹോട്ടലിന് സമീപം, 19 തൊഴിലാളികൾ താമസിച്ചിരുന്ന തൊഴിലാളി ക്യാമ്പ് സൈറ്റ് ഒലിച്ചുപോയതായി അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട 10 തൊഴിലാളികളെ രക്ഷപെടുത്തി. പുലർച്ചെ മൂന്നോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവയുടെ ഒന്നിലധികം ടീമുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചതായും ആര്യ വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
Read Moreഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്താനുള്ള മരുന്നോ?
നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്തുന്നതിന് നടത്തിയ ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം. ഫോറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന് വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ വീട്ടുജോലിക്കാർ ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഭർത്താവ് പരാഗ് ത്യാഗിയും മറ്റു മൂന്നുപേരും ചേർന്ന് താരത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഷെഫാലിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ ഷെഫാലിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. 2002 പുറത്തിറങ്ങിയ “കാന്ത ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഇരുപതുകാരിയായ ഷെഫാലി പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. സൽമാൻ…
Read Moreജൂലൈ നാലിന് പാട്ടായ കഥ വരുന്നു
പാട്ടായ കഥ എന്ന കുടുംബ ചിത്രം ജൂലൈ നാലിന് തിയറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിംഗ് സിനിമാസ് എന്ന ബാനറിൽ ബൈജു പി. ജോൺ ആണു ചിത്രം നിർമിക്കുന്നത്.അജ്ഞാതനായ ഒരു ഇതരസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള കുടുംബ ങ്ങളിൽ ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണു ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണു പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിഒപി മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, ഗാനരചന- എ ജി…
Read Moreമോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല: കൊതി തീരുന്നില്ല നമുക്കെന്നുമെന്നും ഫ്രഷ് ആണത്; സത്യൻ അന്തിക്കാട്
മോഹൻലാൽ എന്റെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിൽ ലാൽ ഒരു അതിഥിവേഷം ചെയ്തിട്ടുണ്ട്. അന്നുതൊട്ട് ഞങ്ങൾ ഒന്നിച്ചു യാത്രചെയ്യുകയാണെന്ന് സത്യൻ അന്തിക്കാട്. പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൊതി തീരുന്നില്ല എന്നു പറയില്ലേ. നമുക്കെന്നുമെന്നും ഫ്രഷ് ആണ്. നമ്മളൊരു സീൻ വായിച്ചു കൊടുത്തിട്ട്, കാമറ വച്ച് ലാൽ അത് പ്രസന്റ് ചെയ്യുമ്പോൾ, വായിച്ചു കൊടുത്ത ഞാൻ തന്നെ അതിശയിച്ചു പോകും. അദ്ദേഹം തന്നെ പറയാറുണ്ട്, ഡയലോഗ് നന്നായി പറയുന്നതാണ് പെർഫോമൻസ് എന്നാണു പലരുടെയും വിചാരമെന്ന്. പക്ഷേ, ഡയലോഗുകളുടെ ഇടയിലുള്ള സൈലൻസിലാണു പെർഫോമൻസ് സംഭവിക്കുന്നത്. മോഹൻലാലിന്റെ ഹൈലൈറ്റും അതു തന്നെയാണല്ലോ. അഭിനയിക്കുകയാണെന്നു തോന്നാതെ സ്വന്തം ഉള്ളിൽ നിന്നു വരുന്ന സംഭാഷണങ്ങളാണെന്നു തോന്നും. ഹൃദയപൂർവത്തിലും സ്വാഭാവികമായ ആ പെർഫോമൻസ്ന്നിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
Read Moreഇത് കലക്കും! ട്രാക്ക് മാറ്റി രശ്മിക മന്ദാന
വെള്ളിത്തിരയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം മെനഞ്ഞെടുത്ത നടിയാണു രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. മൈസ എന്നാണു ചിത്രത്തിന്റെ പേര്. ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയ വേഷത്തിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണു വിവരം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിൽ രശ്മി ഒരു റൊമാന്റിക് നായികയായല്ല പ്രത്യക്ഷപ്പെടുന്നതെന്നു പോസ്റ്ററിൽ നിന്നു വ്യക്തമാണ്.കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ…
Read Moreപബ്ജിക്കിടെയിലുള്ള പരിചയം; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകണമെന്ന് ആവശ്യം; എതിർത്താൽ 55 കഷണങ്ങളായി വെട്ടി ഒരു ഡ്രമ്മിൽ ഇടുമെന്ന് ഭാര്യ
ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കോവിഡ് കാലഘട്ടത്തിലാണ് കൂടുതലായും ആളുകൾ ഗെയിമുകളിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ ഗെയിമിംഗ് കാരണം ഒരു കുടുംബ ജീവിതം തന്നെ തകർന്ന വാർത്തയാണ് സോഷ്യൽ മീഡിയ അടക്കം ചർച്ച ചെയ്യുന്നത്. പബ്ജി ഗെയിമിന് അടിമയായ യുവതി ഗെയിമിംഗിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം പോകാൻ ഭർത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. മഹോബ സ്വദേശിയായ ആരാധന എന്ന 22 കാരിയാണ് കാമുകനൊപ്പം പോകാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ തയാറായത്. 2022ലാണ് ആരാധനയും ഭർത്താവ് ഷീലുവും തമ്മിൽ വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ആരാധന പബ്ജിക്ക് അടിമയായി. അതിനിടയിൽ യുവതിക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ കാര്യം പോലും നോക്കാൻ മറന്ന് യുവതി ഗെയിം കളിക്കുമായിരുന്നു. ഇതിന്റെ പേരിൽ ഭർത്താവുമായി കലഹം ഉണ്ടായി. അങ്ങനെയാണ്…
Read Moreമുല്ലപ്പെരിയാർ: കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരസിച്ചേക്കും; രാത്രിയിൽ സ്പിൽവേ ഷട്ടർ ഉയർത്താൻ സാധ്യത
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്കൊഴുക്കുന്നത് പകൽ വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരസിച്ചേക്കും. രാത്രി തന്നെ ജലം പെരിയാറ്റിലേക്കൊഴുക്കാനാണ് തമിഴ്നാട് നീക്കം. പകൽ മാത്രമെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കാവു എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് രാത്രി ജലനിരപ്പ് 136 അടിയിലെത്തിയാലും സ്പിൽവേ തുറന്നില്ലെങ്കിൽ അത് റൂൾ കർവ് ലംഘനമാകും. കോടതിയിൽ ഇക്കാര്യം എത്തിയാൽ വിനയാകുമെന്ന കണക്കുകൂട്ടലിൽ കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളാനാണ് സാധ്യത. ഇന്നലെ വൈകുന്നേരം നാലോടെ ജലനിരപ്പ് 135.87 പിന്നിട്ടിരുന്നു. ജലനിരപ്പ് റൂൾ കർവ് പരിധിയിലെത്താൻ ഏതാനും പോയിന്റുകൾ മാത്രമാണ് ബാക്കി. ഇന്നലെ രാവിലെ ജലനിരപ്പ് 135.60 അടിയായിരുന്നു. രാവിലെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3786 ഘനയടി ആയിരുന്നത് വൈകുന്നേരത്തോടെ 5000 ഘനയടി യിലധികം ഉയർന്നു. ജലനിരപ്പ് 136…
Read Moreഭയംവേണ്ട, മത്സ്യം കഴിക്കാം… പരിശോധനകളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ മത്സ്യങ്ങളില്‍ അപകടകരമായ നിലയില്‍ വിഷാംശം കടന്നുകൂടിയിട്ടില്ലെന്ന് കണ്ടെത്തി
കൊച്ചി: ഉച്ചയൂണിനൊപ്പം അല്പം മീന്‍ വിഭവംകൂടി നിര്‍ബന്ധമുള്ളവരാണ് മലയാളികള്‍. പ്രത്യേകിച്ച് തീരദേശവാസികള്‍. അറബിക്കടലില്‍ തുടര്‍ച്ചയായി രണ്ട് കപ്പലുകള്‍ അപകടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ മത്സ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പരന്നിരുന്നു. കപ്പലില്‍ നിന്ന് കടലിലേക്ക് വീണ കണ്ടെയ്നറുകളില്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ ഉണ്ടെന്നും അത് ശ്വസിച്ച മത്സ്യം കഴിച്ചാല്‍ മാരകമായ രോഗാവസ്ഥയ്ക്കിടയാക്കും എന്നൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് സമുദ്രപഠന ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ. മത്സ്യം യാതൊരുവിധ ഭയാശങ്കയും കൂടാതെ കഴിക്കാമെന്നാണ് സിഎംഎഫ്ആര്‍ഐയുടെ ശാസ്ത്രജ്ഞന് ഗ്രീന്‍സണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കപ്പല്‍ അപകടപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനകളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ മത്സ്യങ്ങളില്‍ അപകടകരമായ നിലയില്‍ വിഷാംശം കടന്നുകൂടിയിട്ടില്ലെന്ന് കണ്ടെത്തി. അതിനാല്‍ സമുദ്ര മത്സ്യം കഴിക്കുന്നതില്‍ ഒരു വിധത്തിലുമുള്ള ഭയമോ ആശങ്കയോ വേണ്ടതില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്…
Read More