കൈക്കൂലി കേസില്‍ അറസ്റ്റിലായ ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനല്‍കുന്നതിന് 10,000 രൂപ കൈക്കൂലി പോലീസ് സ്‌റ്റേഷനില്‍ വച്ച് വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഗ്രേഡ് എസ്‌ഐയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം മരട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയും കാഞ്ഞിരമറ്റം സ്വദേശിയുമായ കെ. ഗോപകുമാറിനെയാണ് (56) സ്റ്റേഷനില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പള്ളിക്കര സ്വദേശി ഷിബു വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ ലോറി കഴിഞ്ഞ 25ന് വൈകുന്നേരം വൈറ്റില ഹബ്ബിന് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് ലോറി വൈദ്യുത പോസ്റ്റിലും, കാറിലും, ബൈക്കിലും, മതിലിലും ഇടിച്ചു. സംഭവത്തില്‍ മരട് പോലീസ് കേസ് എടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ ലോറി ഉടമയായ ഷിബു വര്‍ഗീസിനെ ഫോണില്‍ വിളിച്ച് കേസില്‍പ്പെട്ട ലോറി വിട്ടുനല്‍കുന്നതിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. നേരില്‍ കണ്ടപ്പോള്‍ 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരന്‍ ബുദ്ധിമുട്ടുകളും ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ഗോപകുമാര്‍ തയാറായില്ല.

ഏറ്റവും കുറഞ്ഞ തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും തുക കുറയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഗോപകുമാറിന്‍റെ മറുപടി. ഇതോടെ ലോറി ഉടമ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് മേധാവിയുടെ നിര്‍ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം നാലോടെ മരട് സ്‌റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങവെ ഗോപകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗോപകുമാറിന്‍റെ വീട്ടിലടക്കം വിജിലന്‍സ് പരിശോധന നടത്തും.

Related posts

Leave a Comment