ഉത്തർപ്രദേശിലെ ലഖ്നൗവിൽ അന്തരിച്ച 75കാരന്റെ മൃതദേഹത്തിൽ നിന്ന് വെള്ളക്കടലാസുകളിൽ നിർബന്ധപൂർവ്വം വിരലടയാളം പതിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. റഹിമാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദൗൻഹ ഗ്രാമത്തിലാണ് സംഭവം. മരിച്ച ചത്രപാൽ എന്നയാളുടെ മൃതദേഹത്തിൽ നിന്നാണ് വിരലടയാളം എടുത്തത്. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വത്ത് തർക്കത്തെ തുടർന്ന് ചത്രപാലും ഭാര്യ ശിവദേവിയും മകൻ മഹേന്ദ്ര, മരുമകൾ ലക്ഷ്മി എന്നിവരുമായി അകൽച്ചയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 2023ൽ കുടുംബവീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് ഇരുവരും ബന്ധുവീടുകളിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന്, തന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് മകനെയും മരുമകളെയും ഒഴിവാക്കിക്കൊണ്ട് ചത്രപാൽ പത്രപ്പരസ്യം നൽകിയിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചു. ജൂലൈ 7ന് അസുഖബാധിതനായ ചത്രപാലിനെ ചികിത്സ വാഗ്ദാനം ചെയ്ത് മകൻ മഹേന്ദ്ര ഗ്രാമത്തിലേക്ക് കൊണ്ടുപോയി. എന്നാൽ രണ്ട് ദിവസത്തിന്…
Read MoreDay: August 14, 2026
പഠിക്കാതെ ഫുൾ ടൈെം ഫോണിൽ, വീട്ടുകാർ പിടിച്ചു വാങ്ങിവച്ചു; വാശിക്ക് പോയി റൂമിൽ കയറി കതകടച്ചു; പിന്നെ കണ്ടത് ജീവനറ്റ ഒമ്പതാം ക്ലാസുകാരിയെ
കൊച്ചി: നെടുമ്പാശേരിക്ക് സമീപമുള്ള കുന്നുകരയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം പുറത്തുവന്നത്. ഫോൺ ഉപയോഗം കർശനമായി വിലക്കിയതിലുള്ള മനോവിഷമമാണ് വിദ്യാർത്ഥിനിയുടെ ജീവനൊടുക്കാൻ കാരെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവ ദിവസം വൈകുന്നേരം കുട്ടിയുടെ പിതാവ് വീട്ടിലെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോൺ തുടർച്ചയായി എൻഗേജ്ഡ് ആയി കിട്ടിയിരുന്നു. ഇതിന്റെ കാരണം ചോദിച്ചതിലുണ്ടായ മനംമാറ്റമാണ് കടുംകൈ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Read More‘അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ല’; അവർക്കിടയിൽ സൗന്ദര്യപിണക്കം പോലും ഉണ്ടായെന്ന് കരുതുന്നില്ലെന്ന് അനുശ്രിയുടെ അച്ഛൻ
കാസർഗോഡ്:എസ്ബിഐ ജീവനക്കാരായ പ്രതിശ്രുതവധൂവരന്മാർ ജീവനൊടുക്കിയതിന്റെ ഞെട്ടൽ മാറാതെ വീട്ടുകാർ. ഡിസംബറിൽ വിവാഹം നടക്കേണ്ടിയിരുന്നു. “അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല,”-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത അനുശ്രീയുടെ അച്ഛൻ ചന്ദ്രൻ കണ്ണീരോടെ പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ അമൽ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും എല്ലാവരോടും സ്നേഹപൂർവമാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടുപേർക്കുമിടയിൽ ചെറിയൊരു സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമലും കാഞ്ഞങ്ങാട് പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ പി. അനുശ്രീയുമാണ് (25) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരും അനുശ്രീ കർണാടക ഹുൻസൂരിലെ താമസസ്ഥലത്തും അമൽ എറണാകുളത്തെ ലോഡ്ജിലുമാണ് ജീവനൊടുക്കിയത്. എല്ലാ ദിവസവും രാവിലെയും രാത്രിയും വീട്ടിലേക്ക് വിളിക്കുന്ന പതിവുണ്ടായിരുന്ന അനുശ്രീ, ചൊവ്വാഴ്ച രാത്രി പത്തരയോടെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ പിറ്റേന്ന് ബുധനാഴ്ച രാവിലെ അനുശ്രീ…
Read Moreകുട്ടി ഇരുചക്രവാഹനത്തിൽ തൊട്ടു, ഭിക്ഷാടകയായ യുവതിയെ മർദിച്ച് യുവാവ്; സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു
ക്ഷേത്രത്തിന് മുന്നിലിരുന്ന ഭിക്ഷാടകയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചാബിലെ കപൂർത്തലയിലുള്ള മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ചെറിയ കുട്ടി ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ തൊട്ടതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ദേഷ്യം സഹിക്കാനാവാതെ എത്തിയ ബൈക്ക് ഉടമ യുവതിയെ നിലത്തേക്ക് തള്ളിയിടുകയും ചെരിപ്പൂരി ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഭക്തരും നാട്ടുകാരും ഇടപെട്ട് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമി വീണ്ടും തിരിച്ചെത്തി ഇവരെ ചവിട്ടുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ സമിതികളും ശക്തമായ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഭയം മൂലം യുവതി ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ക്ഷേത്രത്തിന് എതിർവശത്ത് കട നടത്തുന്ന ഷെയ്ഖ്പുർ…
Read Moreഅവിഹിത ബന്ധത്തിലൂടെ കാമുകി ഗർഭിണിയായി; തന്റെ കുടുംബം തകരാതിരിക്കാൻ യുവതിയെ കൊന്ന് കുളത്തിൽ താഴ്ത്തി; 14 വർഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കോടതി
ഇടുക്കി: പാമ്പാടുംപാറയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കാപ്പിത്തോട്ടത്തിലെ കുളത്തിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് കോടതി. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്.കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ മാത്യു ദേവസ്യ (തങ്കച്ചൻ – 63) ആണ് കുറ്റക്കാരനെന്ന് ജഡ്ജി സനു എസ്. പണിക്കർ വിധിച്ചത്. കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം 18-ന് പ്രഖ്യാപിക്കും. 2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തോട്ടത്തിലെ തൊഴിലാളിയായ യുവതിയും മാത്യു ദേവസ്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് യുവതി ഗർഭിണിയായി. മാത്യുവിന് ഭാര്യയും കുട്ടികളുമുള്ളതിനാൽ, യുവതി പ്രസവിച്ചാൽ തന്റെ കുടുംബജീവിതം തകരുമെന്നും സമൂഹത്തിലെ സത്പേരിന് കളങ്കമുണ്ടാകുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം ജോലിക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ മാത്യു പാമ്പാടുംപാറ ആനകുത്തിഭാഗത്തേക്ക് വിളിച്ചുവരുത്തി. കട്ടപ്പനയിൽനിന്ന് നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയറും പടുതയും…
Read Moreഓണത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമാണ് സ്പെഷൽ ട്രെയിൻ സർവീവ് പ്രഖ്യാപിച്ചിരിക്കുന്നത്. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര. ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽനിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷൽ ട്രെയിൻ സഹായമാകും. ബുക്കിംഗ് ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 20ന് വൈകുന്നേരം 10.30ന് ബെംഗളൂരൂ കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ എത്തിച്ചേരും. അതേദിവസം വൈകിട്ട് 4.10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന…
Read More‘ലാർ ഗിബ്ബൺ’ കുരങ്ങിനൊപ്പം വിക്രം: വൈറലായി വീഡിയോ; പിന്നാലെ അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്
ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിന്റെ ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനം വകുപ്പ്. സംഭവത്തിൽ മൃഗങ്ങളെ എത്തിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളിലാണ് അധികൃതർ. മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് വനംവകുപ്പ് ഇവിടെ പരിശോധന നടത്തി. മൃഗങ്ങളെ എത്തിച്ചതിന്റെ കൃത്യമായ രേഖകൾ ഹാജരാക്കാൻ അധികൃതർ ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Read More