മഞ്ചേശ്വരം: വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിലെ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ സാവിത്രിയെ ഇന്നലെ രാവിലെയാണ് അടുക്കളയില്‍ ഫൈബര്‍ കസേരയില്‍ ഇരുന്ന് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. എല്ലാ ദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ടിവി കാണുന്ന സ്വഭാവക്കാരിയാണ് അമ്മയെന്നും കഴിഞ്ഞദിവസം ടിവി തകരാറയതിനെതുടര്ന്ന് നന്നാക്കാന്‍ കൊടുത്തിരുന്നതായും ഇതേത്തുടര്‍ന്ന് അമ്മ ഏറെ അസ്വസ്ഥയായിരുന്നെന്നും മകന് ഗുരുപ്രസാദ് പ്രഭു പറഞ്ഞു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. ഭര്‍ത്താവ്: പരേതനായ യോഗേഷ് പ്രഭു. സംഗീത പൈ മകളാണ്. സഹോദരങ്ങള്‍:പ്രഭ, രേവതി, ഉദയകുമാരി, ജയശ്രീ, കേസരി.
Read MoreDay: August 20, 2026
ട്യൂഷൻ ഫീസിന് മാത്രം 14 ലക്ഷം, ബസിന് 3 ലക്ഷം; കുട്ടികളുടെ സ്കൂൾ ചെലവുകൾ വെളിപ്പെടുത്തി യുവതി, അമ്മയായ വേറോനിക്കയുടെ വീഡിയോ ചർച്ചയായി
ദുബായിലെ ഇന്റർനാഷണൽ സ്കൂളുകളിൽ പഠനച്ചെലവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അമ്മയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രണ്ട് കുട്ടികളുടെ അമ്മയായ വെറോണിക്കയാണ് ദുബായിലെ ജെംസ് ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന മകളുടെ പഠനച്ചെലവുകൾ കൃത്യമായി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയത്. മകളുടെ ഒരു വർഷത്തെ സ്കൂൾ ട്യൂഷൻ ഫീസിന് മാത്രം 55,000 യുഎഇ ദിർഹമാണ് (ഏകദേശം 14.34 ലക്ഷം രൂപ) ചെലവാകുന്നതെന്ന് വെറോണിക്ക പറയുന്നു. എന്നാൽ ഇവിടംകൊണ്ടൊന്നും ചെലവുകൾ തീരുന്നില്ല. പ്രവേശനത്തിന് മുന്നോടിയായുള്ള അസസ്മെന്റിനായി 525 ദിർഹം (ഏകദേശം 13,000 രൂപ).വീട്ടുപടിക്കൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിച്ച് തിരികെ കൊണ്ടുവരുന്ന ബസ് സർവീസിന് ഒരു വർഷത്തേക്ക് 12,000 ദിർഹം (ഏകദേശം 3.12 ലക്ഷം രൂപ). യൂണിഫോമിനായി മാത്രം 1,000 ദിർഹം (ഏകദേശം 26,000 രൂപ). ഇതിനുപുറമേ രജിസ്ട്രേഷൻ, റീ-എൻറോൾമെന്റ്, കലാ-കായിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വേറെയും പണം നൽകണം. സ്കൂൾ ഫീസിൽ ഉച്ചഭക്ഷണം…
Read Moreമുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടി;കൈനഖത്തിൽ ടൂത്ത് പിക്ക് കുത്തിക്കയറ്റി; മോഷണം ആരോപിച്ച് 12 വയസുകാരനോട് കൊടുംക്രൂരത
കൊടുവള്ളി: വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കിഴക്കോത്ത് 12 വയസുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ ക്രൂരപീഡനം. കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചശേഷം മുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടുകയും കണ്ണിൽ മുളകുവെള്ളമൊഴിക്കുകയുമായിരുന്നു. കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റി. അടച്ചിട്ട മുറിയിൽനിന്ന് രാത്രി സാഹസികമായി പുറത്തുകടന്ന് റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. കുട്ടി ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പീഡനം. കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയിൽ അടച്ചിട്ട് മർദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയതിന്റെ മുറുക്കം കുറഞ്ഞപ്പോൾ രാത്രി 11ന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. മോഷണംപോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു. സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അന്വേഷണം നടത്തി നടപടിയെടുക്കാൻ…
Read Moreഅത്ഭുതചടങ്ങ്! വൈക്കോലും പുല്ലും തിന്ന് എഴുപതുകാരൻ; ബാധ കയറിയതെന്ന് നാട്ടുകാർ, നാഗപഞ്ചമി ആഘോഷങ്ങൾക്കിടെ മൃഗങ്ങളെപോലെ പെരുമാറി, ദൃശ്യങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നാഗപഞ്ചമി ആഘോഷങ്ങൾക്കിടെ മൃഗങ്ങളെപ്പോലെ പെരുമാറുകയും വൈക്കോലും പുല്ലും തിന്നുകയും ചെയ്യുന്ന വൃദ്ധന്റെ ദൃശ്യങ്ങൾ പുറത്ത്. രുദ്ലാപൂർ ഗ്രാമവാസിയായ ബുദ്ധിറാം (70) എന്നയാളാണ് നാഗപഞ്ചമി ദിനത്തിലെ പ്രത്യേക ചടങ്ങിന്റെ ഭാഗമായി മൃഗങ്ങൾക്ക് നൽകുന്ന തീറ്റയും വെള്ളവും കഴിച്ചത്. ഇയാൾക്ക് മഹിഷാസുരന്റെ ബാധ കയറിയതാണെന്നാണ് നാട്ടുകാരുടെ അവകാശവാദം. 1975 മുതൽ മൂന്നു വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ ഇത്തരമൊരു അപൂർവ്വ ചടങ്ങ് നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചടങ്ങിന്റെ ദിവസം ബുദ്ധിറാം തന്റെ സ്വാഭാവിക പെരുമാറ്റത്തിൽ നിന്ന് മാറി മൃഗങ്ങളെപ്പോലെ നടക്കാൻ തുടങ്ങും. സമയ് മാതാ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് കന്നുകാലികൾക്കായി വെച്ചിരിക്കുന്ന വൈക്കോലും പുല്ലും ബുദ്ധിറാം തിന്നാൻ തുടങ്ങുകയും മൃഗങ്ങൾ വെള്ളം കുടിക്കുന്ന പാത്രത്തിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുകയും ചെയ്യും. വിവരമറിഞ്ഞ് സമീപഗ്രാമങ്ങളിൽ നിന്നും വൻ ജനക്കൂട്ടമാണ് ഇത്…
Read More