ഇരുപത്തിയൊന്നുകാരിയായ ഭർത്തൃമതിയുടെ മരണം;  ഭർത്താവിന്‍റെയും വീട്ടുകാരുടെയും മറുപടി വിശ്വസിക്കാനായില്ല; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ


കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വേങ്ങാട് കുരിയോടെ മഞ്ജുഷാലയത്തിൽ മഞ്ജുനാഥിന്‍റെ ഭാര്യ സി.സുശീല (21) യാണ് ശനിയാഴ്ച മരിച്ചത്.

മരിക്കുന്നതിന്‍റെ തലേ ദിവസവും അതിനുമുമ്പും പല തവണ സുശീലയെ ശാരീരികമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കാരണത്തിൽ ഭർത്താവ് മഞ്ജുനാഥിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.

സുശീലയെ വിവാഹത്തിന് ശേഷം പല ദിവസങ്ങളിൽ പീഡിപ്പിക്കാറുണ്ടെന്നു കാണിച്ച് മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു.

മരണപ്പെടുന്നതിന്‍റെ തലേ ദിവസവും രാത്രി ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതായി പരിസരവാസികളും മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം ഇവരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.

‌ അപസ്മാരമുണ്ടായെന്ന് പറഞ്ഞ് സുശീലയെ മഞ്ജുനാഥും ബന്ധുക്കളും ചേർന്ന് ഇവരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരിക്കുകയും ചെയ്തുവെന്നാണ് ഇവർ പറഞ്ഞത്.

സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, സുശീലയ്ക്ക് മുമ്പൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഭർത്താവ് മഞ്ജുനാഥ് സുശീലയെ മർദിക്കാറുണ്ടെന്നും സുശീലയുടെ മാതാവും സഹോദരനും പോലീസിനോട് പറഞ്ഞു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

പരിശോധനയിൽ ഇവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് സിഐ സുനിൽ കുമാർ പറഞ്ഞു.

Related posts

Leave a Comment