മോഹൻലാൽ എന്റെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിൽ ലാൽ ഒരു അതിഥിവേഷം ചെയ്തിട്ടുണ്ട്. അന്നുതൊട്ട് ഞങ്ങൾ ഒന്നിച്ചു യാത്രചെയ്യുകയാണെന്ന് സത്യൻ അന്തിക്കാട്.
പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൊതി തീരുന്നില്ല എന്നു പറയില്ലേ. നമുക്കെന്നുമെന്നും ഫ്രഷ് ആണ്. നമ്മളൊരു സീൻ വായിച്ചു കൊടുത്തിട്ട്, കാമറ വച്ച് ലാൽ അത് പ്രസന്റ് ചെയ്യുമ്പോൾ, വായിച്ചു കൊടുത്ത ഞാൻ തന്നെ അതിശയിച്ചു പോകും.
അദ്ദേഹം തന്നെ പറയാറുണ്ട്, ഡയലോഗ് നന്നായി പറയുന്നതാണ് പെർഫോമൻസ് എന്നാണു പലരുടെയും വിചാരമെന്ന്. പക്ഷേ, ഡയലോഗുകളുടെ ഇടയിലുള്ള സൈലൻസിലാണു പെർഫോമൻസ് സംഭവിക്കുന്നത്. മോഹൻലാലിന്റെ ഹൈലൈറ്റും അതു തന്നെയാണല്ലോ. അഭിനയിക്കുകയാണെന്നു തോന്നാതെ സ്വന്തം ഉള്ളിൽ നിന്നു വരുന്ന സംഭാഷണങ്ങളാണെന്നു തോന്നും. ഹൃദയപൂർവത്തിലും സ്വാഭാവികമായ ആ പെർഫോമൻസ്ന്നിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.