ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ അടിച്ച് തകർത്തു; അറസ്റ്റിലായ പ്രതിയെ വീട്ടുകാർക്കൊപ്പം വിട്ട് പോലീസ്

തൊടുപുഴ: വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തു. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്‌ടോപ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നു പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അധ്യപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തില്ല.

Read More

ലഹരിക്ക് അടിമയായ മകൻ അമ്മയെ തലയ്ക്കടിച്ചുകൊന്നു; ഒറ്റയ്ക്ക് കഴിയുന്ന മകനെ കാണാൻ എത്തിയതായിരുന്നു റേച്ചൽ; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം മൈലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട മകൻ ലിജോയെ തൊടുപുഴ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്‍റെ പിന്നാമ്പുറത്ത് തല പൊട്ടി ചോര വാർന്നൊലിക്കുന്ന നിലയിലാണ് റേച്ചലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദുരന്തവിവരം അറിഞ്ഞ ഉടൻ സമീപവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതി ലിജോ കടുത്ത ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും നാട്ടുകാരും പോലീസും വ്യക്തമാക്കി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഉന്നത് പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കസ്റ്റഡിയിലുള്ള ലിജോയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Read More

സൈലന്‍റ്‌വാലിയുടെ മടിത്തട്ടിൽനിന്ന് സസ്യലോകത്തേക്ക് പുതിയൊരു അതിഥി കൂടി: ശാസ്ത്രലോകത്തിന് പുതിയ കണ്ടെത്തൽ

കൊച്ചി: സൈലന്‍റ്‌വാലി വനത്തിലെ കുന്തിപ്പുഴയിൽനിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. ചേനയും ചേമ്പുമൊക്കെ ഉൾപ്പെടുന്ന ‘അരീസി’ കുടുംബത്തിലുൾപ്പെടുന്നതാണ് പുതിയ സസ്യം. തേവര സേക്രഡ്ഹാർട്ട് കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന റിട്ട. പ്രഫസർ ഡോ. വി.ജെ. ഡൊമിനിക്ക് നൽകിയിട്ടുള്ള ശാസ്ത്രസംഭാവനകളും പരിസ്ഥിതിസംരക്ഷണ മാതൃകകളും പരിഗണിച്ച് ആദരസൂചകമായി ലാഗനാന്ദ്ര ഡോമിനിസി എന്ന ശാസ്ത്രനാമം സസ്യത്തിനു നൽകി. ഇതുകൂടാതെ കിണർവാഴ, കരിമ്പോള എന്നിങ്ങനെ വിളിപ്പേരുകളുള്ള ലാഗനാന്ദ്ര ജനുസിൽപ്പെടുന്ന ഒന്പതിനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ എല്ലാംതന്നെ ഔഷധഗുണമുള്ളവയും അലങ്കാരസസ്യമായി ഉപയോഗിക്കാൻ കഴിയുന്നവയുമാണ്. പൂങ്കുലയുടെ അഗ്രഭാഗത്തു നീളമുള്ള വാലില്ല എന്നതും കോണാകൃതിയിലുള്ള ഗന്ധവാഹിനികളും ഈ പുതിയ സസ്യത്തെ മറ്റിനങ്ങളിൽനിന്നു വേറിട്ടതാക്കുന്നു. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ, കൽപ്പറ്റയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടഷനിലെ സലീം പിച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിനു പിന്നിൽ. സ്പീഷിസ് എന്ന അന്താരാഷ്‌ട്ര…

Read More

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിന് 365 ദിവസം അവധി; സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മന്ത്രി ഡി ശരത് കുമാർ

ചെന്നൈ: തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്കു മൂന്നാം പ്രസവത്തിനും 365 ദിവസം അവധി. ഇതുവരെ ആദ്യ രണ്ടു കുട്ടികളുടെ ജനനത്തിനാണ് ഒരുവർഷം വീതം അവധി നൽകിയിരുന്നത്. മൂന്നാം പ്രസവത്തിന് 12 ആഴ്ച മാത്രമായിരുന്നു അവധി. സാമൂഹ്യക്ഷേമവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാരെന്ന നിലയിലാണു പുതിയ തീരുമാനമെന്ന് മന്ത്രി ഡി. ശരത് കുമാർ നിയമസഭയിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ 90 ദിവസത്തെ പ്രസവാവധി 2011 ലാണ് ആറ് മാസമായി ഉയർത്തിയത്. 2016ൽ ഇത് ഒന്പതുമാസമാക്കി ഉയർത്തി. 2021 ജുലൈയിൽ ഒരു വർഷമായി വർധിപ്പിച്ച് ആദ്യ രണ്ട് പ്രസവത്തിനു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

Read More