കോഴിക്കോട്: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും റെയില്‍വേ നിര്‍ത്തലാക്കുന്നു. 26ന് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇതുസംബന്ധിച്ച് പാലക്കാട് ഡിവിഷന് സീനിയര്‍ കമേഴ്സ്യല്‍ മാനേജരുടെ ഉത്തരവ് പുറത്തിറങ്ങി. റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും രംഗത്തെത്തി. വെള്ളറക്കാട് വിഷയത്തില്‍ ഇന്നു സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.60 വര്‍ഷം മുന്‍പ് കേളപ്പജി മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് വെള്ളറക്കാട് സ്റ്റേഷന്. മലബാറില്‍ രണ്ടു സ്റ്റേഷനുകളാണ് നിര്‍ത്തലാക്കുന്നത്. വെള്ളറക്കാടിനു പുറമേ കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും നിര്‍ത്തലാക്കുന്നുണ്ട്. വെള്ളറക്കാട് സ്റ്റേഷനില്‍ കോവിഡിനു മുമ്പ് എട്ടു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ -കണ്ണൂര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെയാണ് വരുമാനം കുറഞ്ഞത്. പ്രതിമാസം നൂറിലധികം സീസണ് ടിക്കറ്റുകള്‍ ഇവിടെ നിന്ന് വില്‍പ്പന നടത്തിയിരുന്നു. കോവിഡ് കാലത്ത് നിര്‍ത്തിലാക്കിയ ട്രെയിനുകള്‍ പിന്നീട് ആരംഭിച്ചില്ല. ആദര്‍ശ്…
Read MoreCategory: Kozhikode
മുത്തങ്ങയില്‍ മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കല്‍പ്പറ്റ: മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മാനന്തവാടി വാളാട് നൊട്ടന്‍ സഫീറിനെ(36)കസ്റ്റഡിയിലെടുത്തു. 133 പ്ലാസ്റ്റിക് ചാക്കിലും 50 ചണച്ചാക്കിലുമായിരുന്നു പുകയില ഉത്പന്നങ്ങള്‍. ഓരോ പ്ലാസ്റ്റിക് ചാക്കിലും 15 -ഉം ചണച്ചാക്കില്‍ 30 -ഉം കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. 40 ചാക്ക് ബിയര്‍ വേസ്റ്റായിരുന്നു കവറിംഗ് ലോഡ്. ലോറിയില്‍ കാലത്തീറ്റയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം. സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്. ജിനോഷ്, സി.ഡി. സാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.ബി. അനീഷ്, പി. വിപിന്‍, പി.എന്‍. ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘം പന്തികേടുതോന്നി കവറിംഗ് ലോഡ് മാറ്റി നോക്കിയപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
Read Moreദേശീയപാത തകര്‍ച്ച: ആശങ്ക തീർക്കാന്‍ വിശദ പരിശോധന
മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി അധികൃതരിൽനിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം കാലവര്‍ഷം ശക്തിയാകുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡുകളില്‍ തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും ദേശീയപാത അഥോറിറ്റി തള്ളുന്നില്ല. റോഡ് നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ സംഘം ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കും. വയല്‍ പ്രദേശങ്ങളില്‍നിന്നും ഏറെ മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ച ഭാഗങ്ങളിലായിരിക്കും വിശദമായ പരിശോധന നടത്തുക. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എൻഎച്ച്എഐ അപകടത്തെക്കുറിച്ച് വിശദീകരണം നൽകി. മഴയെത്തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ്…
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreഅന്‍വറിനെയും പാര്‍ട്ടിയെയും ആര്‍എംപി മാതൃകയില്‍ സഹകരിപ്പിക്കും ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി
കോഴിക്കോട്: സിപിഎമ്മുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍ എംഎല്‍എയെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ യുഡിഎഫിന് പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയില്‍ സഹകരിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആര്‍എംപി മാതൃകയിലായിരിക്കും പുറത്തുനിന്നുള്ള പിന്തുണ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കില്ലെന്ന കാര്യം കേരള നേതൃത്വം പി.വി. അന്‍വറിനെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ പുറത്തുനിന്ന് സഹകരണമാകാം. സര്‍ക്കാരിനെതിരായ പോരാട്ടത്തിലും വരുന്ന തെരഞ്ഞെടുപ്പിലും പി.വി. അന്‍വറുമായി പൂര്‍ണമായി സഹകരിക്കും.ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍…
Read Moreനരഭോജി കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ കാമറകള്‍; കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും
കോഴിക്കോട്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ ഒരാളുടെ ജീവനെടുത്ത കടുവയെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി. ഡ്രോണ്‍ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാല്‍ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇതിനായി മുത്തങ്ങയിലെ കുഞ്ചു, കോന്നിയിലെ സുരേന്ദ്രന് എന്നീ ആനകളെ സ്ഥത്തെത്തിച്ചിട്ടുണ്ട്. പാലക്കാട് വൈല്‍ഡ്ലൈഫ് വാര്ഡന് ഉമാ കമല്ഹാറിന്റെ നേതൃത്വത്തില്‍ ഡോ. അരുണ്‍സക്കറിയയുടെ കീഴില്‍ കടുവയെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടിവിദഗ്ധൻമാരടങ്ങുന്ന 60 അംഗങ്ങളാണ് റാവുത്തൻ കാട്ടിൽ കടുവക്കായി തെരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടതല്ലാതെ മറ്റു സൂചനയൊന്നും ലഭിച്ചിട്ടില്ല. കെണി കൂടിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. തെരച്ചിൽ സംഘത്തിൽ നിന്ന് കടുവയെ ലേക്കേറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചാലുടൻ പുറപ്പെടാൻ തയാറായി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉമ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ…
Read Moreവയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകര്‍ന്ന് മകള്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് അമ്മ
കോഴിക്കോട്: വയനാട്ടില്‍ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ.തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന മരത്തടികള്‍ കൊണ്ടുനിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകന്നുവീണാണ് നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (24) മരിച്ചത്. അവളുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോയെന്നും എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുതെ ന്നും ജെസീല ചോദിക്കുന്നു. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. അവര്‍ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാന്‍ കൊടുക്കാന്‍ പാടില്ലല്ലോ -ജെസീല പറയുന്നു.യാത്ര പോയശേഷം മകൾ മൂന്ന് തവണ സംസാരിച്ചിരുന്നതായി ജെസീല അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച്…
Read Moreടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; റിസോര്‍ട്ട് ജീവനക്കാര്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read Moreകെപിസിസി പുനഃസംഘടന; ‘തെരഞ്ഞെടുപ്പാണു മുമ്പിലെന്ന് ഓര്‍ക്കണം’; കോണ്‍ഗ്രസിനു ലീഗിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു കോണ്ഗ്രസിനുള്ളിലുയര്ന്നിരിക്കുന്ന വിവാദങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. ഇങ്ങനെ പോയാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പരസ്യപ്രതികരണം നടത്തിയത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓർമിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി.എം.എ. സലാം നല്കിയ മുന്നറിയിപ്പ്. കെപിസിസി അധ്യക്ഷ പദവിയില്‍നിന്നു മാറ്റപ്പെട്ട കെ. സുധാകരന്റെ അതൃപ്തിയും കെപിസിസി പുനഃസംഘടനയില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം. യുഡിഎഫിനെ ഭദ്രമാക്കാന്‍ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓര്‍ക്കണം. അത് ലീഗ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാര്‍ട്ടികളെയും ഓര്‍മിപ്പിക്കുകയാണ്. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.
Read Moreമലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാന്‍ അന്‍പതംഗ സ്പെഷൽ ടീം; കുങ്കിയാനകളെ സ്ഥലത്തെത്തിച്ച
കോഴിക്കോട്: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ വയനാട് മുത്തങ്ങയില്‍നിന്നു സ്ഥലത്തെത്തിച്ചിട്ടുണ്ട്. കടുവയെ നിരീക്ഷിക്കാനായി ഇന്നലെ ഈ പ്രദേശത്ത് 50 കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓപറേഷന് നടത്താനാണ് തീരുമാനം. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ അടക്കാക്കുണ്ട് പാറശേരിമലയില് റാവുത്തന്‍ കാട്ടില്‍ വച്ച് കല്ലാമൂല സ്വദേശി കളപ്പറമ്പന്‍ അബ്ദുള്‍ ഗഫൂറി(44)നെ കടുവ കടിച്ചു കൊന്നത്. ടാപ്പിംഗിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ ഏതാനും ഭാഗങ്ങള്‍ കടുവ…
Read More