വൈപ്പിൻ: ഓൺ ലൈൻ വിവാഹ പരസ്യം നൽകി സ്ത്രീകളെ ഉപയോഗിച്ച് പണം പിടുങ്ങുന്ന സംഘത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റിമാൻഡിൽ. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാൻ (45) ആണ് റിമാൻഡിലായത്. സംഘം നൽകിയ വിവാഹ പരസ്യം കണ്ട് ബന്ധപ്പെട്ട എടവനക്കാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. 40 ലക്ഷം രൂപയാണ് സംഘം കവർന്നത്. ഇതിൽ പണം പോയ വഴിനോക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി അറസ്റ്റിലായത്. വിവാഹ പരസ്യം കണ്ട് യുവാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു യുവതിയാണ് മറുതലക്കൽ സംസാരിച്ചതത്രേ. പേര് ശ്രുതി എന്നാണെന്നും ബംഗളൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും യുകെയിൽ ജോലി ചെയ്യുകയാണെന്നും യുവതി അറിയിച്ചു. ഇങ്ങിനെ യുവാവുമായി സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നൽകി വിശ്വാസം ആർജിച്ചു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിംഗ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുകൊയിൻ ആപ്പ് (Kucoin…
Read MoreCategory: Kochi
കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ്: കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
കൊച്ചി: കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് കുട്ടികള്‍ ചികിത്സയില്‍ തുടരുന്നത്. ഇവര്‍ക്കൊപ്പം സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളെയും നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹച്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കളമശേരിയിലെ സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വൈറല്‍ മെനിഞ്ചൈറ്റിസ് ഉണ്ടായത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. സ്കൂളിലെ രക്ഷിതാക്കളില്‍നിന്ന് രോഗവിവരമറിഞ്ഞതിനെ തുടര്‍ന്ന് കളമശേരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അധികൃതരാണ് ഡിഎംഒയെ വിവരമറിയിച്ചത്. അതേസമയം കുട്ടികള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്താണ് മെനിഞ്ചൈറ്റിസ്…
Read More“സലൈവ ടെസ്റ്റിംഗ് കിറ്റ് ‘ ഇല്ല; കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ മണത്തു നോക്കി പോലീസ്
കൊച്ചി: കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള “സലൈവ ടെസ്റ്റിംഗ് കിറ്റ്’ ഇല്ലാത്തതിനാല്‍ പിടിച്ചെടുത്ത കഞ്ചാവ് ഇപ്പോഴും മണത്തു നോക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ പോലീസുകാര്‍. പോലീസിനെ കാണുമ്പോള്‍ കഞ്ചാവ് ബീഡി വലിക്കുന്നവര്‍ അത് എറിഞ്ഞു കളയുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴും ഉണ്ടാകുന്നത്. കഞ്ചാവാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാന്‍ ഉപകരണം ഇല്ലാത്തതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ കൈവശമുള്ള കഞ്ചാവ് മണത്തു നോക്കിയും ചുറ്റുമുള്ള സാഹചര്യത്തെളിവുകള്‍ നോക്കിയുമാണ് പലപ്പോഴും കേസ് എടുക്കുന്നത്. മഹസര്‍ തയാറാക്കുന്നതും ഇത്തരത്തില്‍ തന്നെയാണ്. പിടികൂടുന്ന സമയം കഞ്ചാവ് വലിച്ച് തീര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്കായി തെളിവ് ശേഖരിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കേസ് കോടതിയിലെത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസില്‍ മാത്രമാണ് ലഹരി പരിശോധനയ്ക്കായുള്ള ഡ്രഗ് ഡിറ്റക്ഷന്‍ അനലൈസര്‍ ഉള്ളത്. കൊക്കൈന്‍ ഉള്‍പ്പെടെ ആറിനത്തിലുള്ള നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഈ ഉപകരണത്തിലൂടെ പരിശോധന…
Read Moreനാല് കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി ആറ് പേർ പിടിയിൽ
ആലുവ: നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിന്റെ പിടിയിൽ. ഇന്നലെ രാത്രി എട്ടരയോടെ പമ്പ് ജംഗ്ഷനിലെ ഹോട്ടലിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് നാലു കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29) ,കുൽദർ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാർ, രാംബാബു സൂന എന്നിവർ പിടിയിലായത്.
Read Moreആധാരം രജിസ്ട്രേഷന് കൈക്കൂലി; ഓഫീസ് അസിസ്റ്റന്റിനെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ആധാരം രജിസ്ട്രേഷന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്റിനെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജയാണ് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം മധ്യമേഖല വിജിലന്‍സിന്റെ പിടിയിലായത്. അഡ്വക്കേറ്റ് ക്ലാര്‍ക്കായി ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 21ന് 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്റെ രജിസ്ട്രേഷന് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയിരുന്നു. രജിസ്ട്രേഷന് ശേഷം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാര്‍ക്കും, ക്ലാര്‍ക്കിനും രജിസ്ട്രേഷന് നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ നിര്‍ബന്ധിപ്പിച്ച് 1,750 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോള്‍ അര കോടി…
Read Moreപ്രൈമറി സ്കൂള്‍ അധ്യാപകരെ പൊതുപരീക്ഷ ഡ്യൂട്ടിക്ക് നിയമിക്കുന്നതായി ആക്ഷേപം; നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലംഘിച്ച്
കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി പ്രൈമറി സ്കൂള്‍ അധ്യാപകരെ നിയമിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. സ്വതന്ത്രമായി നില്ക്കുന്ന പ്രൈമറി സ്കൂളുകളിലെ അധ്യാപകരെ പഠനത്തിന് ഭംഗംവരാത്ത രീതിയില്‍ ഏറ്റവും ആവശ്യമെന്ന് കണ്ടാല്‍ മാത്രമേ പരീക്ഷാ ഡ്യൂട്ടിക്കായി നിയമിക്കാവൂ എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഇത്തരത്തില്‍ അധ്യാപകരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. പ്രൈമറി സ്കൂളുകളില്‍ പഠനോത്സവവും മറ്റു പഠന പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയും വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഈ നിയമനമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി വ്യാപകമായി അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അണ് ഇക്കണോമിക് സ്കൂളുകളില്‍ കൂടുതലായും ദിവസക്കൂലി നിയമനങ്ങളാണ് നടക്കുന്നത്. ഈ പരിമിതികള്ക്കിടയില് നിന്നുകൊണ്ടാണ് പ്രൈമറി മേഖല പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി അധ്യാപകരെ നിയമിച്ചതു മൂലം പല…
Read Moreചേന്ദമംഗലം കൂട്ടക്കൊല;പ്രത്യേക കോടതിയും സ്പെഷല്‍ പ്രോസിക്യൂട്ടറും വേണം: ആഭ്യന്തരവകുപ്പിന് പ്രോസിക്യൂഷന് ഉടന്‍ കത്തു നല്‍കും
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷന് നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടന്‍ കത്ത് നല്‍കും. കൃത്യം നടന്ന 29-ാം ദിവസം പോലീസ് കുറ്റപത്രം നല്കി. മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണവേഗത്തിലാക്കാനാണ് പ്രത്യേക കോടതി വേണമെന്ന് ആവശ്യം പ്രോസിക്യൂഷന് മുന്നോട്ടു വച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 16 നാണ് ലഹരിക്ക് അടിമയായ ഋതു ജയന് വീട്ടിലേക്ക് പ്രകോപനമില്ലാതെ കടന്നുവന്ന് അയല്‍വാസികളായ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ, വിനീഷയുടെ ഭര്‍ത്താവ് ജിതിന് എന്നിവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതില്‍ വേണുവും ഉഷയും വിനീഷയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ജിതിന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More‘അച്ഛന് അമേരിക്കയിലാണ്, സുഖമായിരിക്കുന്നു’;അഭ്യൂഹങ്ങളോട് പ്രതികരിച്ച് മകന് വിജയ് യേശുദാസ്
കൊച്ചി: ഗായകൻ കെ.ജെ. യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മകന് വിജയ് യേശുദാസ്. അച്ഛന് അമേരിക്കയില്‍ ആണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വിജയ് പ്രതികരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇത് വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വിജയ് യേശുദാസ് രംഗത്തെത്തിയത്. വാര്‍ത്തകളില്‍ വന്ന ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
Read Moreഗര്‍ഭിണിയാണെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി; യുവാവിന്റെ പരാതിയിൽ യുവതി അറസ്റ്റില്‍
കൊച്ചി: പ്രണയം നടിച്ച് ഗര്‍ഭിണിയാണെന്നു ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പ്രിന്‍സി എന്ന യുവതിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് സ്വദേശിയായ 28കാരനുമായി യുവതി പ്രണയത്തിലായി. ഇതിനുശേഷം താന്‍ ഗര്‍ഭിണിയാണെന്ന് ഭീഷണിപ്പെടുത്തി ജനുവരി ഒമ്പതിന് യുവാവിന്റെ അച്ഛന് ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് നാലു ലക്ഷം രൂപ പിന്‍വലിച്ചു. ജനുവരി 28ന് പരാതിക്കാരനെ ഫോണില്‍ വിളിച്ച് പത്തു ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിക്കെതിരേ സമാനരീതിയിലുള്ള തട്ടിപ്പു കേസുകള്‍ പല സ്റ്റേഷനുകളിലും ഉണ്ടെന്നു പോലീസ് പറഞ്ഞു.
Read Moreപാതിവില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിനായി ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ഇയാളുടെ ഓഫീസില്‍നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും മണി ചെയിന്‍ മാതൃകയിലാണ് പണം വാങ്ങിയതെന്നുമാണ് അനന്തു മുമ്പ് മൊഴി നല്‍കിയത്. അനന്തുവിന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ 548 കോടി രൂപ എത്തിയതായും കണ്ടെത്തിയിരുന്നു. ഈ പണം പിന്‍വലിച്ചിട്ടില്ല. എന്നാല്‍, വിവിധ അക്കൗണ്ടുകളിലേക്ക് ഈ തുക കൈമാറ്റം ചെയ്തതായാണ് വിവരം. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. അനന്തുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം കേസിലെ മറ്റു പ്രതികളെയും ആരോപണവിധേയരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
Read More