കൊച്ചി: കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരന്റെ പേരിൽ വാട്സ്ആപ്പിലൂടെ വ്യാജസന്ദേശം പ്രചരിക്കുന്നത് സംബന്ധിച്ച് സൈബർ സെൽ വിശദമായ അന്വേഷണം ആരംഭിച്ചു. ചൂടുവെള്ളത്തിൽ ചെറുനാരങ്ങനീരു കലക്കി രാവിലെ ആഹാരത്തിന് മുന്‍പ് പതിവായി കഴിച്ചാൽ അത് കീമോതെറാപ്പി ചെയ്യുന്നതിനേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണെന്നാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത്. കൂടാതെ പഞ്ചസാര ഒഴിവാക്കിയാൽ കാൻസറിൽ നിന്നും രക്ഷ നേടാമെന്നും പറയുന്നുണ്ട്. ഇതുസംബന്ധിച്ച് സന്ദേശം കൈമാറി വന്ന വാട്സ്ആപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈബർ സെൽ അറിയിച്ചു. വാട്സ്ആപ്പ് സന്ദേശമായതിനാൽ ഇതിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിന് സമയമെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബർ സെൽ എസ്ഐ വൈ.ടി.പ്രമോദ് രാഷ്ട്രദീപികയോടു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിക്കുന്നതിനെതിരെ ഡോ.വി.പി.ഗംഗാധരൻ തന്നെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. അദ്ദേഹത്തിന്റെ പേരും ചിത്രവും സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. തന്റെ അറിവോടെയല്ല സന്ദേശം പ്രചരിക്കുന്നതെന്നും ഇത് കാൻസർ ചികിത്സയെക്കുറിച്ച്…
Read MoreCategory: Editor’s Pick
ചക്കരക്കല്ല് പോലീസ് വേറെ ലെവലാണ്..! ശിക്ഷ സിനിമയുടെ രൂപത്തിലും; ചില വേറിട്ട പരിപാടികള്‍; 2016 ഒക്ടോബര്‍ 24മുതല്‍ ചക്കരക്കല്ല് പോലീസ് സ്റ്റേഷന് അടിമുടിയൊന്ന് മാറി
കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അധികാരപരിധിയിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ. വഴിയരികിൽ വാഹനം നിർത്തി സ്റ്റേഷനിലേക്ക് കയറുന്പോൾ മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. പൂന്തോട്ടത്തിൽ ചിലർ വെള്ളം ഒഴിക്കുന്നു. കുറച്ചുപേർ മണ്ണിളക്കി വളം ഇടുന്നു. വേറെ ചിലർ പൂന്തോട്ടത്തിന് സമീപം നട്ടുപിടിപ്പിച്ച വാഴത്തോട്ടത്തിൽ വെള്ളം നനയ്ക്കുന്നു. എല്ലാവരും 15നും 25നും ഇടയിൽ പ്രായമുള്ളവർ. പോലീസുകാരാകാൻ പ്രായമില്ലാത്തവർ. ഇവർക്കെന്താ ഇവിടെ കാര്യമെന്ന ചോദ്യവുമായി ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ എസ്ഐ പി.ബിജുവിന്റെ മുറിയിലേക്ക് കയറുന്നതിനിടെ വേറെ കുറച്ചു കാഴ്ചകൾക്കും കൂടി സാക്ഷ്യം വഹിച്ചു. എസ്ഐയെ കാണാൻ എത്തിയവരുടെ കൈയിൽ പുസ്തകങ്ങൾ. ചിലരുടെ കൈയിൽ ഓഷോ, മറ്റു ചിലരുടെ കൈയിൽ മലയാളത്തിലെ പ്രശ്സ്ത നോവലുകളും ചെറുകഥകളും. എസ്ഐയുടെ മുറിയിൽ നിന്നും പുറത്തിറങ്ങുന്നവരുടെ കൈയിൽ ഒന്നെങ്കിൽ പുസ്തകം, അല്ലെങ്കിൽ…
Read Moreവീപ്പയ്ക്കുള്ളിലെ കൊലയില്‍ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് ഉദയംപേരൂര്‍ സ്വദേശിനിയായ യുവതിയെന്ന് സൂചന, ഭര്‍ത്താവുമായി പിണങ്ങി മുംബൈയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ യുവതിയെ പിന്നെയാരും കണ്ടിട്ടില്ല, കാര്യങ്ങള്‍ ഇങ്ങനെ
എറണാകുളം കുമ്പളത്തു പ്ലാസ്റ്റിക് വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂരിലുള്ള സ്ത്രീയുടേതാണോയെന്നു സംശയം, പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടതുകാലിലെ കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയ ആളാണു മരിച്ചതെന്നു കണ്ടെത്തിയതോടെ നടത്തിയ അന്വേഷണമാണു പുരോഗമിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറുപേരെയാണു കണ്ടെത്താന്‍ കഴിഞ്ഞത്. ഇതില്‍ അഞ്ചുപേരും നിലവില്‍ ജീവിച്ചിരിക്കുകയും ഇവരെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍, ആറാമത്തെയാളും ഉദയംപേരൂര്‍ നിവാസിയുമായ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് മരിച്ചത് ഇവര്‍ തന്നെയാണോയെന്നു പോലീസ് സംശയിക്കുന്നത്. വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം ഇവരുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി. ഷംസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇവര്‍ മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞതായും പിന്നീട് അമ്മയുമായി യാതൊരു വിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം. ഇവര്‍ തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി മകളുടെ രക്തം…
Read Moreകോടിയേരിക്കെതിരേ പാര്‍ട്ടിയില്‍ കലാപമുയര്ത്താന് തോമസ് ഐസക് ഗ്രൂപ്പ്, സമ്മേളനങ്ങളില്‍ പാര്‍ട്ടി കലങ്ങി മറിയും, സോഷ്യല്‍മീഡിയയില്‍ കോടിയേരിയെ ന്യായീകരിക്കാനാകാതെ സൈബര്‍ സഖാക്കളും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരായ തട്ടിപ്പു കേസ് പാര്‍ട്ടിയിലെ സമവാക്യങ്ങളും മാറ്റുന്നു. പാര്‍ട്ടിയില്‍ കോടിയേരി പിടിമുറുക്കുന്നുവെന്ന സൂചനകള്‍ക്കിടയാണ് മകന്റെ തട്ടിപ്പുകേസ് എത്തുന്നത്. ഇതോടെ കോടിയേരി വിരുദ്ധര്‍ പാര്‍ട്ടിയില്‍ പുതിയ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ധനമന്ത്രിയും പിണറായി-കോടിയേരി അച്ചുതണ്ടിന്റെ എതിര്‍വിഭാഗക്കാരനുമായി തോമസ് ഐസക്ക് പക്ഷമാണ് നീക്കങ്ങള്‍ക്കു പിന്നില്‍. കോണ്‍ഗ്രസ് ബന്ധത്തിന് വിലങ്ങിടാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിപാടെടുത്തത് കേരള ഘടകമായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കേരളത്തിലെ പാര്‍ട്ടിയെ അത്ര പഥ്യവുമില്ല. മകനെതിരായ പരാതിക്ക് അച്ഛനും ഉത്തരവാദിത്വമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കേസില്‍ സിപിഎം വാദിച്ചതാണ്. ഇപ്പോള്‍ അതേ സ്ഥിതിവിശേഷമാണ് സിപിഎമ്മില്‍ വന്നിരിക്കുന്നത്. അന്ന് അമിത് ഷായുടെ മകന്റെ കേസിലെടുത്ത നിലപാട് കോടിയേരിയുടെ കാര്യത്തിലും പിന്തുടരണമെന്നാണ് തോമസ് ഐസക് പക്ഷം പറയുന്നത്. ചെങ്ങന്നൂരില്‍ അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ…
Read Moreപ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്! ഷൂട്ടിംഗ് മാറ്റിവച്ച് ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് എത്തി; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍
പോലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാന്‍ സിനിമാതാരം സന്തോഷ് പണ്ഡിറ്റ് എത്തി. ശ്രീജിത്തിനെ താന്‍ സന്ദര്‍ശിച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് തന്നെയാണ് അറിയിച്ചത്. തന്റെ പുതിയ ചിത്രമായ ‘ഉരുക്കു സതീശ’ന്റെ ഷൂട്ടിംഗ് മാറ്റിവെച്ചാണ് അദ്ദേഹം ശ്രീജിത്തിനെ കാണാനെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്. ശ്രീജിത്തിനെ നേരില്‍ കണ്ട് അഭിവാദ്യം അര്‍പ്പിക്കാനാണ് താന്‍ ചെന്നത് എന്ന് പറഞ്ഞ സന്തോഷ് ശ്രീജിത്തിനും അമ്മയ്ക്കും കുറേ നല്ല നിമിഷങ്ങള്‍ നല്കാന് സാധിച്ചതായി കരുതുന്നുവെന്നും പറഞ്ഞു. അപാരമായ ക്ഷമയും സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം വിജയത്തിലെത്തിക്കാന്‍ കഴിയട്ടെയെന്നും സന്തോഷ് പണ്ഡിറ്റ് ആശംസിച്ചു. ശ്രീജിത്തിന്റെ സമരത്തെ പിന്തുണച്ച ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഫോറത്തിനും മറ്റുള്ളവര്‍ക്കും നൂറുകോടി അഭിവാദ്യങ്ങള്‍…
Read Moreഒരു നാലാംകിട ടീമും അതിനപ്പുറത്തെ അഹങ്കാരവും, റെനെ മ്യൂളസ്റ്റീനെ കളിയാക്കിയ വിനീതിന്റെയും റിനോയുടെയും ആംഗ്യത്തിനെതിരേ ആരാധകരുടെ പ്രതിഷേധം രൂക്ഷം, ഗുരുത്വദോഷമെന്ന് മുന്‍കാല താരങ്ങളും
കൊച്ചിയില്‍ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം സി.കെ. വിനീത് നടത്തിയ ‘വെള്ളമടി’ ആഘോഷത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ബൈചിംഗ് ബൂട്ടിയ ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങള്‍ വിനീതിന്റെയും റിനോ ആന്റോയുടെയും പ്രവൃത്തിക്കെതിരേ രംഗത്തുവന്നു. സന്ദേശ് ജിംഗനെതിരേ മുന്‍ കോച്ച് റെനെ മ്യൂളസ്റ്റീന് രംഗത്തുവന്നിരുന്നു. ബെംഗളൂരു എഫ്സിയുമായുള്ള മത്സരത്തിനു തലേന്ന് ജിംഗന് രാവേറെ മദ്യപിച്ചിരിക്കുകയായിരുന്നു എന്നാണ് റെനെ ആരോപിച്ചത്. ജിംഗനു പിന്തുണ നല്കുന്നതിനുവേണ്ടിയാണ് റിനോയും വിനീതും ഗോളടിച്ചശേഷം മദ്യപിക്കുന്നതു പോലുള്ള ആംഗ്യവിക്ഷേപം നടത്തിയതെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി നിന്നിരുന്ന പലരും മലയാളി താരങ്ങളുടെ പ്രവൃത്തിയെ അഹങ്കാരമെന്നാണ് വിശേഷിപ്പിക്കുന്നത്. കോച്ചിനേക്കാള്‍ കളിക്കാരും ഫാന്‍സും വലുതാവുമ്പോള്‍ കളി കളിയല്ലാതാവും. ഫുട്ബോളില്‍ കോച്ചാണു എല്ലാം. കളിക്കാര്‍ അയാള്‍ക്കൊപ്പം ഉയര്‍ന്നില്ല. എല്ലാവരും കൂടി പുകച്ചു പുറത്തുചാടിച്ചുവെന്നാണ് ഒരു ആരാധകന് പറയുന്നത്. കളി പറഞ്ഞു തന്ന ആശാന്റെ നെഞ്ചത്ത് തന്നെ പൊങ്കലയിട്ട ശിഷ്യന്മാര് ഒരിക്കലും…
Read Moreപ്രണയസാഫല്യം! നടി ഭാവന ഇനി നവീന്‍ സ്വന്തം; ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍
കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടി ഭാവനയുടെ കഴുത്തില്‍ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹ നിശ്ചയം. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ രമ്യ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തിയിരുന്നു. മൈലാഞ്ചി ചടങ്ങിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
Read Moreആറുവര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ തേടി യുപി സ്വദേശിനിയും മകനും കോലഞ്ചേരിയിലെത്തി; 29 ദിവസമായി ഇവര്‍ കഴിയുന്നത് ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍; വീട്ടുകാര്‍ മുങ്ങി
കൊച്ചി: ഉത്തരേന്ത്യയില്‍ പോയി വിവാഹം കഴിയ്ക്കുകയും പിന്നീട് അവിടെത്തന്നെ കൂടുകയും ചെയ്യുന്ന മലയാളികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇങ്ങനെ വിവാഹം കഴിച്ച് മുങ്ങുന്നവരുമുണ്ട്. ഭര്‍ത്താവിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്നു കേരളത്തില്‍ എത്തിയ യുവതി 29 ദിവസമായി മകനൊപ്പം ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍ കഴിയുകയാണ്. കോലഞ്ചേരി ഐരാപുരം പാതാളപ്പറമ്പു സ്വദേശി അനിലിനെ തേടി യു പി സ്വദേശിനി ജെബി ഷെയ്ഖാണ് എത്തിയത്. ഇവരുടെ 13 വയസുകാരന് മകന് യോഹന്നാനും ഒപ്പമുണ്ട്. 2002ല്‍ യു പിയില്‍ വച്ചായിരുന്നു അനിലിന്റെയും ജെബിയുടെയും വിവാഹം നടന്നത്. ദില്ലി, യുപി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കമ്പനികളുടെ എംഡി യായി ഇയാള്‍ ജോലി ചെയ്തപ്പോഴാണ് ജെബിയെ അനില്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അനിലിനെ കാണാനില്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വാട്ട്സ് ആപ്പ് വഴി അനിലുമായി ബന്ധപ്പെടാറുണ്ട്. ഇങ്ങനെയാണ് അന്വേഷിച്ചു കേരളത്തില്‍ എത്തിയത്.…
Read Moreയുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ തന്ത്രപൂര്‍വം മൊബൈലിലാക്കി, യുവതി തിരിച്ചറിഞ്ഞതോടെ പത്താംക്ലാസുകാരനെ പൊക്കി, താക്കീത് നല്കി വിട്ടപ്പോള്‍ ബ്ലാക്ക് മെയിലിംഗ്, ആലപ്പുഴയിലെ സംഭവം വിരല്‍ ചൂണ്ടുന്നത്
യുവതി കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍. ചങ്ങംകരി സ്വദേശിയായ പതിനഞ്ചുകാരനെയാണ് എടത്വാ പോലീസ് പിടികൂടിയത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍ ബാത്ത് റൂമിന്റെ ഹോളിലൂടെയാണ് യുവാവ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വീടിനടുത്ത് യുവതിയുടെ ബന്ധു നിര്‍മ്മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ എടുത്തത്. ഇതു ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ പിതൃസഹോദരനും മറ്റും ചേര്‍ന്ന് യുവാവിനെ പിടികൂടി താക്കീത് ചെയ്തു. ക്ഷമ പറഞ്ഞ് തടിയൂരിയ യുവാവ് കഴിഞ്ഞ 17 ന് യുവതിയുടെ വീടിന് മുന്നില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും വയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ സത്യം തെളിഞ്ഞതോടെ പതിനഞ്ചുകാരനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് യുവതി…
Read Moreകൊലപ്പെടുത്താന്‍ കാരണം മറ്റൊന്ന്, പതിനാലുകാരന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി, ജയമോളെ വിശ്വസിക്കാതെ പോലീസ്, അന്വേഷണം കൂടുതല്‍ പേരിലേക്ക്
നെടുമ്പനയില്‍ പതിനാലുകാരന് ജിത്തുജോണിനെ കൊലപ്പെടുത്തിയകേസില്‍ റിമാന്‍ഡിലായ മാതാവ് ജയമോളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ചുമതലയുള്ള സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. 22ന് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തെങ്കിലും അടുത്ത ബന്ധുക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ജിത്തുവിന്റെ മരണത്തില്‍ മനംനൊന്ത് കഴിയുകയാണ് ബന്ധുക്കള്‍. ജയമോള്‍ നല്കിയ മൊഴി വാസ്തവവിരുദ്ധമാണെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശിയും പോലീസിനെ അറിയിച്ചിട്ടുണ്ട്. സ്വത്തിനുവേണ്ടി തര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് അവരുടെ വിശദീകരണം. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന ജയമോളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. അവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ മകളുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. ജിത്തുവിന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോഴെല്ലാം ജിത്തു…
Read More