ബാലുശേരി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തു.തലയാട് പടിക്കൽവയൽ സ്വദേശി ഒരുമക്കുന്നുമ്മൽ അഭിനവ് (22) ആണ് പോലീസിന്റെ പിടിയിലായത്. വീടിന്റെ ടെറസിൽ പാരപ്പെറ്റിനോട് ചേർന്ന് കവറുകളിലായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read MoreCategory: Kozhikode
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മേലാറ്റൂർ, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിൽ സമാനമായ മൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.
Read Moreവലിയങ്ങാടി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മേയർ
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്. അതേസമയം, പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു. അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടിയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. താഴെനിലയിലെ ഗോഡൗണിൽ…
Read Moreമൂക്കുമുട്ടെ കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച ജീവനക്കാരെ ആക്രമിച്ച് മൂവർ സംഘം
കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു…
Read Moreപോലീസിനെ കണ്ടപ്പോൾ പേടിച്ച് ബൈക്ക് വെട്ടിച്ചു, പക്ഷെ പിടിവീണു; വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്; 2 പേർ പിടിയിൽ
മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എന്‍.കെ റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ…
Read Moreഎലത്തൂർ റെയിൽവേ ഗേറ്റ് അനിശ്ചിതമായി അടച്ചിട്ടു; പ്രദേശവാസികള്‍ ദുരിതത്തില്‍; നഗരത്തിലെത്താൻ സഞ്ചരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ
കോഴിക്കോട്: എലത്തൂർ റെയിൽവേ ഗേറ്റ് അനിശ്ചിതമായി അടച്ചിട്ടതുമൂലം പ്രദേശവാസികള്‍ ദുരിതത്തില്‍. രാത്രികാലങ്ങളിലും ഷണ്ടിംഗുള്ളപ്പോഴും അപകടം സംഭവിച്ചാലോ അസുഖംവന്നാലോ നാട്ടുകാർ ഒരുകിലോമീറ്ററോളം താണ്ടി വേണം നഗരത്തില്‍ എത്താന്‍. രണ്ട് ഹൈസ്കൂളുകളും രണ്ട് എൽപി സ്കൂളുകളുമുള്ള എലത്തൂരിലാണ് പ്രദേശത്തെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ ദിവസവും റെയിൽ മുറിച്ചുകടന്നാണ് സഞ്ചരിക്കുന്നത്. റെയിൽവേ നടപടിക്കെതിരേ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും സമരം നടത്തുകയും മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ചെയ്തിട്ടും നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഗേറ്റ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള റെയിൽവേ നീക്കത്തിനെതിരേ രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ സമരം നടത്തിയിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ മേയർ ബീന ഫിലിപ്പ് എന്നിവരുൾപ്പെടെ വിഷയത്തിലിടപെട്ടെങ്കിലും റെയിൽവേ വഴങ്ങിയില്ല. ജനങ്ങളുടെ ജീവിതം തടസപ്പെടുത്തി ഷണ്ടിംഗ് നടത്തരുതെന്നും ഗേറ്റ് 24 മണിക്കൂറും തുറന്നിടണമെന്നും റെയിൽവേയ്ക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചില ദിവസങ്ങളിൽ 24 മണിക്കൂറും ഗേറ്റ്…
Read Moreചാലിയാറിൽ പെണ്‍കുട്ടിയുടെ മരണം : ഉന്നതതല അന്വേഷണം നടത്തണം : ജനകീയ കൂട്ടായ്മ
മലപ്പുറം: ചാലിയാർ പുഴയിലെ വാഴക്കാട് മുട്ടുങ്ങൽ കടവിൽ പതിനേഴുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2024 ഫെബ്രുവരി 19നാണ് പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി നൽകി നിയമ നടപടിക്കൊരുങ്ങവെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കടവിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പോലീസും പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാൽ, കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മേൽവസ്ത്രമില്ലാതെയാണ് മൃതദേഹം കണ്ടെത്തിയതെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മരണത്തിന്റെ രണ്ടാം വാർഷികദിനമായ ഇന്നു വൈകിട്ട് നാലിനു മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് “ഓർമ ഒരു സമരായുധമാണ്’ സമരപരിപാടി സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. ചെയർപേഴ്സണ്‍ ഡോ.…
Read Moreകാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഏകീകൃതമാർഗം വേണം
കോഴിക്കോട് : കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ പോലുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർതലത്തിൽ ഒരു ഏകീകൃതമാർഗരേഖ ഉണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ചാലിയാറിൽ തള്ളുന്നതിനെ കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് നിർദ്ദേശം.പുഴകളിൽ കേടായ ഫൈബർ വള്ളങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുമെന്ന് ഉത്തരവിൽ പറഞ്ഞു. ജലമലിനീകരണം രൂക്ഷമാകും. ജലജീവികളുടെ ആവാസവ്യവസ്ഥ നശിക്കും. മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണി ഉയരും. ശുദ്ധജല ലഭ്യത കുറയുന്നത് കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ഭാവിതലമുറകൾക്കായി പുഴകൾ സംരക്ഷിക്കാനും അടിയന്തര നടപടി ആവശ്യമാണെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.കോഴിക്കോട് മുൻസിപ്പൽ സെക്രട്ടറിയും…
Read Moreനീർനായ ആക്രമണം ഭയന്ന് ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ പറ്റാത്തസ്ഥിതി; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
മുക്കം: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം രൂക്ഷം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി നാന്നൂറിലധികം പേര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റത്. നീര്‍നായ ഭീതി മൂലം പുഴയോട് ജനങ്ങള്‍ അകലുന്ന അവസ്ഥയാണ്. ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനെത്തുന്നവരും മീന്‍ പിടിക്കാനെത്തുന്നവരും നാമാവശേഷമായിരിക്കുകയാണ്. നീര്‍നായകളുടെ ആവാസ മേഖലകള്‍ നിരീക്ഷിച്ച് പുഴയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പലപ്പോഴും ഒറ്റക്ക് കാണപ്പെടുന്ന നീര്‍നായയാണ് ആക്രമിക്കുന്നതെന്ന് പുഴയോരവാസികള്‍ പറയുന്നു. വെള്ളത്തിനടിയിലൂടെ ഊളിയിട്ട് വരുന്നതിനാല്‍ ആക്രമണത്തിനെത്തുന്നത് കാണാനാകില്ലെന്നും പരുക്കേറ്റവര്‍ പറയുന്നു. ചെറിയ കുട്ടികളെ കാലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയായി നീർനായകളെ ഏത് വിധേനയും ഒഴിപ്പിക്കാൻ വനംവകുപ്പ് അധികൃതർ തയാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാര്‍…
Read Moreവിവാഹസത്കാരം ആഘോഷമാക്കാൻ പടക്കം പൊട്ടിക്കൽ; നാദാപുരം – തലശ്ശേരി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു
നാദാപുരം: സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയില്‍ പേരോട് ടൗണില്‍ ഞായറാഴ്ച്ച രാത്രിയിലാണ് ഒരു കൂട്ടം യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തി പടക്കങ്ങള്‍ റോഡില്‍ നിരത്തി വച്ച് പൊട്ടിച്ചത്. അര മണിക്കൂറിലേറെ സമയം റോഡില്‍ ഗതാഗതം തടസപ്പെട്ടു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വാഹനങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ വന്ന് വീണ് പൊട്ടിച്ചിതറുന്ന ദൃശ്യങ്ങള്‍ കാണാം. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വധുവിന്റെ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസ് എടുത്തു.
Read More