കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്കിയ വിവരം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നല്കിയ മാപ്പ് അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. കേസില്‍ ജൂണ്‍ 22ന് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കശുവണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015…
Read MoreCategory: Kochi
ബോസ് സ്കാം ; 75 ലക്ഷം രൂപ തിരിച്ചു പിടിച്ച് കേരള പോലീസ്;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖികകൊച്ചി: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള പുതിയ സൈബര്‍ തട്ടിപ്പായ ബോസ് സ്കാം അഥവാ CEO Impersonation Fraud വഴി തട്ടിയെടുത്ത 75 ലക്ഷം രൂപ തിരിച്ചു പിടിച്ച് കേരള പോലീസ് . സംസ്ഥാനത്ത് ആദ്യമായി ഇത്തരം കേസ് രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ടയിലാണ്. സ്വകാര്യ കമ്പനിയില്‍ നിന്ന് 95 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. ഇതില്‍ 75 ലക്ഷം രൂപ സൈബര്‍ പോലീസ് തിരിച്ചു പിടിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പ് രീതി ഇങ്ങനെഈ തട്ടിപ്പില്‍ സൈബര്‍ കുറ്റവാളികള്‍ സ്ഥാപനങ്ങളുടെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍, ചെയര്മാന്, ഡയറക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ അവരുടെ അക്കൗണ്ടുകളിലൂടെയോ ധനകാര്യ വിഭാഗം ജീവനക്കാര്‍ക്ക് വ്യാജ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ നല്കി സ്ഥാപനത്തിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ആര്‍ബിഐ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ് : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി തലവന്‍ എസ്. ശശിധരന് കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റീസ് വി.രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസിന്റെ ഗൗരവം പരിഗണിച്ച് ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ദ്വാരപാലക ശില്പങ്ങള് കഴിഞ്ഞവര്‍ഷം ചെന്നൈയിലെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിഗ്രഹങ്ങള്‍ മാറ്റിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതികള്‍ തമ്മിലുള്ള ആശയവിനിമയവും ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ തീരുമാനങ്ങളും നല്കുന്ന സൂചനയെന്നും നേരത്ത് എസ്ഐടിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വര്‍ണം പൂശാനായി ശില്പങ്ങള് ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍…
Read More35 ലക്ഷം തട്ടിയെന്ന പരാതി: കേസ് റദ്ദാക്കണമെന്ന മെന്റലിസ്റ്റ് ആദിയുടെ ഹര്‍ജി തള്ളി
കൊച്ചി: പരിപാടി നടത്തിപ്പിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദി എന്ന ആദര്‍ശ്, സംവിധായകന് ജിസ് ജോയി എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പരാതിക്കാരനുമായി വിഷയം ഒത്തുതീര്‍പ്പായതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുന്, വി. അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. താന്‍ ഒത്തുതീര്‍പ്പിന് തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചത്പരിഗണിച്ചാണ് കോടതി നടപടി.ആദിയുടെ ‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്കി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്.
Read Moreമൂവാറ്റുപുഴയാറില്‍ മരിച്ചത് അമ്മയും മകനും; ഭര്‍ത്താവിനെയും മകളെയും കാണാനില്ല
പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. മുവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോള്‍ (43), ഇവരുടെ രണ്ടു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണനെയും (60) എട്ടു വയസുള്ള മകളെയും കണ്ടെത്തിയിട്ടില്ല. അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിമോളുടെയും കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ആണ്‍കുഞ്ഞിന്റേയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഇവരില്‍ രണ്ടു പേര് മാത്രം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ചെറുവട്ടൂരില്‍ വീട് വാടകയ്ക്കെടുത്താണ് ഇവര്‍ താമസിക്കുന്നത്. പെണ്‍കുട്ടി ഇവിടെ അടുത്തുള്ള സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന് നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കിവിട്ടശേഷമാണ്…
Read More“ഹൈബി ഈഡനെ കൊല്ലും’; വാട്സാപ്പിലൂടെ ഭീഷണി,വീടാക്രമിച്ച് മുന്‍ സഹപാഠി
കൊച്ചി: ഹൈബി ഈഡന് എംപിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പിടിയില്‍. എംപിയുടെ മുന്‍ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43) ആണ് അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന് റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു അക്രമം. പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വീടിന്റെ ജപ്തി നടപടികള്‍ എംപി ഇടപെട്ടു തടയണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നടപടികളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് എംപി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. എംപിയെ കൊല്ലുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയും രാത്രി 12.45ന് ഹൈബിയുടെയും ഭാര്യ അന്ന ലിന്‍ഡയുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എംപിയുടെ വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലെ മുപ്പതോളം സെറാമിക് പൂച്ചെടിച്ചട്ടികള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയെങ്കിലും…
Read Moreടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി; പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും
കൊച്ചി: ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ എറണാകുളം ജുഡീഷ്ല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കടവന്ത്ര പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. തനിക്കെതിരെ നിരന്തരം സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്നും ‘ജിഹാദി’ എന്ന് വിളിച്ച് വര്‍ഗീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി. അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ…
Read Moreസംസ്ഥാനത്തെ 15 ജയിലുകള്‍ക്ക് വാഹനങ്ങളില്ല; ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയില്‍
കൊച്ചി: സംസ്ഥാനത്തെ 15 ജയിലുകള്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് ജയില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. തടവുകാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും കോടതികളില്‍ ഹാജരാക്കുന്നതിനും വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമായി വാഹനസൗകര്യം അനിവാര്യമായിരിക്കെ ജയിലുകളില്‍ ഇപ്പോഴും വാഹനക്ഷാമം നേരിടുകയാണ്. സംസ്ഥാനത്ത് 58 ജയിലുകളാണുള്ളത്. ഇതില്‍ 15 ജയിലുകളിലാണ് ജീപ്പുകള്‍ ഇല്ലാത്തത്. വിമെന്‍ ഓപ്പണ്‍ പ്രിന്‍സണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, തിരുവനന്തപുരം, ബോര്‍സ്റ്റല്‍ സ്കൂള്‍ എറണാകുളം, ജില്ലാ ജയില്‍ പത്തനംതിട്ട, ജില്ലാ ജയില്‍ കോട്ടയം, സ്പെഷല്‍ സബ് ജയില്‍ പൊന്‍കുന്നം, സ്പെഷല്‍ സബ് ജയില്‍ കോഴിക്കോട്, സബ് ജയില്‍ ആലപ്പുഴ, സബ് ജയില്‍ കൊയിലാണ്ടി, സബ് ജയില്‍ തിരൂര്‍, സബ് ജയില്‍ ആലത്തൂര്‍, സബ് ജയില്‍ ഒറ്റപ്പാലം, സബ് ജയില്‍ പൊന്നാനി, സബ് ജയില്‍ എറണാകുളം, സബ് ജയില്‍ ചാവക്കാട്, സബ് ജയില്‍ വിയ്യൂര്‍ എന്നിവിടങ്ങളിലാണ്…
Read Moreഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന: 18 കോടി വില വരുന്ന 16 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 18 കോടി വില വരുന്ന 16 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിന്‍ സ്വദേശിയായ അറുകാട് വീട്ടില്‍ ആയുഷ് (39) ഇയാളുടെ ഭാര്യ അനില എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. ആയുഷ് സഞ്ചരിച്ച സ്കൂട്ടറില്‍ നിന്നും താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസുമായി ചേര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മാറമ്പിള്ളി വില്ലേജില്‍ പള്ളിപ്രം കരയില്‍ കുന്നുവഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍, ഇന്നലെ രാവിലെ 6.30 ഓടെയാണ് സ്കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പനയ്ക്ക് പോവുന്നതിനിടെ ആയുഷിനെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ താമസിച്ചു വരുന്ന കുന്നുവഴി ഭാഗത്തുള്ള…
Read Moreപോലീസിന്റെ കൊടുംക്രൂരത; മുത്തശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16കാരന്റെ കരണത്ത് എസ്ഐ അടിച്ചെന്ന് പരാതി
വൈപ്പിൻ: മാല നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വയോധികയ്ക്കൊപ്പം സ്റ്റേഷനിൽ എത്തിയ 16കാരനായ പേരക്കുട്ടിയെ എസ്ഐ കരണത്തടിച്ചതായി പരാതി. കൂടാതെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് വയോധികയും ബാലനും ആരോപിക്കുന്നു. ഞാറക്കൽ പ്രിൻസിപ്പൽ എസ്ഐ എ.എസ്. അരുണിനെതിരെയാണ് ആരോപണം. തിങ്കളാഴ്ചയായിരുന്നു സംഭവം. നായരമ്പലം കുടുങ്ങാശേരി സ്വദേശിയായ സ്റ്റോയ എന്ന വീട്ടമ്മയാണ് മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. ഇവരുടെ മാല വെളിയത്തുപറമ്പ് ഭാഗത്ത് വച്ചാണ് നഷ്ടമായത്. അന്വേഷിച്ചു കണ്ടെത്താതെ വന്നതിനെ തുടർന്ന് ഇക്കാര്യം അവർ ഈ ഭാഗത്തുള്ള ഓട്ടോഡ്രൈവർമാരെ അറിയിച്ചു. നായരമ്പലം സ്വദേശിനിയായ സ്ത്രീ ഇതുവഴി നടന്നുപോകുമ്പോൾ എന്തോ കുനിഞ്ഞ് നിലത്തുനിന്ന് എടുക്കുന്നത് കണ്ടുവെന്ന് ഡ്രൈവർമാർ അറിയിച്ചു. തുടർന്നാണ് ഇവർ പോലീസിൽ പരാതിപ്പെട്ടതും വയോധികയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതും. 16കാരനായ പേരക്കുട്ടിക്ക് ഒപ്പം എത്തിയ ഇവരെ എസ്ഐ ആണ് ചോദ്യം…
Read More