കോട്ടയം: സീരിയൽ കില്ലര്‍ ചേര്‍ത്തല പള്ളിത്തോട് ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനെ (66)തിരേ വീണ്ടും കൊലപാതക സൂചനകള്‍. കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ബ്രോക്കര്‍ ജോലിയും ലോട്ടറി വ്യാപാരവും നടത്തിയിരുന്ന ഏലിയാമ്മ (കുഞ്ഞിപ്പെണ്ണ്-64) യെ 2018 ജൂലൈ നാലിന് കാണാതായിരുന്നു. കൂത്താട്ടുകുളം പോലീസും പിന്നീട് ആലുവ ക്രൈം ബ്രാഞ്ചും അന്വേഷിച്ച തിരോധാന കേസ് വീണ്ടും അന്വേഷണപരിധിയില്‍ വരികയാണ്. സ്ഥലം ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ബ്രോക്കര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഏലിയാമ്മയുമായി പരിചയത്തിലായിരുന്നെന്നും ഇടയ്ക്കിടെ കൂത്താട്ടുകുളത്ത് എത്തിയിരുന്നെന്നും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാർ മൊഴി നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളത്തിന് നാലു കിലോമീറ്റര്‍ മാറി കാരമലയിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചിരുന്ന ഏലിയാമ്മയുടെ ഏക മകന് ബിനു കിടപ്പുരോഗിയാണ്. മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ വൈകുന്നേരം ആറോടെ വീട്ടില്‍ മടങ്ങിവന്നിരുന്ന ഏലിയാമ്മയുടെ തിരോധാനത്തില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അക്കാലത്ത് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. കാണാതായ ദിവസം ഏലിയാമ്മയുടെ മൊബൈല്‍ ഫോൺ…
Read MoreCategory: Edition News
കെഎസ് ആർടിസി ബജറ്റ് ടൂറിസം; മുട്ടത്തെ ഗ്രാമപാതകളിലൂടെ വേറിട്ട ഒരു ഉല്ലാസയാത്ര
മുട്ടം: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുട്ടം പഞ്ചായത്തിലെ ടൂറിസം സാധ്യതാ മേഖലകളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയാണ് യാത്ര സംഘടിപ്പിച്ചത്. എസ്എച്ച്ഒ ഇ.കെ. സോൾജി മോൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ, സ്വാശ്രയസംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ യാത്രയുടെ ഭാഗമായി. പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ശങ്കരപ്പള്ളി പൂതക്കുഴി വെള്ളച്ചാട്ടം, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് വെള്ളച്ചാട്ടം വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ്ബ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. പങ്കെടുത്തവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇത് വ്യത്യസ്ത അനുഭവമായെന്ന് കെഎസ് ആർടിസി അധികൃതർ പറഞ്ഞു.ഓരോ ഡിപ്പോയിൽനിന്നും മറ്റ് വിദൂര പ്രദേശങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. എന്നാൽ ഒരു…
Read Moreവന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ വേരിയന്റ് നവംബറിൽ; 12 കോച്ചുള്ള ട്രെയിനിൽ ഒട്ടേറെ സവിശേഷതകൾ
പരവൂർ ( കൊല്ലം): വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ 12 കോച്ചുകളുള്ള പുതിയ വേരിയന്റിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. ഒട്ടേറെ സവിശേഷതകളുള്ള ഈ ട്രെയിൻ നവംബറിൽ പുറത്തിറക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.പരമ്പരാഗതമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ എട്ട്, 16, 20 കോച്ച് ഫോർമാറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്. ഇവയാണ് ഇപ്പോൾ രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. എന്നാൽ 12 കോച്ചുകൾ ഉള്ള വന്ദേ ഭാരത് റേക്കുകൾ ഇതുവരെ റെയിൽവേ അവതരിപ്പിക്കുകയുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് റായ് ബെറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ (എംസിഎഫ്) 12 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിന്റെ ഏതാനും യൂണിറ്റുകൾ നിർമിച്ച് കൊണ്ടിരിക്കുന്നത്. നിലവിലുള്ള വന്ദേ ഭാരത് കോച്ചുകളേക്കാൾ ഒട്ടേറെ സവിശേഷതകൾ 12 കോച്ചുള്ള ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിംഗ് കസേരകൾ, യാത്രക്കാർക്ക് കോച്ചുകൾക്കുള്ളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സീൽ ചെയ്ത ഗാംഗ് വേകൾ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, എല്ലാ…
Read Moreസർജിക്കൽ ഉപകരണങ്ങളില്ല; മെഡിക്കൽ കോളജിൽ കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും പ്രതിസന്ധി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ‘ഹൃദ്യം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും സർജിക്കൽ സാധനങ്ങൾ വാങ്ങി നൽകണമെന്ന് ആക്ഷേപം.സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കു ഹൃദയവുമായി ബന്ധപ്പെട്ട രോഗമുണ്ടെങ്കിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ഹൃദ്യം പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ സർജിക്കൽ ഉപകരണങ്ങളുടെ അഭാവം നേരിടുന്നതു കുട്ടികളുടെ സൗജന്യ ചികിത്സയെയും ബാധിക്കുന്നതായാണ് ആരോപണമുയരുന്നത്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികൾക്ക് ആശുപത്രിയിലുള്ള സർജിക്കൽ ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും അഭാവം നേരിടുന്ന ഉപകരണങ്ങൾ തിരികെ വാങ്ങി നൽകേണ്ടിവരുന്നതായി പറയുന്നത്. ആശുപത്രിക്കുള്ളിലെ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതാണെങ്കിൽ അവിടെനിന്ന് ‘ഹൃദ്യം’ പദ്ധതി പ്രകാരം പണം നൽകാതെ സാധനങ്ങൾ വാങ്ങാം. എന്നാൽ ആശുപത്രിക്കുള്ളിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. അതിനാൽ ആശുപത്രിക്കു പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വാങ്ങണം. വലിയ വിലയുള്ള സർജിക്കൽ ഉപകരണങ്ങളാണെങ്കിൽ…
Read Moreനമ്പർമാറി അക്കൗണ്ടില്‍ എത്തിയത് അരക്കോടിയിലധികം രൂപ; തിരികെ നല്കാന് നടപടികളുമായി അരുണ്‍
അടൂര്‍: യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റി വന്നതായി കരുതുന്ന അരക്കോടിയിലധികം രൂപ തിരികെ നല്‍കും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ നിന്നാണ് പണം എത്തിയത്. അടൂര്‍ നെല്ലിമുകള്‍ 3682-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയും ചക്കൂര്‍ച്ചിറ ക്ഷേത്ര ഭരണസമിതിയംഗവുമായ അരുണ്‍ നിവാസില്‍ അരുണ്‍ നെല്ലിമുകളിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്. അരുണ്‍ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുമാണ് പണം എത്തിയതെന്ന് പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് 53,53,891 രൂപ എത്തിയത്. കമ്പനി ഉടമ അവരുടെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ അബദ്ധത്തില്‍ അരുണിന്റെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. ഫോണില്‍ മെസേജ് വന്നത് ശ്രദ്ധിച്ചപ്പോഴാണ് പണം എത്തിയതറിഞ്ഞത്. അരുണ്‍ ഉടന്‍ തന്നെ പണം അയച്ച കമ്പനിയുമായി ബന്ധപ്പെട്ടു. പണം അയച്ചത് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്പനി അധികൃതര്‍ തിരികെ അരുണിനെ വിളിച്ച് പണം…
Read Moreകെഎസ്ആർടിസി അധികൃതർ റോഡ് കയ്യേറിബാരിക്കേഡ് സ്ഥാപിച്ചു; സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും തമ്മിൽ തർക്കം
തിരുവനന്തപുരം : കിഴക്കേ കോട്ടയിൽ കെഎസ്ആർടിസി അധികൃതർ റോഡ് കയ്യേറി ബാരിക്കേഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചു സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും തമ്മിൽ തർക്കം.സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വകാര്യ ബസ് ജീവനക്കാർ പണി മുടക്കിലാണ്.പൊതുമരാമത്ത് വക സ്ഥലത്തു ബാറിക്കേഡ് സ്ഥാപിച്ചത് കാരണം തങ്ങളുടെ ബസുകൾക്ക് സർവീസ് നടത്താൻ സാധിക്കുന്നില്ലെന്നാണ് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ കെഎസ്ആർടി സി യുടെ സ്ഥലത്താണ് ബാരിക്കേഡ് സ്ഥാപിച്ചതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ അവകാശപ്പെടുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്തു കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്
Read Moreശബരിമല ദ്വാരശിൽപം; പീഠം കണ്ടെത്തിയത് പരാതിക്കാരന്റെ സഹോദരിയുടെ വീട്ടിൽ; പരാതിയും സംശയാസ്പദം
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപീഠം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായെന്ന് ആരോപണം ഉന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നു പീഠങ്ങള്‍ കണ്ടെത്തി. വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്പങ്ങള്ക്ക് സ്വര്‍ണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമുള്ള സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ആരോപണവും ഇതോടെ സംശയത്തിന്റെ നിഴലിലായി.ആരോപണങ്ങള്‍ക്കു പിന്നാലെ ഹൈക്കോടതിയാണ് പീഠങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയത്. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചിരുന്നു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്ട്രോംഗ് റൂമുകളും പരിശോധിച്ചു. അവസാനം ആരോപണമുന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ സ്വര്‍ണപീഠം ദേവസ്വം സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇതു സംബന്ധിച്ച് ഇന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന് പോറ്റിയെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു; ഉദ്ഘാടനങ്ങളുടെയും നാടമുറിക്കലുകളുടെയും നെട്ടോട്ടത്തിൽ മെംബര്‍മാര്‍
കോട്ടയം: നറുക്കെടുപ്പ് കഴിഞ്ഞില്ലെങ്കിലും പലരും സ്ഥാര്ഥിക്കുപ്പായം തുന്നി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മൂന്നു മുന്നണികളിലെയും നിലവിലെ മെംബര്‍മാരില്‍ ഭൂരിഭാഗവും ഒരുകൈ കൂടി നോക്കാമെന്ന നിലയില്‍ സജീവമായി രംഗത്തു തന്നെയാണ്. ഉദ്ഘാടനങ്ങളുടെയും നാടമുറിക്കലുകളുടെയും നെട്ടോട്ടത്തിലാണ് മെംബര്‍മാര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ പെരുമാറ്റചട്ടവും വരും പിന്നെ ഒന്നും നടക്കില്ല. അതിനു മുമ്പ് പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തണം. സഹായം കിട്ടേണ്ട ഒരാളെ പോലും വിട്ടു പോകാതെ വീടുകള്‍ കയറിയിറങ്ങുകായണ് മെംബര്‍മാര്‍. മിക്ക പഞ്ചായത്തുകളിലും മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തീകരിച്ച പദ്ധതികള്‍ പോലും ഉദ്ഘാടനം നടത്താതെ കാത്തുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ ഉദ്ഘാടനം നടത്തിയാലേ വോട്ടില്‍ പ്രതിഫലിക്കും എന്നതാണ് ഉദ്ഘാടനം വൈകിപ്പിക്കാന്‍ കാരണം. ചിലയിടത്ത് മന്ത്രിമാരെ എത്തിച്ച് ഉദ്ഘാടന മാമാങ്കം നടത്താനാണ് പഞ്ചായത്ത് ഭരണ സമിതികളുടെ തീരുമാനം. കരാറുകാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും പുറകെയാണ് മെംബര്‍മാര്‍ ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, വഴിവിളക്കുകള്‍, ബസ്റ്റാന്‍ഡുകള്‍, ഷോപ്പിംഗ് കോംപ്ലക്സ്, മാര്‍ക്കറ്റ്…
Read More14കാരിയോട് ലൈംഗിക അതിക്രമം: പ്രതിയായ മുപ്പത്തിയഞ്ചുകാരന് 69 വര്‍ഷം കഠിനതടവും പിഴയും
കൊല്ലം: പതിനാല് വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 69 വര്‍ഷം കഠിന തടവിനും 3,60,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. 2018 ഓഗസ്റ്റ് മാസം നടന്ന ലൈംഗിക അതിക്രമത്തിനാണ് മങ്ങാട് വില്ലേജില്‍ പാരഡൈസ് നഗര്‍ 39 ല്‍ പുന്നമൂട്ടില്‍ പുത്തന്‍ വീട്ടില്‍ സനില്‍ (35) ന് കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ ഈ ശിക്ഷ വിധിച്ചത്. അതിജീവത പഠിക്കുന്ന സ്കൂളിലെ കൗണ്‍സിലര്‍ കൗൺസിലിംഗ് നടത്തുമ്പോഴാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍നിന്നു വിവരം സ്റ്റേഷനില്‍ അറിയിക്കുകയും കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. വിനോദ് ചന്ദ്രന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ കോടതി…
Read Moreഷാഫിക്കെതിരേയുള്ള അശ്ലീല പരാമർശം; ജില്ലാ സെക്രട്ടറിക്കെതിരേയുള്ള പരാതിയിൽ പോലീസ് നിയമോപദേശം തേടും
പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ പോലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ് പി നോർത്ത് പോലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
Read More