കൊച്ചി: പരാതിക്കാരിയെ ബലാത്സംഗം ചെയ്തതിനും ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനും കൊച്ചി സിറ്റി പോലീസില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കുടുങ്ങിയത് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍. ബലാത്സംഗക്കേസില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷ്(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എം. മനോജിനെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതി സനീഷ് കളമശേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പരാതിക്കാരിയെ ബലാത്സംഗം ചെയ്തത്. 2021 ഡിസംബര്‍ 31ന് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിലെത്തിയ പ്രതി ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് രാവിലെ…
Read MoreCategory: Kochi
103 കിലോ കടല്‍വെള്ളരിയുമായി 4 പേര് പിടിയിലായ കേസ്; കിലോയ്ക്ക് രണ്ടുലക്ഷം രൂപ; സംഘത്തിലെ അഞ്ചാമനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: നഗരത്തില്‍ 103 കിലോ കടല്‍വെള്ളരിയുമായി നാലംഗ സംഘം പിടിയിലായ കേസില്‍ സംഘത്തിലെ അഞ്ചാമന് ലക്ഷദ്വീപ് സ്വദേശി ഇസ്മയിലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ ഇയാള്‍ താമസിക്കുന്ന വീട്ടിലാണ് കടല്‍വെള്ളരി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസന് ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കരയിലെ പി. നജിമുദീന്‍ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടില്‍ ബഷീര്‍ (44) എന്നിവരെയാണ് ഡിആര്‍ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹസനും ബാബുവും നജീമുദീനുമാണ് പാലാരിവട്ടത്ത് ആദ്യം പിടിയിലായത്. ഇവരില്‍നിന്ന് കടല്‍വെള്ളരിയും കണ്ടെടുത്തു. ലക്ഷദ്വീപില്‍നിന്ന് കൊണ്ടുവന്ന കടല്‍വെള്ളരി കൊച്ചിയില്‍ വില്പനയ്ക്കായി എത്തിച്ചതായിരുന്നു. ചോദ്യം ചെയ്യലില്‍ ബഷീറാണ് കടല്‍വെള്ളരി ലക്ഷദ്വീപില്‍നിന്ന് അയച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച ഇയാള്‍ കൊച്ചിയില്‍ എത്തുമെന്നും പറഞ്ഞു. കൊച്ചിയില്‍ എത്തിച്ച കടല്‍വെള്ളരി വില്‍ക്കുകയായിരുന്നു ആദ്യം പിടിയിലായവരുടെ…
Read Moreആയൂർവേദ മരുന്നുകടയിൽ ലഹരിയുള്ള അരിഷ്ടം വില്പന; പ്രതിഷേധവുമായി സ്ത്രീകൾ; കട അടപ്പിച്ച് അധികൃതർ
കോതമംഗലം: മാമലക്കണ്ടം ഭാഗത്ത് ലഹരിയുള്ള അരിഷ്ടത്തിന്റെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് മേട്നാപ്പാറ ഗിരിവർഗ ഊരിലെ സ്ത്രീകളും കുട്ടികളും സ്ഥാപനത്തിന് മുന്നിലും പഞ്ചായത്ത് ഓഫീസിലും പ്രതിഷേധവുമായെത്തി. ആയുർവേദ മരുന്നുകടയിൽ വിൽക്കുന്ന അരിഷ്ടം വാങ്ങിക്കുടിച്ച് ഊരിലെ പുരുഷൻമാർ ലക്കുകെട്ട് സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പോലീസ്, എക്സൈസ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് കടയുടെ മുന്നിലേക്ക് സ്ത്രീകൾ പ്രതിഷേധവുമായെത്തിയത്. ജനരോഷം ശക്തമായതോടെ പോലീസും എക്സൈസും സ്ഥലത്തെത്തി ആയൂർവേദ കട താൽക്കാലികമായി അടയ്ക്കാൻ നിർദേശിച്ചു. തുടർന്ന് കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടന്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. പഞ്ചായത്ത് സെക്രട്ടറിയുമായി ആലോപിച്ച് കടയ്ക്കെതിരെ നടപടിയെടുക്കാമെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. നിയമപ്രകാരം ആയുർവേദ മരുന്ന് വിൽക്കാൻ ലൈസൻസ് ഉള്ള സ്ഥാപനത്തിന്റെ ഏജൻസിയായി പ്രവർത്തിക്കുന്ന കടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മരുന്നായി…
Read Moreവീട്ടമ്മയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം; മൂന്ന് വയസുകാരി മകളുടെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം അമ്മ സ്വയം കഴുത്തറുത്ത് മരിച്ച സംഭവത്തില്‍ വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നു മുളവുകാട് പോലീസ് പറഞ്ഞു. കഴുത്തിന് മുറിവേറ്റതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതേസമയം, കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മുളവുകാട് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ വ്യാഴാ്ച രാവിലെ ഒമ്പതോടെ മുളവുകാട് വടക്കുംഭാഗത്ത് സെന്റ് ആന്റണീസ് പള്ളിക്കു സമീപം ധരണിയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകൾ ധനികയാണ് മകള്‍ ഇഷാനിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ രാമകൃഷ്ണന് കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ധനികയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തി.
Read Moreലൈംഗിക പീഡന പരാതി: ഇടവേള ബാബുവിനെ വീണ്ടും ചോദ്യംചെയ്യുന്നു; ചോദ്യം ചെയ്യല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന് ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ഓഗസ്റ്റ് 28ന് എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പിന്നീട് പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ഇടവേള ബാബുവിനെ കഴിഞ്ഞ 25ന് അന്വേഷണസംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും ചേദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനടക്കമാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
Read Moreസിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് അംഗം ജീവനൊടുക്കി; ലോക്കൽ കമ്മിറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്നു സംശയം
പറവൂർ: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത് ലോക്കൽ കമ്മറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്ന് സംശയം. റിട്ട. പറവൂർ മുൻസിഫ് കോടതി ജീവനക്കാരൻകൂടിയായ അച്ചൻചേരിൽ പി. തമ്പി (64) യാണ് എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. തന്പിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ നടക്കും. തൂങ്ങിമരിച്ച നിലയിൽ കണ്ട തമ്പി വിഷം കഴിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതായി പറയുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ഏഴിക്കര വില്ലേജ് ട്രഷറർ, ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം കമ്മിറ്റി അംഗം എന്നീ നിലകളിലും തന്പി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഏഴിക്കര ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത തമ്പിയുമായി ചില തർക്കങ്ങൾ ഉണ്ടാകുകയും തുടന്ന് താൻ മാനസികമായി വിഷമത്തിലാണെന്നും, പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതായും തമ്പി അടുത്ത ചിലർക്ക് മെബൈൽ വഴി സന്ദേശം…
Read Moreകാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം
കൊച്ചി: കാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജി(22) നെയാണ് ഇന്നലെ കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി യുവതി വയനാട് സ്വദേശിയായ കാമുകനെതിരേ പരാതിയുമായി വനിത പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഇരുവരോടും സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read Moreപോക്സോ കേസില്‍ മോണ്സണ് മാവുങ്കലിനെ വെറുതെവിട്ടു; മാനേജർ ജോഷി കുറ്റക്കാരനെന്ന് കോടതി വിധി
കൊച്ചി: പോക്സോ കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോണ്സണ് മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്സോ കോടതിയുടേതാണ് വിധി. മോണ്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഒന്നാം പ്രതിയും മോണ്‍സന്റെ മാനേജരുമായ ജോഷിയാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. മോണ്‍സനെതിരേ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്സണ്.
Read Moreവില്പനയ്ക്കെത്തിച്ച 1.600 ഗ്രാം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 1.600 ഗ്രാം കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. ഒറീസ സ്വദേശി അബാ സലാം, കലൂര്‍ കതൃക്കടവ് എ.പി. വര്‍ക്കി കോളനിയില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രാഘവന് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഈയാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗ് സംഘമാണ് ഇവരെ സംശയാസ്പദമായ രീതിയില്‍ കണ്ടത്. പോലീസ് ജീപ്പ് വരുന്നതുകണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ ഓട്ടോറിക്ഷയ്ക്ക് അരുകിലായിരുന്നു. അബാ സലാം ഒറീസയില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഒറീസയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ പാര്‍ക്കിംഗിലും മറ്റുമായി കഴിഞ്ഞുവരുകയായിരുന്നു. രാഘവന്റെ ഓട്ടോറിക്ഷയിലായിരുന്നു ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. ഓട്ടോറിക്ഷയില്‍…
Read Moreഒളിച്ചുകളി തുടര്‍ന്ന് സിദ്ദിഖ്; തെരച്ചില്‍ അവസാനിപ്പിച്ച് പോലീസ്; ഒളിത്താവളം ഒരുക്കിയിരിക്കുന്നത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെന്ന് സൂചന
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലുള്ള നടന് സിദ്ദിഖിനെ കണ്ടെത്താനുള്ള പോലീസിന്റെ തെരച്ചില്‍ ഏറെക്കുറേ അവസാനിപ്പിച്ച നിലയില്‍. സിദ്ദിഖുമായി ബന്ധപ്പെട്ട യാതൊരു വിവരവു ലഭിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി സിദ്ദിഖിന്റെ ഹര്‍ജി പരിഗണിച്ചശേഷം തുടര്‍ നടപടികള്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതേത്തുടര്‍ന്ന് സിദ്ദിഖിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലടക്കം നടത്തി വന്നിരുന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് വിവരം. അതിനിടെ അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാര് ഡല്‍ഹിക്ക് പോയെക്കും. സുപ്രീംകോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് ഇവര്‍ പോകുന്നതെന്നാണ് വിവരം. വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന് പോലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.
Read More