ചുവരെഴുത്തിലെ പെൺമുഖം;  രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ  ഉഷാകുമാരി ചുവർ എഴുതാൻ തുടങ്ങിയിട്ട് 25 വർഷം

പൊൻകുന്നം: ചുവരെഴുത്തിൽ ഇതാ ഒരു പെണ്‍മുഖം. ആണുങ്ങളുടെ കുത്തകയല്ല ചുവരെഴുത്തെന്നു തെളിയിക്കുകയാണ് ഇളങ്ങുളം തേക്കനാൽ ടി.പി. ഉഷാകുമാരി എന്ന കലാകാരി. കഴിഞ്ഞ 25 വർഷമായി ചുവരെഴുത്തുകൾ നടത്തുന്ന ഉഷാകുമാരി രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഈ പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ ഇളങ്ങുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചുവരെഴുതുന്ന കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഉഷ. ഇരുപത്തഞ്ചുവർഷം മുന്പാണ് ഉഷാകുമാരി തെരഞ്ഞെടുപ്പ് ചുവരെഴുത്ത്, ബാനറെഴുത്ത് തുടങ്ങിയ ജോലികൾ വരുമാനത്തിനായി തെരഞ്ഞെടുത്തത്. പഠനകാലത്തുതന്നെ ചിത്രകലയിൽ താത്പര്യമുണ്ടായിരുന്ന ഉഷാകുമാരി പാലാ കൈരളി ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചിത്രകലയിൽ രണ്ടുവർഷത്തെ ഡിപ്ലോമ വിജയിച്ചിട്ടുണ്ട്. ബാനർ, ബോർഡുകൾ, ചുവരെഴുത്ത് എന്നിവയിൽ സജീവമായിരുന്ന ഇവർ ഫ്ളക്സുകളുടെ പ്രചാരത്തോടെ രംഗം മാറി. ഈരാറ്റുപേട്ടയിൽ വാഹനങ്ങളുടെ നന്പർ പ്ലേറ്റ്, വാഹനങ്ങളിലെ മറ്റ് ഡിസൈൻ എഴുത്തുകൾ എന്നീ ജോലികൾ ചെയ്തുവരികയാണിപ്പോൾ. ഈരാറ്റുപേട്ടയിലാണിപ്പോൾ താമസിക്കുന്നത്. ഭർത്താവ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പി.ആർ.ഹരിദാസ് ഈരാറ്റുപേട്ടയിൽ തന്നെ വർക് ഷോപ്പ്…

Read More

ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലാതെ എല്ലാ പാർട്ടിക്കാരും ഒരുപോലെ പറയും ‘റെജിയുടെ അനൗൺസ്മെന്‍റ് സൂപ്പറാ’…

തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ തന്‍റേതായ ശൈലികൊണ്ട് ശ്രദ്ധനേടുകയാണ് റെജി എന്ന കലാകാരൻ. എല്ലാ മുന്നണികൾക്കും വേണ്ടി അനൗൺസ്മെന്‍റ്സ് നടത്തുന്ന ഇദ്ദേഹം വിവിധ നേതാക്കൻമാരുടെ ശബ്ദം അനുകരിച്ചാണ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കുന്നത്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ പ്രപ്പോസ് സ്വദേശിയാണ് ചോറ്റി റെജി എന്നറിയപ്പെടുന്ന വാഴേപ്പറന്പിൽ റെജി. പന്ത്രണ്ടിൽപരം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് റെജി. നാടകങ്ങളിലും പ്രഫഷണൽ ഗാനമേളകളിലും മിമിക്സ് പരേഡ് ട്രൂപ്പുകളിലും ഒക്കെയായി തിളങ്ങിയ റെജി തെരഞ്ഞെടുപ്പ് ആകുന്പോൾ നാട്ടിലെ പ്രധാന അനൗണ്‍സറാണ്. 36 വർഷത്തെ അനുഭവ സന്പത്ത് ബന്ധുവും അയൽവാസിയുമായ സിപിഎം നേതാവ് വി.പി. ബോസിനു വേണ്ടി 16-ാം വയസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈക്ക് അനൗണ്‍സർ ആയതാണ് ചോറ്റി റെജി. പിന്നെ തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം സ്ഥിരം സാനിധ്യമായി. വ്യത്യസ്തനാമൊരു അനൗൺസർ റെജി മൈക്ക് കൈയിലെടുത്താൽ കാഥികരായ സാംബശിവനും കെടാമംഗലം സദാനന്ദനും രാഷ്ട്രീയ നേതാക്കളായ കെ.ആർ. ഗൗരിയമ്മയും ഇ.കെ. നയനാരും…

Read More

താൻ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം അറിയുന്ന മണ്ഡലമായി ആലത്തൂരിനെ മാറ്റുമെന്ന് രമ്യ ഹരിദാസ് 

വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്‍റ് മണ്ഡലത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം അറിയുന്ന മണ്ഡലമായി ആലത്തൂരിനെ മാറ്റുമെന്ന് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞു.വടക്കാഞ്ചേരിപ്രസ് ഫോറം സംഘടിപ്പിച്ച മിറ്റ് ഭി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. സർക്കാരിന്‍റെ പിടിപ്പു കേട് മൂലമാണ് ത്രിതല പഞ്ചായത്തുകളിലെ പദ്ധതികൾ കൃത്യ സമയത്ത് നടപ്പിലാക്കാ കഴിയാതെ പോകുന്നത്. താൻ ആലത്തൂരിൽ വിജയിച്ചാൽ വ്യവസായ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. അതുപോലെ തന്നെ വനിതകളുൾപ്പടെകൂടുതൽ പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കും. കേന്ദ്രത്തിൽ യുപിഎസർക്കാർ അധികാരത്തിൽ എത്തിയാൽ തന്‍റെ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉറപ്പാക്കുമെന്നും, മണ്ഡലത്തിൽ കൂടുതൽ സമയം ചിലവഴിക്കുമെന്നും, നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് താൻ ജനങ്ങളോട് പറയുവെന്നും രമ്യ ഹരിദാസ് മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകി.

Read More

വയനാട്, തൃശൂർ പ്രഖ്യാപിക്കില്ല; രാഹുൽ വന്നാൽ വയനാട്ടിൽ തുഷാർ

ജോണ്‍സണ്‍ വേങ്ങത്തടം കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്നും പിടിച്ചു വാങ്ങിയ തൃശൂർ സീറ്റിലും വയനാട്ടിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ബാക്കിവരുന്ന മൂന്നു സീറ്റുകളിൽ മാത്രം തീരുമാനമെടുക്കാൻ ബിഡിജെഎസ്. ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ സീറ്റുകളിൽ മാത്രമാണ് ഇന്നു പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വന്നാൽ അവിടെ തുഷാർ മത്സരിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. ഇതിനിടയിൽ ബിഡിജെഎസിൽനിന്നും സീറ്റു വാങ്ങി ബിജെപിക്കു മത്സരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും സസ്പെൻസ് നിലനിർത്താനാണ് ബിഡിജെഎസിന്‍റെ തീരുമാനം. തുഷാർ മത്സരിക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ തൃശൂരിൽ പുതിയ ആളെ കണ്ടെത്തേണ്ട ബാധ്യത ബിഡിജെഎസിനുണ്ട്. എന്നാൽ ബിജെപിക്കു ഈ നീക്കത്തോട് താല്പര്യമില്ല. ഇതിൽ അന്തിമതീരുമാനം ബിജെപി ദേശീയ നേതൃത്വം കൈക്കൊള്ളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിഡിജെഎസിന്‍റെ അഞ്ച് സീറ്റിലേക്കുള്ള സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിഡിജെഎസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം…

Read More

പ്രധാനമന്ത്രി മണ്ഡലങ്ങൾ; ഫൂൽപുർ മുതൽ വാരാണസി വരെ

ബിജോ മാത്യു പ്രധാനമന്ത്രിമാരെ വിജയിപ്പിച്ച് വിഐപിപദവി നേടിയത് 12 മണ്ഡലങ്ങളാണ്. ഇതിൽ ഒന്പതും യുപിയിലാണ്. ഇതിൽത്തന്നെ ആറെണ്ണം കിഴക്കൻ യുപിയിലാണ്(പൂർവാഞ്ചൽ). എന്നിട്ടും ഇന്ത്യയിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായി കിഴക്കൻ യുപി തുടരുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺസിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, എ.ബി. വാജ്പേയി എന്നിവർ മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽനിന്നു വിജയിച്ചിട്ടുണ്ട്. ഫൂൽപുർ ജവഹർലാൽ നെഹ്റു (1952, 1957, 1962) പ്രധാനമന്ത്രിയായിരുന്ന കാലത്തെ (1952 – 1964) മൂന്നു തെരഞ്ഞെടുപ്പുകളിലും ജവഹർലാൽ നെഹ്റു വിജയിച്ചത് കിഴക്കൻ യുപിയിലെ ഫൂൽപുരിൽനിന്നായിരുന്നു. അലഹാബാദിനു സമീപമാണു ഫൂൽപുർ. 1962ൽ പ്രമുഖ സോഷ്യലിസ്റ്റ് റാം മനോഹർ ലോഹ്യയെ ആണ് നെഹ്റു പരാജയപ്പെടുത്തിയത്. 64,571 വോട്ടായിരുന്നു ഭൂരിപക്ഷം. നെഹ്റുവിന്‍റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ സഹോദരി വിജയലക്ഷ്മി…

Read More

വയനാട്ടില്‍ രാഹുല്‍ വന്നാല്‍ ‘കളി മാറും’; അരയും തലയും മുറുക്കി ബിജെപി; തുഷാർ മത്‌സരിച്ചേക്കാൻ സാധ്യത

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേ അതിനെ നേരിടാന്‍ അരയും തലയും മുറുക്കി ബിജെപി. രാഹുലില്‍ വയനാട്ടില്‍ എത്തിയാല്‍ അത്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനാണ് ബിജെപി തീരുമാനം. നിലവില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരിക്കുന്നത്. രാഹുല്‍ എതിര്‍സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം സീറ്റ് വച്ചുമാറാന്‍ തയാറാണെന്ന് തുഷാര്‍ അറിയിച്ചിട്ടുണ്ട്. ഒന്നുകില്‍ തുഷാര്‍ അല്ലെങ്കില്‍ ബിജെപിയുടെ സമുന്നതനായ നേതാവ് എന്നതാണ് ലക്ഷ്യം. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ അനൂകൂല നിലപാടാണ് ഉള്ളത്. നിലവില്‍ തൃശൂരില്‍ മത്സരിക്കാന്‍ തയാറായ തുഷാര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ തുഷാറിന് ലഭിക്കുന്ന മൈലേജ് വലുതായിരിക്കുമെന്ന് ബിഡിജെഎസും കുരുതുന്നു. ഇക്കാര്യത്തില്‍ തുഷാറിനും മറിച്ചൊരു അഭിപ്രായമില്ലെന്നാണ് അറിയുന്നത്. രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാനായാല്‍ പോലും…

Read More

 രാഷ്ട്രീയത്തിലേയും  സൂപ്പർതാരമാകാൻ ‌കരുക്കൾ നീക്കി കമൽഹാസൻ; വിജയാശംസ നേർന്ന് രജനീകാന്ത്

നിയാസ് മുസ്തഫ എൻഡിഎ മുന്നണിയോടും യുപിഎ മുന്നണിയോടും കൃത്യമായി അകലം പാലിക്കുക, അതോടൊപ്പം ഇരു സഖ്യങ്ങൾക്കും പുറത്തുനിൽക്കുന്ന മതേതര കക്ഷികളുമായി യോജിച്ച് ദേശീയ രാഷ്‌‌ട്രീയത്തിലേക്ക് ചുവടുകൾ വയ്ക്കുക, ലോക്സഭാ തെര ഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയും വിജയിച്ചില്ലെങ്കിലും തമിഴ്നാട്ടിൽ വോട്ടിംഗ് ശതമാനം ഉണ്ടാക്കിയെടുക്കുക, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ ലോക്സഭാ തെരഞ്ഞെടുപ്പിനെ വേദിയാക്കുക തുടങ്ങിയ പല ലക്ഷ്യങ്ങളുമായിട്ടാണ് ഉലകനായകൻ കമൽഹാസന്‍റെ പോക്ക്. ഇന്നലെ പശ്ചിമബംഗാളിലെത്തി തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമതാ ബാനർജിയെ കണ്ട് കമൽഹാസൻ ചർച്ച നടത്തിയതും ആൻഡമാൻ ദ്വീപിൽ തൃണമൂലിന്‍റെ സ്ഥാനാർഥിക്ക് പിന്തുണ നൽകി സഖ്യത്തിലേർപ്പെട്ടതുമെല്ലാം ദേശീയ കക്ഷികൾ ഉറ്റുനോക്കുന്നുണ്ട്. തമിഴ് വംശജർ കൂടുതലുള്ള സ്ഥലമാണ് ആൻഡമാൻ. ഇവിടെ കമൽഹാസൻ നേരിട്ടെത്തി തൃണമൂലിനു വേണ്ടി വോട്ടുതേടും. ഇത് തൃണമൂൽ സ്ഥാനാർഥിക്ക് ഗുണകരമാകും. കമൽഹാസൻ നേതൃത്വം കൊടുക്കുന്ന മക്കൾ നീതി മയ്യം തമിഴ്നാട്ടിലെ 39 സീറ്റിലും പോണ്ടിച്ചേരിയിലെ…

Read More

ബോളിവുഡ് നടി ഊർമിള മണ്ഡോദ്കർ കോണ്‍ഗ്രസ് സ്ഥാനാർഥിയാകും: റിപ്പോർട്ടുകൾ ഇങ്ങനെ…

മുംബൈ: ബോളിവുഡ് നടി ഊർമിള മണ്ഡോദ്കർ കോണ്‍ഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചേക്കും. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ നടി മത്സരിച്ചേക്കുമെന്നാണു സൂചന. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സഞ്ജയ് നിരുപവും ഉൗർമിളയുടെ കുടുംബവും റിപ്പോർട്ടുകളോടു പ്രതികരിച്ചിട്ടില്ല. എന്നാൽ വിഷയത്തിൽ ചർച്ചകൾ സജീവമായി തുടരുകയാണെന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിലവിലെ എംപി ഗോപാൽ ഷെട്ടിയാവും മുംബൈ നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയാകുക എന്നാണു സൂചന. നിലവിൽ ബിജെപിക്ക് കരുത്തുറ്റ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. എന്നാൽ 2004-ൽ ബോളിവുഡ് നടൻ ഗോവിന്ദ ഇവിടെ വിജയക്കൊടി പാറിച്ചു. നിലവിൽ ഉത്തർപ്രദേശ് ഗവർണറായ ഗോപാൽ നായിക്കായിരുന്നു അന്ന് എതിരാളി. 2009-ൽ കോണ്‍ഗ്രസ് സ്ഥാനാർഥി സഞ്ജയ് നിരുപം ഇവിടെ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഗോപാൽ ഷെട്ടിയോടു നിരുപം പരാജയപ്പെട്ടു. ഇക്കുറി മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ്…

Read More

സോണിയയുടെ റായ്ബറേലിയിൽ മീനാക്ഷി ലേഖി ബിജെപി സ്ഥാനാർഥി?

ന്യൂഡൽഹി: യുപിഎ ചെയർപേഴ്സണ്‍ സോണിയാ ഗാന്ധിക്കെതിരെ മീനാക്ഷി ലേഖി ബിജെപി സ്ഥാനാർഥിയാകും. ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടേക്കുമെന്നാണു സൂചന. നിലവിൽ എംപിയായ ലേഖി, ബിജെപിയുടെ ദേശീയ വക്താവും സുപ്രീംകോടതി അഭിഭാഷകയുമാണ്. 2014-ൽ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും കോണ്‍ഗ്രസിന് ഉത്തർപ്രദേശിൽ റായ്ബറേലിയും അമേഠിയും നിലനിർത്താൻ കഴിഞ്ഞിരുന്നു. റായ്ബറേലിയിൽ മൂന്നരലക്ഷത്തിലധികം വോട്ടികളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി അന്നു വിജയിച്ചത്. ഇത്തവണ രാഹുൽ ഗാന്ധിയുടെ അമേഠിയും റായ്ബറേലിയും പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. അമേഠിയിൽ ഇത്തവണയും സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബിജെപി മത്സരിപ്പിക്കുന്നത്. 2014-ൽ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്.

Read More

ബിഡിജെഎസിന്‍റെ മൂന്നു സീറ്റുകളിൽ ഇന്ന് പ്രഖ്യാപനം; തൃശൂരിലും വയനാട്ടിലും സസ്പെൻസ്

കോട്ടയം: ബിഡിജെഎസിന്‍റെ മൂന്നു സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. ആലത്തൂർ, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാർഥികളെ രാവിലെ 10 ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. എന്നാൽ വയാനാട്, തൃശൂർ സീറ്റുകളുടെ കാര്യത്തിൽ പ്രഖ്യാപനം ഇന്നുണ്ടാകില്ല. രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാനെത്തിയാൽ ബിജെപിക്ക് സീറ്റ് വിട്ടുകൊടുക്കാൻ തടസമില്ല. സീറ്റുകൾ വച്ചുമാറുന്നതു സംബന്ധിച്ച് ആലോചനകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More