കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്‍വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളുരു സ്വദേശി സൂരജ് ലാമയുടേതെന്ന (58) നിഗമനത്തിലാണ് പോലീസ്. സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളെ ഒടുവില്‍ കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു. സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമയെ ബംഗളൂരുവില്‍ നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നലെ രക്തസാമ്പിള്‍ ശേഖരിച്ചു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു. സൂരജ് ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം…
Read MoreCategory: Kochi
കേരളം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്ന കാര്യം പുറത്തുവരണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ് അയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം പണം വാങ്ങിയത് ആരില്‍ നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്‍ നിന്നാണെന്ന് പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും. മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു. 9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ നിന്നും പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന്…
Read Moreനടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. പ്രതിയായ ദിലീപിന്റെ പരാതിയെത്തുടര്‍ന്ന് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് എഫ്ഐആറുകളിലെ പുരോഗതി അറിയിക്കാനാണ് ജസ്റ്റീസ് സി. പ്രദീപ് കുമാറിന്റെ നിര്‍ദേശം. മാധ്യമങ്ങള്‍ വിചാരണ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിട്ടിട്ടും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെന്നായിരുന്നു പരാതി. തുടര്‍ന്ന് 2022 ലെ കോടതി ഉത്തരവിന്റെ നിര്‍ദേശത്തില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പറയുന്നത്.
Read Moreസ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: സ്ത്രീയെ ഓട്ടോയില്‍ എത്തിച്ച ഡ്രൈവറെ ചോദ്യം ചെയ്യുന്നു
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ കൊല ചെയ്ത പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ പ്രതി ജോര്‍ജിന് മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ്…
Read Moreശബരിമല സ്വര്‍ണക്കവര്‍ച്ച: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നാളെ വരെ നീട്ടി
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈകോടതി നാളെ വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ചെമ്പുപാളികള്‍ എന്ന പേരിലായിരുന്നു ഇതിന് ഉത്തരവിട്ടത്. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടു നിന്നിട്ടില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. 38 വര്‍ഷത്തെ സേവനത്തിനിടെ ഒരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലാത്ത താന്‍ തിരുവാഭരണം കമീഷണറായി 2020ല്‍ വിരമിച്ച ശേഷം രോഗാവസ്ഥയില്‍ കഴിയുന്നതായും ഹര്‍ജിയില്‍ പറയുന്നു.
Read Moreഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബ ചിത്രം വിവാദത്തിലേക്ക്
കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ച സംഭവം വിവാദത്തിലേക്ക്. സംഭവത്തില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നീതിപീഠത്തിന്റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പരാതി നല്കി. അഭിഭാഷക പരിഷത്തിന്റെ നിയമ ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് ഇന്നലെ ഗവര്‍ണര്‍ എത്തിയത്. വേദിയില്‍ ഭാരതാംബയുടേയും അംബേദ്കറിന്റേയും ചിത്രങ്ങള്‍ ഹാരമണിയിച്ച് ദീപം തെളിച്ചു വച്ചിരുന്നു.
Read Moreപോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയ കേസ്; ക്വട്ടേഷന്‍ ഏറ്റെടുത്ത ആള്‍ക്കായി അന്വേഷണം
കൊച്ചി: സ്പായില്‍ നിന്ന് മാല കവര്‍ന്നെന്ന് ആരോപിച്ച് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പാലാരിവട്ടം പോലീസ്. പോലീസുകാരനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുല്‍ഫിക്കര്‍ എന്ന ആള്‍ക്കാണെന്നാണ് അറസ്റ്റിലായ സ്പാ ജീവനക്കാരി വൈക്കം സ്വദേശി രമ്യയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഗ്രേഡ് എസ്ഐ ആയിരുന്ന കെ.കെ. ബൈജു നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എറണാകുളം എസിപി സിബി ടോം പറഞ്ഞു.എറണാകുളത്തെ സ്പായില്‍ ബോഡി മസാജിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സംഘം നാലു ലക്ഷം രൂപ തട്ടിയെടുത്തത്. സ്പാ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ കഴിഞ്ഞ ദിവസമാണ്. കേസില്‍ ഇവര്‍ മൂന്നാം…
Read Moreപണം തട്ടിയെടുത്ത കേസ്; സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികൾ
കൊച്ചി: മസാജ് പാര്‍ലറില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികള്‍. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയോടു കേസ് ഒത്തു തീര്‍പ്പാക്കാനായി എട്ടു പവന് സ്വര്‍ണം ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് യുവാവ് ഡിജിപിക്ക് പരാതി നല്‍കിയതായാണു വിവരം. അതേസമയം ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിന് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇയാളെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസടുത്ത സാഹചര്യത്തില്‍ എസിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്പാ നടത്തിപ്പുകാരനായ കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി ഷിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു…
Read Moreകോതമംഗലത്ത് കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കോതമംഗലം : കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് – 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്. രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലലറിയുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ധര്‍മഗിരി ആശുപത്രിയിലേക്ക്…
Read Moreബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി; കഴുത്തിലെ 4 പവൻ മാലയും പണവും കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
അങ്കമാലി: ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി സ്വര്‍ണമാലയും പണവും കവര്‍ന്നതായി പരാതി.അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ അന്തോണി മകന് ജോണിയാണ് കവര്‍ച്ചക്ക് ഇരയായത്. ഇന്നലെ രാത്രി 9.30 ഓടെ എംസി റോഡില്‍ വേങ്ങൂര്‍ മില്ലുംപടിയിലാണ്് സംഭവം. തടിക്കച്ചവടക്കാരനായ ജോണി വീട്ടിലേക്ക് മടങ്ങവെ പുറകില്‍ നിന്നു ബൈക്കിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്.കഴുത്തില്‍ അണിഞ്ഞിരുന്ന നാല് പവന് തൂക്കമുള്ള സ്വര്‍ണമാലയും 27,000 രൂപയടങ്ങിയ പേഴ്സും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തലക്കടിയേറ്റ ജോണി താഴെ വീണു കിടക്കുന്നതിന്നിടെ കവര്‍ച്ച നടത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജോണി അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More