കൊല്ലപ്പെട്ടതാര്? 39 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം: രേഖാചിത്രവുമായി പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ ഇരട്ട കൊലപാതക വെളിപ്പെടുത്തലില്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്.39 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന കൊലപാതകത്തിന്‍റെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് രേഖാചിത്രം തയാറാക്കിയത്. 14-ാം വയസില്‍ താന്‍ തോട്ടിലേക്ക് ചവിട്ടിയിട്ടുകൊന്നു എന്ന് വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ സാന്നിധ്യത്തിലാണ് രേഖാചിത്രം വരച്ചത്. കൊല്ലപ്പെട്ടയാള്‍ ജോലിക്കുന്ന നിന്ന വീട്ടിലെ ഉടമസ്ഥന്‍ രേഖാചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഇരട്ടി സ്വദേശിയാണ് മരിച്ചതെന്ന് പോലീസിന് എകദേശ സൂചന ലഭിച്ചിട്ടുണ്ട്. ഇനി ഈ രേഖാചിത്രം ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും മരിച്ചയാളെ തിരിച്ചറിയാനുമാണ് പോലീസ് ശ്രമിക്കുന്നത്.മുഹമ്മദലിയിൽ നിന്നു ലഭിച്ച വിവരത്തിന്‍റെയും മറ്റു അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസാണ് രേഖാചിത്രം തയാറാക്കിയത്. കോഴിക്കോട്ടെ ഇരട്ട ബോംബ് കേസിലെ പ്രതി ഉൾപ്പെടെ ഒട്ടേറെ പ്രതികളുടെ രേഖാചിത്രം തയാറാക്കിയ ക്രിമിനോളജിസ്റ്റും ചിത്രകാരനുമായ ഡോ. പ്രേംദാസ് ഇരുവള്ളൂർ മുഹമ്മദലിയുമായി ചേർന്നു 5 മണിക്കൂർ…

Read More

കേന്ദ്രത്തിന്‍റെ കടുവ സംരക്ഷണ പദ്ധതി: വയനാട്ടില്‍ പ്രതിഷേധം

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാ ര്‍ പുതുതായി വയനാട്ടില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നു. കടുവ അടക്കമുള്ള വന്യജീവികളുടെ ശല്യം വയനാട്ടില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നത്. പുതിയ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതിനു പകരം വന്യമൃഗങ്ങള്‍ ക്രമാതീതമായി പെറ്റുപെരുകുന്നതു തടയാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും വനാതിര്‍ത്തികളില്‍ വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് പൊതുവേയുള്ള ആവശ്യം. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേ അതിശക്തമായ പ്രതിഷേധമുയര്‍ന്ന വയനാട്ടില്‍ മറ്റൊരു സമരമുഖത്തിനാണ് കടുവ സംരക്ഷണ പദ്ധതി വഴിതെളിക്കുക. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങള്‍ക്കു പുറത്ത് കടുവകള്‍ കൂടുതലുള്ള വനമേഖലകള്‍ ഏറെയും കേരളത്തിലാണെന്ന ടൈഗേഴ്‌സ് ഔട്ട്‌സൈഡ് ടൈഗര്‍ റിസര്‍വ്‌സ് (ടിഒടിആര്‍) റിപ്പോര്‍ട്ട് പ്രകാരം വയനാട് ഉള്‍പ്പെടെ ഇന്ത്യയിലെ 40 വനം ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ ടിഒടിആറിന്‍റെ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കാനുദേശിക്കുന്നത്. കടുവകളുടെ ആവാസ വ്യവസ്ഥകളുടെ…

Read More

കർഷകസംഘം ജില്ലാ പ്രസിഡന്‍റിനെ തരംതാഴ്ത്തി; സിപിഎമ്മില്‍ പൊട്ടിത്തെറി; വയനാട് വിഭാഗീയതയിൽ ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം

കോഴിക്കോട്: സിപിഎം വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എം.വി. ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സിപിഎമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സിപിഎമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്‍റും പുൽപ്പള്ളി സിപിഎം. ഏരിയാ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ…

Read More

ഇതരസംസ്ഥാനത്തൊഴിലാളിയുടെ വാക്ക് വിശ്വസിച്ചില്ല; കൊലപാതകവിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല: രണ്ടു പോലീസുകാർക്കു സസ്‌പെന്‍ഷൻ

കോഴിക്കോട്: ലോഡ്ജില്‍ നടന്ന കൊലപാതകം നേരിട്ട് അറിയിച്ചിട്ടും സംഭവവസ്ഥലത്ത് എത്താതിരുന്ന പോലീസുകാര്‍ക്കെതിരേ നടപടി. കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ മല്‍സ്യ തൊഴിലാളിയെ കഴുത്തറുത്തുകൊന്ന കേസിലാണ് ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ, സിപിഒ എന്നിവരെ സസ്‌പെന്‍ഡ് ചെയതത്. മേയ് 24 നായിരുന്നു ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പെട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാനത്തൊഴിലാളി അറിയിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉള്ള പോലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, സിപിഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബേപ്പൂരിലെ ത്രീ സ്റ്റാര്‍ ലോഡ്ജിൽ കഴുത്തറുത്ത രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന്‍ തലേ ദിവസം രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച്…

Read More

മലപ്പുറത്ത് നിപ ബാധിച്ച യുവതി നാല് ആശുപത്രികളില്‍ ചികിത്സ തേടി; കണ്ടൈന്‍മെന്‍റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധം

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച മലപ്പുറം മങ്കട സ്വദേശിനി പനി ബാധിച്ച് മൂന്നു ആശുപത്രികളില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ് പുറത്തുവിട്ട വിശദമായ റൂട്ട് മാപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മക്കരപ്പറമ്പ് മിനി ക്ലിനിക്ക്, മലപ്പുറം സഹകരണ ആശുപത്രി,കോട്ടയ്ക്കല്‍ മിംസ് ആശുപത്രി, കോഴിക്കോട് മെയ്ത്ര ആശുപത്രി എന്നിവിടങ്ങളിലാണ് ചികില്‍സ തേടിയിട്ടുള്ളത്. ജൂണ്‍ 23ന് വീട്ടില്‍വച്ച് പനിയും തലവേദനയും തുടങ്ങി. 24നും പനി തുടര്‍ന്നു. അവര്‍ സ്വയം ചികില്‍സ നടത്തി. 25ന് ഉച്ചയ്ക്ക് 12ന് ഓട്ടോറിക്ഷയില്‍ അമ്മയ്‌ക്കൊപ്പം മക്കരപറമ്പ് മിനി ക്ലിനിക്കില്‍ എത്തി. ഉച്ചയ്ക്ക് 12.30ന് തിരിച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്കുപോയി. 26ന് രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ വീണ്ടും മക്കരപറമ്പ് മിനി ക്ലിനിക്കില്‍ എത്തി. പതിനൊന്നു മണിക്ക് അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ മലപ്പുറം കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു പോയി. വൈകിട്ട് മൂന്നരയ്ക്ക് അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലേക്ക് പോയി.…

Read More

39 വര്‍ഷം മുന്പ് കൊലചെയ്തെന്ന വെളിപ്പെടുത്തൽ; മുഹമ്മദലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരന്‍

കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെകൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്‍കി. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍.രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. 1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്‌റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. അക്കാലത്ത് ജോലിക്കുപോയ സ്ഥലത്തുവച്ച് മോശമായി പെരുമാറിയ ആളെ തോട്ടിലേക്ക് ചവിട്ടിയിട്ടുവെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചുവെന്ന് അറിഞ്ഞുവെന്നുമാണ് വേങ്ങര പോലീസിനിനോടു ഇയാള്‍ പറഞ്ഞത്. വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയില്‍ എടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍…

Read More

ഹേമചന്ദ്രന്‍റെ മരണത്തില്‍ വഴിത്തിരിവ്; ആത്മഹത്യയെന്ന വാദവുമായി മുഖ്യപ്രതി; പുതിയ വെളിപ്പെടുത്തൽ ഫേസ്ബുക്ക് ലൈവിലൂടെ

കോഴിക്കോട്: കോഴിക്കോട് മായനാട് നിന്നു കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ഹേമചന്ദ്രന്‍റെ മരണത്തില്‍ വഴിത്തിരിവ്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന വാദവുമായി കേസിലെ മുഖ്യ പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദ് രംഗത്തെത്തി. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വാദവുമായി വിദേശശത്തുള്ള മുഖ്യപ്രതി രംഗത്തുവന്നിട്ടുള്ളത്. ഹേമചന്ദ്രനെ തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും താന്‍ നാട്ടിലെത്തി പോലീസിനുമുമ്പാകെ ഹാജരാകുമെന്നും വിദേശത്തുനിന്ന് തയാറാക്കിയ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ നൗഷാദ് പറഞ്ഞു. താന്‍ ഒളിച്ചോടിയതല്ല. രണ്ടുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ എത്തിയതാണ്. തിരിച്ചുവന്നാല്‍ ഉടന്‍ പോലീസിനു മുന്നില്‍ ഹാജരാകും. നിരവധി പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവും പ്രതി ഉന്നയിച്ചു.അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മരണത്തിനു മുമ്പ് മര്‍ദനമേറ്റ പാടുകളും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.…

Read More

രണ്ടുമാസമായി വയനാട് ചീരാലില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി; മൃഗശാലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന്  നാട്ടുകാർ

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ബത്തേരി താലൂക്കില്‍പ്പെട്ട ചീരാലിലും സമീപങ്ങളിലും ഭീതി പരത്തിയ പുലി കൂട്ടിലായി. നമ്പ്യാര്‍കുന്ന് ശ്മശാനത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നു രാവിലെ പാല്‍ അളവുകേന്ദ്രത്തിലേക്കു പോയ ക്ഷീര കര്‍ഷകരാണ് കൂട്ടില്‍ അകപ്പെട്ട നിലയില്‍ പുലിയെ ആദ്യം കണ്ടത്. സ്ഥലത്തെത്തിയ വനസേന പുലിയെ രാവിലെ എട്ടരയോടെ ബത്തേരി ആര്‍ആര്‍ടി കര്യാലയ വളപ്പിലേക്ക് മാറ്റി. പുലിയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം നിരീക്ഷിച്ചുവരികയാണ്. പുലിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന. രണ്ട് മാസത്തോളമായി ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന പുലി കൂട്ടിലായത് ജനങ്ങള്‍ക്കും വനസേനയ്ക്കും ആശ്വാസമായി. പശവും ആടും ഉള്‍പ്പെടെ 12 വളര്‍ത്തുജീവികളെയാണ് ഇതിനകം പുലി വകവരുത്തിയത്. പുലിയ പിടിക്കുന്നതിന് നാല് കുടുകളാണ് വന സേന സ്ഥാപിച്ചത്. ഇതിലൊന്ന് നമ്പ്യാര്‍കുന്നിനു കുറച്ചകലെ പൂളക്കുണ്ടില്‍ തമിഴ്നാട് വനസേന വച്ചതാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായി അതിരുപങ്കിടുന്നതാണ്…

Read More

ഹേമചന്ദ്രന്‍റെ കൊലപാതകം; രണ്ടു യുവതികള്‍ക്കെതിരേയും അന്വേഷണം മുഖ്യപ്രതിയെ നാട്ടിലെത്തിക്കും

കോഴിക്കോട്: കോഴിക്കോടുനിന്നു കാണാതായ ചിട്ടി നടത്തിപ്പുകാരന്‍ മായനാട് സ്വദേശി ഹേമചന്ദ്രനെ തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ബത്തേരി കൈവട്ടമൂല സ്വദേശി നൗഷാദാണ് വിദേശത്തുള്ളത്. നൗഷാദ് നടത്തിപ്പ് ചുമതല വഹിച്ചിരുന്ന വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നൗഷാദ് രണ്ട് വര്‍ഷത്തോളം കൈവശം വച്ചിരുന്ന കൈവട്ടമൂലയിലെ വീട്ടില്‍ ഹേമചന്ദ്രനെ എത്തിച്ചായിരിക്കാം കൊലപാതകം നടത്തിയന്നെ നിഗമനത്തിലാണ് പോലീസ്. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വീട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്. വീട്ടിൽ താമസിച്ചിരുന്ന കുടുംബം ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ അയൽവാസിയായ നൗഷാദിന്‍റെ കൈവശം താക്കോൽ നൽകി വീട് നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് വീട്ടുടമസ്ഥരുടെ മാതാപിതാക്കൾ കൈവട്ടമൂലയിലെ വീട്ടിലെത്തി താമസം…

Read More

സിവില്‍ പോലീസ് ഓഫീസറുടെ ആത്മഹത്യ; എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി

കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് കല്ലേക്കാട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എൻ.കെ. കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്‌ഷന്‍ 218 പ്രകാരമാണ് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ 25ന് രാത്രി 10.15ഓടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനു മുന്നില്‍ ചാടിയാണ് എൻ.കെ. കുമാര്‍ ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 454, 465, 471, 201 വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പാലക്കാട് കല്ലേക്കാട് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എൽ.…

Read More