ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. വയനാട് സീറ്റിന്റെ കാര്യത്തിൽ തീരുമാനം നീളുന്നതാണ് നാലിടത്തെയും സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണം. നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിയാലോചന നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാർഥികളെയാണ് നിശ്ചയിക്കാനുള്ളത്. വയനാട് സീറ്റിനായുള്ള എ ,ഐ ഗ്രൂപ്പുകളുടെ പിടിവലിയാണ് നാല് സീറ്റുകളിലെ സ്ഥാനാർഥി നിർണയത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്. തർക്കങ്ങൾ പരിഹരിക്കുന്നതിന് ഉമ്മൻ ചാണ്ടിയെ വീണ്ടും ഡൽഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
Read MoreCategory: INDIA 360
വടകരയിൽ വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകൾ; സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുന്നത് എതിർത്ത് പോസ്റ്ററുകൾ. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വടകരയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാല് സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെ വടകരയിലേക്ക് മത്സരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്.
Read Moreസുമലത വരുമോ? കാത്തുകാത്ത് ബിജെപി ! ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് നേരത്തെ അറിയിച്ച സുമലത ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയതായി വിവരം
ബംഗളൂരു: മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്ന നടി സുമലതയെ ബിജെപിയിലെത്തിക്കാൻ ചരടുവലികൾ സജീവമാകുന്നു. മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണ സുമലതയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ചാൽ ബിജെപി പിന്തുണയ്ക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് നേരത്തെ അറിയിച്ച സുമലത ഇപ്പോൾ നിലപാട് മയപ്പെടുത്തിയതായാണ് വിവരം. മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ മത്സരിപ്പിക്കാനാണ് ജെഡി-എസ് തീരുമാനിച്ചത്. എന്നാൽ, അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ കൂടിയായ സുമലത മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സുമലത കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന സൂചനയും സുമലത നല്‍കിയിരുന്നു. എന്നാൽ സുമലത സ്വതന്ത്രയായി നിന്നാൽ അത് ജെഡി-എസിന്റെ വിജയമോഹത്തിന് തിരിച്ചടിയാകുമെന്നതിനാൽ പകരം സീറ്റ് വാഗ്ദാനം ചെയ്ത്…
Read Moreയുപി പിടിക്കാൻ പ്രിയങ്കയുടെ ബോട്ട് യാത്ര; മോദിയുടെ വാരാണസി അവസാന സ്റ്റോപ്പ്
ലക്നോ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താനൊരുങ്ങി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പ്രിയങ്ക ഗംഗയിലൂടെ ബോട്ട് യാത്ര നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് യാത്ര അവസാനിക്കുന്നത്. പ്രയാഗ്രാജ്-മിർസാപുർ ജില്ലകളിലൂടെയാണ് പ്രിയങ്കയുടെ ബോട്ട് യാത്ര. 140 കിലോമീറ്റർ യാത്രയ്ക്കിടെ പ്രിയങ്ക ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് പിന്തുണ ആവശ്യപ്പെടുകയും ചെയ്യും. ശനിയാഴ്ച രാത്രി വൈകി ബോട്ട് യാത്രയ്ക്ക് അനുമതി ലഭിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നിരുന്നാലും വെള്ളിയാഴ്ച തന്നെ പാർട്ടി പ്രിയങ്കയുടെ ഷെഡ്യൂൾ പുറത്തുവിട്ടിരുന്നു. പ്രചാരണം ശക്തമാക്കുന്നതിനു മുന്നോടിയായി പ്രിയങ്ക ഞായറാഴ്ച ലക്നോവിലെത്തും. വൈകിട്ടോടെ പ്രയാഗ്രാജിലേക്കു പോകും. എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രിയങ്കയുടെ രണ്ടാം സംസ്ഥാന സന്ദർശനമാണിത്. നാലു ദിവസം പ്രിയങ്ക സംസ്ഥാനത്തുണ്ടാകുമെന്നാണു സൂചന. ഗംഗയുടെ തീരത്ത്…
Read Moreസ്ഥാനാർഥിയാകാമെന്ന് സുരേഷ് ഗോപി… പക്ഷേ, കേന്ദ്രം നിർബന്ധിക്കണം!
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകൾ നീളവെ മത്സരിക്കാൻ സന്നദ്ധതയറിച്ച് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി രംഗത്ത്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരത്തിനിറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍, മല്‍സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് സുരേഷ് ഗോപിക്ക് പുറമെ, മുന്‍ഐഎഎസ് ഉദ്യോഗസ്ഥന് ആനന്ദബോസിന്റെ പേരും പരിഗണനയിലുണ്ട്.
Read Moreരമ്യാ ഹരിദാസ്! കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി. പി. ഹരിദാസന്റെയും രാധയുടെയും മകള്‍; കോൺഗ്രസ് പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യം
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്. ആലത്തൂരിൽ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപി പി.കെ ബിജുവിനെതിരെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ രമ്യയുടെ കന്നി മത്സരം. 2013ല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്തത്തില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെയാണ് ബിഎ സംഗീത വിദ്യാർഥിയായ രമ്യ ശ്രദ്ധയാകര്‍ഷിക്കുന്നത്. പരിപാടിയിലെ പ്രകടനത്തിലൂടെ തന്റെ നേതൃത്വപാടവം തെളിയിച്ച രമ്യ 2015 മുതല്‍ കോഴിക്കോട്ടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേ റ്റര്മാരില് ഒരാളാണ്. സംസ്കാര സാഹിതി വൈസ് ചെയര്മാന്, ജവഹര്‍ ബാലജനവേദി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ രമ്യ വഹിക്കുന്നുണ്ട്. കെഎസ്യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം…
Read Moreഒടുവിൽ തീരുമാനമായി…ഉമ്മൻചാണ്ടി മത്സരിക്കില്ല; ഉമ്മൻ ചാണ്ടിക്ക് ഉത്തരവാദിത്തങ്ങൾ ഏറെയെന്ന് മുല്ലപ്പള്ളി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കും ആകാംഷകൾക്കൾക്കും ഒടുവിൽ വിരമാമായി. ഉമ്മൻ ചാണ്ടിയും ആലപ്പുഴയിലെ സിറ്റിംഗ് എംപിയും പ്രവർത്തക സമിതി അംഗവുമായ കെ.സി.വേണുഗോപാലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ഉത്തരവാദിത്തങ്ങൾ ഏറെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പൂർണമായും നേതൃത്വം ഉൾക്കൊണ്ടിട്ടുണ്ട്. സ്ഥാനാർഥി പട്ടികയിൽ സിറ്റിംഗ് എംപിമാരുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്തിമ സ്ഥാനാർഥി പട്ടിക വൈകിട്ട് 6.30ന് പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന മേഖല കേരളമാണെന്ന് മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ.സി.വേണുഗോപാലിന് നിരവധി സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയ ചുമതലകൾ ഉണ്ട്. അതിനാലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ താത്പര്യം നേതൃത്വം പരിഗണിക്കുകയായിരുന്നു- ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ മിടുക്കരും…
Read Moreഒടുവിൽ മഞ്ജുവും ബിജെപിയിലേക്ക്; ഇതോടെ ഇലക്ഷൻ അടുത്തനാൾ മുതൽ കേട്ട അഭ്യൂഹങ്ങൾക്ക് അവസാനമായി
ബംഗളുരു: അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എ. മഞ്ജു തിങ്കളാഴ്ച ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ഇതിനു മുന്നോടിയായി ശനിയാഴ്ച ഹാസനിലെ ബിജെപി എംഎൽഎ പ്രീതം ഗൗഡയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുഹൃത്ത് എന്ന നിലയിലാണ് പ്രീതം ഗൗഡയെ കണ്ടതെന്നും തന്റെ അടുത്ത നീക്കം സംബന്ധിച്ച് ജില്ലയിലെ അനുയായികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. തന്റെ രാഷ്ട്രീയഭാവി സംബന്ധിച്ച് മഞ്ജു വൈകാതെ തന്നെ ഒരു തീരുമാനമെടുക്കുമെന്ന് പ്രീതം ഗൗഡ പറഞ്ഞു. മഞ്ജുവിനെ ബിജെപിയിലേക്ക് ക്ഷണിച്ച അദ്ദേഹം ഹാസനിൽ പ്രജ്വൽ രേവണ്ണയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ബിജെപി പ്രവർത്തകരും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്താനിരിക്കുന്നവരും വിജയത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.
Read Moreസ്ഥാനാർഥി പട്ടിക വരും മുമ്പേ പ്രതാപന്റെ പേരിൽ വോട്ടഭ്യർഥിച്ച് ചുമരെഴുത്ത് ; പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ചുമരെഴുത്ത് മായിപ്പിച്ച് പ്രതാപനും
പ്രത്യേക ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാർഥികളുടെ പട്ടിക ഇന്നു വൈകുന്നേരത്തോടെ ഡൽഹിയിൽ പ്രഖ്യാപിക്കും. ഇരു പാർട്ടികളുടേയും കേരള നേതാക്കൾ ഡൽഹിയിലുണ്ട്. നേതാക്കൾ മാത്രമല്ല, സ്ഥാനാർഥിത്വത്തിനായി മുന്നോട്ടുവന്ന മധ്യനിര നേതാക്കളും പാർട്ടി ആസ്ഥാനത്തു തന്പടിച്ചിരിക്കുകയാണ്. ഇന്നു വൈകുന്നേരം നാലിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരമാകുക.തൃശൂരിൽ തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും ചാലക്കുടിയിൽ യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനും സ്ഥനാർഥികളാകുമെന്നാണു സൂചന. പ്രതാപന് വോട്ടഭ്യർഥിച്ചുകൊണ്ട് നടത്തറയിൽ ഇന്നലെ വൈകുന്നേരം പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത് ഇന്നു രാവിലെ പ്രതാപൻതന്നെ ഇടപെട്ട് മായ്പിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വരാതെ അത്തരം പ്രചാരണം അരുതെന്നു പ്രതാപൻ നിർദേശം നൽകി. തൃശൂരിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ മൽസരിപ്പിക്കും. കോണ്‍ഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയ ടോം…
Read Moreകൊച്ചിയിലെത്തി രാഹുലിനെ കണ്ട് തിരിച്ചെത്തിയപ്പോള്‍ ഡാനിഷ് അലി പാര്‍ട്ടി തന്നെ മാറി!!
ജനതാദള്‍ എസിന്റെ മുസ്ലീം മുഖമായിരുന്നു ഡാനിഷ് അലി. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ ഡാനിഷ് അലിയും ഇവിടെ എത്തിയിരുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റുധാരണയെക്കുറിച്ച് അന്തിമതീരുമാനം എടുക്കാനാണ് രാഹുലിനെ കണ്ടത്. ധാരണയും ഉറപ്പിച്ച് ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഡാനിഷ് തൊട്ടടുത്ത ദിവസം ബിഎസ്പിയില് ചേര്‍ന്നാണ് ദേവഗൗഡയെ ഞെട്ടിച്ചത്. ഡെല്‍ഹിയില്‍ വച്ചാണ് പാര്‍ട്ടിമാറ്റം. ബിഎസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അലിയെ പൂച്ചണ്ട് നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജനതാദളിന്റെ യുപി ഘടകം അത്ര ശക്തമല്ലെന്നു പറഞ്ഞ ഡാനിഷ് അലി കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് ബിഎസ്പിക്കൊപ്പം ചേര്‍ന്നതെന്നും വ്യക്തമാക്കി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഏകോപനസമിതി കണ്‍വീനറായിരുന്നു ഡാനിഷ് അലി. ആത്മാര്‍ഥമായാണ് താന്‍ ജനതാദളിനു വേണ്ടി പ്രവര്‍ത്തിച്ചതെന്നു പറഞ്ഞ അലി ജെഡിഎസ് തലവന്റെ അനുഗ്രഹം തേടിയ ശേഷമാണ് ബിഎസ്പിക്കൊപ്പം ചേര്‍ന്നതെന്നും പറഞ്ഞു. മായാവതി എപ്പോഴാണോ തന്നെ ചുമതലകള്‍ ഏല്പിക്കുന്നത് ആ നിമിഷം മുതല്‍…
Read More